ഹമാസിനും അവരോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന സംഘടനകള്‍ക്കും വിലക്ക്...ജർമ്മനി രംഗത്ത്....ഇസ്രായേലിനെതിരെ ഹമാസ് നടത്തിയ ഭീകരാക്രമണങ്ങൾ കണക്കിലെടുത്താണ് നീക്കം... സമ്പൂർണ്ണ വിലക്ക് ഏർപ്പെടുത്തുകയാണെന്ന് ആഭ്യന്തര മന്ത്രി നാൻസി ഫൈസർ...ഇസ്രായേലിനെതിരെയും ജൂതർക്കെതിരെയും പ്രചാരണം നടത്തരുത്.....

ഹമാസിനും അവരോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന സംഘടനകള്‍ക്കും വിലക്ക് ഏർപ്പെടുത്തി ജർമ്മനി. ഇസ്രായേലിനെതിരെ ഹമാസ് നടത്തിയ ഭീകരാക്രമണങ്ങൾ കണക്കിലെടുത്താണ് നീക്കം. ഇസ്രായേലിനെ തകർക്കാൻ ലക്ഷ്യമിട്ട് ഹമാസ് നടത്തിയ ഭീകരപ്രവർത്തനങ്ങൾ കണക്കിലെടുത്ത് ജർമ്മനിയിൽ അവർക്ക് സമ്പൂർണ്ണ വിലക്ക് ഏർപ്പെടുത്തുകയാണെന്ന് ആഭ്യന്തര മന്ത്രി നാൻസി ഫൈസർ അറിയിച്ചു.
ഇസ്രായേലിനെതിരെയും ജൂതർക്കെതിരെയും പ്രചാരണം നടത്തുന്ന സമിഡൗൺ എന്ന സംഘടനയെ രാജ്യത്ത് നിരോധിക്കുകയാണെന്നും നാൻസി ഫൈസർ പറഞ്ഞു. സമിഡൗൺ ഹമാസ് ഉൾപ്പെടെ പല ഭീകരസംഘടനകളേയും പിന്തുണയ്‌ക്കുകയും മഹത്വവത്കരിക്കുകയും ചെയ്യുന്നതായി ഇവർ ചൂണ്ടിക്കാണിച്ചു. ഇസ്രായേലിന് നേരെ ഹമാസ് ആക്രമണം നടത്തിയതിന് പിന്നാലെ സമിഡൗൺ രാജ്യത്ത് വലിയ ആഘോഷപരിപാടികൾ സംഘടിപ്പിച്ചിരുന്നു.
അങ്ങേയറ്റം മനുഷ്യത്വരഹിതമായ നീക്കമാണിതെന്നും നാൻ ഫൈസർ പറഞ്ഞു.ഒക്ടോബർ ഏഴിന് അതിർത്തി കടന്ന് ഹമാസ് നടത്തിയ ആക്രമണത്തിൽ 1400ലധികം പേരാണ് ഇസ്രായേലിൽ കൊല്ലപ്പെട്ടത്. 230ലധികം പേരെ ഭീകരർ ബന്ദികളാക്കുകയും ചെയ്തു. പിന്നാലെ ഇസ്രായേൽ ശക്തമായി തിരിച്ചടിക്കുകയായിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിന് പിന്നാലെ, ഇതുമായി ബന്ധപ്പെട്ട് നൂറുകണക്കിന് കേസുകളാണ് ജർമ്മനിയിൽ രേഖപ്പെടുത്തിയത്.രാജ്യതലസ്ഥാനത്തെ ഒരു ജൂത സിനഗോഗിന് നേരെ ഹമാസ് അനുകൂലികൾ വലിയ തോതിൽ ആക്രമണം അഴിച്ചുവിടുകയും ചെയ്തിരുന്നു. ഇത്തരം നീക്കങ്ങളെ ഒരു രീതിയിലും അംഗീകരിക്കില്ലെന്ന് ആദ്യഘട്ടത്തിൽ തന്നെ ജർമ്മനി വ്യക്തമാക്കിയിരുന്നു.ഒക്ടോബര്‍ 7 ന് ഗാസ മുനമ്പില്‍ നിന്ന് അയ്യായിരത്തിലധികം റോക്കറ്റുകള്‍ തൊടുത്തുവിട്ടുകൊണ്ട് ഹമാസ് ഇസ്രായേലിനെ ആക്രമിച്ചു.
