ശരിക്കും അധോലോക യുദ്ധം! കാരണം കരയിലും, കടലിലും, ആകാശത്തുമുള്ള യുദ്ധങ്ങൾ നാം കേട്ടിട്ടുണ്ട്... പക്ഷേ ഇത് ഭൂമിക്കടിയിലാണ്... ഗസ്സയിൽ ഭൂമിയിൽനിന്ന് 40-50 മീറ്റർ താഴ്ചയിൽ നിർമ്മിച്ച ആറടി ഉയരുവും രണ്ടരയടി വീതിയുമുള്ള 1,300 തുരങ്കങ്ങളാണ് ഹമാസിന്റെ തുറുപ്പുചീട്ട്..

ശരിക്കും അധോലോക യുദ്ധം! ഗസ്സയിൽ ഹമാസും ഇസ്രയേലി സൈന്യവും തമ്മിൽ നടക്കാൻ പോവുന്ന പേരാട്ടം, ലോകം ഇന്നുവരെ കാണാത്തതാണ്. കാരണം കരയിലും, കടലിലും, ആകാശത്തുമുള്ള യുദ്ധങ്ങൾ നാം കേട്ടിട്ടുണ്ട്. പക്ഷേ ഇത് ഭൂമിക്കടിയിലാണ്. ഗസ്സയിൽ ഭൂമിയിൽനിന്ന് 40-50 മീറ്റർ താഴ്ചയിൽ നിർമ്മിച്ച ആറടി ഉയരുവും രണ്ടരയടി വീതിയുമുള്ള 1,300 തുരങ്കങ്ങളാണ് ഹമാസിന്റെ തുറുപ്പുചീട്ട്. നാലുമാസം വരെ കഴിയാനുള്ള മരുന്നും, ഭക്ഷണവും, ഓക്സിജൻ സിലണ്ടറുകളും, ബാത്ത്റുമും, ഡൈനിക്ക് എരിയയുമൊക്കെയുള്ള ആധുനിക ഹൈട്ടക്ക് തുരങ്കങ്ങളും ഇതിലുണ്ട്. അതിൽ ഒളിച്ചിരുന്ന് എലികളെപ്പോലെയാണ് ഹമാസിന്റെ പ്രവർത്തനം.
വെറും 375 സ്‌ക്വയർ കിലോമീറ്റർ മാത്രമുള്ള ഒരു പ്രദേശത്താണ്, 500 കിലോമീറ്റർ നീളംവരുന്ന ഭൂർഗഭ തുരമള്ളത്. ഡൽഹി മെട്രോക്ക്പോലും 392 കലോമീറ്ററാണ് നീളം. ഡൽഹി ഗസ്സയേക്കാൾ നാലിരട്ടി വിസ്തൃതമായ സ്ഥലമാണ്. അപ്പോൾ ഗസ്സമുനമ്പിലെ ടണൽ ശൃംഖല എത്ര വിപുലമാണെന്നാണ് ഊഹിക്കാവുന്നതേയുള്ളൂ.
ഇതിൽ ഇസ്രയേൽ അതിർത്തിയിലുള്ള്ള ഈ തുരങ്കങ്ങളിൽ അവർ റോക്കറ്റുകളും ഒളിപ്പിച്ചിട്ടുണ്ട്. ഒന്നും രണ്ടുമല്ല 1,500 റോക്കറ്റ് വിക്ഷേപണത്തറകളും ഇവിടെയുണ്ട്. അതുകൊണ്ടാണ് ഒറ്റയടിക്ക് 5,000 റോക്കറ്റുകൾ വിട്ട്, ഇസ്രയേലിന്റെ പേരുകേട്ട അയൺ ഡോമിനെപ്പോലും തകർക്കാൻ ഇവർക്ക് കഴിഞ്ഞത്. ഏറ്റവും വിചിത്രം ജനവാസ കേന്ദ്രങ്ങളിലാണ് ഈ ടണലുകൾ സ്ഥാപിച്ചിരുക്കുന്നത് എന്നാണ്. സ്‌കൂളുകൾക്കുള്ളിൽ, ആശുപത്രികൾക്കുള്ളിൽ, മാർക്കറ്റുകളിൽ, വീടുകളിൽ ഒക്കെയാണ് ഇതിന്റെ ഓപ്പണിങ്ങ്. ഈ ടണലുകിൽനിന്ന് പെട്ടെന്ന് പുറത്തിറങ്ങി, ഹമാസുകാർ ഇസ്രയേലിലേക്ക് റോക്കറ്റ് അയക്കുന്നു. എന്നിട്ടു ഒന്നും അറിയാത്തപോലെ ടണലിലേക്ക് വലിയുന്നു. റോക്കറ്റ് വന്ന സ്ഥലം തിരിച്ചറിഞ്ഞ് ഇസ്രയേൽ ഓട്ടോ സെൻസറുകൾ തിരിച്ച് റോക്കറ്റ് ആയക്കുമ്പോൾ അത് വന്ന് വീഴുക സ്‌കുളിനോ, ആശുപത്രിക്കോ, വീടിനോ മുകളിൽ ആയിരിക്കും! സാധാരണക്കാർ മരിക്കും, പക്ഷേ ഹമാസിന് ഒരുചുക്കം സംഭവിക്കില്ല.
