Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ഗാസയില്‍ അണുബോംബ് വര്‍ഷിക്കും;ഇസ്രയേല്‍ മന്ത്രിയുടെ പ്രഖ്യാപനത്തില്‍ ഞെട്ടി ലോകരാജ്യങ്ങള്‍,നെതന്യാഹു എന്തിനുള്ള പുറപ്പാടാണ്, ഗാസയ്ക്ക് സര്‍വ്വനാശം വരുത്തും പലസ്തീനിലെ നാസികളെ തീര്‍ക്കുമെന്ന് മന്ത്രി,ഇസ്രയേല്‍-ഹമാസ് യുദ്ധം അതിരുവിടുന്നുവെന്ന് രാഷ്ട്രത്തലവന്മാര്‍

05 NOVEMBER 2023 07:41 PM IST
മലയാളി വാര്‍ത്ത

ഗാസയില്‍ അണുബോംബ് വര്‍ഷിക്കും സര്‍വ്വനാശം വരുത്തും. ലോകരാജ്യങ്ങള്‍ ഞെട്ടി ഇസ്രയേലി മന്ത്രിയുടെ പ്രഖ്യാപനം കേട്ട്. ഇസ്രയേല്‍-ഹമാസ് യുദ്ധം അതിരുവിട്ടിരിക്കുന്നു. ഇനിയും ഇത് തടുത്ത് നിര്‍ത്താനായില്ലെങ്കില്‍ വന്‍ ദുരന്തം നടക്കുമെന്ന് രാഷ്ട്രത്തലവന്മാര്‍. എല്ലാ കണ്ണുകളും ഇസ്രയേലിലേക്ക് നീളുന്നു. ഹമാസിനെ തീര്‍ത്തുകെട്ടുമെന്ന ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രഖ്യാപനം പലസ്തീനെ മുഴുവന്‍ ഇല്ലാതാക്കാനോ. ഇസ്രയേലി മന്ത്രിയുടെ അണുബോംബ് പ്രയോഗിക്കുമെന്ന പ്രഖ്യാപനത്തോടെ വലിയ ചര്‍ച്ചകള്‍ ഉടലെടുക്കുന്നു. ഗാസയില്‍ അണുബോംബ് വര്‍ഷിക്കുമെന്ന് ഇസ്രായേല്‍ മന്ത്രി അമിച്ചായ് എലിയാഹുവാണ് പ്രഖ്യാപിച്ചത്. ഇസ്രായേലിന്റെ മുന്നിലുള്ള പല ഒപ്ഷനുകളില്‍ ഒന്നാണിത് എന്നാണ് ഒരു റേഡിയോ അഭിമുഖത്തില്‍ മന്ത്രി പറഞ്ഞത്. ആഗോള തലത്തില്‍ മാത്രമല്ല, ഇസ്രായേലിലും വലിയ അമ്പരപ്പുണ്ടാക്കിയിട്ടുണ്ട് എലിയാഹുവിന്റെ പ്രതികരണം. വളരെ പെട്ടെന്ന് തന്നെ പ്രതികരണവുമായി ഇസ്രായേല്‍ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും രംഗത്തുവന്നു.

