Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

ഹമാസ് ബന്ദിയാക്കിയ സൈനിക ഉദ്യോഗസ്ഥയെ രക്ഷിച്ച് ഇസ്രയേൽ:- രക്ഷപ്പെടുത്തിയത് ബന്ദികളാക്കിയ സ്ത്രീകളുടെ വീഡിയോ ഹമാസ് പുറത്ത് വിട്ടതിന് പിന്നാലെ...

31 OCTOBER 2023 06:24 PM IST
മലയാളി വാര്‍ത്ത

More Stories...

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്.... ബാരലിന് 1.23 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി

ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തക്ക് സമീപം രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ അഞ്ച് മരണം

അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്

ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ആദ്യം ഹോര്‍മുസ് തുറക്കുക; അമേരിക്കയ്ക്ക് മുന്നില്‍ നിര്‍ദേശങ്ങളുമായി ഇറാന്‍

ബന്ദികളാക്കിയ സ്ത്രീകളുടെ വീഡിയോ ഹമാസ് പുറത്തുവിട്ടതിനൊപ്പം ഹമാസ് ബന്ദിയാക്കിയ സൈനിക ഉദ്യോഗസ്ഥയെ രക്ഷിച്ച് ഇസ്രയേൽ. കഴിഞ്ഞ ദിവസം കരസേന ഗാസയിൽ നടത്തിയ ദൗത്യത്തിനിടെയാണ് പ്രൈവറ്റ് റാങ്കിലുള്ള ഉദ്യോഗസ്ഥയായ ഓറി മെഗിഡിഷിനെ മോചിപ്പിച്ചത്. സംഘർഷം ആരംഭിച്ച ശേഷം ഇസ്രയേൽ ഹമാസിന്റെ കൈകളിൽ നിന്ന് രക്ഷിക്കുന്ന ആദ്യ ബന്ദിയാണ് ഓറി. നേരത്തെ നാല് വനിതകളെ ഹമാസ് മാനുഷിക പരിഗണന നൽകി മോചിപ്പിച്ചിരുന്നു. ഒക്ടോബർ 7നാണ് ഹമാസ് ഓറിയെ ബന്ദിയാക്കിയത്. ഓറിയെ ഇസ്രയേലിലെത്തിച്ചെന്നും കുടുംബാംഗങ്ങളെ കണ്ടതായും സൈന്യം അറിയിച്ചു.

അതേസമയം ഹമാസ് പുറത്തുവിട്ട ബന്ദികളാക്കിയ സ്ത്രീകളുടെ വീഡിയോയിൽ അപലപിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ക്രൂരമായ പ്രചാരണമാണിതെന്ന് അദ്ദേഹം പറഞ്ഞു. ഒക്ടോബർ ഏഴിന് പിടികൂടിയ ബന്ദികളുടെ വീഡിയോ ആണ് ഹമാസ് പുറത്തുവിട്ടത് യെലേന ട്രൂപനോബ്, ഡാനിയേൽ അലോണി, റിമോൺ കിർഷ്റ്റ് എന്നീ സ്ത്രീകളാണ് ദൃശ്യങ്ങളിലുള്ളത്.

അലോണി എന്ന സ്ത്രീ പ്രധാനമന്ത്രിയോട് ദേഷ്യപ്പെട്ട രീതിയിൽ സംസാരിക്കുന്നതാണ് വീഡിയോയിലുള്ളത്. ഹമാസ് ആക്രമണത്തിനിടെ ഇസ്രായേലി പൗരന്മാരെ സംരക്ഷിക്കുന്നതിൽ നെതന്യാഹു പരാജയപ്പെട്ടെന്നും, പലസ്തീൻ തടവുകാർക്ക് പകരമായി അവരുടെ മോചനം ഉറപ്പാക്കുന്ന ഒരു കരാർ ഉണ്ടാക്കണമെന്നും അലോണി ആവശ്യപ്പെട്ടു.

ഹമാസ് നടത്തിയ റെയ്ഡിനിടെ 240ലധികം ഇസ്രഈലികളെ തങ്ങള്‍ പിടികൂടിയതായും, ഇസ്രഈല്‍ ബന്ദികളാക്കിയ ആയിരത്തോളം ഫലസ്തീനികളെ മോചിപ്പിക്കുകയാണെങ്കില്‍ ഇസ്രഈലികളെ തങ്ങള്‍ വിട്ടയക്കുമെന്നും ഹമാസ് വ്യക്തമാക്കി.

