Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ഹമാസ് ബന്ദിയാക്കിയ സൈനിക ഉദ്യോഗസ്ഥയെ രക്ഷിച്ച് ഇസ്രയേൽ:- രക്ഷപ്പെടുത്തിയത് ബന്ദികളാക്കിയ സ്ത്രീകളുടെ വീഡിയോ ഹമാസ് പുറത്ത് വിട്ടതിന് പിന്നാലെ...

31 OCTOBER 2023 06:24 PM IST
മലയാളി വാര്‍ത്ത

ബന്ദികളാക്കിയ സ്ത്രീകളുടെ വീഡിയോ ഹമാസ് പുറത്തുവിട്ടതിനൊപ്പം ഹമാസ് ബന്ദിയാക്കിയ സൈനിക ഉദ്യോഗസ്ഥയെ രക്ഷിച്ച് ഇസ്രയേൽ. കഴിഞ്ഞ ദിവസം കരസേന ഗാസയിൽ നടത്തിയ ദൗത്യത്തിനിടെയാണ് പ്രൈവറ്റ് റാങ്കിലുള്ള ഉദ്യോഗസ്ഥയായ ഓറി മെഗിഡിഷിനെ മോചിപ്പിച്ചത്. സംഘർഷം ആരംഭിച്ച ശേഷം ഇസ്രയേൽ ഹമാസിന്റെ കൈകളിൽ നിന്ന് രക്ഷിക്കുന്ന ആദ്യ ബന്ദിയാണ് ഓറി. നേരത്തെ നാല് വനിതകളെ ഹമാസ് മാനുഷിക പരിഗണന നൽകി മോചിപ്പിച്ചിരുന്നു. ഒക്ടോബർ 7നാണ് ഹമാസ് ഓറിയെ ബന്ദിയാക്കിയത്. ഓറിയെ ഇസ്രയേലിലെത്തിച്ചെന്നും കുടുംബാംഗങ്ങളെ കണ്ടതായും സൈന്യം അറിയിച്ചു.

അതേസമയം ഹമാസ് പുറത്തുവിട്ട ബന്ദികളാക്കിയ സ്ത്രീകളുടെ വീഡിയോയിൽ അപലപിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ക്രൂരമായ പ്രചാരണമാണിതെന്ന് അദ്ദേഹം പറഞ്ഞു. ഒക്ടോബർ ഏഴിന് പിടികൂടിയ ബന്ദികളുടെ വീഡിയോ ആണ് ഹമാസ് പുറത്തുവിട്ടത് യെലേന ട്രൂപനോബ്, ഡാനിയേൽ അലോണി, റിമോൺ കിർഷ്റ്റ് എന്നീ സ്ത്രീകളാണ് ദൃശ്യങ്ങളിലുള്ളത്.

അലോണി എന്ന സ്ത്രീ പ്രധാനമന്ത്രിയോട് ദേഷ്യപ്പെട്ട രീതിയിൽ സംസാരിക്കുന്നതാണ് വീഡിയോയിലുള്ളത്. ഹമാസ് ആക്രമണത്തിനിടെ ഇസ്രായേലി പൗരന്മാരെ സംരക്ഷിക്കുന്നതിൽ നെതന്യാഹു പരാജയപ്പെട്ടെന്നും, പലസ്തീൻ തടവുകാർക്ക് പകരമായി അവരുടെ മോചനം ഉറപ്പാക്കുന്ന ഒരു കരാർ ഉണ്ടാക്കണമെന്നും അലോണി ആവശ്യപ്പെട്ടു.

ഹമാസ് നടത്തിയ റെയ്ഡിനിടെ 240ലധികം ഇസ്രഈലികളെ തങ്ങള്‍ പിടികൂടിയതായും, ഇസ്രഈല്‍ ബന്ദികളാക്കിയ ആയിരത്തോളം ഫലസ്തീനികളെ മോചിപ്പിക്കുകയാണെങ്കില്‍ ഇസ്രഈലികളെ തങ്ങള്‍ വിട്ടയക്കുമെന്നും ഹമാസ് വ്യക്തമാക്കി.

തിങ്കളാഴ്ചയാണ് ഗാസയിൽ ബന്ധികളാക്കിയ മൂന്നു സ്ത്രീകളുടെ 76 സെക്കന്‌റ് വീഡിയോ ഹമാസ് പുറത്തുവിട്ടത്. 'പലസ്തീൻ തടവുകാരെ വിട്ടയച്ച് തങ്ങളെ മോചിപ്പിക്കൂ' എന്ന് ഇസ്രയേൽ പ്രധാനമന്ത്രിയോട് ഇതിൽ ഒരു സ്ത്രീ അഭ്യർഥിക്കുന്നുണ്ട്. ബന്ദികളുടെ കാര്യത്തിൽ ഇസ്രയേലിന്‌റെ പ്രതികരണത്തെ ഇവർ വിമർശിക്കുന്നുമുണ്ട്. ഒപ്പമുള്ള സ്ത്രീകൾ ഒന്നും സംസാരിക്കുന്നില്ല.

