ഗാസ വളഞ്ഞ ഇസ്രായേലിനോട് അടിയന്തിര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് അറബ് രാജ്യങ്ങൾ; ബന്ദികളെ മോചിപ്പിക്കാതെ വെടിനിര്‍ത്തല്‍ അവസാനിപ്പിക്കില്ലെന്ന നിലപാടിൽ ഇസ്രായേൽ...

ഇസ്രായേല്‍ ഹമാസ് യുദ്ധം ഇരുപത്തെട്ട് ദിവസങ്ങള്‍ പിന്നിടുമ്പോള്‍, ബന്ദികളെ മോചിപ്പിക്കാതെ വെടിനിര്‍ത്തല്‍ അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ഇസ്രായേല്‍. ഹമാസിനെ പൂര്‍ണമായും നശിപ്പിച്ചേ യുദ്ധം അവസാനപ്പിക്കൂവെന്ന പ്രഖ്യാപന പ്രകാരം ആക്രമണം കടുപ്പിക്കുകയാണ് ഇസ്രായേല്‍. ഈ പശ്ചാത്തലത്തില്‍ ഗാസ വളഞ്ഞ ഇസ്രായേലിനോട് അടിയന്തിര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടിരിക്കുകയാണ് അറബ് രാജ്യങ്ങള്‍.
സാധാരണക്കാരുടെ കൂട്ടക്കുരുതി അവസാനിപ്പിക്കമണമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രസ്താവന. എന്നാല്‍ അറബ് രാജ്യങ്ങളുടെ ആവശ്യത്തെ എതിര്‍ക്കുന്ന നിലപാടാണ് അമേരിക്ക സ്വീകരിച്ചത്. ഇപ്പോള്‍ വെടിനിര്‍ത്തുന്നത് ഹമാസിനെ കൂടുതല്‍ ശക്തമാകാന്‍ സഹായിക്കുമെന്ന് പ്രതികരിച്ചു.
നിരവധി ഇസ്രായേല്‍ ജനതയെ ഹമാസ് ഇപ്പോഴും ബന്ദിയാക്കി വച്ചിട്ടുണ്ട്. ആദ്യം അവരെ വിട്ടയക്കട്ടെ എന്നിട്ട് വെടിനിര്‍ത്തലിനെ കുറിച്ച് ചര്‍ച്ചചെയ്യാമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍, ബെഞ്ചമിന്‍ നെതന്യാഹു, ഐസക് ഹെര്‍സോഗ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് അറബ് രാഷ്ട്രങ്ങള്‍ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
ഹമാസിനെ സൈനികമായി നേരിടുന്നതിന് പകരം നിരപരാധികളെ കൊലപ്പെടുത്തുന്നത് ഇസ്രായേലിനെതിരായ വികാരം ശക്തിപ്പെടാന്‍ ഇടയാക്കിയിട്ടുണ്ട്. മാനുഷികമായ താത്കാലിക വെടിനിര്‍ത്തല്‍ ഇടവേളയാണ് തന്റെ ആവശ്യമെന്ന് ആന്റണി ബ്ലിങ്കന്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും അതുണ്ടാകില്ലെന്ന് ഇസ്രായേല്‍ നയം വ്യക്തമാക്കിയതോടെ, ഇസ്രായേല്‍ വിട്ട ബ്ലിങ്കന്‍ അറബ് നേതാക്കള്‍ക്ക് മുന്നില്‍ എത്തുകയായിരുന്നു. എന്നാല്‍ ഇസ്രായേല്‍ ആക്രമണത്തിനു ശേഷമുള്ള ഗാസയെ കുറിച്ചുള്ള പദ്ധതികള്‍കൂടി മുന്നില്‍ കണ്ടാണ് ഇതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
സമ്പൂര്‍ണ വെടിനിര്‍ത്തലില്ലാതെ മാനുഷിക സഹായത്തിനുള്ള താത്കാലിക വെടിനിര്‍ത്തലെന്ന ബ്ലിങ്കന്റെ പ്രസ്താവനക്കെതിരെ, കടുത്ത എതിര്‍പ്പാണ് ഫലസ്തീന്‍ അനുകൂല സമൂഹത്തില്‍ നിന്ന് വരെ ഉയരുന്നത്. ഫലസ്തീനികള്‍ക്ക് ഭക്ഷണം വാങ്ങാനായി വെടിനിര്‍ത്തുകയും പിന്നീട് അവരെ ബോംബിട്ടു കൊല്ലുകയും ചെയ്യുക എന്ന അസംബന്ധമാണ് ഈ നയമെന്നും ഇത് സ്വീകാര്യമല്ലെന്നും അങ്ങനെയൊരു വെടിനിര്‍ത്തല്‍ ഫലസ്തീനികള്‍ ആഗ്രഹിക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കിരുന്നു.
ഒക്ടോബര്‍ ഏഴിന് ആരംഭിച്ച യുദ്ധത്തില്‍ മരണസംഖ്യ 9,400 കടന്നിരിക്കുകയാണ്. തെക്കന്‍ ?ഗാസയില്‍ ആക്രമണം ശക്തമായി തുടരുകയാണ്. ആശുപത്രികളും പള്ളികളും കേന്ദ്രമാക്കി ഒളിയുദ്ധമാണ് ഹമാസ് നടത്തുന്നത്. വെടിനിര്‍ത്തല്‍ സാധ്യതകള്‍ നിലവില്‍ പരിഗണനയിലില്ലെന്ന് ഇസ്രായേല്‍ സൈനിക വക്താവ് ഡാനിയേല്‍ ഹ?ഗാരിയും വ്യക്തമാക്കി. ഗാസ കുരുതി തുടരുന്ന ഇസ്രായേലിനെതിരെ നയതന്ത്രതലത്തില്‍ പ്രതിഷേധിച്ചിരിക്കുകയാണ് ആ?ഫ്രിക്കന്‍ രാജ്യമായ ഛാഡ്.
നയതന്ത്ര പ്രതിനിധിയെ തിരികെ വിളിച്ചാണ് ഛാഡിന്റെ നടപടി. ഗാസയിലെ ഇസ്രായേലിന്റെ ?വംശഹത്യയില്‍ പ്രതിഷേധിച്ചാണ് തീരുമാനമെന്ന് ഛാഡ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ?''പശ്ചിമേഷ്യയിലെ പ്രത്യേകിച്ച്, ഗാസയിലെ അഭൂതപൂര്‍വമായ അക്രമത്തിന്റെ തിരമാലകള്‍ ഛാഡ് ശ്രദ്ധിച്ചുവരികയാണ്.
ഗാസയിലെ നിരപരാധികളെ കൂട്ടക്കുരുതി നടത്തുന്നതില്‍ അപലപിക്കുന്നു. കൂടിയാലോചനക്ക് ശേഷമാണ് ഇസ്രായേലിലെ നയതന്ത്രപ്രതിനിധിയെ തിരികെ വിളിക്കാന്‍ തീരുമാനിച്ചത്. ഫലസ്തീന്‍ പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരത്തിലേക്ക് നയിക്കാന്‍ ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കേണ്ടത് അനിവാര്യമാണ്.''-ഛാഡ് വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കി.
https://www.facebook.com/Malayalivartha






















