ആക്രമണം കൂടുതൽ കടുപ്പിക്കും...ഗാസയെ ഇസ്രായേൽ സൈനികരുടെ ശ്മശാനഭൂമിയാക്കി മാറ്റും...ഭീഷണിയുമായി ഹമാസ്...തടങ്കലിലുള്ള ചില ബന്ദികളെ വൈകാതെ മോചിപ്പിക്കുമെന്നും ഹമാസ് നേതാവ്...നയതന്ത്ര ചർച്ചകൾക്കൊടുവിലാണ് ഇവരെ വിട്ടയക്കാനുള്ള തീരുമാനം...

ആർക്കും പിടികൊടുക്കാതെ ഇസ്രയേൽ യു്ദ്ധം തുടരുന്നു. പശ്ചിമേഷ്യയെ ആകെ സംഘർഷത്തിന്റെ നിഴലിലാക്കുകായണ് ഇസ്രയേൽ നടപടികൾ. ഹമാസിനെ ഇല്ലായ്മ ചെയ്യാൻ അതിശക്തമായ പോരാട്ടമാണ് നടക്കുന്നത്. ഇതിനിടെ നിരപരാധികളും കൊല്ലപ്പെടുന്നു. എന്നാൽ അത് ഇസ്രയേൽ ഗൗരവത്തോടെ എടുക്കുന്നില്ല. ഗസ്സ മുനമ്പിന്റെ ഹൃദയ ഭാഗത്തേക്കെത്തിയ ഇസ്രയേലി യുദ്ധടാങ്കുകൾ കരയുദ്ധം ശക്തമാക്കി. ഗസ്സയിൽ വ്യോമാക്രമണത്തിൽ മരണം പതിനായിരത്തിലേക്ക് അടുക്കുകയാണ്. ഇസ്രയേലിന് നേരെ ആക്രമണം തുടങ്ങിയതായി യമനിലെ ഹൂതി സായുധസംഘം അവകാശപ്പെട്ടു.ഗാസയെ ഇസ്രായേൽ സൈനികരുടെ ശ്മശാനഭൂമിയാക്കി മാറ്റുമെന്ന ഭീഷണിയുമായി ഹമാസ്. വരും മണിക്കൂറുകളിൽ ഇസ്രായേലിനെതിരെയുള്ള ആക്രമണം കടുപ്പിക്കുമെന്നും ഇവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇസ്രായേൽ പൗരന്മാർ അല്ലാതെ, തങ്ങളുടെ തടങ്കലിലുള്ള ചില ബന്ദികളെ വൈകാതെ മോചിപ്പിക്കുമെന്നും ഹമാസ് നേതാവ് അബു ഒബൈദ പറഞ്ഞു.നയതന്ത്ര ചർച്ചകൾക്കൊടുവിലാണ് ഇവരെ വിട്ടയക്കാനുള്ള തീരുമാനമെന്നും അബു ഒബൈദ പറയുന്നു. 240ഓളം പേരെയാണ് ഹമാസ് ബന്ദികളാക്കി വച്ചിരിക്കുന്നത്. ഹമാസിനെതിരെയുള്ള ആക്രമണം കടുപ്പിക്കുന്നതിന്റെ ഭാഗമായി ഗാസ വളഞ്ഞും, ഗാസയ്‌ക്കുള്ളിൽ കടന്നുമുള്ള ആക്രമണം ഇസ്രായേൽ സൈന്യം കടുപ്പിച്ചിട്ടുണ്ട്. ഹമാസ് കമാൻഡറായ സാല അൽ അരൗറിയുടെ വെസ്റ്റ് ബാങ്കിലുള്ള വീട് തകർത്തതായി ഐഡിഎഫ് അറിയിച്ചിരുന്നു.
