Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

യുദ്ധം മുറുകുന്നു ; ഇസ്രായേൽ വൻ തോതിൽ സൈന്യ സഹായം സംഭരിക്കുന്നു.. യുഎസ് കമാൻഡോകൾ ഇസ്രായേലിൽ ..ബൊളീവിയ, ഇസ്രായേലി രാഷ്ട്രവുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചു..

01 NOVEMBER 2023 03:09 PM IST
മലയാളി വാര്‍ത്ത


ഒക്‌ടോബർ 7-ലെ ഹമാസ് ആക്രമണത്തിന് ശേഷം ഗാസയിൽ ബന്ദികളാക്കിയവരെ കണ്ടെത്താനുള്ള ശ്രമങ്ങളെ സഹായിക്കാൻ യുഎസ് കമാൻഡോകൾ ഇസ്രായേലിലുണ്ടെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.അമേരിക്കൻ ബന്ദികൾ ഉൾപ്പെടെയുള്ള ബന്ദികളെ തിരിച്ചറിയുന്നതിനും അവരോടൊപ്പം മാറ്റ് ബന്ദികളെ മോചിപ്പിക്കാനുമുള്ള ശ്രമങ്ങളിൽ പങ്കു ചേരാന് ആണ് യു ഇ സൈന്യം എത്തിയിരിക്കുന്നത് എന്നാണ് അമേരിക്കൻ പ്രതിരോധ വകുപ്പ് അസിസ്റ്റന്റ് സെക്രട്ടറി ക്രിസ്റ്റഫർ പി.മയർ പറഞ്ഞത്
ഇപ്പോൾ ഇസ്രായേലിൽ ഉള്ള ടീമിന് പുറമേ നിരവധി യുഎസ് സ്പെഷ്യൽ ഓപ്പറേഷൻസ് സേനയെ കൂടി അയച്ചിട്ടുണ്ട് . ബന്ദികളെ കണ്ടെത്താൻ സഹായിക്കുന്നതിനൊപ്പം, ആവശ്യമെങ്കിൽ പ്രദേശത്തെ എംബസികൾ സുരക്ഷിതമാക്കാനും പലായനം ചെയ്യുന്നവരെ സഹായിക്കാനും യുഎസ് സൈനികർ മുൻനിരയിൽ ഉണ്ടാകും

അമേരിക്ക മാത്രമല്ല പല പാശ്ചാത്യ രാജ്യങ്ങളും രഹസ്യമായി പ്രത്യേക സേനയെ ഇസ്രയേലിലേക്ക് അയച്ചിട്ടുണ്ട് . ബന്ദികളെ രക്ഷപ്പെടുത്തുന്നതിനോടൊപ്പം യുദ്ധം വ്യാപകമായാൽ ഇസ്രായേലിൽ നിന്നോ ലെബനനിൽ നിന്നോ വലിയ തോതിലുള്ള പലായനം ഉണ്ടാകാനുള്ള സാധ്യത മുന്കൂട്ടിക്കണ്ടാണ് വാൻ തോതിൽ സൈന്യ സഹായം ഇസ്രായേൽ സംഭരിക്കുന്നത്

ഇതിനിടെ വടക്കൻ ഗാസയിൽ 9 സൈനികർ കൂടി കൊല്ലപ്പെട്ടതായി ഐഡിഎഫ് പ്രഖ്യാപിച്ചു, സ്ട്രിപ്പിലെ സൈനികരുടെ മരണം 11 ആയി ഉയർന്നു . വെസ്റ്റ് ബാങ്കിൽ രാത്രി ഇസ്രായേൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ നാല് പലസ്തീൻകാർ കൊല്ലപ്പെട്ടതായും പലസ്തീൻ ആരോഗ്യ ഉദ്യോഗസ്ഥർ അറിയിച്ചു . മൂന്ന് പേർ ജെനിനിലും മറ്റൊരാൾ തുൽക്കറെമിലും കൊല്ലപ്പെട്ടതായി ആണ്ഫ ലസ്തീൻ അതോറിറ്റി ആരോഗ്യ മന്ത്രാലയം അറിയിച്ചത് .

