Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗുരുതരമായ അനാസ്ഥ..എര്‍ത്ത് കമ്പിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് കരാര്‍ തൊഴിലാളി മരിച്ചു..കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പോലും പാലിച്ചില്ല..ഒരു കുടുംബം അനാഥമായി..


രണ്ടര വർഷം മുഖ്യമന്ത്രിപദം എന്ന് ഉറപ്പ് പാലിച്ചില്ലെങ്കിൽ യുഡിഎഫ് രൂപീകരിക്കുന്ന മന്ത്രിസഭയിലേക്ക് ഇല്ലെന്ന് രമേശ് ചെന്നിത്തല..ഇപ്പോഴത്തെ സാഹചര്യത്തിൽ യുഡിഎഫ് ജയിക്കുകയാണെങ്കിൽ ചെന്നിത്തലക്ക് നറുക്കുവിഴാനാണ് സാധ്യത..


കേരളം ഇരുട്ടിലാവില്ല..കഠിനമായ ചൂടില്‍ വെന്തുരുകുന്ന കേരളത്തിന് ആശ്വാസമേകി സംസ്ഥാനത്ത് വേനല്‍മഴ..വരും ദിവസങ്ങളില്‍ മഴ വടക്കന്‍ കേരളത്തിലേക്കും മഴ കൂടുതല്‍ ശക്തമാകും..


അമേരിക്ക ഇനി പേടിക്കണം... ഇറാനിൽ പരമോന്നത നേതാവിൽ നിന്ന് അധികാരം സൈന്യത്തിലേക്ക് മാറി? ഐആർജിസി ഭരണനിയന്ത്രണം ഏറ്റെടുത്തെന്ന് റിപ്പോർട്ട്


പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു

ഇസ്രയേല്‍-ഹമാസ് യുദ്ധം അറബ് രാജ്യങ്ങളും അമേരിക്കയും നേര്‍ക്കുനേര്‍ പോരില്‍;വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന അറബ് രാഷ്ട്രങ്ങളുടെ ആവശ്യംതള്ളി ബൈഡന്‍,ഹമാസിനെ എന്നെന്നേക്കുമായി ഇല്ലാതാക്കാനുള്ള ഇസ്രായേലിന്റെ ശ്രമത്തിന് യുഎസ് ഒപ്പമുണ്ടാകുമെന്ന് പ്രഖ്യാപനം,യുഎസും സൗദിയും തമ്മില്‍ ഇടയുന്നു

05 NOVEMBER 2023 08:40 PM IST
മലയാളി വാര്‍ത്ത

More Stories...

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്.... ബാരലിന് 1.23 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി

ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തക്ക് സമീപം രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ അഞ്ച് മരണം

അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്

ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ആദ്യം ഹോര്‍മുസ് തുറക്കുക; അമേരിക്കയ്ക്ക് മുന്നില്‍ നിര്‍ദേശങ്ങളുമായി ഇറാന്‍

ഗാസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന അറബ് രാഷ്ട്രങ്ങളുടെ ആവശ്യം അമേരിക്ക തള്ളി. ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍ ശനിയാഴ്ച അറബ് വിദേശകാര്യ മന്ത്രിമാരുമായുള്ള ചര്‍ച്ചയിലാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ആവശ്യം തള്ളിയത്. ഇതോടെ യുഎസ്സിന് നേരെ ഇടഞ്ഞ് സൗദി ഉള്‍പ്പെടെ രാജ്യങ്ങള്‍. ഇസ്രയേല്‍ഹമാസ് യുദ്ധത്തോടെ ലോകം രണ്ട് ചേരികളായി പിളരുകയാണ്.

ജോര്‍ദാന്‍, സൗദി, യുഎഇ, ഖത്തര്‍, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരാണ് ആന്റണി ബ്ലിങ്കനുമായി കൂടിക്കാഴ്ച നടത്തിയത്. ജോര്‍ദാന്‍,ഈജിപ്ത് വിദേശകാര്യ മന്ത്രിമാരാണ് അടിയന്തര വെടിനിര്‍ത്തല്‍ അനിവാര്യമാണെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഈ നടപടി ഹമാസിനെ വീണ്ടും സംഘടിക്കുന്നതിനും ഇസ്രയേലിനെതിരെ വീണ്ടും ആക്രമണം നടത്താന്‍ അവരെ സഹായിക്കുകയും ചെയ്യുമെന്ന് ബ്ലിങ്കന്‍ പറഞ്ഞു. ഹമാസിനെ എന്നെന്നേക്കുമായി ഇല്ലാതാക്കാനുള്ള ഇസ്രായേലിന്റെ ആവശ്യത്തില്‍ യുഎസ് ഭരണകൂടത്തിന്റെ പിന്തുണ യോഗത്തില്‍ ബ്ലിങ്കന്‍ പങ്കുവെക്കുകയും ചെയ്തു. വെടിനിര്‍ത്തല്‍ ആവശ്യം തള്ളിയതിന് പിന്നാലെ നയതന്ത്ര നീക്കങ്ങളുടെ ഭാഗമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഇന്ന് തുര്‍ക്കിയിലേക്ക് പോകും.

