Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..


പ്രശസ്ത തീർത്ഥാടന കേന്ദ്രമായ ഗുരുവായൂരിൽ തീവ്രവാദി സാന്നിധ്യമോ..? ചില ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്ന വാർത്തകൾ.. വ്യാജമാണെന്ന് കേരള പോലീസ് മേധാവി..


സംശയരോഗം കൊലക്കത്തിയായി; വ്ലാത്താങ്കരയിൽ യൂട്യൂബർ അൽമയെ ഭർത്താവ് കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെ...


കൊമ്പുകോര്‍ക്കല്‍ പുതിയ തലത്തിലേക്ക്.. ഡെപ്യൂട്ടി മേയര്‍ ആശാ നാഥിനും ബിജെപി കൗണ്‍സിലര്‍മാര്‍ക്കും പോലീസ് നോട്ടീസ് നല്‍കി..ഹാജരായില്ലെങ്കിൽ പിടിച്ചകത്തിടും..

ഇസ്രയേല്‍ ഒരുങ്ങിയിരുന്നോളു നിങ്ങളുടെ സര്‍വ്വനാശം;ഗറില്ലകളെ ഇറക്കിയെന്ന് നെതന്യാഹുവിനെ വെല്ലുവിളിച്ച് ഹമാസ്,ഗറില്ലാ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് തലവന്മാര്‍,കറുത്ത ബാഗുകളില്‍ ജൂതപ്പടയുടെ ശരീരം അയയ്ക്കുമെന്ന് ഹമാസ്,ഭീകരര്‍ കൂട്ടശവക്കുഴി വെട്ടിക്കോളാന്‍ നെതന്യാഹു

03 NOVEMBER 2023 07:45 PM IST
മലയാളി വാര്‍ത്ത

More Stories...

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്.... ബാരലിന് 1.23 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി

ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തക്ക് സമീപം രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ അഞ്ച് മരണം

അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്

ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ആദ്യം ഹോര്‍മുസ് തുറക്കുക; അമേരിക്കയ്ക്ക് മുന്നില്‍ നിര്‍ദേശങ്ങളുമായി ഇറാന്‍

ഗാസ യുദ്ധഭൂമി യുദ്ധം രണ്ടാംഘട്ടത്തിലേക്ക് കടന്നുവെന്ന് ഇസ്രയേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രഖ്യാപനം വന്നതിന് പിന്നാലെ യുദ്ധമുറ മാറ്റി ഹമാസും. ഇസ്രയേല്‍ സേനയ്ക്ക് നേരെ ഗറില്ലാ യുദ്ധമുറ പുറത്തെടുത്ത് ഹമാസ്. തുരങ്കങ്ങളില്‍ നിന്ന് സ്‌ഫോടകവസ്തുക്കളെറിഞ്ഞും പുറത്തിറങ്ങി വെടിയുതിര്‍ത്തും വഴിയില്‍ കുഴിബോംബുകൊണ്ട് കെണിയൊരുക്കിയും ഐഡിഎഫിന്റെ
മുന്നേറ്റം തടയാനാണ് ഹമാസ് ശ്രമിക്കുന്നത്. ഗറില യുദ്ധത്തിന്റെ വിഡിയോകള്‍ ഹമാസ് തന്നെ പുറത്തുവിട്ടു. സൈനിക മുന്നേറ്റത്തിന്റെ ദൃശ്യങ്ങള്‍ ഇസ്രയേലും പങ്കുവച്ചു. ശക്തമായ ഭരണകൂടത്തിനെതിരെ ഒളിപ്പോരാട്ടം നടത്തുക എന്നതാണ് ഹമാസ് ലക്ഷ്യം വെക്കുന്നത്. ഗറില്ലകള്‍ക്ക് എന്തും ആയുധമാണ്. ശക്തനെതിരെ ദുര്‍ബലര്‍ നടത്തുന്നതാണ് ഗറില്ലാ യുദ്ധമെന്ന് ഭരണകൂടങ്ങള്‍ പരിഹസിക്കുന്നത്. എന്നാല്‍ ഗറില്ലാ യുദ്ധത്തിലൂടെ ലോകശക്തികളെ പോലും വീഴ്ത്തിയ ചരിത്രവും ഉണ്ട്. ഹമാസ് ഗറില്ലാ യുദ്ധം പുറത്തെടുത്തതോടെ അതീവ ജാഗ്രതയോടെ ഓരോചുവടും വെച്ച് ഇസ്രയേല്‍ സേന.

