Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ഇസ്രയേല്‍-ഹമാസ് യുദ്ധം അറബ് രാജ്യങ്ങളും അമേരിക്കയും നേര്‍ക്കുനേര്‍ പോരില്‍;വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന അറബ് രാഷ്ട്രങ്ങളുടെ ആവശ്യംതള്ളി ബൈഡന്‍,ഹമാസിനെ എന്നെന്നേക്കുമായി ഇല്ലാതാക്കാനുള്ള ഇസ്രായേലിന്റെ ശ്രമത്തിന് യുഎസ് ഒപ്പമുണ്ടാകുമെന്ന് പ്രഖ്യാപനം,യുഎസും സൗദിയും തമ്മില്‍ ഇടയുന്നു

05 NOVEMBER 2023 08:40 PM IST
മലയാളി വാര്‍ത്ത

ഗാസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന അറബ് രാഷ്ട്രങ്ങളുടെ ആവശ്യം അമേരിക്ക തള്ളി. ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍ ശനിയാഴ്ച അറബ് വിദേശകാര്യ മന്ത്രിമാരുമായുള്ള ചര്‍ച്ചയിലാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ആവശ്യം തള്ളിയത്. ഇതോടെ യുഎസ്സിന് നേരെ ഇടഞ്ഞ് സൗദി ഉള്‍പ്പെടെ രാജ്യങ്ങള്‍. ഇസ്രയേല്‍ഹമാസ് യുദ്ധത്തോടെ ലോകം രണ്ട് ചേരികളായി പിളരുകയാണ്.

ജോര്‍ദാന്‍, സൗദി, യുഎഇ, ഖത്തര്‍, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരാണ് ആന്റണി ബ്ലിങ്കനുമായി കൂടിക്കാഴ്ച നടത്തിയത്. ജോര്‍ദാന്‍,ഈജിപ്ത് വിദേശകാര്യ മന്ത്രിമാരാണ് അടിയന്തര വെടിനിര്‍ത്തല്‍ അനിവാര്യമാണെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഈ നടപടി ഹമാസിനെ വീണ്ടും സംഘടിക്കുന്നതിനും ഇസ്രയേലിനെതിരെ വീണ്ടും ആക്രമണം നടത്താന്‍ അവരെ സഹായിക്കുകയും ചെയ്യുമെന്ന് ബ്ലിങ്കന്‍ പറഞ്ഞു. ഹമാസിനെ എന്നെന്നേക്കുമായി ഇല്ലാതാക്കാനുള്ള ഇസ്രായേലിന്റെ ആവശ്യത്തില്‍ യുഎസ് ഭരണകൂടത്തിന്റെ പിന്തുണ യോഗത്തില്‍ ബ്ലിങ്കന്‍ പങ്കുവെക്കുകയും ചെയ്തു. വെടിനിര്‍ത്തല്‍ ആവശ്യം തള്ളിയതിന് പിന്നാലെ നയതന്ത്ര നീക്കങ്ങളുടെ ഭാഗമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഇന്ന് തുര്‍ക്കിയിലേക്ക് പോകും.

ഇസ്രയേല്‍-ഹമാസ് യുദ്ധം അറബ് ദേശീയതയുടെ നെഞ്ച് ഉലയ്ക്കുന്നതാണ്. ഹമാസ് നടത്തുന്നത് ഭീകരാക്രമണമാണെന്ന് അമേരിക്ക അടക്കമുള്ള ലോകരാജ്യങ്ങള്‍ അപലപിച്ചിട്ടുണ്ട്. എന്നാല്‍ സൗദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ പലസ്തീന്‍ ജനതയുടെ പതിറ്റാണ്ടുകളായുള്ള അവകാശപോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ഈ വിഷയത്തില്‍ പ്രതികരണം നടത്തിയിരിക്കുന്നത്. കഴിഞ്ഞ ഒന്നരദശകത്തിലേറയായി ഹമാസിനും ഇസ്രയേലിനും ഇടയില്‍ നടക്കുന്ന തുറന്ന യുദ്ധങ്ങളുടെ പട്ടികയില്‍ ഏഴാമത്തേതാണ് ഇപ്പോള്‍ നടക്കുന്ന ആക്രമണങ്ങള്‍. കഴിഞ്ഞ ആറ് തവണയും കേവലം സംഘര്‍ഷം എന്ന നിലയില്‍ ഈ ഏറ്റുമുട്ടലുകളെ ഇസ്രയേല്‍ കൈകാര്യം ചെയ്തിരുന്നു. അതിന്റെ മേല്‍ ലോകം ഇത്രയും ഇളകിയതുമില്ല. ഇക്കാലയളവില്‍ ആയിരത്തിലേറെ പലസ്തീനികള്‍ കൊല്ലപ്പെട്ട രണ്ട് സംഘര്‍ഷങ്ങള്‍ നടന്നിരുന്നു. 2008 ഡിസംബറില്‍ 1400 പലസ്തീനികളും 13 ഇസ്രയേലികളും കൊല്ലപ്പെട്ട സംഘര്‍ഷം ഗാസയില്‍ നടന്നിരുന്നു. അന്ന് 22 ദിവസമാണ് ഇത് നീണ്ടത്. 2014 ജൂലൈഓഗസ്റ്റ് മാസങ്ങളില്‍ ഏഴാഴ്ച നീണ്ടുനിന്ന സംഘര്‍ഷങ്ങളില്‍ 2100 പലസ്തീനികളും 73 ഇസ്രയേലികളുമാണ് കൊല്ലപ്പെട്ടത്.