 

ഗാസയിലെ ആരോഗ്യ മന്ത്രാലയം "അൽ-ഷിഫ സമുച്ചയത്തിലേക്കും ഇന്തോനേഷ്യൻ ഹോസ്പിറ്റലിലേക്കും എത്രയും പെട്ടെന്ന് ഇന്ധനം വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടു ..ഗാസ സിറ്റിയിലെ അൽ-ഷിഫ, സ്ട്രിപ്പിലെ ഏറ്റവും വലിയ മെഡിക്കൽ കോംപ്ലക്‌സാണ്, അതേസമയം ഇന്തോനേഷ്യൻ ആശുപത്രി സ്ഥിതി ചെയ്യുന്നത് കനത്ത ബോംബാക്രമണം നടന്ന വടക്കുഭാഗത്താണ്. ഇസ്രായേൽ ഗാസയിൽ സമ്പൂർണ ഉപരോധം ഏർപ്പെടുത്തിയതിനെത്തുടർന്ന് ഇന്ധനക്ഷാമം കാരണം 24 മണിക്കൂറിനുള്ളിൽ ഈ ആശുപത്രിയിലെ സേവനങ്ങൾ നിർത്തേണ്ടി വരൂ മെന്ന് ചൊവ്വാഴ്ച, ഇന്തോനേഷ്യൻ ഹോസ്പിറ്റൽ ഡയറക്ടർ ആറ്റെഫ് അൽ-കഹ്‌ലൗട്ട് മാധ്യമങ്ങളോട് പറഞ്ഞു.പലപ്പോഴും അത്യാവശ്യ ശസ്ത്രക്രിയകൾ അനസ്തേഷ്യ കൂടാതെ നടത്തുന്നുണ്ടെന്നും ഡോക്ടർമാർ പറയുന്നു ..ചൊവ്വാഴ്ച ഉച്ചയ്ക്ക് ജബാലിയ അഭയാർത്ഥി ക്യാമ്പിന് നേരെ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ പരിക്കേറ്റ 400-ലധികം പേർക്ക് പരിക്കേറ്റതായി അൽ-കഹ്‌ലൗട്ട് പറഞ്ഞു.

വടക്കൻ വെസ്റ്റ് ബാങ്ക് നഗരത്തിലെ ഫതഹിന്റെ സെക്രട്ടറി ജനറലായ അത്ത അബു റുമൈലയെ (63) അറസ്റ്റ് ചെയ്യാൻ രഹസ്യ പോലീസ് സേന ഇന്നലെ രാത്രി ജെനിനിലേക്ക് പ്രവേശിച്ചു. മകനോടൊപ്പം കസ്റ്റഡിയിലെടുത്ത അബു റുമൈലയുടെ അറസ്റ്റിൽ ഒരു ചെറുത്തുനിൽപ്പും ഉണ്ടായില്ലെന്ന് സൈനിക വൃത്തങ്ങൾ പറയുന്നു. ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സും ഷിൻ ബെറ്റ് സുരക്ഷാ ഏജൻസിയും പറയുന്നത്, സമീപ മാസങ്ങളിൽ അബു റുമൈല "പതിനായിരക്കണക്കിന് ഷെക്കലുകളുടെ ധനസഹായം ഉപയോഗിച്ച് തീവ്രവാദ പ്രവർത്തനം വിപുലീകരിച്ചു എന്നും കൂടാതെ തീവ്രവാദികളെ സഹായിച്ചു എന്നുമാണ് ." അബു റുമൈലയുടെ മകൻ പ്രാദേശിക ഭീകരവാദിയാണെന്നും സംയുക്ത പ്രസ്താവനയിൽ പറയുന്നു.