റോക്കറ്റുകളും കാലാള്‍പ്പടയുടെ ആയുധങ്ങളായ ചെറുപീരങ്കികളും മോര്‍ട്ടാറുകളും മെഷീന്‍ ഗണ്ണുമാണ് ഹമാസിന്റെ പ്രധാന ആയുധങ്ങള്‍.
വ്യോമാക്രമണത്തെ ചെറുക്കാനുള്ള വിമാനവേധ മിസൈലുകളോ വിമാനവേധതോക്കുകളോ അവര്‍ക്കില്ല. എന്നാല്‍ കരയുദ്ധത്തില്‍ ഇസ്രയേലിനേക്കാള്‍ മുന്‍തൂക്കം ഹമാസിനാണ്. കാരണം തുരങ്കശക്തിയിലാണ് ഹമാസിന്റെ ശക്തി. മാത്രമല്ല ഗറില്ലാ യുദ്ധം കൂടി ഹമാസ് പുറത്തെടുക്കുമ്പോള്‍ ഇസ്രയേല്‍ സേന പ്രതിരോധത്തിലാകും. ഗറില്ലാ യുദ്ധ മുറയില്‍ ഹമാസ് മിടുക്കരാണ്. നഗരത്തിലെ തെരുവുമൂലകളില്‍ നിന്നും കെട്ടിടങ്ങളുടെ മുകളില്‍ നിന്നും മറ്റുമാവും ഹമാസ് പ്രതിരോധിക്കുക. അത് ഇസ്രയേലിലെ കര സൈനികരെ പ്രതിസന്ധിയിലാക്കും. ഡ്രോണുകള്‍ ഉപയോഗിച്ച് ഹമാസിന്റെ ചെറിയ പോസ്റ്റുകളും താവളങ്ങളും തകര്‍ക്കുകയാണ് ഇസ്രയേല്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. കൃത്യമായി അറിയാത്ത ലക്ഷ്യങ്ങള്‍ക്കെതിരെയാണ് കനത്ത ബോംബിങ്.

ഹമാസ് സൈനികരെന്നു വിളിക്കാവുന്നവരായി പരിശീലനം ലഭിച്ച പോരാളികള്‍ പതിനായിരത്തോളം വരും. അടിസ്ഥാന ആയുധപരിശീലനം ലഭിച്ച 40,000 പേര്‍ ഗസ്സയിലുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. 3 ലക്ഷത്തിലധികമുള്ള ഇസ്രയേല്‍ സൈന്യവുമായി താരതമ്യം ചെയ്യുമ്പോള്‍ ചെറുതാണ് ഇത്. എന്നാല്‍ ഒളിയുദ്ധത്തിന് ഇത് തന്നെ അധികമാണ്. ഇതാണ് ഇസ്രയേലിനെ കരുതലിന് പ്രേരിപ്പിക്കുന്നത്. തകര്‍ക്കേണ്ട ലക്ഷ്യങ്ങള്‍ എവിടെയെന്ന് കൃത്യമായി തിരിച്ചറിഞ്ഞ് ആക്രമണം കടുപ്പിക്കുകയാണ് ഐഡിഎഫിന്റെ അടുത്ത നീക്കം. ഇസ്രയേലിന്റെ വ്യോമാക്രമണത്തെ പ്രതിരോധിക്കാന്‍ ഹമാസിന് കഴിയുന്നില്ല. ഇതാണ് ഐഡിഎഫിന് കുത്ത് പകരുന്നത്. അതുകൊണ്ട് കരയുദ്ധം കടുപ്പിക്കുന്നതോടെ വ്യോമാക്രമണവും ശക്തമാക്കിയാണ് ജൂതപ്പട മുന്നോട്ട് പോകുന്നത്.

