ഗാസ നഗരത്തില്‍ ഇരച്ചുകയറി ഇസ്രയേല്‍ യുദ്ധ ടാങ്കുകള്‍;ജബലലില്‍ തീമഴ പെയ്യുന്നു,അഭാര്‍ത്ഥി ക്യാമ്പ് തകര്‍ന്നതോടെ ഇസ്രയേലിന് നേരെ അറബ് രാഷ്ട്രങ്ങള്‍,നിലവിലുള്ള അപകടകരമായ സാഹചര്യങ്ങളെ ഒട്ടും ന്യായീകരിക്കാന്‍ കഴിയില്ലെന്ന് സൗദി,ഹമാസിന്റെ തുരങ്കങ്ങള്‍ തകര്‍ത്ത് മുന്നേറി IDF

ഗാസയുടെ ഹൃദയഭാഗത്തേക്ക് ഇരച്ചുകയറിയ ടാങ്കുകള്‍ ആക്രമണം അഴിച്ചുവിടുന്നു. പശ്ചിമേഷ്യയെ ആകെ സംഘര്‍ഷത്തിന്റെ നിഴലിലാക്കി ഇസ്രയേല്‍. വെടിനിര്‍ത്തല്‍ ആവശ്യം തള്ളിയ ഇസ്രയേല്‍ ഗാസ്സയില്‍ കരയുദ്ധം ശക്തമാക്കി. ഗാസ്സ നഗരത്തില്‍ വരെ എത്തിയ ഇസ്രയേലി യുദ്ധടാങ്കുകള്‍ ഹമാസിന്റെ ഭൂഗര്‍ഭ അറകള്‍ നിരവധി തകര്‍ത്തു. നൂറുകണക്കിന് ഹമാസ് സംഘാംഗങ്ങളെ വധിച്ചതായി ഇസ്രയേല്‍ അവകാശപ്പെട്ടു. വടക്കന്‍ ഗസ്സയിലെ ജബലിയ അഭയാര്‍ത്ഥി ക്യാമ്പില്‍ ആക്രമണം നടത്തിയെന്ന് സ്ഥിരീകരിച്ച് ഇസ്രയേല്‍ യുദ്ധത്തില്‍ ഏതറ്റം വരേയും പോകുമെന്ന സന്ദേശം നല്‍കുന്നു.
എഴുപത് വര്‍ഷത്തിലേറെയായി ഒന്നേകാല്‍ ലക്ഷം ഫലസ്തീനികള്‍ ജീവിക്കുന്ന അഭയാര്‍ത്ഥി ക്യാമ്പാണ് ജബലിയ. ഒരു കിലോമീറ്റര്‍ പ്രദേശത്ത് നൂറുകണക്കിന് ചെറു കൂരകളിലായി ജനങ്ങള്‍ തിങ്ങിക്കഴിയുന്നയിടത്താണ് ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്. 50 പേര്‍ കൊല്ലപ്പെട്ടുവെന്ന് ഹമാസ് പറയുന്നു. 120 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നാണ് ഗസ്സയിലെ ഒരു ഡോക്ടര്‍ ബിബിസിയോട് പറഞ്ഞത്. ഹമാസിന്റെ ഭൂഗര്‍ഭ ടണല്‍ സംവിധാനമായിരുന്നു ലക്ഷ്യമെന്നാണ് ഇസ്രയേല്‍ വിശദീകരണം. ക്യാമ്പിന് അടിയിലുണ്ടായിരുന്ന ഹമാസിന്റെ ഭൂഗര്‍ഭ ടണലില്‍ ഒളിച്ചിരുന്ന പോരാളികള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്നുമാണ് ഐഡിഎഫ് അവകാശവാദം. കഴിഞ്ഞ ദിവസം ഗസ്സയിലെ മുന്നൂറിലധികം കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്നാണ് ഐഡിഎഫ് പറയുന്നത്.
അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രയേല്‍ നടത്തിയ അക്രമണത്തെ യുഎഇയും ഖത്തറും ശക്തമായി അപലപിച്ചു. സാധാരണക്കാര്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ പ്രതിഷേധിച്ച് ബൊളീവിയ ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ചു. ഇതിനിടയില്‍ എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ വെള്ളിയാഴ്ച വീണ്ടും ഇസ്രയേല്‍ സന്ദര്‍ശിക്കുമെന്ന് അമേരിക്ക അറിയിച്ചു. മേഖലയില്‍ മറ്റു ചിലയിടങ്ങളും ബ്ലിങ്കന്‍ സന്ദര്‍ശിക്കുമെന്നാണ് അറിയിപ്പ്. എന്നാല്‍ ഇതെവിടെയാണെന്ന് വ്യക്തമാക്കിയിട്ടില്ല. ഗാസ്സയില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ ഒരു കാരണവശാലും സ്വീകരിക്കില്ലെന്ന് ഈജിപ്ത് വ്യക്തമാക്കി. അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ഇസ്രയേലിനുമേല്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്തു. വെടിനിര്‍ത്തല്‍ പ്രമേയം യൂറോപ്യന്‍ യൂണിയനും പാസാക്കിയിരുന്നു. യുഎന്നും സമാന ഇടപടെല്‍ നടത്തി. എന്നാല്‍ ഇതൊന്നും ഇസ്രയേല്‍ വകവയ്ക്കുന്നില്ല.
ഗാസ്സ മുനമ്പിലെ ജബലിയ ക്യാമ്പിന് നേരെ ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണത്തെ സൗദി വിദേശകാര്യ മന്ത്രാലയം ശക്തമായ ഭാഷയില്‍ അപലപിച്ചു. ഇത് നിരപരാധികളായ ധാരാളം ജനങ്ങളുടെ മരണത്തിനും പരിക്കിനും കാരണമായി. ഇത്? മനുഷ്യത്വരഹിതമാണ്?. ഗസ്സയിലെ സൈനിക ആക്രമണങ്ങള്‍ നിര്‍ത്തുന്നത് അടിയന്തിര മുന്‍ഗണന നല്‍കണമെന്നും ആവശ്യപ്പെട്ടു. ഇസ്രായേലി അധിനിവേശ സേന സിവിലിയന്‍മാര്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങള്‍ ആവര്‍ത്തിച്ച് ലക്ഷ്യമിടുന്നതിനെതിരെ സൗദി അപലപിക്കുകയും പൂര്‍ണമായി നിരസിക്കുകയും ചെയ്യുന്നുവെന്ന്? 'എക്‌സ്' അക്കൗണ്ടില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ സൗദി വിദേശകാര്യ മന്ത്രാലയം പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച 2023 ഒക്ടോബര്‍ 27 ന് പുറത്തിറക്കിയ യു.എന്‍ ജനറല്‍ അസംബ്ലി പ്രമേയത്തിന് അനുസൃതമായി ഉടനടി വെടിനിര്‍ത്തലും മാനുഷിക ഉടമ്പടിയും അംഗീകരിക്കാന്‍ അധിനിവേശ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കുന്നതില്‍ അന്താരാഷ്ട്ര സമൂഹത്തിs?ന്റ പരാജയത്തിന്റെ വെളിച്ചത്തിലാണ് ആക്രമണം തുടരുന്നതെന്നും പറഞ്ഞു.
നിലവിലുള്ള അപകടകരമായ സാഹചര്യങ്ങളെ ഒട്ടും ന്യായീകരിക്കാന്‍ കഴിയില്ല. രക്തച്ചൊരിച്ചില്‍ ഒഴിവാക്കുക, സിവിലിയന്മാരെ സംരക്ഷിക്കുക, സൈനിക പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തുക എന്നിവ അടിയന്തിര മുന്‍ഗണനകളാണ്. അത് നീട്ടിവെക്കാനോ തടസ്സപ്പെടുത്താനോ അംഗീകരിക്കാന്‍ കഴിയില്ല. ഉടനടി അവ പാലിക്കുന്നതില്‍ പരാജയപ്പെടുന്നത് അനിവാര്യമായും ഒരു മാനുഷിക ദുരന്തത്തിലേക്ക് നയിക്കും. ഇസ്രായേല്‍ അധിനിവേശത്തിനും അന്താരാഷ്?ട്ര സമൂഹത്തിനും ഉത്തരവാദിത്തമുണ്ടെന്നും സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























