Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം... ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസിയുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി... നിലവിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് ഇരു നേതാക്കളും തമ്മില്‍ ചര്‍ച്ച നടന്നു...സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കല്‍ എന്നിവ ആവശ്യമാണെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു...

07 NOVEMBER 2023 10:55 AM IST
മലയാളി വാര്‍ത്ത

ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസിയുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമേഷ്യയിലെയും ഇസ്രായേല്‍-ഹമാസ് യുദ്ധത്തിലേയും നിലവിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് ഇരു നേതാക്കളും തമ്മില്‍ ചര്‍ച്ച നടന്നു. വെടിനിര്‍ത്തലിന്റെ ആവശ്യകതയും മാനുഷിക സഹായം ഉറപ്പാക്കുന്നതും സമാധാനവും സുരക്ഷയും പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയും ചര്‍ച്ചയായി. ഇതോടൊപ്പം ചബഹാര്‍ തുറമുഖം ഉള്‍പ്പെടെയുള്ള വിഷയങ്ങളും ഉഭയകക്ഷി സഹകരണത്തിലെ പുരോഗതിയും ഇരുനേതാക്കളും വിലയിരുത്തി. തീവ്രവാദ സംഭവങ്ങളും അക്രമങ്ങളും സാധാരണക്കാരുടെ മരണവും ആശങ്കാജനകമാണെന്ന് ഇറാന്‍ പ്രസിഡന്റുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന് പിന്നാലെ മോദി പ്രതികരിച്ചു.

 

യുദ്ധ മേഖലകളില്‍ വെടിനിര്‍ത്തല്‍, മാനുഷിക സഹായത്തിന്റെ തുടര്‍ച്ച, സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കല്‍ എന്നിവ ആവശ്യമാണെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു. അതേസമയം ഇസ്രായേല്‍-പലസ്തീന്‍ വിഷയത്തില്‍ ഇന്ത്യയുടെ ദീര്‍ഘകാലവും സുസ്ഥിരവുമായ നിലപാടിനോട് പ്രധാനമന്ത്രി പ്രതിജ്ഞാബദ്ധത പ്രകടിപ്പിച്ചു.ഒക്ടോബര്‍ 7 ന് ഗാസ മുനമ്പില്‍ നിന്ന് 5000 ലധികം റോക്കറ്റുകള്‍ തൊടുത്തുവിട്ടുകൊണ്ട് ഹമാസ് ഇസ്രായേലിനെ ആക്രമിച്ചു.ഇതിന് തൊട്ടുപിന്നാലെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഹമാസിനെതിരെ യുദ്ധം പ്രഖ്യാപിച്ചു.ഈ രണ്ടാഴ്ചത്തെ യുദ്ധത്തില്‍ ഗാസ മുനമ്പ് പൂര്‍ണ്ണമായും നശിച്ചു. ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധത്തില്‍ കൊല്ലപ്പെട്ട പലസ്തീന്‍ പൗരന്മാരുടെ എണ്ണം 8306 ആയി ഉയര്‍ന്നിട്ടുണ്ട്.ഇതുവരെ ഗാസയിലെ 23 ലക്ഷം പൗരന്മാരില്‍ പകുതിയും വീടുവിട്ടിറങ്ങി.