ഗറില്ലകളുടെ ആക്രമണം എങ്ങനെ, എവിടെ വച്ച് എന്നൊന്നും ആര്‍ക്കും അറിയാന്‍ കഴിയില്ല. ഓരോ ചുവടും അതീവശ്രദ്ധയോടെ എടുത്ത് വെക്കണം. അല്ലെങ്കില്‍ ഗറില്ലകളുടെ വാരിക്കുഴികളിലാകും ഐഡിഎഫിന്റെ കാല്‍ പതിയുന്നത്. അത്രയേറെ രഹസ്യാത്മകമായതിനാല്‍ത്തന്നെ ഇവരുടെ താവളങ്ങളെപ്പറ്റിയും അധികമാര്‍ക്കും അറിവുണ്ടാകില്ല. തുരങ്കങ്ങള്‍ക്കുള്ളിലെ തുരങ്ഖങ്ങളിലാകും ഗറില്ല ഒളിപ്പോരാളികളുടെ താവളം. അതായത് ഇപ്പോള്‍ ഇസ്രയേലിനോട് യുദ്ധം ചെയ്യുന്ന പടയല്ല ഹമാസിന്റെ ഗറില്ലാപ്പട. അവരെ ഇതുവരെ ഹമാസ് യുദ്ധത്തിലേക്ക് ഇറക്കിയിട്ടില്ല. ഇനിയാണ് ഇറക്കാന്‍ പോകുന്നതെന്നാണ് സൂചനകള്‍. ഇപ്പോള്‍ ഐഡിഎഫിനോട് യുദ്ധം ചെയ്യുന്നത് ഹമാസിന്റെ അല്‍ ഖസാം ബ്രിഗേഡ്‌സാണ്. എന്നാണ് ഈ സായുധസേനയെ ഇസ്രയേല്‍ സേന തുരങ്കങ്ങളില്‍ക്കേറി കൊന്നൊടുക്കുന്തോടെയാണ് തങ്ങള്‍ ഗറില്ലാ യുദ്ധത്തിലേക്കെന്ന് ഹമാസ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഗറില്ലാ യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെ ഇസ്രയേലിനെ വെല്ലുവിളിച്ച് ഹമാസ്. ഗാസ നഗരം സമ്പൂര്‍ണമായി വളഞ്ഞുവെന്ന അവകാശവാദവുമായി ഇസ്രയേല്‍ രംഗത്ത് വന്നതോടെയാണ് ഹമാസിന്റെ വെല്ലുവിളി. ഗാസയില്‍ കടക്കുന്ന ഇസ്രയേല്‍ സൈനികരെ കറുത്ത ബാഗുകളിലാക്കി തിരിച്ചയയ്ക്കുമെന്ന ഭീഷണിയുമായി ഹമാസ് വക്താവ് രംഗത്തെത്തി. ഇസ്രയേല്‍ സൈനികരെ ഞങ്ങള്‍ കറുത്ത ബാഗുകളിലാക്കി തിരിച്ചയയ്ക്കു'മെന്ന് ഹമാസ് വക്താവ് അബു ഉബൈദയാണ് വ്യാഴാഴ്ച പ്രഖ്യാപിച്ചത്. ഗാസയില്‍ കൊല്ലപ്പെട്ട ഇസ്രയേല്‍ സൈനികരുടെ എണ്ണം അവര്‍ ഔദ്യോഗികമായി പുറത്തുവിട്ടതിലും അധികമാണെന്നും അബു ഉബൈദ അവകാശപ്പെട്ടു. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ ഗാസയില്‍ കടന്നു നടത്തുന്ന ആക്രമണത്തില്‍ ഇതുവരെ 23 സൈനികര്‍ക്ക് ജീവന്‍ നഷ്ടമായെന്നാണ് ഇസ്രയേല്‍ പുറത്തുവിട്ട കണക്ക്. ഇതില്‍ നാലു പേര്‍ കൊല്ലപ്പെട്ടതായി ഇന്നാണു സ്ഥിരീകരണം വന്നത്. എന്നാല്‍ മരിച്ച സൈനികരുടെ എണ്ണം അതിലും കൂടുതലാണെന്നാണ് ഹമാസിന്റെ അവകാശവാദം. ഗാസ നഗരത്തില്‍ വ്യാപിച്ചു കിടക്കുന്ന ഭൂഗര്‍ഭ തുരങ്കങ്ങള്‍ ഒളിത്താവളമാക്കിയാണ് ഇസ്രയേലിന്റെ മുന്നേറ്റത്തിനു ഹമാസിന്റെ മറുപടി. ഹമാസ് പ്രവര്‍ത്തകര്‍ ഗാസ സിറ്റിയിലെ ഭൂഗര്‍ഭ തുരങ്കങ്ങള്‍ക്കു പുറമേ സാധാരണക്കാരുടെ വീടുകളില്‍ ഒളിച്ചുപാര്‍ത്തും ആക്രമണം നടത്തുകയാണെന്നാണ് ഇസ്രയേല്‍ ആരോപിക്കുന്നത്. ഇതു നേരിടാന്‍ ഇസ്രയേല്‍ സൈന്യം വീടുകളിലേക്ക് ഇരച്ചുകയറുമെന്ന് ആശങ്കയുണ്ട്.