തിങ്കളാഴ്ചയാണ് ഗാസയിൽ ബന്ധികളാക്കിയ മൂന്നു സ്ത്രീകളുടെ 76 സെക്കന്‌റ് വീഡിയോ ഹമാസ് പുറത്തുവിട്ടത്. 'പലസ്തീൻ തടവുകാരെ വിട്ടയച്ച് തങ്ങളെ മോചിപ്പിക്കൂ' എന്ന് ഇസ്രയേൽ പ്രധാനമന്ത്രിയോട് ഇതിൽ ഒരു സ്ത്രീ അഭ്യർഥിക്കുന്നുണ്ട്. ബന്ദികളുടെ കാര്യത്തിൽ ഇസ്രയേലിന്‌റെ പ്രതികരണത്തെ ഇവർ വിമർശിക്കുന്നുമുണ്ട്. ഒപ്പമുള്ള സ്ത്രീകൾ ഒന്നും സംസാരിക്കുന്നില്ല.

"നിങ്ങൾ ഞങ്ങളെ എല്ലാവരെയും മോചിപ്പിക്കേണ്ടതായിരുന്നു. ഞങ്ങളെ മോചിപ്പിക്കാൻ നിങ്ങൾ പ്രതിജ്ഞാബദ്ധരാണ്. നിങ്ങളുടെ രാഷ്ട്രീയ, സുരക്ഷ, സൈനിക, നയതന്ത്ര പരാജയമാണ് ഞങ്ങളുടെ ഈ അവസ്ഥയ്ക്ക് കാരണം."- അലോണി പറയുന്നുണ്ട് .പക്ഷെ ഇത് ബന്ധികളെക്കൊണ്ട് ഹമാസ് നിർബന്ധിപ്പിച്ച് പറയിപ്പിക്കുന്നത് ആണെന്ന് അവരുടെ ശരീര ഭാഷയിൽനിന്നു തന്നെ വ്യക്തമാണ്

അതേസമയം ബന്ദികളെ നാട്ടിലെത്തിക്കാൻ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് നെതന്യാഹു ആവർത്തിച്ചു. "ഞങ്ങളുടെ ഹൃദയം നിങ്ങളോടൊപ്പവും മറ്റ് ബന്ദികളോടൊപ്പവുമാണ്. എല്ലാ തടവുകാരെയും കാണാതായവരെയും നാട്ടിലെത്തിക്കാൻ കഴിയുന്നതെല്ലാം ഞങ്ങൾ ചെയ്യുന്നുണ്ട്."- അദ്ദേഹം പറഞ്ഞു.

തന്റെ മകളെ വീഡിയോയിൽ കണ്ടപ്പോൾ ഞെട്ടിപ്പോയെന്നും, അവൾ ജീവിച്ചിരിപ്പുണ്ടെന്നതിൽ ആശ്വാസമുണ്ടെന്നും അലോനിയുടെ പിതാവ് റാമോസ് അലോണി പ്രതികരിച്ചു. ഇന്ന് വരെ, അവളെക്കുറിച്ച് സ്ഥിരീകരിച്ച വിവരങ്ങളൊന്നും അറിഞ്ഞിരുന്നില്ല. മൂന്ന് വയസുള്ള ഇരട്ട പേരക്കുട്ടികൾ ഉൾപ്പെടെ കുടുംബത്തിലെ മറ്റ് അഞ്ച് അംഗങ്ങളും അലോണിക്കൊപ്പം തടവിലാണെന്ന് അദ്ദേഹം പറഞ്ഞു.

അലോണിയുടെ അരികിൽ വീഡിയോയിൽ നിശബ്ദമായി ഇരിക്കുന്നത് മകൾ റിമോൺ അവിതൽ കിർഷ്റ്റാണ് ..അവരെ തിരികെ കൊണ്ടുവരാൻ തങ്ങൾ എല്ലാം ചെയ്യുമെന്നും ബന്ദികളാക്കിയവർക്ക് അടിയന്തര വൈദ്യസഹായം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ടെൽ അവീവിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഒക്ടോബർ 17 ന് പുറത്തിറങ്ങിയ 21 കാരിയായ ഫ്രാങ്കോ-ഇസ്രായേൽ വനിത മിയ സ്കീമിന്റെ വീഡിയോയ്ക്ക് ശേഷം ഹമാസ് പുറപ്പെടുവിച്ച രണ്ടാമത്തെ ബന്ദിയ സന്ദേശമാണിത്. ഇസ്രായേൽ അധികാരികളുടെ കണക്കനുസരിച്ച്, ഇസ്രായേലി ബന്ദികളും വിദേശികളും ഉൾപ്പടെ കുറഞ്ഞത് 239 പേർ തടവിലുണ്ട്. 1,400 പേർ കൊല്ലപ്പെട്ടിട്ടുമുണ്ട്.

