ഗാസയിലേക്ക് ജോർദാന്റെ വൈദ്യസഹായം എത്തിച്ചു; എയർഡ്രോപ്പിലൂടെ മെഡിക്കൽ സാമഗ്രികളും മരുന്നുകളുമാണ് എത്തിച്ചത്

യുദ്ധക്കളത്തിൽ സഹായത്തിനായി എയർഡ്രോപ്പ് സംവിധാനവുമായി ജോർദാൻ. ഗാസയിലേക്ക് ജോർദാന്റെ വൈദ്യസഹായം എത്തിച്ചിരിക്കുകയാണ്. യുഎസും ഇസ്രായേലും ചേർന്നാണ് വൈദ്യസഹായം എത്തിക്കാനുള്ള ഏകോപനം നടത്തിയിരിക്കുന്നത്. ഞായറാഴ്ച അർദ്ധരാത്രിയോടെയാണ് എയർഡ്രോപ്പിലൂടെ മെഡിക്കൽ സാമഗ്രികളും മരുന്നുകളും എത്തിച്ചത്. ഗാസയിലെ ജോർദാൻ ഫീൽഡ് ഹോസ്പിറ്റലിലേക്ക് പാരച്യൂട്ടിലൂടെയാണ് സഹായമിറക്കിയത് .
"ഞങ്ങളുടെ നിർഭയരായ എയർഫോഴ്സ് ഉദ്യോഗസ്ഥർ ഗാസയിലെ ജോർദാൻ ഫീൽഡ് ഹോസ്പിറ്റലിൽ അർദ്ധരാത്രിയിൽ അടിയന്തിര വൈദ്യസഹായം എത്തിച്ചുവെന്നു ജോർദാൻ രാജാവ് അബ്ദുള്ള എക്‌സിലൂടെ അറിയിച്ചു. ഗാസയിലെ യുദ്ധത്തിൽ പരിക്കേറ്റ ഞങ്ങളുടെ സഹോദരങ്ങളെ സഹായിക്കേണ്ടത് ഞങ്ങളുടെ കടമയാണ് ഞങ്ങൾ നമ്മുടെ പലസ്തീനിയൻ സഹോദരങ്ങൾക്കായി എപ്പോഴും ഒപ്പമുണ്ടാകും എന്നും ജോർദാൻ രാജാവ് അബ്ദുള്ള പറഞ്ഞു .
ജോർദാൻ ഫീൽഡ് ഹോസ്പിറ്റലിൽ മെഡിക്കൽ സാമഗ്രഹികൾ തീർന്നു പോകുന്നതിനാലാണ് എയർഡ്രോപ്പ് വിന്യസിച്ചതെന്ന് റിപ്പോർട്ടുകൾ. ജോർദാൻ പതാക കൊണ്ട് പൊതിഞ്ഞ ഒരൊറ്റ പെട്ടി സൈനിക വിമാനത്തിൽ കയറ്റുന്നതിന്റെ ചിത്രവും വാർത്താ ഏജൻസി പ്രസിദ്ധീകരിച്ചു . ആശുപത്രിയിൽ സഹായം എത്തിയോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. ഗാസയിലെ വെടിനിർത്തൽ നിരസിക്കുന്നത് ധാർമികമായി അപലപനീയമാണെന്നും ആയിരക്കണക്കിന് സാധാരണക്കാരുടെ മരണത്തിന് ന്യായീകരണം ആവശ്യമാണെന്നും ജോർദാൻ രാജ്ഞി റാനിയ പറഞ്ഞു.
https://www.facebook.com/Malayalivartha






















