'ഹമാസ് ഇല്ലാതാകുമെന്ന് കരുതുന്നവരോട് ഒരു കാര്യം...ഇന്ന് ഈ ഭൂമിയിലുള്ള ഒന്നിനും ഹമാസിനെ ഇല്ലാതാക്കുവാനോ ഒറ്റപ്പെടുത്താനോ കഴിയില്ല..' ഹമാസ് നേതാവിന്റെ വെളിപ്പെടുത്തൽ...അമേരിക്കയുടെ ശ്രമങ്ങൾ ഹമാസ് ഒരിക്കലും അനുവദിക്കില്ല....

ഗാസ തങ്ങളുടേത് മാത്രമാണെന്നും അവിടെ മറ്റൊരു സർക്കാരിനെ അംഗീകരിക്കില്ലെന്നും ലെബനനിൽ നിന്നുള്ള ഹമാസ് നേതാവ് ഒസാമ ഹംദാൻ. ഗാസയിൽ മറ്റൊരു സർക്കാർ എന്ന നീക്കം നടപ്പാക്കാൻ ഹമാസ് അനുവദിക്കില്ലെന്നും, പ്രദേശത്ത് തങ്ങളുടെ അംഗങ്ങളുടെ സാന്നിദ്ധ്യം വർദ്ധിപ്പിക്കുമെന്നും ഹംദാൻ പറഞ്ഞു. ” ഹമാസ് ഇല്ലാതാകുമെന്ന് കരുതുന്നവരോട് ഒരു കാര്യം പറയുകയാണ്, ഇന്ന് ഈ ഭൂമിയിലുള്ള ഒന്നിനും ഹമാസിനെ ഇല്ലാതാക്കുവാനോ ഒറ്റപ്പെടുത്താനോ കഴിയില്ലെന്ന്” ഹംദാൻ പറയുന്നു.ഗാസ തങ്ങളുടെ ഭരണത്തിൻ കീഴിൽ നിന്ന് മാറ്റാൻ അമേരിക്ക പദ്ധതി ഇട്ടിരുന്നുവെന്നാണ് ഹംദാന്റെ വാദം. ” ഇസ്രായേലിന്റെ ഇഷ്ടങ്ങൾക്ക് അനുസരിച്ചുള്ള ഒരു ഭരണകൂടം ഗാസയിൽ ഉണ്ടാക്കാനും അത് അവിടുത്തെ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാനുമുള്ള അമേരിക്കയുടെ ശ്രമങ്ങൾ ഹമാസ് ഒരിക്കലും അനുവദിക്കില്ല.
അത്തരത്തിലൊരു സർക്കാർ നിലവിൽ വന്നാൽ അത് ഹമാസ് അംഗീകരിച്ച് തരില്ലെന്നും” ഹംദാൻ പറയുന്നു.പാലസ്തീന്റെ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസിന്റെ നേതൃത്വത്തിലുള്ള പാലസ്തീൻ അതോറിറ്റി ഗാസയുടെ നിയന്ത്രണം ഏറ്റെടുക്കണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെയാണ് ഹമാസ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഗാസ പാലസ്തീന്റെ അവിഭാജ്യ ഘടകമാണെന്ന് മഹ്‌മൂദ് അബ്ബാസും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.2007ൽ പാലസ്തീൻ അതോറിറ്റിയെ പ്രദേശത്ത് നിന്ന് തുരത്തിയാണ് ഹമാസ് ഗാസയുടെ അധികാരം പിടിച്ചെടുക്കുന്നത്.ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയില്‍ മരിച്ച പലസ്തീന്‍ പൗരന്‍മാരുടെ എണ്ണം 10000 കടന്നു. ഗാസയില്‍ മാത്രം 10,022 പേര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മരിച്ചവരില്‍ 4,104 കുഞ്ഞുങ്ങളും ഉള്‍പ്പെടുന്നു. പലസ്തീന്‍ ആരോഗ്യ വകുപ്പാണ് കണക്കുകള്‍ പുറത്തു വിട്ടത്.
അധിനിവേശ വെസ്റ്റ് ബാങ്കില്‍ 152 പേരും മരിച്ചു. ഒക്ടോബര്‍ ഏഴിലെ സംഭവത്തിനു ശേഷമുള്ള ആക്രമണങ്ങളിലാണ് ഇത്രയും മരണം. അതിനിടെ ഗാസയില്‍ കനത്ത വ്യോമാക്രമണമാണ് ഇസ്രയേല്‍ നടത്തുന്നത്. യുദ്ധം തുടങ്ങിയ ശേഷമുള്ള ഏറ്റവും കടുത്ത ആക്രമണമാണ് ഇന്നലെ നടത്തിയത്. ഗാസയെ വടക്കന്‍ ഗാസ, തെക്കന്‍ ഗാസ എന്നിങ്ങനെ രണ്ടായി വിഭജിച്ചെന്ന് ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു. ഗാസ സിറ്റിയെ സൈന്യം പൂര്‍ണമായും വളഞ്ഞെന്നും ഇസ്രയേല്‍ സൈനിക മേധാവി അവകാശപ്പെട്ടു. ഗാസയില്‍ ടെലഫോണ്‍- ഇന്റര്‍നെറ്റ് സേവനങ്ങള്‍ മൂന്നാം തവണയും നിലച്ചു. യുദ്ധത്തില്‍ ഗാസയില്‍ മരിച്ചവരുടെ എണ്ണം 9770 ആയി ഉയര്‍ന്നു. കൊല്ലപ്പെട്ടവരില്‍ നാലായിരത്തില്‍ അധികം പേര്‍ കുട്ടികളാണ്. ലബനോനില്‍ ഇസ്രയേല്‍ നടത്തിയ റോക്കറ്റാക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. അതേസമയം പശ്ചിമേഷ്യയില്‍ വെടിനിര്‍ത്തലിന് അമേരിക്ക ശ്രമം തുടരുന്നു. യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ് പിറകെ സിഐഎ ഡയറക്ടര്‍ വില്യം ബേര്‍ണ്‍സും ഇസ്രയേലിലെത്തി.
പശ്ചിമേഷ്യന്‍ സന്ദര്‍ശനം തുടരുന്ന ബ്ലിങ്കന്‍ ഇന്ന് തുര്‍ക്കി നേതൃത്വവുമായി ചര്‍ച്ച നടത്തും.ഗാസയില്‍ സാധാരണക്കാരുടെ മരണസംഖ്യ ഉയരുന്നത് കണക്കിലെടുത്ത് ഉടന്‍ വെടിനിര്‍ത്തല്‍ വേണമെന്ന് ലോകരാജ്യങ്ങള്‍ സമ്മര്‍ദ്ദം തുടരുകയാണ്. എന്നാല്‍ ബന്ദികളെ മോചിപ്പിക്കാതെ വെടിനിര്‍ത്തല്‍ സാധ്യമല്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആവര്‍ത്തിച്ചു. വിജയം നേടുന്നതു വരെ യുദ്ധം തുടരുമെന്നും നെതന്യാഹു വ്യക്തമാക്കി. ഇതുവരെ ഗാസയിലെ 23 ലക്ഷം പൗരന്മാരില്‍ പകുതിയും വീടുവിട്ടിറങ്ങി.ഈ യുദ്ധത്തില്‍ 1400ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
https://www.facebook.com/Malayalivartha






















