ഒക്ടോബര്‍ 7-ന് തുടങ്ങിയ യുദ്ധം ഇന്ന് 25-ാം ദിവസം...യുദ്ധത്തിന്റെ രീതി മാറ്റാൻ ഇസ്രായേൽ..മാരകായുധങ്ങളുമായി കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന ഇസ്രായേല്‍ സൈനികര്‍ മുന്നോട്ട് നീങ്ങുന്നതും വെടിയുതിര്‍ക്കുന്നതും; ചിത്രങ്ങൾ പുറത്ത്

ഒക്ടോബര്‍ 7 ആക്രമണത്തിന് ഉത്തരവാദിയായ ഒരു മുതിര്‍ന്ന ഹമാസ് കമാന്‍ഡറെ വധിച്ചെന്ന് ഇസ്രായേല്‍. ഹമാസിന്റെ സെന്‍ട്രല്‍ ജബാലിയ ബറ്റാലിയന്‍ കമാന്‍ഡറായ ഇബ്രാഹിം ബിയാരിയെ വധിച്ചെന്നാണ് ഇസ്രായേല്‍ പ്രതിരോധ സേനയുടെ(ഐഡിഎഫ്) അവകാശവാദം. ഗാസ മുനമ്പിലെ ഏറ്റവും വലിയ അഭയാര്‍ത്ഥി ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തിലാണ് ബിയാരി കൊല്ലപ്പെട്ടത്.
ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധത്തിന്റെ 25-ാം ദിവസമാണ് ഇസ്രായേല്‍ സൈന്യം ഗാസയില്‍ പ്രവേശിച്ചത്. മാരകായുധങ്ങളുമായി കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന ഇസ്രായേല്‍ സൈനികര്‍ മുന്നോട്ട് നീങ്ങുന്നതും വെടിയുതിര്‍ക്കുന്നതും പുറത്തുവരുന്ന ചിത്രങ്ങളില്‍ കാണാം. ഗാസ നഗരത്തില്‍ എങ്ങും വെടിയുണ്ടകളുടെ ശബ്ദവും തീയും പുകയും മാത്രമാണ്.
ഹമാസിനെ ഉന്മൂലനം ചെയ്യാനാണ് ഇസ്രയേല്‍ സൈന്യം ഗാസയിലേക്ക് കടക്കുന്നതെന്നാണ് വാദം. ഗാസയുടെ വടക്കന്‍ അതിര്‍ത്തിയില്‍ നിന്ന് ഓട്ടോമാറ്റിക് ആയുധങ്ങളുമായി ഇസ്രായേല്‍ സൈന്യം ബാഗുകള്‍ നിറയെ വെടിയുണ്ടകള്‍ തോളില്‍ തൂക്കി കടക്കുന്നത് പുറത്തുവന്ന ചിത്രങ്ങളില്‍ കാണാം. ഇതില്‍ വഴിയൊരുക്കി മുന്നോട്ട് നീങ്ങുന്ന ഇസ്രായേലി സൈന്യത്തിന്റെ ബുള്‍ഡോസറുകളുമുണ്ട്.
ഇസ്രായേല്‍ സൈന്യം മുന്നേറുകയാണ്
ഇസ്രയേലി കരസേന ഹമാസിന്റെ താവളങ്ങളെയും പ്രവര്‍ത്തകരെയും തിരിച്ചറിയുന്നു. ഇതിന് പിന്നാലെ വ്യോമാക്രമണത്തില്‍ ഈ താവളങ്ങള്‍ നശിപ്പിക്കപ്പെടുകയാണ്. ഇതുകൂടാതെ കരസേനയും ഹമാസ് പ്രവര്‍ത്തകരെ നേരിട്ട് നേരിടുന്നുണ്ട്. ഗാസ മുനമ്പിലാണ് ഈ പോരാട്ടം നടക്കുന്നത്.ആക്രമണം വരും കാലങ്ങളില്‍ ശക്തമാക്കുമെന്ന് അഡ്മിറല്‍ ഡാനിയേല്‍ പറഞ്ഞു.