ഹമാസ് തീവ്രവാദികൾ ബന്ദിയാക്കിയ ഇസ്രയേൽ-ജർമ്മൻ യുവതി ഷാനി ലൂക്ക് (23) കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം ഉണ്ട് . ഇസ്രയേൽ നഗരമായ കിബ്ബുത്ത്സ് റെയിമിൽ നിന്ന് ഒക്ടോബർ 7നാണ് ഹമാസ് തീവ്രവാദികൾ ഷാനിയെ തട്ടിക്കൊണ്ടുപോയത്. ഇവിടെ നടന്ന സൂപ്പ‌ർനോവ മ്യൂസിക് ഫെസ്റ്റിവലിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഷാനി. ഇവിടെയുണ്ടായിരുന്ന നിരവധി പേരെ ഹമാസ് വധിക്കുകയും ബന്ദിയാക്കുകയും ചെയ്തിരുന്നു. ഷാനിയുടെ മൃതദേഹാവശിഷ്ടങ്ങൾ ഇസ്രയേൽ സൈന്യം കണ്ടെത്തിയെന്നും ഡി.എൻ.എ പരിശോധനയിലൂടെ മരണം സ്ഥിരീകരിച്ചെന്നും അമ്മ റിക്കാർഡ ലൂക്ക് ഇന്നലെ ഒരു ജർമ്മൻ മാദ്ധ്യമത്തോട് വെളിപ്പെടുത്തി.

ഷാനിയുടെ തലയോട്ടിയുടെ ഭാഗമാണ് കണ്ടെത്തിയത്. ശരീരം ഇതുവരെ കണ്ടെത്തിയിട്ടില്ല. തലയോട്ടിയുടെ ഭാഗം എവിടെ നിന്ന് ലഭിച്ചെന്നും വ്യക്തമല്ല. ടാറ്റൂ ആർട്ടിസ്റ്റാണ് ഷാനി. അബോധാവസ്ഥയിലുള്ള ഷാനിയെ ഹമാസ് തീവ്രവാദികൾ ഗാസയിലെ തെരുവുകളിലൂടെ ട്രക്കിൽ കൊണ്ടുപോകുന്നതിന്റെയും ഉപദ്രവിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ദൃശ്യങ്ങളിൽ നിന്ന് ഷാനിയെ മാതാവ് റിക്കാർഡ തിരിച്ചറിഞ്ഞതും വാർത്തയായിരുന്നു.

ഇതിങ്ങിനിടെ ഹമാസ് ഗ്രൂപ്പിലെ ആയുധധാരികളായ അംഗങ്ങള്‍ ഇസ്രായേല്‍ കുടുംബത്തെ ബന്ദികളാക്കിയതായി കാണിക്കുന്ന വീഡിയോയും പുറത്ത് വന്നു . സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ കുടുംബത്തിലെ ഒരു പെണ്‍കുട്ടിയെ വധിച്ചതിന് ശേഷം ഹമാസ് തീവ്രവാദികള്‍ ബന്ദികളാക്കിയ കുടുംബത്തെ കാണാം. വീഡിയോയില്‍, പ്രായപൂര്‍ത്തിയാകാത്ത മകനും മകളും ദമ്പതികളും നിലത്ത് വിഷമത്തോടെ ഇരിക്കുന്നത് കാണാം.മകന്‍ തന്റെ കൈകളിലെ രക്തത്തെക്കുറിച്ച് പിതാവിനോട് ചോദിക്കുന്നു.

 

അതിന് അവന്റെ സഹോദരി പ്രതികരിക്കുന്നു. തന്റെ ചേച്ചി ജീവിച്ചിരിക്കണമെന്ന് താന്‍ ആഗ്രഹിക്കുന്നതായി പെണ്‍കുട്ടി പറയുന്നു. എന്റെ സഹോദരി മരിച്ചു, അവര്‍ അവളെ കൊന്നു. പെണ്‍കുട്ടി പറയുന്നത് കേള്‍ക്കാം.എന്നാല്‍ അങ്ങനെയൊന്നും സംഭവിച്ചില്ല എന്ന് പറഞ്ഞ് മകളുടെ മരണം അംഗീകരിക്കാന്‍ അമ്മ പാടുപെടുന്നത് കാണാം, അതേസമയം ആയുധധാരിയായ ഒരാള്‍ ക്യാമറയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. പശ്ചാത്തലത്തില്‍ വെടിയൊച്ചകള്‍ കേള്‍ക്കുബോള്‍ തറയില്‍ കിടക്കാന്‍ മാതാപിതാക്കള്‍ കുട്ടികളെ പ്രേരിപ്പിക്കുകയും ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നതും കാണാം. മറ്റൊരാളും വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇയാളുടെ മുഖം അവ്യക്തമാണ്, പക്ഷേ തോളില്‍ ഒരു തോക്ക് തൂക്കിയിട്ടിരിക്കുന്നത് കാണാം.