ഇസ്രയേല്‍-ഹമാസ് യുദ്ധം അറബ് ദേശീയതയുടെ നെഞ്ച് ഉലയ്ക്കുന്നതാണ്. ഹമാസ് നടത്തുന്നത് ഭീകരാക്രമണമാണെന്ന് അമേരിക്ക അടക്കമുള്ള ലോകരാജ്യങ്ങള്‍ അപലപിച്ചിട്ടുണ്ട്. എന്നാല്‍ സൗദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ പലസ്തീന്‍ ജനതയുടെ പതിറ്റാണ്ടുകളായുള്ള അവകാശപോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ഈ വിഷയത്തില്‍ പ്രതികരണം നടത്തിയിരിക്കുന്നത്. കഴിഞ്ഞ ഒന്നരദശകത്തിലേറയായി ഹമാസിനും ഇസ്രയേലിനും ഇടയില്‍ നടക്കുന്ന തുറന്ന യുദ്ധങ്ങളുടെ പട്ടികയില്‍ ഏഴാമത്തേതാണ് ഇപ്പോള്‍ നടക്കുന്ന ആക്രമണങ്ങള്‍. കഴിഞ്ഞ ആറ് തവണയും കേവലം സംഘര്‍ഷം എന്ന നിലയില്‍ ഈ ഏറ്റുമുട്ടലുകളെ ഇസ്രയേല്‍ കൈകാര്യം ചെയ്തിരുന്നു. അതിന്റെ മേല്‍ ലോകം ഇത്രയും ഇളകിയതുമില്ല. ഇക്കാലയളവില്‍ ആയിരത്തിലേറെ പലസ്തീനികള്‍ കൊല്ലപ്പെട്ട രണ്ട് സംഘര്‍ഷങ്ങള്‍ നടന്നിരുന്നു. 2008 ഡിസംബറില്‍ 1400 പലസ്തീനികളും 13 ഇസ്രയേലികളും കൊല്ലപ്പെട്ട സംഘര്‍ഷം ഗാസയില്‍ നടന്നിരുന്നു. അന്ന് 22 ദിവസമാണ് ഇത് നീണ്ടത്. 2014 ജൂലൈഓഗസ്റ്റ് മാസങ്ങളില്‍ ഏഴാഴ്ച നീണ്ടുനിന്ന സംഘര്‍ഷങ്ങളില്‍ 2100 പലസ്തീനികളും 73 ഇസ്രയേലികളുമാണ് കൊല്ലപ്പെട്ടത്.

അന്ന് കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇസ്രയേലിന്റെ ആള്‍നഷ്ടം വളരെ കുറവായിരുന്നു. പക്ഷെ ഇപ്പോള്‍ ഹമാസ് നടത്തിയ ആക്രമണത്തില്‍ ഇസ്രയേലിന് വലിയ ആള്‍നാശമാണ് സംഭവിച്ചത്. ഇസ്രയേലിന്റെ സുരക്ഷിതത്വത്തെ തന്നെ ചോദ്യം ചെയ്യുന്ന നിലയിലായിരുന്നു ഈ ആക്രമണങ്ങള്‍ എന്നതും എടുത്ത് പറയേണ്ടതാണ്. അതുകൊണ്ട് തന്നെയാണ് ഹമാസിന്റെ നാശം കണ്ടേ ഈ യുദ്ധം അവസാനിപ്പിക്കൂവെന്ന് നെതന്യാഹു പ്രഖ്യാപിച്ചിരിക്കുന്നത്.

