അമേരിക്കയുടെ എല്ലാ ശത്രുക്കളും ഒരുമിച്ച് കൊണ്ടിരിക്കുന്നു...സോവിയറ്റ് യൂണിയൻ തകർന്നത് പോലെ അമേരിക്കയും ഇല്ലാതാകുമെന്ന ഭീഷണിയുമായി ഹമാസ്...അമേരിക്ക എന്നത് ഭൂതകാലമായി മാറുമെന്നാണ് ഹമാസ് നേതാവ് അലി ബറാക്കയുടെ ഭീഷണി....

സോവിയറ്റ് യൂണിയൻ തകർന്നത് പോലെ അമേരിക്കയും ഇല്ലാതാകുമെന്ന ഭീഷണിയുമായി ഹമാസ്. ഭാവിയിൽ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക എന്നത് ഭൂതകാലമായി മാറുമെന്നാണ് ഹമാസ് നേതാവ് അലി ബറാക്കയുടെ ഭീഷണി. ലെബനീസ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് അലി ബറാക്കയുടെ പരാമർശം.” ബ്രിട്ടനും ഗ്ലോബൽ ഫ്രീമെസന്റിയും ചേർന്നാണ് യുണൈറ്റഡ് സ്റ്റേറ്റ്‌സ് സ്ഥാപിച്ചക്കുന്നത്. അവർ ഇനി സോവിയറ്റ് യൂണിയനെ പോലെ തകരാൻ പോവുകയാണ്. അമേരിക്കയുടെ എല്ലാ ശത്രുക്കളും ഇപ്പോൾ തമ്മിൽ അടുത്തു കൊണ്ടിരിക്കുകയാണ്. അവർ ഒരുമിച്ച് നിന്ന് ഒരു യുദ്ധം നടത്തുന്ന ദിവസവും വൈകാതെ ഉണ്ടായേക്കും. ആ യുദ്ധത്തിലൂടെ അമേരിക്കയെ ഭൂതകാലമാക്കി മാറ്റും. അമേരിക്ക ഒരിക്കലും ഇതേപോലെ മുന്നോട്ട് പോകില്ലെന്നും” അലി ബറാക്ക പറയുന്നു.ഉത്തരകൊറിയക്ക് അമേരിക്കയെ ശക്തമായി പ്രതിരോധിക്കാൻ സാധിക്കുമെന്നും അലി ബറാക്ക പ്രശംസിച്ചു.
” ഉത്തരകൊറിയയുടെ നേതാവ് എന്ന് പറയുന്നത്, അമേരിക്കയെ ശക്തമായി എതിർക്കാൻ കഴിവുള്ള ലോകത്തിലെ ഒരേയൊരു നേതാവാണ്. അമേരിക്കയെ ആക്രമിക്കാനുള്ള എല്ലാ ശക്തിയും ഉത്തരകൊറിയക്കുണ്ട്. ഉത്തരകൊറിയയും അമേരിക്കയ്‌ക്ക് നേരെ വരുന്ന ദിവസം വിദൂരമല്ല.എന്നാൽ അമേരിക്കയെ ആക്രമിക്കാനുള്ള ശേഷി ഇറാന് ഇല്ല. എന്നാൽ ഇറാന്റെ കാര്യത്തിൽ അമേരിക്ക ഇടപെടുന്ന സാഹചര്യം ഉണ്ടായാൽ അമേരിക്കയുടെ സൈനിക താവളങ്ങളേയും യുദ്ധക്കപ്പലുകളേയും വിമാനങ്ങളേയുമെല്ലാം ഇല്ലാതാക്കുമെന്നും” അലി ബറാക്ക പറഞ്ഞു.ഹിസ്ബുള്ള തലവൻ ഹസ്സൻ നസറള്ളയുടെ പ്രഭാഷണത്തെ പരിഹസിച്ച് ഇസ്രായേൽ. ഒക്ടോബർ ഏഴിന് പാലസ്തീൻ ഭീകര സംഘടനയായ ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നാലെ ഭീകരരെ പ്രശംസിച്ച് രംഗത്തെത്തിയ ഹിസ്ബുള്ള തലവന് മറുപടി നൽകുകയായിരുന്നു ഇസ്രായേൽ വക്താവ് എയ്‌ലോൺ ലെവി.