അതേസമയം ഈസ്രായേല്‍-ഹമാസ് യുദ്ധത്തില്‍ പങ്ക് ചേര്‍ന്നതായി യെമനിലെ ഇറാന്‍ പിന്തുണയുള്ള ഹൂതികള്‍ അറിയിച്ചു . സനയിലെ തങ്ങളുടെ അധികാരകേന്ദ്രത്തില്‍ നിന്ന് 1000 മൈലിലധികം ദൂരെയുള്ള ഇസ്രായേല്‍-ഹമാസ് യുദ്ധ മുനമ്പിലേക്ക് തങ്ങള്‍ നീങ്ങയതായി ആണ് ഹൂതികള്‍ അറിയിച്ചത് . ഇസ്രായേലിന് നേരെ ഡ്രോണുകളും മിസൈലുകളും പ്രയോഗിച്ചതായും ഹൂതി നേതൃത്വം പറഞ്ഞു. ലസ്തീനികളെ വിജയത്തിലേക്ക് നയിക്കാന്‍ ഇനിയും അത്തരം ആക്രമണങ്ങള്‍ ഉണ്ടാകുമെന്നും ഹൂതി സൈനിക വക്താവ് യഹ്യ സാരി ഒരു ടെലിവിഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഇസ്രായേല്‍ ആക്രമണം നിര്‍ത്തുന്നത് വരെ ഹൂതികള്‍ ആക്രമണം തുടരും എന്നും ലെബനന്‍, സിറിയ, ഇറാഖ് എന്നിവിടങ്ങളിലെ ടെഹ്റാന്‍ പിന്തുണയുള്ള ഗ്രൂപ്പുകള്‍ ഉള്‍പ്പെടുന്ന ഇസ്രായേലിനെതിരായ ചെറുത്തുനില്‍പ്പിന്റെ അച്ചുതണ്ടിന്റെ ഭാഗമാണ് തങ്ങളെന്നും ഹൂതി ഗവണ്‍മെന്റിന്റെ പ്രധാനമന്ത്രി അബ്ദുല്‍ അസീസ് ബിന്‍ ഹബ്തൂര്‍ പറഞ്ഞു. ഇറാന്‍ പിന്തുണയുള്ള ഇറാഖി മിലിഷ്യകളായ ഹൂതികള്‍ ഇറാഖിലെയും സിറിയയിലെയും യു എസ് സേനയ്ക്ക് നേരെ വെടിയുതിര്‍ത്തിരുന്നു . ലെബനന്‍ ആസ്ഥാനമായുള്ള ഹിസ്ബുള്ള ലെബനീസും അതിര്‍ത്തിയില്‍ ഇസ്രായേല്‍ സേനയുമായി വെടിവെപ്പ് നടത്തുന്നുണ്ട്. ഹൂതികള്‍ക്ക് ആയുധം നല്‍കുകയും പരിശീലനം നല്‍കുകയും ധനസഹായം നല്‍കുകയും ചെയ്യുന്നത് ഇറാന്‍ ആണെന്നാണ് സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന ആരോപിക്കുന്നത്.

 

യെമനിൽ ഇറാൻ പിന്തുണയുള്ള ഹൂത്തികൾ നടത്തിയ നിരവധി മിസൈൽ, ഡ്രോൺ ആക്രമണങ്ങളെത്തുടർന്ന് നാവികസേനയുടെ മിസൈൽ ബോട്ടുകൾ ഉപയോഗിച്ച് ചെങ്കടൽ പ്രദേശം ശക്തിപ്പെടുത്തിയതായി ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. "സാഹചര്യം വിലയിരുത്തുന്നതിന് അനുസൃതമായും പ്രദേശത്ത് വർദ്ധിച്ച പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായും" ഇന്നലെ കപ്പലുകൾ വിന്യസിച്ചതായും ഐഡിഎഫ് പറയുന്നു.

ഇന്നലെ യെമനിൽ നിന്ന് വിക്ഷേപിച്ച മിസൈലും രണ്ട് ഡ്രോണുകളും ഇസ്രായേലിൽ സൈന്യം തടഞ്ഞു. തെക്കേ അറ്റത്തുള്ള നഗരമായ എലാറ്റിന് സമീപം ഇന്ന് പുലർച്ചെ മറ്റൊരു ആക്രമണവും തടഞ്ഞു. ഹൂത്തികളുടെ ആക്രമണത്തിൽ നിന്ന് രക്ഷനേടാൻ പ്രദേശത്ത് വ്യോമ പ്രതിരോധത്തിന്റെ പല പാളികളുണ്ടെന്ന് സൈന്യം പറയുന്നു. ചെങ്കടൽ മേഖലയിലും യുഎസ് സൈന്യം വിന്യസിച്ചിട്ടുണ്ട്, രണ്ടാഴ്ച മുമ്പ് ഇസ്രായേലിലേക്ക് പോയ നിരവധി ഹൂതി മിസൈലുകളും ഡ്രോണുകളും തടഞ്ഞു.