ബന്ദികളെ മോചിപ്പിക്കുക എന്നത് നമ്മുടെ പരമോന്നത ദേശീയ ദൗത്യമാണ്. ഗാസ മുനമ്പിലെ കരയിലൂടെയുള്ള ആക്രമണത്തിന് ഈ ലക്ഷ്യവുമുണ്ട്. ബന്ദി വിഷയം ഒരു ദേശീയ പ്രശ്നം മാത്രമല്ല.ഇതൊരു ആഗോള പ്രശ്നമാണ്. കുട്ടികളും സ്ത്രീകളും പ്രായമായവരും ഇസ്രായേലികളും മറ്റ് രാജ്യങ്ങളിലെ പൗരന്മാരും യുദ്ധക്കുറ്റങ്ങള്‍ ചെയ്ത ഒരു സംഘടനയുടെ ബന്ദികളാക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഒക്ടോബര്‍ ഏഴ് മുതല്‍ യുദ്ധം
ഒക്ടോബര്‍ 7 ന് ഗാസ മുനമ്പില്‍ നിന്ന് അയ്യായിരത്തിലധികം റോക്കറ്റുകള്‍ തൊടുത്തുവിട്ടുകൊണ്ട് ഹമാസ് ഇസ്രായേലിനെ ആക്രമിച്ചു.ഇതിന് തൊട്ടുപിന്നാലെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഹമാസിനെതിരെ യുദ്ധം പ്രഖ്യാപിച്ചു.ഈ രണ്ടാഴ്ചത്തെ യുദ്ധത്തില്‍ ഗാസ മുനമ്പ് പൂര്‍ണ്ണമായും നശിച്ചു. യുദ്ധത്തില്‍ കൊല്ലപ്പെട്ട പലസ്തീന്‍ പൗരന്മാരുടെ എണ്ണം 8306 ആയി ഉയര്‍ന്നിട്ടുണ്ട്. ഇതുവരെ ഗാസയിലെ 23 ലക്ഷം പൗരന്മാരില്‍ പകുതിയും വീടുവിട്ടിറങ്ങി.യുദ്ധത്തില്‍ 1400ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.അതേസമയം ഹമാസ് പോരാളികള്‍ ഇരുന്നൂറിലധികം സാധാരണക്കാരെ ബന്ദികളാക്കിയിട്ടുണ്ട്. ഇസ്രായേല്‍ ബോംബാക്രമണത്തില്‍ അമ്പതിലേറെ ബന്ദികള്‍ കൊല്ലപ്പെട്ടെന്നാണ് ഹമാസിന്റൈ വാദം.
ഇസ്രായേല്‍-ഹമാസ് യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ ഇസ്രായേലുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കുന്നതായി തെക്കേ അമേരിക്കന്‍ രാജ്യമായ ബൊളീവിയ പ്രഖ്യാപിച്ചു. ഗാസ മുനമ്പില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങളെ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമാണെന്ന് വിശേഷിപ്പിച്ചാണ് പ്രഖ്യാപനം. ബൊളീവിയയും ഇസ്രായേലും തമ്മിലുള്ള നയതന്ത്രബന്ധം തകരുന്നത് ഇതാദ്യമായല്ല. 2009ല്‍ ഗാസ മുനമ്പിലെ ആക്രമണത്തില്‍ പ്രതിഷേധിച്ച് ബൊളീവിയ ഇസ്രായേലുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചിരുന്നു. എന്നാല്‍ 2020-ല്‍ പ്രസിഡന്റ് ജീനിന്‍ അനസിന്റെ സര്‍ക്കാര്‍ ബന്ധം പുനഃസ്ഥാപിക്കുകയായിരുന്നു.
വെടിനിർത്തൽ ആവശ്യം തള്ളിയ ഇസ്രയേൽ ഗസ്സയിൽ കരയുദ്ധം ശക്തമാക്കി. ഗസ്സ നഗരത്തിൽ വരെ എത്തിയ ഇസ്രയേലി യുദ്ധടാങ്കുകൾ ഹമാസിന്റെ ഭൂഗർഭ അറകൾ നിരവധി തകർത്തു. നൂറുകണക്കിന് ഹമാസ് സംഘാംഗങ്ങളെ വധിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടു. ഒരു ഇസ്രയേലി സൈനികനെ വധിച്ചതായി ഹമാസും അവകാശപ്പെട്ടു. ലെബനോനിൽ ഹിസ്ബുല്ലയുടെ ആയുധ കേന്ദ്രം ആക്രമിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടു. ഒക്ടോബർ ഏഴിന് ഹമാസ് സംഘം തട്ടിക്കൊണ്ട് പോയ ജർമ്മൻ യുവതിയുടെ മൃതദേഹം ഗസ്സയിൽ ഇസ്രയേൽ സൈന്യം കണ്ടെത്തി. അതേസമയം, വെസ്റ്റ്ബാങ്കിൽ ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 120 കടന്നു. ഗസ്സയിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമായി തുടരുകയാണ്.