അപ്പോൾ കേരളത്തിലടക്കം, പത്ര വാർത്ത വരിക ഇസ്രയേൽ സ്‌കുൾ കെട്ടിടം ആക്രമിച്ച് കുട്ടികളെ കൊന്നുവെന്നായിരിക്കും. ഈ കുട്ടികളുടെ മൃതദേഹം നിരത്തിവെച്ച് ഇസ്രയേലിനെ പ്രതിക്കുട്ടിലാക്കുകയും, കൂടുതൽ ഫണ്ട് ലോകവ്യാപകമായി സംഘടിപ്പിക്കാനും ഹമാസിന് കഴിയുന്നു.
ഇപ്പോൾ ലോക ചരിത്രത്തിൽ അത്യപുർവമായ ഭൂഗർഭയുദ്ധത്തിന് തയ്യാറെടുത്തരിക്കയാണ് ഇസ്രയേൽ. ഗസ്സയുടെ നഗരത്തിനുള്ളിലെ നഗരത്തെ ഇല്ലാതാക്കിയാൽ മാത്രമേ, തങ്ങൾക്ക് ഒക്ടോബർ 7ന് ഏറ്റ കനത്ത തിരിച്ചടിക്ക് പകരം ആവൂ എന്ന് അവർ കരുതുന്നു. അതിനായി അവർ ഗസ്സയിലേക്ക് കടക്കയാണ്. വടക്കുഭാഗത്തുള്ളവരോട് തെക്ക് ഭാഗത്തേക്ക് മാറാൻ ആവശ്യപ്പെട്ടത് അതിനാണ്. ആദ്യം വടുക്കുഭാഗത്തുള്ള ടണലുകൾ ക്ലിയർ ചെയ്യാനാണ് ഇസ്രയേൽ സേന ഉദ്ദേശിക്കുന്നത്.
പക്ഷേ ഇത് അപകടരമായ ഒരു ടാസ്‌ക്ക് കൂടിയാണെന്നാണ് ലോക മാധ്യമങ്ങൾ റയുന്നത്. കരയുദ്ധംപോലെ അല്ല ഭൂഗർഭയുദ്ധം. ടണലുകളിൽ എലികളെപ്പോലെ ജീവിക്കാൻ പഠിച്ച ഹമാസിന് തന്നെയാണ് അവിടെ മുൻതൂക്കം കിട്ടുക. മാത്രമല്ല ഒക്ടോബർ 7ന് ഹമാസ് ബന്ദിയാക്കിയ 250ഓളം ഇസ്രയേൽ പൗരന്മാരും ഈ ടണലിൽ ഉണ്ട്. അവരുടെ ജീവൻവെച്ച് ഹമാസ് വിലപേശുമെന്ന് ഉറപ്പാണ്. പക്ഷേ ഇസ്രയേൽ രണ്ടും കൽപ്പിച്ച് ഇറങ്ങിയിരിക്കയാണ്. എത്രസമയം എടുത്താലും ഈ തുരങ്കങ്ങൾ തുടച്ചുനീക്കാനാണ് യൂഹൂദ സൈന്യത്തിന്റെ നീക്കം. ഇതോടെ ലോകം മറ്റൊരു അത്യപൂർവയുദ്ധത്തിലേക്ക് നീങ്ങിയിരിക്കയാണ്.
https://www.facebook.com/Malayalivartha






















