കമ്മ്യൂണിസ്റ്റ് പാർട്ടി ആശയങ്ങൾ ചവറ്റു കോട്ടയിലെറിഞ്ഞ് ചൈന; ഷീ ചിൻപിങിന്റെ പ്രഖ്യാപനം:കണ്ണ് തള്ളി ലോകം ..!!

കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ഉയർത്തിക്കാട്ടിയിരുന്ന ലിംഗസമത്വം എന്ന മുദ്രാവാക്യമാണ് പുതിയ നയപ്രഖ്യാപനത്തിലൂടെ ചവറ്റുകുട്ടയിൽ വലിച്ചെറിഞ്ഞത്. ഇത്തരമൊരു നീക്കത്തിനു പിറകിൽ എന്താണ് കാരണമെന്നാണ് ലോകം മുഴുവൻ ഉറ്റു നോക്കുന്നത്. ജനസംഖ്യാ പ്രതിസന്ധിയെന്ന ചൈന നേരിടുന്ന വെല്ലുവിളിയെ നേരിടാനുള്ള നീക്കമാണോ ഇതെന്ന് നിരീക്ഷകർ ചിന്തിക്കുന്നു.
ജനസംഖ്യാകണക്കിൽ ചൈനയെ പിന്തള്ളി ഇന്ത്യ മുന്നിലെത്തിയിരുന്നു.ലോക ജനസംഖ്യയിൽ ഇന്ത്യ നിലവിലെ ഒന്നാം സ്ഥാനക്കാരായ ചൈനയെ മറികടന്നപ്പോൾ അത് ആശ്വാസമല്ല ഭീതിയാണ് ചൈനയ്ക്ക് നൽകിയത്. കാരണം രാജ്യത്ത് മരണനിരക്കിനേക്കാൾ, ജനനനിരക്ക് കുറയുകയായിരുന്നു. സാമ്പത്തിക വളര്‍ച്ച നിലനിര്‍ത്തണമെങ്കില്‍ തൊഴിലെടുക്കാന്‍ ജനങ്ങള്‍ വേണം. അടുത്ത് പത്തുവർഷത്തിനുശേഷം രാജ്യത്തെ ജനങ്ങളെ പരിരക്ഷിക്കാൻ പണം കണ്ടെത്തുക എന്ന വെല്ലുവിളിയും രാജ്യം നേരിടുന്നുണ്ട്. ഇതിനു പരിഹാരമെന്നോണമാണ് നാഷണൽ വിമൺ കോൺഗ്രസിൽ സ്ത്രീകളെ കുടുംബ പരിചരണത്തിലേക്ക് കൂടുതൽ സജീവമാക്കുന്നതിനുള്ള നയപ്രഖ്യാപനം നടന്നത്.
മാത്രമല്ല യുവതീയുവാക്കളോട് എത്രയും പെട്ടെന്ന് വിവാഹം കഴിക്കാനും കുഞ്ഞുങ്ങൾ ഉണ്ടായി അവരെ പരിപാലിച്ചു വളർത്താനുമാണ് ചൈന ആവശ്യപ്പെടുന്നത് .. ഇതിനായുള്ള പദ്ധതികൾ തുടക്കത്തിൽ രാജ്യത്തെ 20 നഗരങ്ങളിലായിരിക്കും അവതരിപ്പിക്കുക. രാജ്യത്തെ ജനനനിരക്ക് കുറയുന്നത് കണക്കിലെടുത്താണ് പുതിയ നീക്കം. ബീജിംഗ് ഉൾപ്പെടെയുള്ള 20 നഗരങ്ങളിൽ കഴിഞ്ഞവർഷം തന്നെ പദ്ധതി അവതരിപ്പിച്ചിരുന്നു.