ഈ യുദ്ധത്തില്‍ 1400ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.ഹമാസ് പോരാളികള്‍ ഇരുന്നൂറിലധികം സാധാരണക്കാരെ ബന്ദികളാക്കിയിട്ടുണ്ട്.ഇസ്രായേല്‍ ബോംബാക്രമണത്തില്‍ 50ലധികം ബന്ദികള്‍ കൊല്ലപ്പെട്ടതായി ഹമാസ് അവകാശപ്പെടുന്നു.നേരത്തെ ഗാസ മുനമ്പില്‍ അണുബോംബിടുന്നത് ഇസ്രായേലിന് മുന്നിലുള്ള ഒരു മാര്‍ഗമാണെന്ന ഇസ്രായേല്‍ ഹെറിറ്റേജ് മന്ത്രി അമിചായി എലിയാഹുവിന്റെ പ്രസ്താവന വലിയ വിവാദമായിരുന്നു. ഒരു റേഡിയോ അഭിമുഖത്തിനിടെയാണ് മന്ത്രിയുടെ വിവാദ പ്രസ്താവന. പിന്നാലെ പ്രസ്താവനയ്‌ക്കെതിരെ ഇസ്രായേല്‍ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും അടക്കമുള്ളവര്‍ രംഗത്തെത്തി. ഇസ്രായേലിലെ ഒട്ട്സ്മ യെഹൂദിറ്റ് പാര്‍ട്ടി അംഗമാണ് എലിയാഹു.എലിയാഹുവിന്റേത് യാഥാര്‍ത്ഥ്യത്തില്‍ അധിഷ്ഠിതമല്ലാത്ത പ്രസ്താവനയാണെന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചത്. 'നിരപരാധികളെ ദ്രോഹിക്കാതിരിക്കാന്‍ അന്താരാഷ്ട്ര നിയമത്തിന്റെ ഉയര്‍ന്ന മാനദണ്ഡങ്ങള്‍ക്കനുസൃതമായാണ് ഇസ്രായേലും ഐഡിഎഫും പ്രവര്‍ത്തിക്കുന്നത്.

 

ഞങ്ങളുടെ വിജയം വരെ അത് തുടരും,' ഇസ്രായേല്‍ പ്രധാനമന്ത്രി എക്സില്‍ എഴുതി.ഇസ്രയേലിന്റെ പ്രതിപക്ഷ നേതാവും മുന്‍ ഇസ്രായേല്‍ പ്രധാനമന്ത്രിയുമായ യാര്‍ ലാപിഡും എലിയാഹുവിനെ വിമര്‍ശിച്ചു. കൂടാതെ നിരുത്തരവാദപരമായി സംസാരിച്ച മന്ത്രിയെ പുറത്താക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.ഗാസ നിവാസികളെ 'നാസികള്‍' എന്ന് വിളിച്ചായിരുന്നു എലിയാഹുവിന്റെ പ്രസ്താവന. ഗാസാ മുനമ്പിലേക്ക് മാനുഷിക സഹായം കൈമാറുന്നതിനെ അദ്ദേഹം എതിര്‍ക്കുകയും ചെയ്തു. 'ഗാസയിലെ രാക്ഷസന്മാര്‍' അയര്‍ലന്‍ഡിലേക്കോ മരുഭൂമികളിലേക്കോ മാറാമെന്നും അവര്‍ സ്വയം പരിഹാരം കാണണമെന്നും എലിയഹു പറഞ്ഞു. പലസ്തീന്‍ അല്ലെങ്കില്‍ ഹമാസ് പതാക വീശുന്ന ഏതൊരു വ്യക്തിയും ഇനി 'ഭൂമിയുടെ മുഖത്ത്' ജീവിക്കരുതെന്നും അദ്ദേഹം റേഡിയോ അഭിമുഖത്തിനിടെ പറഞ്ഞിരുന്നു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഹമാസ് വിജയിച്ചതിനെത്തുടര്‍ന്ന് 2007 മുതല്‍ ഗാസ മുനമ്പില്‍ ഹമാസാണ് അധികാരത്തിലുള്ളത്. ഈ പ്രദേശം പതിറ്റാണ്ടുകളായി പലസ്തീനികള്‍ക്കും ഇസ്രായേലികള്‍ക്കും ഇടയിലുള്ള മേഖലയാണ്. കൂടാതെ പതിവായി സംഘര്‍ഷങ്ങള്‍ക്ക് ഈ മേഖല സാക്ഷ്യം വഹിക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (2 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (4 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (4 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (4 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (4 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (4 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (4 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (5 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (5 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (5 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (5 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (5 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (8 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (10 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (11 hours ago)

Malayali Vartha Recommends