ഇതുവരെ യുദ്ധത്തിൽ 8,000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ടുവെന്ന് പലസ്തീൻ അധികാരികൾ പറയുന്നു. ഇതുവരെ നാല് ബന്ദികളെ മോചിപ്പിച്ചിട്ടുണ്ട്. കൂടാതെ ഗാസയിലുള്ള ഇസ്രായേൽ സൈന്യവും ബന്ദികളാക്കിയ ഒരു സൈനികനെ മോചിപ്പിച്ചെന്ന് അധികൃതർ അറിയിച്ചു.ഇപ്പോൾ ഹമാസ് ബന്ദിയാക്കിയ പ്രൈവറ്റ് റാങ്കിലുള്ള ഉദ്യോഗസ്ഥയായ ഓറി മെഗിഡിഷിനെയും ഇസ്രയേൽ രക്ഷിച്ചിട്ടുണ്ട്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...  (26 minutes ago)

പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...  (36 minutes ago)

വിഷ്ണു ഒരു പാവം ചെറുക്കൻ!! അൽമയെ കുത്തി കുടൽമാല പുറത്തിട്ടവന് ചോദിക്കാൻ ആളുണ്ട് ​​ദുരൂഹത ഒഴിയാതെ വ്ലാത്താങ്കരവീട്  (46 minutes ago)

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയുന്നതിന് പ്രത്യേക കര്‍മ്മ പദ്ധതി തയ്യാറാക്കി ആരോഗ്യ വകുപ്പ്: 151 സര്‍ക്കാര്‍ + 150 സ്വകാര്യ ആശുപത്രികളില്‍ ആന്റി സ്‌നേക്ക് വെനം ലഭ്യം; കനിവ് 108 വഴി 5 ദിവസത്തിനിടെ 137  (48 minutes ago)

കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...  (59 minutes ago)

കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...  (1 hour ago)

ഹൃദ്രോഗ സൂചനകൾ എന്തൊക്കെയാണ്?  (1 hour ago)

GURUVAYUR TEMPLE വ്യാജപ്രചരണങ്ങൾ വിശ്വസിക്കരുതെന്ന് നിർദ്ദേശം  (1 hour ago)

സംശയരോഗം കൊലക്കത്തിയായി; വ്ലാത്താങ്കരയിൽ യൂട്യൂബർ അൽമയെ ഭർത്താവ് കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെ...  (1 hour ago)

സ്റ്റേഷനില്‍ ഹാജരാകണം;  (1 hour ago)

അനോഷ് നാളെ ആശുപത്രി വിടും; മുന്നിൽ ഉത്തരമില്ലാത്ത ചോദ്യങ്ങളുമായി തകർന്ന മനസ്സോടെ മാതാപിതാക്കളും...  (1 hour ago)

പാമ്പുകടി കേസുകള്‍ കൂടുതല്‍ കാര്യക്ഷമമായി നിരീക്ഷിക്കാന്‍ നടപടികള്‍ ശക്തിപ്പെടുത്തും; പാമ്പുകടിയുമായി ബന്ധപ്പെട്ട് ലഭ്യമായ ഡേറ്റയുടെ അടിസ്ഥാനത്തില്‍ ആശുപത്രികളുടെ ഹോട്ട്സ്പോട്ട് മാപ്പിംഗ് നടത്തും; ആരോ  (2 hours ago)

ആലിപ്പഴ വർഷവും മഴയും; വീടുകളിൽ മേൽക്കൂരയിൽ ഓടുകൾക്ക് ചെറിയ നാശം ഉണ്ടായി;ജാഗ്രത വേണം  (2 hours ago)

വരുന്ന ദിവസങ്ങളിൽ തെക്കൻ കേരളത്തിൽ എല്ലാം മാറി മാറിയും..! റഡാറുകളിൽ പ്രതിഭാസം ഇങ്ങനെ  (4 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്; ശക്തമായ മഴയ്ക്കുള്ള സാധ്യത  (4 hours ago)

Malayali Vartha Recommends