ഹമാസ് ഭീകരർക്കെതിരെ തുടരുന്ന പോരാട്ടം ഇസ്രായേൽ അവസാനിപ്പിക്കില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു; ഇപ്പോൾ യുദ്ധത്തിനുള്ള സമയം...

ഗാസയിൽ ഹമാസ് ഭീകരർക്കെതിരെ തുടരുന്ന പോരാട്ടം ഇസ്രായേൽ അവസാനിപ്പിക്കില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യുദ്ധത്തിനും സമാധാനത്തിനും അതിന്റേതായ സമയം ഉണ്ടെന്നാണ് ബൈബിളിലെ വാചകം. ഇപ്പോൾ യുദ്ധത്തിനുള്ള സമയം ആണെന്ന് അദ്ദേഹം അദ്ദേഹം കൂട്ടിച്ചേർത്തു. ഗാസയിൽ ഇസ്രായേൽ വെടിനിർത്തൽ പ്രഖ്യാപിച്ചുവെന്ന വാർത്തകൾ തള്ളിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പേൾ ഹാർബറും, വേൾഡ് ട്രേഡ് സെന്ററും ആക്രമിക്കപ്പെട്ടപ്പോൾ അമേരിക്കയിൽ ഉണ്ടായ സാഹചര്യം ആണ് ഇപ്പോൾ ഇസ്രായേലിലും ഉള്ളത്.
വെടിനിർത്തുക എന്നതിന് അർത്ഥം ഹമാസിനോട് അടിയറവ് പറയുക എന്നാണ്. ഭീകരവാദത്തോടും ക്രൂരതകളോടും പൊറുക്കുക എന്നാണ്. അതുകൊണ്ട് തന്നെ വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടില്ല. ബൈബിൡ ഒരു വാചകം ഉണ്ട്. യുദ്ധത്തിനും സമാധാനത്തിനും അതിന്റേതായ സമയം ഉണ്ടെന്നാണ് ഈ വാചകം. ഇപ്പോൾ യുദ്ധത്തിന്റെ സമയം ആണെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.
രാജ്യങ്ങൾക്കും നേതാക്കൾക്കും ഈ സമയം ഏറെ നിർണായകം ആണ്. ഭീകരതയ്ക്ക് മുൻപിൽ അടിയറവ് പറയണോ നല്ലൊരു ഭാവിയ്ക്കായി പോരാടണോയെന്ന് ഇവർക്ക് ഇപ്പോൾ തീരുമാനിക്കാം. ഒക്ടോബർ ഏഴ് മുതലാണ് പോരാട്ടം ആരംഭിച്ചത്. ഹമാസിനെതിരെ വിജയിക്കാതെ പോരാട്ടം അവസാനിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നാഗരികതയുടെ സംസ്‌കാരത്തിന്റെയും ശത്രുക്കൾക്കെതിരെയാണ് ഇസ്രായേൽ പോരാടുന്നത്. രണ്ട് ജനതയോട് ആണ് ഇസ്രായേൽ ക്രൂരത കാട്ടുന്നത്. പലസ്തീൻ ജനതയെയും ഇസ്രായേൽ ജനതയെയും ഹമാസ് ഒരു പോലെ ഉപദ്രവിക്കുന്നുവെന്നും നെതന്യാഹു പറഞ്ഞു.
അതേ സമയം ഇസ്രായേലുമായുള്ള യുദ്ധത്തിന് പിന്നാലെ ബന്ദികളാക്കപ്പെട്ട 3 യുവതികളുടെ വീഡിയോ ഹമാസ് പുറത്തുവിട്ടു. തടവുകാരെ മോചിപ്പിക്കുന്നതിന് സാധ്യമായ എല്ലാ ആവശ്യങ്ങളും അംഗീകരിക്കണമെന്നാണ് ഇവർ വീഡിയോയിൽ ആവശ്യപ്പെടുന്നത്. എന്നാൽ ഹമാസിന്റേത് അങ്ങേയറ്റം ക്രൂരവും നീചവുമായ നീക്കമാണെന്ന് നെതന്യാഹു ആരോപിച്ചു. ബന്ദികളാക്കപ്പെട്ട എല്ലാവരേയും സുരക്ഷിതരായി വീടുകളിൽ തിരികെ എത്തിക്കും.