ഹമാസ് ബന്ദികളാക്കിയിരിക്കുന്ന ആളുകളെ മോചിപ്പിക്കുകയെന്ന ലക്ഷ്യവുമായി യുഎസ് സജീവമായി രംഗത്തുണ്ട്. ഗാസ മുനമ്പില്‍ ബന്ദികളെ പാര്‍പ്പിച്ചിരിക്കുന്ന മേഖലകള്‍ കണ്ടെത്തുന്നതിനായി യുഎസ് വിവരശേഖരണത്തിന് ഉപയോഗിക്കുന്ന ഡ്രോണുകള്‍ പറത്തി പരിശോധന നടത്തുന്നതായി, പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത രണ്ടു യുഎസ് ഉദ്യോഗസ്ഥര്‍ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോടു വെളിപ്പെടുത്തി. കഴിഞ്ഞ ഒരാഴ്ചയിലേറെയായി ഇത്തരത്തില്‍ ഡ്രോണുകള്‍ പറത്തിയുള്ള പരിശോധന തുടരുന്നതായാണ് ഉദ്യോഗസ്ഥരിലൊരാള്‍ നല്‍കുന്ന വിവരം. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇന്നു വീണ്ടും മേഖലയില്‍ സന്ദര്‍ശനത്തിനെത്തും. വിദേശപാസ്‌പോര്‍ട്ടുള്ളവരെയും ഗുരുതരമായി പരുക്കേറ്റവരെയും പുറത്തുകടക്കാന്‍ സഹായിച്ച് റാഫ അതിര്‍ത്തി തുറന്നത് ആശ്വാസമായെങ്കിലും ഒഴിപ്പിക്കേണ്ടവരുടെ പട്ടികയില്‍ ഇടം നേടാനാകാതെ നിരാശരാകുന്നവരുടെ എണ്ണം ഏറുകയാണ്. ഇന്നലെ 400 പേരെ മാത്രമാണ് ഈജിപ്തിലേക്കു കടക്കാന്‍ അനുവദിച്ചത്. ബുധനാഴ്ച 320 പേര്‍ അതിര്‍ത്തി കടന്നു. പട്ടികയില്‍ ഇടംനേടിവരിലേറെയും യുഎസ് പാസ്‌പോര്‍ട്ട് കൈവശമുള്ളവരാണ്. ആശുപത്രികളുടെ പ്രവര്‍ത്തനം മുടങ്ങുന്നതില്‍ ലോകാരോഗ്യ സംഘടന ആശങ്കയറിയിച്ചു. ആയിരത്തിലേറെ ഡയാലിസിസ് രോഗികളും മാസം തികയാതെ പിറന്ന് ഇന്‍കുബേറ്ററിലുള്ള 130 നവജാത ശിശുക്കളും മരണം മുന്നില്‍ക്കാണുകയാണെന്ന് സംഘടന പറഞ്ഞു. ഗാസയിലെ ഇന്തൊനീഷ്യന്‍ ഹോസ്പിറ്റലിലെ പ്രധാന ജനറേറ്ററിന്റെ പ്രവര്‍ത്തനം നിലച്ചു. ഗാസയ്ക്ക് നിലവില്‍ ഇസ്രയേലിന്റെ ഇന്ധനവിലക്കുണ്ട്. ഇന്ധനം അനുവദിച്ചാല്‍ ഹമാസ് അതു സൈനിക ആവശ്യത്തിനായി ഉപയോഗിക്കുമെന്നാണ് ഇസ്രയേല്‍ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...  (3 minutes ago)

കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...  (14 minutes ago)

ഹൃദ്രോഗ സൂചനകൾ എന്തൊക്കെയാണ്?  (20 minutes ago)

GURUVAYUR TEMPLE വ്യാജപ്രചരണങ്ങൾ വിശ്വസിക്കരുതെന്ന് നിർദ്ദേശം  (27 minutes ago)

സംശയരോഗം കൊലക്കത്തിയായി; വ്ലാത്താങ്കരയിൽ യൂട്യൂബർ അൽമയെ ഭർത്താവ് കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെ...  (29 minutes ago)

സ്റ്റേഷനില്‍ ഹാജരാകണം;  (36 minutes ago)

അനോഷ് നാളെ ആശുപത്രി വിടും; മുന്നിൽ ഉത്തരമില്ലാത്ത ചോദ്യങ്ങളുമായി തകർന്ന മനസ്സോടെ മാതാപിതാക്കളും...  (48 minutes ago)

പാമ്പുകടി കേസുകള്‍ കൂടുതല്‍ കാര്യക്ഷമമായി നിരീക്ഷിക്കാന്‍ നടപടികള്‍ ശക്തിപ്പെടുത്തും; പാമ്പുകടിയുമായി ബന്ധപ്പെട്ട് ലഭ്യമായ ഡേറ്റയുടെ അടിസ്ഥാനത്തില്‍ ആശുപത്രികളുടെ ഹോട്ട്സ്പോട്ട് മാപ്പിംഗ് നടത്തും; ആരോ  (1 hour ago)

ആലിപ്പഴ വർഷവും മഴയും; വീടുകളിൽ മേൽക്കൂരയിൽ ഓടുകൾക്ക് ചെറിയ നാശം ഉണ്ടായി;ജാഗ്രത വേണം  (1 hour ago)

വരുന്ന ദിവസങ്ങളിൽ തെക്കൻ കേരളത്തിൽ എല്ലാം മാറി മാറിയും..! റഡാറുകളിൽ പ്രതിഭാസം ഇങ്ങനെ  (3 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്; ശക്തമായ മഴയ്ക്കുള്ള സാധ്യത  (3 hours ago)

നെടുങ്കണ്ടത്ത് അമ്മയെയും മൂത്ത സഹോദരനെയും കൊന്ന് കുഴിച്ചുമൂടിയ കേസിൽ പ്രതിയായ സജി റിമാൻഡിൽ  (3 hours ago)

ഇത് നിന്റെ പിതാശ്രീയുടെ റോഡ് അല്ലല്ലോ..!സമരക്കാരന്റെ അണ്ണാക്കിൽ പൊട്ടിച്ച് പണിക്കർ നിന്റെ ഗുണ്ടായിസം കയ്യിലിരിക്കട്ടെ..!  (3 hours ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ ഡിഹണ്ട് പുരോഗമിക്കുന്നു; 1158 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 28 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (3 hours ago)

കൊലയാളി തണ്ണിമത്തൻ അല്ല...! വില്ലനെ തൂക്കി ഡോക്ടർ പോസ്റ്റ്‌മോർട്ടം നടത്തിയപ്പോൾ അറിഞ്ഞത് ദേ ഇത്..4 പേരുടെ മരണം  (4 hours ago)

Malayali Vartha Recommends