വടക്കൻ ഗസ്സയിലെ ജബലിയ അഭയാർത്ഥി ക്യാമ്പിൽ ആക്രമണം നടത്തിയെന്ന് സ്ഥിരീകരിച്ച് ഇസ്രയേൽ യുദ്ധത്തിൽ ഏതറ്റം വരേയും പോകുമെന്ന സന്ദേശം നൽകുകയാണ്. മുതിർന്ന ഹമാസ് കമാൻഡറിനെ വധിച്ചെന്നും, ഹമാസിന്റെ ഭൂഗർഭ ടണൽ സംവിധാനത്തിന്റെയൊരു ഭാഗം തകർക്കാനായെന്നുമാണ് ഇസ്രയേൽ അവകാശവാദം. ഇസ്രയേൽ വ്യോമാക്രമണത്തിൽ അന്പതിലധികം പേർ കൊല്ലപ്പെട്ടുവെന്നാണ് പ്രാഥമിക വിവരം. എഴുപത് വർഷത്തിലേറെയായി ഒന്നേകാൽ ലക്ഷം ഫലസ്തീനികൾ ജീവിക്കുന്ന അഭയാർത്ഥി ക്യാമ്പാണ് ജബലിയ. ഒരു കിലോമീറ്റർ പ്രദേശത്ത് നൂറുകണക്കിന് ചെറു കൂരകളിലായി ജനങ്ങൾ തിങ്ങിക്കഴിയുന്നയിടത്താണ് ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്.
50 പേർ കൊല്ലപ്പെട്ടുവെന്ന് ഹമാസ് പറയുന്നു. 120 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നാണ് ഗസ്സയിലെ ഒരു ഡോക്ടർ ബിബിസിയോട് പറഞ്ഞത്. ഹമാസിന്റെ ഭൂഗർഭ ടണൽ സംവിധാനമായിരുന്നു ലക്ഷ്യമെന്നാണ് ഇസ്രയേൽ വിശദീകരണം. ഇബ്രാഹിം ബയാരിയെന്ന മുതിർന്ന ഹമാസ് നേതാവിനെ വധിക്കാനായെന്നും, ക്യാന്പിന് അടിയിലുണ്ടായിരുന്ന ഹമാസിന്റെ ഭൂഗർഭ ടണലിൽ ഒളിച്ചിരുന്ന പോരാളികൾ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നുമാണ് ഐഡിഎഫ് അവകാശവാദം. കഴിഞ്ഞ ദിവസം ഗസ്സയിലെ മുന്നൂറിലധികം കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്നാണ് ഐഡിഎഫ് പറയുന്നത്.
അഭയാർത്ഥി ക്യാമ്പിൽ ഇസ്രയേൽ നടത്തിയ അക്രമണത്തെ യുഎഇയും ഖത്തറും ശക്തമായി അപലപിച്ചു. സാധാരണക്കാർക്ക് നേരെയുള്ള ആക്രമണത്തിൽ പ്രതിഷേധിച്ച് ബൊളീവിയ ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ചു. ഇതിനിടയിൽ എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ വെള്ളിയാഴ്ച വീണ്ടും ഇസ്രയേൽ സന്ദർശിക്കുമെന്ന് അമേരിക്ക അറിയിച്ചു. മേഖലയിൽ മറ്റു ചിലയിടങ്ങളും ബ്ലിങ്കൻ സന്ദർശിക്കുമെന്നാണ് അറിയിപ്പ്. എന്നാൽ ഇതെവിടെയാണെന്ന് വ്യക്തമാക്കിയിട്ടില്ല.
https://www.facebook.com/Malayalivartha


