കൂടുതൽ ഹമാസ് നേതാക്കൾക്ക് വേണ്ടിയുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്.ഹമാസിന്റെ ഭൂഗർഭ തുരങ്കങ്ങൾക്ക് നേരെയുള്ള ആക്രമണവും ഇസ്രായേൽ സൈന്യം കടുപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഗാസയിൽ കടന്ന് സൈന്യം നടത്തിയ പോരാട്ടത്തിൽ നിരവധി ഹമാസ് ഭീകരർ കൊല്ലപ്പെട്ടുവെന്നാണ് സൈന്യം അവകാശപ്പെടുന്നത്. വ്യോമസേനയുടെ നേതൃത്വത്തിലാണ് പ്രദേശത്ത് ആക്രമണം കടുപ്പിച്ചത്. ഹമാസിന്റെ ആന്റി ടാങ്ക് മിസൈല്ഡ പോസ്റ്റുകൾ, റോക്കറ്റ് ലോഞ്ച് പോസ്റ്റുകൾ, ഭൂഗർഭ ടണലുകളിലുള്ള പ്രധാന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് കഴിഞ്ഞദിവസം ഇസ്രായേൽ സൈന്യം ആക്രമണം കടുപ്പിച്ചത്.വടക്കന്‍ ഗാസയിലെ അഭയാര്‍ഥി ക്യാമ്പില്‍ ഇസ്രയേല്‍ ആക്രമണം. ജബാലിയ അഭയാര്‍ഥി ക്യാമ്പിലാണ് ഇസ്രയേലിന്റെ ആക്രമണമുണ്ടായത്.
50-ലേറെ പേര്‍ കൊല്ലപ്പെട്ടതായാണ് ഗാസ അധികൃതര്‍ അറിയിക്കുന്നത്. ജീവഹാനി സംബന്ധിച്ച കണക്കുകളുടെ യഥാര്‍ഥ ചിത്രം വ്യക്തമല്ലെന്ന് ഇന്‍ഡൊനീഷ്യന്‍ ആശുപത്രി ഡയറക്ടര്‍ അതീഫ് അല്‍ കഹ്‌ലൗത്ത് അറിയിച്ചു.50-ലേറെ പേര്‍ കൊല്ലപ്പെട്ടുവെന്നും 150 പേര്‍ക്ക് പരിക്കേറ്റു എന്നുമാണ് ഗാസ ആരോഗ്യമന്ത്രാലായം പ്രസ്താവനയില്‍ അറിയിച്ചത്. ഡസന്‍ കണക്കിന് ആളുകള്‍ കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതായും അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ഇസ്രയേല്‍ പ്രതികരിച്ചിട്ടില്ല. ഗാസയിലെ അഭയാര്‍ഥി ക്യാമ്പുകള്‍ക്ക് നേരെ നേരത്തെയും ഇസ്രയേല്‍ ആക്രമണമുണ്ടായിരുന്നു.ഗാസയിലെഏറ്റവും വലിയ അഭയാര്‍ഥി ക്യാമ്പുകളിലൊന്നാണ് ജബാലിയ. 2023 ജൂലായ് വരെ യു.എന്നിന്റെ കണക്കുകള്‍ പ്രകാരം ഇവിടെ 116,000 പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 16 കെട്ടിടങ്ങളിലായി 26 ഓളം സ്‌കൂളുകള്‍, ഭക്ഷണവിതരണകേന്ദ്രം, രണ്ട് ആരോഗ്യകേന്ദ്രങ്ങള്‍, ഒരു ലൈബ്രറി, ഏഴ് കിണറുകള്‍ ഏന്നിവ 1.4 ചതുരശ്ര കിലോമീറ്റര്‍ പരിധിയില്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ ക്യാമ്പ്.
യുദ്ധം തുടർന്നാൽ കുഞ്ഞുങ്ങൾ അടക്കം ആയിരങ്ങൾ കുടിവെള്ളം ഇല്ലാതെ മരിക്കുന്ന സാഹചര്യം ഉണ്ടായേക്കുമെന്ന് യൂനിസെഫും ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പ് നൽകി. അതേസമയം, ഗസ്സയിൽ നിന്നുള്ള അഭയാർത്ഥികളെ ഒരു കാരണവശാലും സ്വീകരിക്കില്ലെന്ന് ഈജിപ്ത് വ്യക്തമാക്കി. അഭയാർത്ഥികളെ സ്വീകരിക്കാൻ യൂറോപ്യൻ രാജ്യങ്ങൾ ഇസ്രയേലിനുമേൽ സമ്മർദം ചെലുത്തുകയും ചെയ്തു. വെടിനിർ്ത്തൽ പ്രമേയം യൂറോപ്യൻ യൂണിയനും പാസാക്കിയിരുന്നു. യുഎന്നും സമാന ഇടപടെൽ നടത്തി. എന്നാൽ ഇതൊന്നും ഇസ്രയേൽ വകവയ്ക്കുന്നില്ല.
https://www.facebook.com/Malayalivartha


