ഇസ്രായേലിന്റെ കൈവശം ആറ്റം ബോംബുണ്ട് എന്ന് നേരത്തെ പല വിദഗ്ധരും അഭിപ്രായപ്പെട്ടിരുന്നു. പശ്ചിമേഷ്യയില്‍ അണുബോംബ് കൈവശമുള്ള ഏകരാജ്യം ഇസ്രായേലാണ് എന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഔദ്യോഗികമായി ഇസ്രായേല്‍ ഇക്കാര്യം സമ്മതിക്കുന്നില്ല. ഈ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രസ്താവന ഏറെ ചര്‍ച്ചയായത്. ഇസ്രായേലിലെ തീവ്ര ജൂത പാര്‍ട്ടിയായ ഒറ്റ്‌സമ യഹുദിതിന്റെ നേതാവാണ് എലിയാഹു. പലസ്തീന്‍കാര്‍ക്കെതിരെ വിദ്വേഷം പ്രസംഗിച്ച് നേരത്തെയും വിവാദത്തിലായ വ്യക്തിയാണ് ഇയാള്‍. ഗാസയിലുള്ളവര്‍ നാസികളാണ് എന്നാണ് എലിയാഹു പറയുന്നത്. ജര്‍മനിയില്‍ ജൂതരെ കൂട്ടക്കൊല ചെയ്ത നാസി വിഭാഗത്തോടാണ് പലസ്തീന്‍കാരെ ഇസ്രായേലിലെ തീവ്ര ജൂതര്‍ താരതമ്യം ചെയ്യാറ്. ഗാസയിലേക്ക് മാനുഷിക സഹായം നല്‍കുന്നതിനെയും എലിയാഹു എതിര്‍ത്തു. ഗാസയിലുള്ള എല്ലാവര്‍ക്കും ഹമാസുമായി ബന്ധമുണ്ട് എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഗാസയുടെ അധികാരം ഇസ്രായേല്‍ പിടിച്ചടക്കണം. കുടിയേറ്റ നിര്‍മാണം ഗാസയിലേക്ക് വ്യാപിപ്പിക്കണം. ഇസ്രായേല്‍ ഗാസ പിടിച്ചാല്‍ പലസ്തീന്‍കാരെ തുരത്തും. അവര്‍ക്കുള്ള പരിഹാരം അവര്‍ തന്നെ കണ്ടെത്തട്ടെ എന്നും എലിയാഹു പറഞ്ഞുവെന്ന് ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, എലിയാഹുവിനെതിരെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തി. അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണ് എലിയാഹു പറയുന്നത്. ഇസ്രായേല്‍ സര്‍ക്കാരിനോ സൈന്യത്തിനോ ആണവാക്രമണം പദ്ധതിയിലില്ല. അന്താരാഷ്ട്ര നിയമം അനുസരിച്ച് സാധാരണക്കാര്‍ കൊല്ലപ്പെടുന്നത് പരമാവധി ഒഴിവാക്കിയാണ് ഇസ്രായേല്‍ ഗാസയില്‍ നടപടിയെടുക്കുന്നത്. വിജയം വരെ യുദ്ധം തുടരുമെന്നും നെതന്യാഹു പറഞ്ഞു. യുദ്ധം തുടങ്ങിയ ശേഷം ഇസ്രായേല്‍ പ്രതിപക്ഷത്തെ കൂടി ചേര്‍ത്തുള്ള സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു. മുന്‍ പ്രധാനമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ യര്‍ ലാപിഡിന്റെ പാര്‍ട്ടിയിലെ പ്രതിനിധികളും പുതിയ സര്‍ക്കാരിലുണ്ട്. എലിയാഹുവിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ലാപിഡ് രംഗത്തുവന്നു. നിരുത്തരവാദപരമായ പ്രസ്താവന നടത്തുന്ന മന്ത്രിയെ പുറത്താക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തൊട്ടുപിന്നാലെ എലിയാഹുവിനെ സര്‍ക്കാര്‍ യോഗങ്ങളില്‍ നിന്ന് അനിശ്ചിതകാലത്തേക്ക് സസ്‌പെന്റ് ചെയ്തതായി നെതന്യാഹു അറിയിച്ചു. യുദ്ധം അവസാനിപ്പിക്കണമെന്നും ഹമാസിന്റെ തടവിലുള്ള ബന്ദികളെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് നെതന്യാഹുവിനെതിരെ ഇസ്രായേലില്‍ പ്രതിഷേധം നടക്കുന്നുണ്ട്. ഇസ്രായേലിനുള്ള ആയുധങ്ങളുമായി പുറപ്പെടാനിരുന്ന കപ്പല്‍ തടഞ്ഞ് അമേരിക്കയിലും പ്രതിഷേധം തുടരുകയാണ്. അതിനിടെയാണ് മന്ത്രിയുടെ വിവാദ പ്രസ്താവന.