"നിങ്ങൾ ഞങ്ങളെ എല്ലാവരെയും മോചിപ്പിക്കേണ്ടതായിരുന്നു. ഞങ്ങളെ മോചിപ്പിക്കാൻ നിങ്ങൾ പ്രതിജ്ഞാബദ്ധരാണ്. നിങ്ങളുടെ രാഷ്ട്രീയ, സുരക്ഷ, സൈനിക, നയതന്ത്ര പരാജയമാണ് ഞങ്ങളുടെ ഈ അവസ്ഥയ്ക്ക് കാരണം."- അലോണി പറയുന്നുണ്ട് .പക്ഷെ ഇത് ബന്ധികളെക്കൊണ്ട് ഹമാസ് നിർബന്ധിപ്പിച്ച് പറയിപ്പിക്കുന്നത് ആണെന്ന് അവരുടെ ശരീര ഭാഷയിൽനിന്നു തന്നെ വ്യക്തമാണ്

അതേസമയം ബന്ദികളെ നാട്ടിലെത്തിക്കാൻ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് നെതന്യാഹു ആവർത്തിച്ചു. "ഞങ്ങളുടെ ഹൃദയം നിങ്ങളോടൊപ്പവും മറ്റ് ബന്ദികളോടൊപ്പവുമാണ്. എല്ലാ തടവുകാരെയും കാണാതായവരെയും നാട്ടിലെത്തിക്കാൻ കഴിയുന്നതെല്ലാം ഞങ്ങൾ ചെയ്യുന്നുണ്ട്."- അദ്ദേഹം പറഞ്ഞു.

തന്റെ മകളെ വീഡിയോയിൽ കണ്ടപ്പോൾ ഞെട്ടിപ്പോയെന്നും, അവൾ ജീവിച്ചിരിപ്പുണ്ടെന്നതിൽ ആശ്വാസമുണ്ടെന്നും അലോനിയുടെ പിതാവ് റാമോസ് അലോണി പ്രതികരിച്ചു. ഇന്ന് വരെ, അവളെക്കുറിച്ച് സ്ഥിരീകരിച്ച വിവരങ്ങളൊന്നും അറിഞ്ഞിരുന്നില്ല. മൂന്ന് വയസുള്ള ഇരട്ട പേരക്കുട്ടികൾ ഉൾപ്പെടെ കുടുംബത്തിലെ മറ്റ് അഞ്ച് അംഗങ്ങളും അലോണിക്കൊപ്പം തടവിലാണെന്ന് അദ്ദേഹം പറഞ്ഞു.

അലോണിയുടെ അരികിൽ വീഡിയോയിൽ നിശബ്ദമായി ഇരിക്കുന്നത് മകൾ റിമോൺ അവിതൽ കിർഷ്റ്റാണ് ..അവരെ തിരികെ കൊണ്ടുവരാൻ തങ്ങൾ എല്ലാം ചെയ്യുമെന്നും ബന്ദികളാക്കിയവർക്ക് അടിയന്തര വൈദ്യസഹായം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ടെൽ അവീവിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഒക്ടോബർ 17 ന് പുറത്തിറങ്ങിയ 21 കാരിയായ ഫ്രാങ്കോ-ഇസ്രായേൽ വനിത മിയ സ്കീമിന്റെ വീഡിയോയ്ക്ക് ശേഷം ഹമാസ് പുറപ്പെടുവിച്ച രണ്ടാമത്തെ ബന്ദിയ സന്ദേശമാണിത്. ഇസ്രായേൽ അധികാരികളുടെ കണക്കനുസരിച്ച്, ഇസ്രായേലി ബന്ദികളും വിദേശികളും ഉൾപ്പടെ കുറഞ്ഞത് 239 പേർ തടവിലുണ്ട്. 1,400 പേർ കൊല്ലപ്പെട്ടിട്ടുമുണ്ട്.

ഹമാസ് തീവ്രവാദികൾ ബന്ദിയാക്കിയ ഇസ്രയേൽ-ജർമ്മൻ യുവതി ഷാനി ലൂക്ക് (23) കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം ഉണ്ട് . ഇസ്രയേൽ നഗരമായ കിബ്ബുത്ത്സ് റെയിമിൽ നിന്ന് ഒക്ടോബർ 7നാണ് ഹമാസ് തീവ്രവാദികൾ ഷാനിയെ തട്ടിക്കൊണ്ടുപോയത്. ഇവിടെ നടന്ന സൂപ്പ‌ർനോവ മ്യൂസിക് ഫെസ്റ്റിവലിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഷാനി. ഇവിടെയുണ്ടായിരുന്ന നിരവധി പേരെ ഹമാസ് വധിക്കുകയും ബന്ദിയാക്കുകയും ചെയ്തിരുന്നു. ഷാനിയുടെ മൃതദേഹാവശിഷ്ടങ്ങൾ ഇസ്രയേൽ സൈന്യം കണ്ടെത്തിയെന്നും ഡി.എൻ.എ പരിശോധനയിലൂടെ മരണം സ്ഥിരീകരിച്ചെന്നും അമ്മ റിക്കാർഡ ലൂക്ക് ഇന്നലെ ഒരു ജർമ്മൻ മാദ്ധ്യമത്തോട് വെളിപ്പെടുത്തി.