തന്റെ ഹൃദയം എന്നും ബന്ദികളാക്കപ്പെട്ടവരോടൊപ്പമായിരിക്കുമെന്ന് വീഡിയോ പുറത്ത് വന്നതിന് പിന്നാലെ നെതന്യാഹു പറഞ്ഞു. 230ഓളം പേരെയാണ് ഹമാസ് തടവിലാക്കിയിരിക്കുന്നത്. നെതന്യാഹുവിനും അയാളുടെ സർക്കാരിനുമുള്ള സന്ദേശമാണിതെന്ന് പറഞ്ഞു കൊണ്ടാണ് 76 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ഹമാസ് പുറത്ത് വിട്ടത്. യെലേന ട്രുപനോവ്, ഡാനിയേൽ അലോനി, റിമോൺ കിർറ്റ് എന്നിവരാണ് വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നതെന്ന് ഇസ്രായേൽ സർക്കാർ തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇവരിൽ ഒരാൾ മാത്രമാണ് സംസാരിക്കുന്നത്. വീഡിയോയുടെ അവസാനം ഇവർ വലിയ ഉച്ചത്തിൽ കരയുന്നതും കേൾക്കാം. എന്നാൽ ഇവർ എവിടെയാണെന്നോ, ബന്ദികളാക്കപ്പെട്ട മറ്റുള്ളവരെ കുറിച്ചുള്ള വിവരങ്ങളോ വീഡിയോയിൽ പറയുന്നില്ല. ഖത്തറിന്റേയും അമേരിക്കയുടേയും മധ്യസ്ഥതയിൽ രണ്ട് യുഎസ് പൗരന്മാർ ഉൾപ്പെടെ നാല് പേരെ കഴിഞ്ഞ ആഴ്ച മോചിപ്പിച്ചിരുന്നു. കിബ്ബട്ട്‌സിൽ നിന്നുള്ളവരാണ് ബന്ദികളാക്കപ്പെട്ടവരിൽ ഭൂരിഭാഗം പേരും. ഹമാസ് ബന്ദികളാക്കിയ എല്ലാവരേയും തിരികെ സുരക്ഷിതരായി രാജ്യത്തേക്ക് മടക്കി എത്തിക്കുക എന്നതിനാണ് തങ്ങളുടെ പ്രഥമ പരിഗണനയെന്ന് സർക്കാർ അറിയിച്ചിരുന്നു.
ഹമാസിന്റെ ഭൂഗർഭ തുരങ്കങ്ങളിലാണ് ഇവരെ ബന്ദികളാക്കി വച്ചിരിക്കുന്നതെന്ന വിവരവും പുറത്ത് വരുന്നുണ്ട്. ആധുനിക കാലത്തെ നാസികളാണ് ഹമാസ് ഭീകരരെന്നാണ് ഇസ്രായേലിന്റെ സ്ഥിരം പ്രതിനിധി ഗിലാദ് എർദാൻ ഐക്യരാഷ്ട്ര സഭയിൽ വിശേഷിപ്പിച്ചത്. സംഘർഷത്തിന് പരിഹാരം കാണാനല്ല ഹമാസ് ഭീകരർ ശ്രമിക്കുന്നതെന്നും ജൂതന്മാരെ ഉന്മൂലനം ചെയ്യുകയാണ് അവരുടെ ലക്ഷ്യമെന്നും ഐക്യരാഷ്‌ട്രസഭയുടെ സുരക്ഷാ കൗൺസിൽ യോഗത്തിൽ അദ്ദേഹം പറഞ്ഞു.
ഹമാസ് എന്നാൽ മോഡേൺ ഡേ നാസികളാണ്. മനുഷ്യത്വരഹിതമായ ആക്രമണങ്ങളും വംശഹത്യ ലക്ഷ്യമിടുന്ന ആശയധാരയുമാണ് ഹമാസിന്റേത്. സംഘർഷത്തിന് പരിഹാരം കാണുകയെന്നത് ഒരിക്കലും ഹമാസിന്റെ ലക്ഷ്യങ്ങളിൽ ഇല്ല. അവർ ഒരിക്കലും ആശയവിനിമയത്തിലോ ചർച്ചയിലോ താത്പര്യപ്പെടുന്നില്ല. ഹമാസിന് താത്പര്യമുള്ള ഒരേയൊരു കാര്യം ജൂതരെ നാമാവശേഷമാക്കുകയെന്ന ‘അന്തിമ പരിഹാരം’ മാത്രമാണ് എന്നായിരുന്നു ഗിലാദ് പറഞ്ഞത്.
https://www.facebook.com/Malayalivartha


























