ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം കൂടുതൽ ശക്തിയാർജ്ജിക്കുന്നു...റോക്കറ്റ് വിക്ഷേപണ കേന്ദ്രങ്ങൾ, സൈനിക കോമ്പൗണ്ടുകൾ, ഭൂഗർഭ തുരങ്കങ്ങൾ, എന്നിവയുൾപ്പെടെ ഹമാസിന്റെ 300 രഹസ്യകേന്ദ്രങ്ങൾ തകർത്ത് സേന...ഹമാസ് തീവ്രവാദികളെ ആക്രമിച്ചതായി സൈന്യം...

ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം കൂടുതൽ ശക്തിയാർജ്ജിക്കുന്നു . റോക്കറ്റ് വിക്ഷേപണ കേന്ദ്രങ്ങൾ, സൈനിക കോമ്പൗണ്ടുകൾ, ഭൂഗർഭ തുരങ്കങ്ങൾ എന്നിവയുൾപ്പെടെ ഹമാസിന്റെ 300 രഹസ്യകേന്ദ്രങ്ങൾ കഴിഞ്ഞ ദിവസം രാത്രിയോടെ തകർത്തതായി ഇസ്രായേൽ സൈന്യം അറിയിച്ചു.തുരങ്കത്തിലുണ്ടായിരുന്ന ഹമാസ് തീവ്രവാദികളെ ആക്രമിച്ചതായി സൈന്യം അറിയിച്ചു. 2016 ഒക്ടോബറിൽ ഇസ്രായേൽ നഗരങ്ങളായ എറെസ്, നാറ്റീവ് ഹസാര എന്നിവിടങ്ങളിൽ നടന്ന ആക്രമണത്തിന്റെ മുഖ്യസൂത്രധാരൻ നസീം അബു അജിനയെയും വധിച്ചതായി ഇസ്രായേൽ സൈന്യം വ്യക്തമാക്കി.അതേസമയം ഈ മാസം പാലസ്തീൻ അതോറിറ്റിക്ക് ഫണ്ട് നൽകില്ലെന്ന് ഇസ്രായേൽ ധനമന്ത്രി ബെസാലെൽ സ്മോട്രിച്ച് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് കത്തയച്ചു.
പാലസ്തീൻ അതോറിറ്റി ഹമാസിനെ പിന്തുണയ്‌ക്കുകയും ഒക്‌ടോബർ ഏഴിലെ ജൂത വംശഹത്യയെ പിന്തുണക്കുകയും ചെയ്തതിനാലാണ് ഈ തീരുമാനമെടുത്തതെന്നും ധനമന്ത്രി പറഞ്ഞു.വെടിനിർത്തൽ ആവശ്യം തള്ളിയ ഇസ്രയേൽ ഗസ്സയിൽ കരയുദ്ധം ശക്തമാക്കി. ഗസ്സ നഗരത്തിൽ വരെ എത്തിയ ഇസ്രയേലി യുദ്ധടാങ്കുകൾ ഹമാസിന്റെ ഭൂഗർഭ അറകൾ നിരവധി തകർത്തു. നൂറുകണക്കിന് ഹമാസ് സംഘാംഗങ്ങളെ വധിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടു. ഒരു ഇസ്രയേലി സൈനികനെ വധിച്ചതായി ഹമാസും അവകാശപ്പെട്ടു. ലെബനോനിൽ ഹിസ്ബുല്ലയുടെ ആയുധ കേന്ദ്രം ആക്രമിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടു.ഒക്ടോബർ ഏഴിന് ഹമാസ് സംഘം തട്ടിക്കൊണ്ട് പോയ ജർമ്മൻ യുവതിയുടെ മൃതദേഹം ഗസ്സയിൽ ഇസ്രയേൽ സൈന്യം കണ്ടെത്തി. അതേസമയം, വെസ്റ്റ്ബാങ്കിൽ ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 120 കടന്നു. ഗസ്സയിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമായി തുടരുകയാണ്.
വടക്കൻ ഗസ്സയിലെ ജബലിയ അഭയാർത്ഥി ക്യാമ്പിൽ ആക്രമണം നടത്തിയെന്ന് സ്ഥിരീകരിച്ച് ഇസ്രയേൽ യുദ്ധത്തിൽ ഏതറ്റം വരേയും പോകുമെന്ന സന്ദേശം നൽകുകയാണ്. മുതിർന്ന ഹമാസ് കമാൻഡറിനെ വധിച്ചെന്നും, ഹമാസിന്റെ ഭൂഗർഭ ടണൽ സംവിധാനത്തിന്റെയൊരു ഭാഗം തകർക്കാനായെന്നുമാണ് ഇസ്രയേൽ അവകാശവാദം. ഇസ്രയേൽ വ്യോമാക്രമണത്തിൽ അന്പതിലധികം പേർ കൊല്ലപ്പെട്ടുവെന്നാണ് പ്രാഥമിക വിവരം. എഴുപത് വർഷത്തിലേറെയായി ഒന്നേകാൽ ലക്ഷം ഫലസ്തീനികൾ ജീവിക്കുന്ന അഭയാർത്ഥി ക്യാമ്പാണ് ജബലിയ. ഒരു കിലോമീറ്റർ പ്രദേശത്ത് നൂറുകണക്കിന് ചെറു കൂരകളിലായി ജനങ്ങൾ തിങ്ങിക്കഴിയുന്നയിടത്താണ് ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്.50 പേർ കൊല്ലപ്പെട്ടുവെന്ന് ഹമാസ് പറയുന്നു. 120 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നാണ് ഗസ്സയിലെ ഒരു ഡോക്ടർ ബിബിസിയോട് പറഞ്ഞത്. ഹമാസിന്റെ ഭൂഗർഭ ടണൽ സംവിധാനമായിരുന്നു ലക്ഷ്യമെന്നാണ് ഇസ്രയേൽ വിശദീകരണം. ഇബ്രാഹിം ബയാരിയെന്ന മുതിർന്ന ഹമാസ് നേതാവിനെ വധിക്കാനായെന്നും,
ക്യാന്പിന് അടിയിലുണ്ടായിരുന്ന ഹമാസിന്റെ ഭൂഗർഭ ടണലിൽ ഒളിച്ചിരുന്ന പോരാളികൾആക്രമണത്തിൽ കൊല്ലപ്പെട്ടെന്നുമാണ് ഐഡിഎഫ് അവകാശവാദം. കഴിഞ്ഞ ദിവസം ഗസ്സയിലെ മുന്നൂറിലധികം കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്നാണ് ഐഡിഎഫ് പറയുന്നത്.അഭയാർത്ഥി ക്യാമ്പിൽ ഇസ്രയേൽ നടത്തിയ അക്രമണത്തെ യുഎഇയും ഖത്തറും ശക്തമായി അപലപിച്ചു. സാധാരണക്കാർക്ക് നേരെയുള്ള ആക്രമണത്തിൽ പ്രതിഷേധിച്ച് ബൊളീവിയ ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ചു. ഇതിനിടയിൽ എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ വെള്ളിയാഴ്ച വീണ്ടും ഇസ്രയേൽ സന്ദർശിക്കുമെന്ന് അമേരിക്ക അറിയിച്ചു. മേഖലയിൽ മറ്റു ചിലയിടങ്ങളും ബ്ലിങ്കൻ സന്ദർശിക്കുമെന്നാണ് അറിയിപ്പ്. എന്നാൽ ഇതെവിടെയാണെന്ന് വ്യക്തമാക്കിയിട്ടില്ല.
https://www.facebook.com/Malayalivartha


