സൗദിയും ഈജിപ്തും അടക്കമുള്ള അറബ് രാജ്യങ്ങള്‍ക്ക് പലസ്തീന്‍ വിഷയത്തില്‍ ചരിത്രപരമായ ഉത്തരവാദിത്വമുണ്ട്. അറബ്, ജൂത രാജ്യങ്ങള്‍ക്കായി യുഎന്‍ ഉണ്ടാക്കിയ കരാര്‍ അംഗീകരിക്കാതെ 1948ല്‍ ഇസ്രയേലിനെതിരെ യുദ്ധത്തിനിറങ്ങിയവരാണ് സൗദിയും ഈജിപ്തുമെല്ലാം. പിന്നീട് നടന്ന രണ്ട് അറബ്ഇസ്രയേല്‍ യുദ്ധങ്ങളിലും പങ്കാളികളാണ് ഈജിപ്ത്. പഴയ അറബ് ദേശീയ ബോധം ആ നിലയില്‍ തീവ്രമല്ലെങ്കിലും നിലവിലെ സാഹചര്യം അറബ് ഐക്യത്തിന് വഴിതെളിക്കുമെന്ന് അമേരിക്ക ഭയക്കുന്നുണ്ട്. പഴയ നിലയിലല്ല അറബ് രാജ്യങ്ങള്‍. സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സാമ്പത്തികമായും സൈനികമായും ഇത്തരം സാഹചര്യങ്ങളെ കൈകാര്യം ചെയ്യാന്‍ ശേഷിയുള്ളവരായി മാറിയിട്ടുണ്ട്. ചാരം മൂടികിടന്ന അറബ് വികാരവും പലസ്തീന്‍ വിഷയവും ഇസ്രയേലിന്റെ താല്‍പ്പര്യങ്ങള്‍ക്ക് എതിരായി വീണ്ടും തിരിഞ്ഞേക്കുമെന്ന് അമേരിക്ക ഭയപ്പെടുന്നുണ്ട്. അത് യുദ്ധത്തില്‍ ഈ രാജ്യങ്ങളുടെ പങ്കാളിത്തത്തിന് വഴിവയ്ക്കുമെന്നും അമേരിക്ക നിശ്ചയമായും ഭയപ്പെടുന്നുണ്ട്. ചൈനയും റഷ്യും കൂടി പലസ്തീന്‍ അനുകൂലനിലപാട് കൈക്കൊണ്ടാല്‍ ഇത് വരെ സംരക്ഷിച്ചത് പോലെ സുഗമമായി ഇസ്രയേലിനെ ചേര്‍ത്ത് പിടിക്കാന്‍ കഴിയില്ലെന്ന് അമേരിക്ക നിശ്ചയമായും ഭയക്കുന്നുണ്ട്. ഖത്തറിനെ വിഷയം പരിഹരിക്കാനുള്ള ദൗത്യത്തില്‍ അമേരിക്ക പങ്കാളികളാക്കിയതും ഈ സാഹചര്യങ്ങളെല്ലാം മുന്‍കൂട്ടി കണ്ടാണെന്ന് വേണം അനുമാനിക്കാന്‍.

പലസ്തീന്‍ വിമേചനത്തില്‍ എന്തെങ്കിലും അനുകൂല സമീപനം ഉണ്ടാകാനുള്ള അവസാന അവസരമായി ഹമാസ് ഈ സാഹചര്യത്തെ കണക്കാക്കുന്നു എന്ന് വേണം വിലയിരുത്താന്‍. അതിനാല്‍ തന്നെ ഒരു അറബ് ദേശീയ ബോധം ഈ വിഷയത്തില്‍ ഉയര്‍ന്നവരണമെന്ന് ഹമാസ് ആഗ്രഹിക്കുന്നുണ്ട്. ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാന്‍ ശ്രമിക്കുന്ന അറബ് രാജ്യങ്ങള്‍ക്കുള്ള സന്ദേശമാണ് ഇതെന്ന് ഇതിനകം ഹമാസ് പ്രഖ്യാപിച്ചതിന് നിരവധി മാനങ്ങളുണ്ട്. പലസ്തീനുള്ള പിന്തുണ സൗദി അറേബ്യ ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ യുദ്ധം നീളുന്ന ഓരോ നിമിഷവും അറബ് രാജ്യങ്ങള്‍ക്ക് മേല്‍ സമ്മര്‍ദ്ദമേറുമെന്ന് തീര്‍ച്ചയാണ്. ഇത് ഒരു മള്‍ട്ടിഫ്രണ്ട് യുദ്ധമായി മാറാനുള്ള ഗുരുതരമായ അപകടമുണ്ടെന്ന യെയര്‍ ലാപഡിന്റെ മുന്നറിയിപ്പ് അതിനാല്‍ തന്നെ ഈ ഘട്ടത്തില്‍ വളരെ പ്രസക്തമാണ്.