അന്ന് കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇസ്രയേലിന്റെ ആള്‍നഷ്ടം വളരെ കുറവായിരുന്നു. പക്ഷെ ഇപ്പോള്‍ ഹമാസ് നടത്തിയ ആക്രമണത്തില്‍ ഇസ്രയേലിന് വലിയ ആള്‍നാശമാണ് സംഭവിച്ചത്. ഇസ്രയേലിന്റെ സുരക്ഷിതത്വത്തെ തന്നെ ചോദ്യം ചെയ്യുന്ന നിലയിലായിരുന്നു ഈ ആക്രമണങ്ങള്‍ എന്നതും എടുത്ത് പറയേണ്ടതാണ്. അതുകൊണ്ട് തന്നെയാണ് ഹമാസിന്റെ നാശം കണ്ടേ ഈ യുദ്ധം അവസാനിപ്പിക്കൂവെന്ന് നെതന്യാഹു പ്രഖ്യാപിച്ചിരിക്കുന്നത്.

സൗദിയും ഈജിപ്തും അടക്കമുള്ള അറബ് രാജ്യങ്ങള്‍ക്ക് പലസ്തീന്‍ വിഷയത്തില്‍ ചരിത്രപരമായ ഉത്തരവാദിത്വമുണ്ട്. അറബ്, ജൂത രാജ്യങ്ങള്‍ക്കായി യുഎന്‍ ഉണ്ടാക്കിയ കരാര്‍ അംഗീകരിക്കാതെ 1948ല്‍ ഇസ്രയേലിനെതിരെ യുദ്ധത്തിനിറങ്ങിയവരാണ് സൗദിയും ഈജിപ്തുമെല്ലാം. പിന്നീട് നടന്ന രണ്ട് അറബ്ഇസ്രയേല്‍ യുദ്ധങ്ങളിലും പങ്കാളികളാണ് ഈജിപ്ത്. പഴയ അറബ് ദേശീയ ബോധം ആ നിലയില്‍ തീവ്രമല്ലെങ്കിലും നിലവിലെ സാഹചര്യം അറബ് ഐക്യത്തിന് വഴിതെളിക്കുമെന്ന് അമേരിക്ക ഭയക്കുന്നുണ്ട്. പഴയ നിലയിലല്ല അറബ് രാജ്യങ്ങള്‍. സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സാമ്പത്തികമായും സൈനികമായും ഇത്തരം സാഹചര്യങ്ങളെ കൈകാര്യം ചെയ്യാന്‍ ശേഷിയുള്ളവരായി മാറിയിട്ടുണ്ട്. ചാരം മൂടികിടന്ന അറബ് വികാരവും പലസ്തീന്‍ വിഷയവും ഇസ്രയേലിന്റെ താല്‍പ്പര്യങ്ങള്‍ക്ക് എതിരായി വീണ്ടും തിരിഞ്ഞേക്കുമെന്ന് അമേരിക്ക ഭയപ്പെടുന്നുണ്ട്. അത് യുദ്ധത്തില്‍ ഈ രാജ്യങ്ങളുടെ പങ്കാളിത്തത്തിന് വഴിവയ്ക്കുമെന്നും അമേരിക്ക നിശ്ചയമായും ഭയപ്പെടുന്നുണ്ട്. ചൈനയും റഷ്യും കൂടി പലസ്തീന്‍ അനുകൂലനിലപാട് കൈക്കൊണ്ടാല്‍ ഇത് വരെ സംരക്ഷിച്ചത് പോലെ സുഗമമായി ഇസ്രയേലിനെ ചേര്‍ത്ത് പിടിക്കാന്‍ കഴിയില്ലെന്ന് അമേരിക്ക നിശ്ചയമായും ഭയക്കുന്നുണ്ട്. ഖത്തറിനെ വിഷയം പരിഹരിക്കാനുള്ള ദൗത്യത്തില്‍ അമേരിക്ക പങ്കാളികളാക്കിയതും ഈ സാഹചര്യങ്ങളെല്ലാം മുന്‍കൂട്ടി കണ്ടാണെന്ന് വേണം അനുമാനിക്കാന്‍.