ഗാസയില്‍ ഇസ്രയേല്‍ സംഹാരതാണ്ഡവം നടത്തുമ്പോള്‍ പ്ലാന്‍ മാറ്റിപ്പിടിച്ച് ഹമാസ്. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള നീക്കങ്ങള്‍ക്ക് ഹമാസ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ആരുപറഞ്ഞിട്ടും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാതെ ഇസ്രയേല്‍ സര്‍വ്വശക്തിയുമെടുത്ത് പോരാടുകയാണ്. ഇത് ഭീകരരെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്. ശത്രുസൈന്യത്തെ വളഞ്ഞ് വെടിനിര്‍ത്തലിന് പ്രേരിപ്പിക്കുന്ന തരത്തിലുള്ള യുദ്ധസന്നാഹങ്ങള്‍ ഒരുക്കിയതായി ഹമാസിന്റെ ഉന്നതനേതാക്കളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിന്റെ ഭാഗമായി വലിയ അളവില്‍ ആയുധങ്ങളും മിസൈലുകളും ആരോഗ്യസംവിധാനങ്ങളും ഹമാസ് ശേഖരിച്ചുവെന്നാണ് വിവരം. തുടങ്ങിവച്ചത് ഹമാസാണെങ്കിലും ഇതൊന്ന് തീര്‍ന്നുകിട്ടിയാല്‍ മതിയെന്ന് പ്രാര്‍ത്ഥിക്കുകയാണ് ഭീകരര്‍. കാരണം കണ്ണില്‍ കാണുന്നതെല്ലാം തകര്‍ത്ത് ഇരച്ചുകയറുകയാണ് ജൂതപ്പട. നടുങ്ങി തുടങ്ങിയിട്ടുണ്ട് ഇറാനും കൂട്ടാളികളും.

ഗാസയിലെ തുരങ്കങ്ങള്‍ തങ്ങളുടെ അര്‍ബന്‍ ഗറില്ല യുദ്ധതന്ത്രത്തിന് സഹായകരമാകുമെന്നാണ് ഹമാസിന്റെ വിലയിരുത്തല്‍. മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഏറ്റുമുട്ടലിലൂടെ ഇസ്രയേല്‍ സൈന്യത്തെ കീഴടക്കാം എന്നാണ് ഹമാസ് കരുതുന്നത്. സാധാരണക്കാര്‍ക്ക് കൂട്ടമായി ജീവന്‍ നഷ്ടമാവുന്ന സാഹചര്യമുണ്ടാവുന്നതോടെ അന്താരാഷ്ട്രതലത്തില്‍ ഉയരുന്ന സമ്മര്‍ദ്ദം യുദ്ധം അവസാനിപ്പിക്കാന്‍ ഇസ്രയേലിനെ പ്രേരിപ്പിക്കുമെന്നാണ് ഹമാസിന്റെ പ്രതീക്ഷ. ബന്ദികളെ മോചിപ്പിച്ച് ഇസ്രയേലി തടവുകാരെ വീണ്ടെടുക്കുന്നതടക്കമുള്ള നീക്കുപോക്കുകളും അവര്‍ പ്രതീക്ഷിക്കുന്നു. ഖത്തറിന്റെ മധ്യസ്ഥതയിലുള്ള ചര്‍ച്ചകളിലൂടെ ഇക്കാര്യം യു.എസിനേയും ഇസ്രയേലിനും പരോക്ഷമായി അറിയിച്ചുവെന്നാണ് വിവരം. 17 വര്‍ഷമായി തുടരുന്ന ഗാസ ഉപരോധം ഇസ്രയേല്‍ അവസാനിപ്പിക്കണമെന്ന് ഹമാസ് ആവശ്യപ്പെടുന്നുമുണ്ട്. ഗാസയിലെ ഇസ്രയേല്‍ കുടിയേറ്റം അവസാനിപ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (1 hour ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (3 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (3 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (3 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (3 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (3 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (3 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (4 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (4 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (4 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (4 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (4 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (7 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (9 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (10 hours ago)

Malayali Vartha Recommends