ഷാനിയുടെ തലയോട്ടിയുടെ ഭാഗമാണ് കണ്ടെത്തിയത്. ശരീരം ഇതുവരെ കണ്ടെത്തിയിട്ടില്ല. തലയോട്ടിയുടെ ഭാഗം എവിടെ നിന്ന് ലഭിച്ചെന്നും വ്യക്തമല്ല. ടാറ്റൂ ആർട്ടിസ്റ്റാണ് ഷാനി. അബോധാവസ്ഥയിലുള്ള ഷാനിയെ ഹമാസ് തീവ്രവാദികൾ ഗാസയിലെ തെരുവുകളിലൂടെ ട്രക്കിൽ കൊണ്ടുപോകുന്നതിന്റെയും ഉപദ്രവിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ദൃശ്യങ്ങളിൽ നിന്ന് ഷാനിയെ മാതാവ് റിക്കാർഡ തിരിച്ചറിഞ്ഞതും വാർത്തയായിരുന്നു.

ഇതിങ്ങിനിടെ ഹമാസ് ഗ്രൂപ്പിലെ ആയുധധാരികളായ അംഗങ്ങള്‍ ഇസ്രായേല്‍ കുടുംബത്തെ ബന്ദികളാക്കിയതായി കാണിക്കുന്ന വീഡിയോയും പുറത്ത് വന്നു . സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ കുടുംബത്തിലെ ഒരു പെണ്‍കുട്ടിയെ വധിച്ചതിന് ശേഷം ഹമാസ് തീവ്രവാദികള്‍ ബന്ദികളാക്കിയ കുടുംബത്തെ കാണാം. വീഡിയോയില്‍, പ്രായപൂര്‍ത്തിയാകാത്ത മകനും മകളും ദമ്പതികളും നിലത്ത് വിഷമത്തോടെ ഇരിക്കുന്നത് കാണാം.മകന്‍ തന്റെ കൈകളിലെ രക്തത്തെക്കുറിച്ച് പിതാവിനോട് ചോദിക്കുന്നു.

 

അതിന് അവന്റെ സഹോദരി പ്രതികരിക്കുന്നു. തന്റെ ചേച്ചി ജീവിച്ചിരിക്കണമെന്ന് താന്‍ ആഗ്രഹിക്കുന്നതായി പെണ്‍കുട്ടി പറയുന്നു. എന്റെ സഹോദരി മരിച്ചു, അവര്‍ അവളെ കൊന്നു. പെണ്‍കുട്ടി പറയുന്നത് കേള്‍ക്കാം.എന്നാല്‍ അങ്ങനെയൊന്നും സംഭവിച്ചില്ല എന്ന് പറഞ്ഞ് മകളുടെ മരണം അംഗീകരിക്കാന്‍ അമ്മ പാടുപെടുന്നത് കാണാം, അതേസമയം ആയുധധാരിയായ ഒരാള്‍ ക്യാമറയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. പശ്ചാത്തലത്തില്‍ വെടിയൊച്ചകള്‍ കേള്‍ക്കുബോള്‍ തറയില്‍ കിടക്കാന്‍ മാതാപിതാക്കള്‍ കുട്ടികളെ പ്രേരിപ്പിക്കുകയും ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നതും കാണാം. മറ്റൊരാളും വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇയാളുടെ മുഖം അവ്യക്തമാണ്, പക്ഷേ തോളില്‍ ഒരു തോക്ക് തൂക്കിയിട്ടിരിക്കുന്നത് കാണാം.


ഇതുവരെ യുദ്ധത്തിൽ 8,000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ടുവെന്ന് പലസ്തീൻ അധികാരികൾ പറയുന്നു. ഇതുവരെ നാല് ബന്ദികളെ മോചിപ്പിച്ചിട്ടുണ്ട്. കൂടാതെ ഗാസയിലുള്ള ഇസ്രായേൽ സൈന്യവും ബന്ദികളാക്കിയ ഒരു സൈനികനെ മോചിപ്പിച്ചെന്ന് അധികൃതർ അറിയിച്ചു.ഇപ്പോൾ ഹമാസ് ബന്ദിയാക്കിയ പ്രൈവറ്റ് റാങ്കിലുള്ള ഉദ്യോഗസ്ഥയായ ഓറി മെഗിഡിഷിനെയും ഇസ്രയേൽ രക്ഷിച്ചിട്ടുണ്ട്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (1 hour ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (1 hour ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (1 hour ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (1 hour ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (1 hour ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (1 hour ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (1 hour ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (1 hour ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (1 hour ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (1 hour ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (2 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (4 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (7 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (7 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (7 hours ago)

Malayali Vartha Recommends