സുദീർഘമായ അറുബോറൻ പ്രസംഗത്തിന് തുല്യമായിരുന്നു ഹസ്സൻ നസറള്ളയുടെ പ്രഭാഷണമെന്ന് അദ്ദേഹം പരിഹസിച്ചു. പരസ്പര ബന്ധമില്ലാത്ത കാര്യങ്ങളാണ് നസറള്ള പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.”നസറള്ളയുടെ പ്രസംഗം ഞങ്ങൾ കേട്ടു. അത് സുദീർഘവും പരസ്പര ബന്ധമില്ലാത്തതുമാണ്. അറുബോറനാണെന്നും പറയാതിരിക്കാൻ വയ്യ. കാരണം അയാളുടെ പ്രസംഗങ്ങൾ എഴുതി കൊടുക്കുന്നയാൾ കഴിഞ്ഞയിടയ്‌ക്ക് നടന്ന ഐഡിഎഫ് ആക്രമണത്തിൽ ഒരുപക്ഷെ കൊല്ലപ്പെട്ടുകാണും. ” ഇസ്രായേൽ വക്താവ് പറഞ്ഞു.ഒരു ഭീരുവിനെ പോലെ ബങ്കറിലൊളിച്ചാണ് നസറള്ള വീമ്പിളക്കുന്നത്. പൊതുജനമദ്ധ്യത്തിൽ വരാൻ അയാൾക്ക് ഭയം തോന്നുന്നത് സ്വാഭാവികമാണ്. കുട്ടികളെ പോലും ലൈംഗികമായി അതിക്രമിക്കുന്ന പീഡോഫൈലുകളടങ്ങുന്ന ഹമാസിനെ പിന്തുണച്ചുകൊണ്ട് ഒരു മണിക്കൂർ നീണ്ട പ്രസംഗം നടത്തിയാൽ പൊതുജനമദ്ധ്യത്തിലിറങ്ങി മുഖം കാണിക്കാൻ ആരായാലും ഭയപ്പെടുമെന്നും എയ്‌ലോൺ ലെവി പറഞ്ഞു.ദക്ഷിണ ഇസ്രായേലിലെ കർഷക ഗ്രാമങ്ങളും പട്ടണങ്ങളും സൈനിക പോസ്റ്റുകളും തകർത്ത ഹമാസിന്റെ ഭീകരാക്രമണത്തെ നസറള്ള പ്രശംസിച്ചിരുന്നു.
വെർച്വലായി നടത്തിയ നീണ്ട പ്രസംഗത്തിലൂടെയായിരുന്നു ഹിസ്ബുള്ള തലവൻ ഹമാസിനെ അഭിനന്ദിച്ചത്. ഇസ്രായേലിൽ നടന്ന ആക്രമണത്തിൽ 1400-ലധികം പേരായിരുന്നു കൊല്ലപ്പെട്ടത്.ഒക്ടോബര്‍ 7 ന് ഗാസ മുനമ്പില്‍ നിന്ന് അയ്യായിരത്തിലധികം റോക്കറ്റുകള്‍ തൊടുത്തുവിട്ടുകൊണ്ട് ഹമാസ് ഇസ്രായേലിനെ ആക്രമിച്ചു.ഇതിന് തൊട്ടുപിന്നാലെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഹമാസിനെതിരെ യുദ്ധം പ്രഖ്യാപിച്ചു.ഈ രണ്ടാഴ്ചത്തെ യുദ്ധത്തില്‍ ഗാസ മുനമ്പ് പൂര്‍ണ്ണമായും നശിച്ചു. യുദ്ധത്തില്‍ കൊല്ലപ്പെട്ട പലസ്തീന്‍ പൗരന്മാരുടെ എണ്ണം 8306 ആയി ഉയര്‍ന്നിട്ടുണ്ട്. ഇതുവരെ ഗാസയിലെ 23 ലക്ഷം പൗരന്മാരില്‍ പകുതിയും വീടുവിട്ടിറങ്ങി.യുദ്ധത്തില്‍ 1400ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.അതേസമയം ഹമാസ് പോരാളികള്‍ ഇരുന്നൂറിലധികം സാധാരണക്കാരെ ബന്ദികളാക്കിയിട്ടുണ്ട്. ഇസ്രായേല്‍ ബോംബാക്രമണത്തില്‍ അമ്പതിലേറെ ബന്ദികള്‍ കൊല്ലപ്പെട്ടെന്നാണ് ഹമാസിന്റൈ വാദം.
https://www.facebook.com/Malayalivartha






