ഇതിന് തൊട്ടുപിന്നാലെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഹമാസിനെതിരെ യുദ്ധം പ്രഖ്യാപിച്ചു.ഈ രണ്ടാഴ്ചത്തെ യുദ്ധത്തില്‍ ഗാസ മുനമ്പ് പൂര്‍ണ്ണമായും നശിച്ചു. യുദ്ധത്തില്‍ കൊല്ലപ്പെട്ട പലസ്തീന്‍ പൗരന്മാരുടെ എണ്ണം 8306 ആയി ഉയര്‍ന്നിട്ടുണ്ട്. ഇതുവരെ ഗാസയിലെ 23 ലക്ഷം പൗരന്മാരില്‍ പകുതിയും വീടുവിട്ടിറങ്ങി.യുദ്ധത്തില്‍ 1400ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.അതേസമയം ഹമാസ് പോരാളികള്‍ ഇരുന്നൂറിലധികം സാധാരണക്കാരെ ബന്ദികളാക്കിയിട്ടുണ്ട്. ഇസ്രായേല്‍ ബോംബാക്രമണത്തില്‍ അമ്പതിലേറെ ബന്ദികള്‍ കൊല്ലപ്പെട്ടെന്നാണ് ഹമാസിന്റൈ വാദം.ഇസ്രായേല്‍-ഹമാസ് യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ ഇസ്രായേലുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കുന്നതായി തെക്കേ അമേരിക്കന്‍ രാജ്യമായ ബൊളീവിയ പ്രഖ്യാപിച്ചു. ഗാസ മുനമ്പില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങളെ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമാണെന്ന് വിശേഷിപ്പിച്ചാണ് പ്രഖ്യാപനം.
ബൊളീവിയയും ഇസ്രായേലും തമ്മിലുള്ള നയതന്ത്രബന്ധം തകരുന്നത് ഇതാദ്യമായല്ല. 2009ല്‍ ഗാസ മുനമ്പിലെ ആക്രമണത്തില്‍ പ്രതിഷേധിച്ച്ബൊളീവിയ ഇസ്രായേലുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചിരുന്നു. എന്നാല്‍ 2020-ല്‍ പ്രസിഡന്റ് ജീനിന്‍ അനസിന്റെ സര്‍ക്കാര്‍ ബന്ധം പുനഃസ്ഥാപിക്കുകയായിരുന്നു.ഇസ്രയേലി കരസേന ഹമാസിന്റെ താവളങ്ങളെയും പ്രവര്‍ത്തകരെയും തിരിച്ചറിയുന്നു. ഇതിന് പിന്നാലെ വ്യോമാക്രമണത്തില്‍ ഈ താവളങ്ങള്‍ നശിപ്പിക്കപ്പെടുകയാണ്. ഇതുകൂടാതെ കരസേനയും ഹമാസ് പ്രവര്‍ത്തകരെ നേരിട്ട് നേരിടുന്നുണ്ട്. ഗാസ മുനമ്പിലാണ് ഈ പോരാട്ടം നടക്കുന്നത്.ആക്രമണം വരും കാലങ്ങളില്‍ ശക്തമാക്കുമെന്ന് അഡ്മിറല്‍ ഡാനിയേല്‍ പറഞ്ഞു.
ബന്ദികളെ മോചിപ്പിക്കുക എന്നത് നമ്മുടെ പരമോന്നത ദേശീയ ദൗത്യമാണ്. ഗാസ മുനമ്പിലെ കരയിലൂടെയുള്ള ആക്രമണത്തിന് ഈ ലക്ഷ്യവുമുണ്ട്. ബന്ദി വിഷയം ഒരു ദേശീയ പ്രശ്നം മാത്രമല്ല.ഇതൊരു ആഗോള പ്രശ്നമാണ്. കുട്ടികളും സ്ത്രീകളും പ്രായമായവരും ഇസ്രായേലികളും മറ്റ് രാജ്യങ്ങളിലെ പൗരന്മാരും യുദ്ധക്കുറ്റങ്ങള്‍ ചെയ്ത ഒരു സംഘടനയുടെ ബന്ദികളാക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha
