അതേസമയം ഇസ്രായേലിന്റെ പ്രധാന സഖ്യകക്ഷിയായ അമേരിക്ക, ഗാസയിലെ സംഘര്‍ഷം വ്യാപിക്കുന്നത് തടയാന്‍ വിമാനവാഹിനിക്കപ്പലുകളെ വിന്യസിച്ചിട്ടുണ്ട്. ഹാമാസ് ഭീകരരുടെ ആക്രമണത്തില്‍ ഇസ്രായേലിന് പിന്തുണ ഉറപ്പാക്കാന്‍ യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇസ്രായേല്‍ സന്ദര്‍ശിക്കും. വെള്ളിയാഴ്ചയാണ് അദ്ദേഹം ഇസ്രായേലില്‍ എത്തുക..ഹമാസ് ഭീകരര്‍ക്കെതിരെ തുടരുന്ന ആക്രമണങ്ങള്‍ക്ക് അമേരിക്കയുടെ പൂര്‍ണ പിന്തുണയുണ്ടാകുമെന്ന് ഉറപ്പ് നല്‍കുകയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം.

എന്നാൽ ഗാസ മുനമ്പിൽ നടക്കുന്ന ആക്രമണാത്മകമായ ഇസ്രായേൽ സൈനിക ആക്രമണത്തെ അപലപിച്ച ബൊളീവിയ, ഇസ്രായേലി രാഷ്ട്രവുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കാൻ തീരുമാനിച്ചു, മറ്റ് രണ്ട് ലാറ്റിനമേരിക്കൻ രാജ്യങ്ങൾ ടെൽ അവീവിലെ തങ്ങളുടെ അംബാസഡർമാരെ തിരിച്ചുവിളിക്കുകയും ചെയ്തിട്ടുണ്ട് .ഗാസ മുനമ്പിൽ പ്രവർത്തിക്കുന്ന ഹമാസ് ബൊളീവിയയുടെ തീരുമാനത്തെ സ്വാഗതം ചെയ്തു ..അയൽരാജ്യങ്ങളായ കൊളംബിയയും ചിലിയും വെടിനിർത്തലിന് ആഹ്വാനം ചെയ്യുകയും ചെയ്തു

ബന്ധം വിച്ഛേദിക്കാനുള്ള ബൊളീവിയയുടെ തീരുമാനത്തെ "ഭീകരവാദത്തിനും ഇറാനിലെ ആയത്തുള്ളയുടെ ഭരണകൂടത്തിനോഡുമുള്ള കീഴടങ്ങൽ" എന്നാണ് ഇസ്രായേൽ വിശേഷിപ്പിക്കുന്നത്. ഈ നടപടിയിലൂടെ ബൊളീവിയൻ സർക്കാർ 1400-ലധികം ഇസ്രായേലികളെ കൊന്നൊടുക്കുകയും കുട്ടികളും സ്ത്രീകളും ശിശുക്കളും പ്രായമായവരുമടക്കം 240 പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്ത ഹമാസ് ഭീകരസംഘടനയുമായി സ്വയം അണിചേരുകയാണെന്നാണ് മന്ത്രാലയം വക്താവ് ലിയോർ ഹയാത്ത് ട്വീറ്റ് ചെയ്തത് . ബൊളീവിയ "ഭീകരവാദത്തെ പിന്തുണയ്ക്കുന്നതിനെ" ഇസ്രായേൽ അപലപിച്ചു

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (12 minutes ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (2 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (2 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (2 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (2 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (2 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (2 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (2 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (2 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (2 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (2 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (2 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (5 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (8 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (8 hours ago)

Malayali Vartha Recommends