“വിവാഹത്തെയും കുട്ടികളുണ്ടാകേണ്ടതിന്റെയും കുടുംബത്തെയും കുറിച്ച് യുവതലമുറയ്ക്ക് കൃത്യമായകാഴ്ചപ്പാടുണ്ടാക്കാന്‍ വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ ശക്തിപ്പെടുത്തണം. ജനസംഖ്യ വര്‍ധിപ്പിക്കാനുള്ള നയം കുറവുകള്‍ തീര്‍ത്ത് നടപ്പാക്കാനും നിലവാരമുള്ള ജനതയെ വികസിപ്പിക്കാനും രാജ്യത്തെ വനിതാ സംഘടന മുന്‍കൈയെടുക്കണം. വയോധികരുടെ സംഖ്യ വര്‍ധിക്കുന്നത് കണക്കിലെടുത്ത് അവരുടെ പരിചരണത്തിനും വേണ്ട നിലപാടുകളും കൈക്കൊള്ളണം എന്നാണ് ” നാഷണല്‍ വിമന്‍സ് കോണ്‍ഗ്രസില്‍ ഷീ ചിന്‍പിങ് പറഞ്ഞത്
ജനസംഖ്യ, അവന്ധ്യത എന്നിവ സംബന്ധിച്ച സർക്കാരിന്റെ പദ്ധതികൾ നടപ്പിലാക്കുന്ന ദേശീയ സ്ഥാപനമായ ഫാമിലി പ്ളാനിംഗ് അസോസിയേഷനാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. സ്ത്രീകളെ വിവാഹിതരാകാനും കുഞ്ഞുങ്ങളെ പ്രസവിക്കാനും പ്രോത്സാഹിപ്പിക്കുക എന്നതാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.വിവാഹവും ഉചിതമായ സമയത്ത് കുഞ്ഞുങ്ങളെ ജനിപ്പിക്കുന്നതും പ്രോത്സാഹിപ്പിക്കുക, കുഞ്ഞിന്റെ ഉത്തരവാദിത്തങ്ങൾ പങ്കിടാൻ മാതാപിതാക്കളെ പ്രചോദിപ്പിക്കുക, വരൻ വധുവിന്റെ വീട്ടുകാർക്ക് നൽകുന്ന തുക (ബ്രൈഡ് പ്രൈസ്) തുടങ്ങിയ കാലഹരണപ്പെട്ട ആചാരങ്ങളും നിയന്ത്രിക്കുക എന്നിവയാണ് പദ്ധതി പ്രധാനമായും ശ്രദ്ധ നൽകുന്നത്. നികുതി ആനുകൂല്യങ്ങൾ, ഭവന സബ്‌സിഡികൾ, മൂന്നാമതൊരു കുട്ടി ജനിച്ചാലുള്ള സൗജന്യ അല്ലെങ്കിൽ സബ്‌സിഡി വിദ്യാഭ്യാസം തുടങ്ങിയവ ഉൾപ്പെടെ കുട്ടികളെ ജനിപ്പിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നതിന് രാജ്യത്ത് നടപ്പാക്കിവരുന്ന നടപടികൾക്കിടയിലാണ് പുതിയ പദ്ധതികൾ ഒരുക്കുന്നത്.1980 മുതൽ 2015വരെ രാജ്യത്ത് ഒരുകുട്ടി നയം കർക്കശമായി നടപ്പാക്കിയിരുന്നു. ഇതാണ് ചൈനയിൽ ജനസംഖ്യയിൽ ഇടിവുണ്ടാകാൻ പ്രധാന കാരണമായത്. പിന്നീട് മൂന്നുകുട്ടികൾ വരെയാകാമെന്ന് ഉയർത്തി.
ആറ് പതിറ്റാണ്ടിനിടെ ആദ്യമായി ജനസംഖ്യയിൽ ഇടിവുണ്ടായതും വാർദ്ധക്യനിരക്ക് വർദ്ധിക്കുന്നതും രാജ്യത്ത് ആശങ്കയുയർത്തുന്നുണ്ട്.വിവാഹിതരാകാത്ത യുവതികൾക്ക് അണ്ഡം ശീതികരിക്കാനും ഐ വി എഫ് ചികിത്സയ്ക്ക് വിധേയരാകാനുമുള്ള അനുമതി നൽകണമെന്ന നിർദേശം ഉയർന്നിരുന്നു. കുട്ടികളെ വളർത്താനുള്ള ചെലവ്, ജോലി ഉപേക്ഷിക്കേണ്ടി വരുന്നത് തുടങ്ങിയ കാരണങ്ങൾ കൊണ്ട് ചൈനയിലെ നിരവധി സ്ത്രീകൾ കുഞ്ഞുങ്ങളെ വേണ്ടെന്നുള്ള തീരുമാനം എടുക്കുന്നുണ്ട്. ഇതും പരിഗണനയിലെടുത്താണ് സർക്കാരിന്റെ പുതിയ നീക്കം.
https://www.facebook.com/Malayalivartha
