എന്നാല്‍ അറബ് രാജ്യങ്ങള്‍ ഇടഞ്ഞാലും ലോകം തന്നെ തങ്ങള്‍ക്കെതിരെ തിരിഞ്ഞാലും ഈ യുദ്ധത്തില്‍ നിന്ന് പിന്മാറില്ല. വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കില്ലെന്ന് തുറന്നടിച്ചിരിക്കുകയാണ് ഇസ്രയേല്‍. ഇത് തങ്ങളുടെ 9/11 ആണെന്ന് ഇസ്രയേലിന്റെ പ്രതികരണം. യുദ്ധം തുടങ്ങിയത് തങ്ങളല്ലെന്നും എന്നാല്‍ അവസാനിപ്പിക്കുന്നത് ഇസ്രയേല്‍ ആയിരിക്കുമെന്നുമാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. വിനാശകരമായ ഒരു വലിയ യുദ്ധത്തിലേക്ക് തന്നെയാണ് കാര്യങ്ങള്‍ പോകുന്നതെന്ന് വ്യക്തമാക്കുകയാണ് ഇതിലൂടെ ഇസ്രയേല്‍. ഹമാസ് സംഘടനയിലെ മുഴുവന്‍ ആളുകളെയും കൊന്നൊടുക്കുമെന്ന ഭീഷണിയും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉയര്‍ത്തിയിട്ടുണ്ട്. 1973ലെ യോംകിപ്പുര്‍ യുദ്ധത്തിനു ശേഷം പശ്ചിമേഷ്യ സാക്ഷ്യം വഹിക്കുന്ന രക്തരൂഷിതമായ പോരാട്ടമാണ് ഗാസയിലേത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാമ്പുകടി കേസുകള്‍ കൂടുതല്‍ കാര്യക്ഷമമായി നിരീക്ഷിക്കാന്‍ നടപടികള്‍ ശക്തിപ്പെടുത്തും; പാമ്പുകടിയുമായി ബന്ധപ്പെട്ട് ലഭ്യമായ ഡേറ്റയുടെ അടിസ്ഥാനത്തില്‍ ആശുപത്രികളുടെ ഹോട്ട്സ്പോട്ട് മാപ്പിംഗ് നടത്തും; ആരോ  (47 minutes ago)

ആലിപ്പഴ വർഷവും മഴയും; വീടുകളിൽ മേൽക്കൂരയിൽ ഓടുകൾക്ക് ചെറിയ നാശം ഉണ്ടായി;ജാഗ്രത വേണം  (1 hour ago)

വരുന്ന ദിവസങ്ങളിൽ തെക്കൻ കേരളത്തിൽ എല്ലാം മാറി മാറിയും..! റഡാറുകളിൽ പ്രതിഭാസം ഇങ്ങനെ  (2 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്; ശക്തമായ മഴയ്ക്കുള്ള സാധ്യത  (2 hours ago)

നെടുങ്കണ്ടത്ത് അമ്മയെയും മൂത്ത സഹോദരനെയും കൊന്ന് കുഴിച്ചുമൂടിയ കേസിൽ പ്രതിയായ സജി റിമാൻഡിൽ  (2 hours ago)

ഇത് നിന്റെ പിതാശ്രീയുടെ റോഡ് അല്ലല്ലോ..!സമരക്കാരന്റെ അണ്ണാക്കിൽ പൊട്ടിച്ച് പണിക്കർ നിന്റെ ഗുണ്ടായിസം കയ്യിലിരിക്കട്ടെ..!  (2 hours ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ ഡിഹണ്ട് പുരോഗമിക്കുന്നു; 1158 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 28 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (2 hours ago)

കൊലയാളി തണ്ണിമത്തൻ അല്ല...! വില്ലനെ തൂക്കി ഡോക്ടർ പോസ്റ്റ്‌മോർട്ടം നടത്തിയപ്പോൾ അറിഞ്ഞത് ദേ ഇത്..4 പേരുടെ മരണം  (3 hours ago)

ജീവനക്കാരനെ മരണത്തിലേക്ക് തള്ളിവിട്ടു  (3 hours ago)

മിൽമ പാലിന് വില വർദ്ധിപ്പിക്കാൻ തീരുമാനം...  (3 hours ago)

യാത്രകളിലും ഇടപാടുകളിലും ശ്രദ്ധിക്കുക! ഇടവം, മിഥുനം, മകരം രാശിക്കാർക്ക് ജാഗ്രത!  (3 hours ago)

ഏപ്രിൽ അവസാന വാരവും മേയ് ആദ്യ വാരവും മാഡൻ-ജൂലിയൻ ഓസിലേഷൻ എന്ന ആഗോള മഴപ്പാത്തി ഇന്ത്യൻ മഹാസമുദ്രത്തിന് മുകളിലെത്തും; മേയ് മാസത്തിൽ ശരാശരിയിലുമേറെ മഴ ലഭിക്കും; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മഴ സാധ്യത പ്ര  (3 hours ago)

നിന്റെ തന്തയാരെടാന്ന് അലറി റെജി; 'ഏട്ടൻ എന്നെ കല്യാണം കഴിക്കാൻ സമ്മതിക്കുന്നില്ല സാറേ'; അമ്മയെ ഭിത്തിയിലെടുത്തെറിഞ്ഞു കൊന്നു; ചേട്ടനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി; രണ്ടു ദിവസങ്ങൾക്കു ശേഷം മൃതദേഹങ്ങൾ  (4 hours ago)

കർഷകനെ കൃഷിയിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തി....  (4 hours ago)

പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതം...  (4 hours ago)

Malayali Vartha Recommends