പലസ്തീന്‍ വിമേചനത്തില്‍ എന്തെങ്കിലും അനുകൂല സമീപനം ഉണ്ടാകാനുള്ള അവസാന അവസരമായി ഹമാസ് ഈ സാഹചര്യത്തെ കണക്കാക്കുന്നു എന്ന് വേണം വിലയിരുത്താന്‍. അതിനാല്‍ തന്നെ ഒരു അറബ് ദേശീയ ബോധം ഈ വിഷയത്തില്‍ ഉയര്‍ന്നവരണമെന്ന് ഹമാസ് ആഗ്രഹിക്കുന്നുണ്ട്. ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാന്‍ ശ്രമിക്കുന്ന അറബ് രാജ്യങ്ങള്‍ക്കുള്ള സന്ദേശമാണ് ഇതെന്ന് ഇതിനകം ഹമാസ് പ്രഖ്യാപിച്ചതിന് നിരവധി മാനങ്ങളുണ്ട്. പലസ്തീനുള്ള പിന്തുണ സൗദി അറേബ്യ ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ യുദ്ധം നീളുന്ന ഓരോ നിമിഷവും അറബ് രാജ്യങ്ങള്‍ക്ക് മേല്‍ സമ്മര്‍ദ്ദമേറുമെന്ന് തീര്‍ച്ചയാണ്. ഇത് ഒരു മള്‍ട്ടിഫ്രണ്ട് യുദ്ധമായി മാറാനുള്ള ഗുരുതരമായ അപകടമുണ്ടെന്ന യെയര്‍ ലാപഡിന്റെ മുന്നറിയിപ്പ് അതിനാല്‍ തന്നെ ഈ ഘട്ടത്തില്‍ വളരെ പ്രസക്തമാണ്.

എന്നാല്‍ അറബ് രാജ്യങ്ങള്‍ ഇടഞ്ഞാലും ലോകം തന്നെ തങ്ങള്‍ക്കെതിരെ തിരിഞ്ഞാലും ഈ യുദ്ധത്തില്‍ നിന്ന് പിന്മാറില്ല. വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കില്ലെന്ന് തുറന്നടിച്ചിരിക്കുകയാണ് ഇസ്രയേല്‍. ഇത് തങ്ങളുടെ 9/11 ആണെന്ന് ഇസ്രയേലിന്റെ പ്രതികരണം. യുദ്ധം തുടങ്ങിയത് തങ്ങളല്ലെന്നും എന്നാല്‍ അവസാനിപ്പിക്കുന്നത് ഇസ്രയേല്‍ ആയിരിക്കുമെന്നുമാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. വിനാശകരമായ ഒരു വലിയ യുദ്ധത്തിലേക്ക് തന്നെയാണ് കാര്യങ്ങള്‍ പോകുന്നതെന്ന് വ്യക്തമാക്കുകയാണ് ഇതിലൂടെ ഇസ്രയേല്‍. ഹമാസ് സംഘടനയിലെ മുഴുവന്‍ ആളുകളെയും കൊന്നൊടുക്കുമെന്ന ഭീഷണിയും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉയര്‍ത്തിയിട്ടുണ്ട്. 1973ലെ യോംകിപ്പുര്‍ യുദ്ധത്തിനു ശേഷം പശ്ചിമേഷ്യ സാക്ഷ്യം വഹിക്കുന്ന രക്തരൂഷിതമായ പോരാട്ടമാണ് ഗാസയിലേത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (2 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (4 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (4 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (4 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (4 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (4 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (4 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (5 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (5 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (5 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (5 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (5 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (8 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (10 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (10 hours ago)

Malayali Vartha Recommends