കുപ്പത്തൊട്ടിയില്‍ കാമുകന്റെ മൃതദേഹത്തിനടിയില്‍ ഒളിച്ചു;ഒക്ടോബര്‍ ഏഴിന് നടന്ന ഹമാസ് ആക്രമണം അതിഭീകരമായിരുന്നുവെന്ന് ഇസ്രയേലി മോഡല്‍,ജീവന്‍ നിലനിര്‍ത്താന്‍ രണ്ടു മണിക്കൂറോളം കുപ്പാത്തൊട്ടിയില്‍ നിശബ്ദമായി കിടന്നു,ഇരച്ചുകയറി ഹമാസ് സംഘം കണ്ണില്‍ കണ്ടവരെയെല്ലാം വെടിവെച്ചിട്ടു,ഭയം വിട്ടുമാറാതെ ഇസ്രയേലി വനിത ആ ദിനം ഓര്‍ത്തെടുക്കുന്നു

ഹമാസ് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടതിന്‍രെ ഞെടട്ല്‍ ഇതുവരെ വിട്ടുമാറിയിട്ടില്ല ഇസ്രയേലി വനിത നോം മസല്‍ ബെന്‍ഡേവിഡിന്. കുപ്പത്തൊട്ടിയില്‍ തന്റെ കാമുകന്റേത് ഉള്‍പ്പെടെയുള്ള മൃതദേഹങ്ങളുടെ അടിയില്‍ ആണ് ആക്രമണത്തിനിടെ താന്‍ അഭയം പ്രാപിച്ചതെന്നാണ് 27 കാരിയായ ഇസ്രയേലി വനിത നോം പറഞ്ഞു. ഒക്ടോബര്‍ ഏഴിന് നടന്നത് ആലോചിച്ചാല്‍ തന്നെ ഭയക്കുകയാണ്. വെടിവെപ്പും കൂട്ടക്കൊലയും ഭയപ്പെട്ടു പോയ സമയങ്ങളെന്ന് നോം പറഞ്ഞു. ഒരു പ്രൊഫഷണല്‍ മോഡലാണ് ഇവര്‍. സൂപ്പര്‍നോവ മ്യൂസിക് ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ കാമുകനും സുഹൃത്തുക്കള്‍ക്കും ഒപ്പം എത്തിയതായിരുന്നു ബെന്‍ഡേവിഡ്. ഇതിനിടയിലായിരുന്നു ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം ഉണ്ടായത്.
ആക്രമണത്തില്‍ യുവതിയുടെ കാലിനും ഇടുപ്പിനും വെടിയേറ്റു. ഇതിനെ തുടര്‍ന്ന് ശരീരത്തില്‍ നിന്ന് ധാരാളം രക്തം നഷ്ടപ്പെട്ടുവെന്നും ജീവന്‍ നിലനിര്‍ത്താനായി ഏകദേശം രണ്ടു മണിക്കൂറോളം കുപ്പാത്തൊട്ടിയില്‍ നിശബ്ദതമായി ഒളിച്ചിരിക്കുകയായിരുന്നുവെന്നും ബെന്‍ ഡേവിഡ് വ്യക്തമാക്കി. തന്റെ കണ്‍മുന്നില്‍ വച്ചാണ് കാമുകന്‍ ഡേവിഡ് നെമാന്‍ കൊല്ലപ്പെട്ടതെന്നും അവര്‍ പറഞ്ഞു.
ഹമാസ് തോക്കുധാരികള്‍ അടുത്തെത്തിയപ്പോള്‍, ഡേവിഡ് എന്നെ എടുത്ത് കണ്ടെയ്‌നറിന്റെ പുറകിലേക്ക് എറിഞ്ഞു. എനിക്ക് കഴിയുന്നത്ര ആഴത്തില്‍ പോയി ഒളിക്കാനും ആവശ്യപ്പെട്ടു. അതിനിടയില്‍ അവരില്‍ ഒരാള്‍ 'അല്ലാഹു അക്ബര്‍'എന്ന് അലറികൊണ്ട് അകത്തേക്ക് ചാടി. തുടര്‍ന്ന് തോക്കുധാരികള്‍ ഡേവിഡിന്റെ നെഞ്ചിലേക്ക് വെടിയുതിര്‍ത്തു. അങ്ങനെ ഡേവിഡ് മരണത്തിന് കീഴടങ്ങി' എന്നും യുവതി മാധ്യമങ്ങളോട് വെളിപ്പെടുത്തി. തോളില്‍ വെടിയേറ്റ് മരിച്ച ഒരു പെണ്‍കുട്ടിയുടെയും കാമുകന്റെയും മൃതദേഹത്തിനടിയിലാണ് താന്‍ ഒളിച്ചിരുന്നതെന്നും യുവതി പറഞ്ഞു.
എന്നാല്‍ തനിക്കൊപ്പം ചവറ്റുകുട്ടയില്‍ ഒളിച്ച 16 പേരില്‍ നാലുപേര്‍ രക്ഷപ്പെട്ടിട്ടുണ്ടാകുമെന്നാണ് കരുതുന്നതെന്നും അവര്‍ അറിയിച്ചു. അതേസമയം ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സ് ആണ് യുവതിയെ കണ്ടെത്തി സുരക്ഷിത സ്ഥാനത്തെത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കിയത്. നിലവില്‍ നെതന്യയിലെ ലാനിയാഡോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് ബെന്‍ഡേവിഡ്. ഈ ആക്രമണത്തില്‍ സിവിലിയന്മാരെയും കുട്ടികളെയും കൊല്ലുകയും ആളുകളെ ജീവനോടെ കത്തിക്കുകയും സിവിലിയന്മാരുടെയും സൈനികരുടെയും മൃതദേഹങ്ങള്‍ ദുരുപയോഗം ചെയ്യുകയും ഉള്‍പ്പെടെ കുറ്റകൃത്യങ്ങളുടെ ഒരു നീണ്ട നിരയാണ് ഹമാസ് നടത്തിയത്. അതിനാല്‍ ഈ ക്രൂരകൃത്യങ്ങള്‍ക്ക് ശേഷം സ്വയം പ്രതിരോധിക്കാന്‍ ഇസ്രായേലിന് അവകാശമുണ്ട്, 'എന്നും ബെന്‍ഡേവിഡ് കൂട്ടിച്ചേര്‍ത്തു.
അതേസമയം ഇസ്രയേല്‍-ഹമാസ് യുദ്ധം ഒരു മാസം പിന്നിടുമ്പോള്‍ പതിനായിരത്തോളം ആളുകള്‍ കൊല്ലപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്. 21 മാസമായി നടക്കുന്ന റഷ്യഉ ക്രെയിന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടതിനേക്കാള്‍ കൂടുതല്‍ പേരാണ് ഒരു മാസത്തെ ഇസ്രയേല്‍ഹമാസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത് എന്നാണ് കണക്കുകള്‍. ഇസ്രയേല്‍ അടിയന്തര വെടിനര്‍ത്തലിന് തയാറാകണമെന്നാണ് ഇപ്പോള്‍ അറബ് രാജ്യങ്ങളുടെ നിലപാട്. എന്നാല്‍ ഹമാസിന് വീണ്ടും ആക്രമണം നടത്താനുള്ള അവസരമാകും അതെന്നാണ് യുഎസ് വിദേശകാര്യ മന്ത്രി ആന്റണി ബ്ലിങ്കന്റെ വിലയിരുത്തല്‍.
https://www.facebook.com/Malayalivartha






















