ഗസ്സയിൽ ഒരു മാസം പിന്നിട്ടുതുടരുന്ന ചോരക്കൊതി...തങ്ങളുടെ ദീർഘകാല പദ്ധതിയിലേക്ക് സൂചന നൽകി ഇസ്രായേൽ...തരിശുനിലമാക്കിയിടാനാണ് പദ്ധതി...വടക്കൻ ഗസ്സയിൽനിന്ന് തെക്കൻ മേഖലയിലേക്ക് ഒഴിയുന്നവർക്കായി സുരക്ഷിതപാത ഒരുക്കിയതായി ഇസ്രായേൽ സേന അവകാശപ്പെട്ടു...

ഗസ്സയിൽ ഒരു മാസം പിന്നിട്ടുതുടരുന്ന ചോരക്കൊതിക്കിടെ, തങ്ങളുടെ ദീർഘകാല പദ്ധതിയിലേക്ക് സൂചന നൽകി ഇസ്രായേൽ. യുദ്ധാനന്തരം അനിശ്ചിത കാലത്തേക്ക് ഗസ്സയുടെ സുരക്ഷയുടെ കാര്യത്തിൽ ഇസ്രായേലിന് ഉത്തരവാദിത്തമുണ്ടെന്ന് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അവകാശപ്പെട്ടു. ഒപ്പം, ആക്രമണത്തിന് ചെറിയ ഇടവേളയെന്ന ആശയത്തോട് തുറന്ന മനസ്സാണെന്നും നെതന്യാഹു സൂചന നൽകി. യു.എസ് പ്രസിഡന്റ് ജോ ബൈഡനുമായി സംസാരിച്ച ശേഷമാണ് ഇക്കാര്യം പറഞ്ഞത്. ഗസ്സയെ തരിശുനിലമാക്കിയിടാനാണ് ഇസ്രായേൽ പദ്ധതിയെന്ന്, ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിനു ശേഷം അവർ ഹീബ്രു ഭാഷയിൽ പുറത്തിറക്കിയ നിരവധി രേഖകൾ സൂചന നൽകിയിരുന്നു.
ഇതിനിടെ, ചൊവ്വാഴ്ചയും നടത്തിയ വ്യോമാക്രമണങ്ങളിൽ എൺപതോളം പേർ കൊല്ലപ്പെട്ടു. ഗസ്സ സിറ്റിയിൽ ഒരു കുടുംബത്തിലെ 42 പേരാണ് കൊല്ലപ്പെട്ടത്. റഫയിലും ഖാൻ യൂനുസിലും നടന്ന ആക്രമണങ്ങളിൽ 23 പേരും മരിച്ചു.ഫലസ്തീൻ വാർത്താ ഏജൻസി വഫയുടെ ജേണലിസ്റ്റ് മുഹമ്മദ് അബൂ ഹാസിറയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടും. ഗസ്സയിൽ ഇതുവരെ 10,328 ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഇതിൽ 4,237 കുട്ടികളും 2,719 സ്ത്രീകളുമാണ്. 25,965 പേർക്ക് പരിക്കേറ്റിട്ടുണ്ട്. വെസ്റ്റ് ബാങ്കിൽ രണ്ടു പേർ കൂടി കൊല്ലപ്പെട്ടു. വടക്കൻ ഗസ്സയിൽനിന്ന് തെക്കൻ മേഖലയിലേക്ക് ഒഴിയുന്നവർക്കായി സുരക്ഷിതപാത ഒരുക്കിയതായി ഇസ്രായേൽ സേന അവകാശപ്പെട്ടു.
ഗസ്സ കുട്ടികളുടെ ശവപ്പറമ്പായി മാറിയെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് മുന്നറിയിപ്പുനൽകി. അടിയന്തര വെടിനിർത്തൽ ആവശ്യം അദ്ദേഹം വീണ്ടും ആവർത്തിച്ചു. ഇന്ധനം ഗസ്സക്ക് ഏറ്റവും അടിയന്തര ആവശ്യമായി മാറിയ നിമിഷമാണെന്നും ഇതുവരെ എത്തിയ 569 സഹായ ട്രക്കുകളിൽ ഒന്നുപോലും ഇന്ധനമല്ലെന്നും ഐക്യരാഷ്ട്രസഭ നിരീക്ഷണ സമിതി ചൊവ്വാഴ്ച മുന്നറിയിപ്പു നൽകി.നാലായിരത്തി ഒരുനൂറ്റി നാല് പേരും കുട്ടികളാണ്. ഗാസ കുട്ടികളുടെ ശവപ്പറമ്പായി മാറിയെന്നാണ് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞത്.വെടി നിർത്തൽ ചർച്ചചെയ്യാനായി ചേർന്ന യു എൻ സുരക്ഷാ കൗൺസിൽ യോഗത്തിൽ കാര്യമായ പുരോഗതി ഉണ്ടായില്ല. വടക്കൻ ഗാസയിൽ ഭക്ഷ്യ വസ്തുക്കളും ഇന്ധനവും തീരുകയാണ്. ഇതിനിടെ ഗാസയിൽ ഫീൽഡ് ആശുപത്രി സജ്ജമാക്കാൻ യു എ ഇ തീരുമാനിച്ചു. യു എ ഇ പ്രസിഡന്റിന്റെ നിർദ്ദേശം പ്രകാരം ആശുപത്രി സാമഗ്രികളുമായി അഞ്ച് വിമാനങ്ങൾ ഗാസയിൽ എത്തും.
ഹമാസ് ബന്ദികളാക്കിയവരെ വിട്ടയച്ചില്ലെങ്കിൽ യുദ്ധം പൂർണതോതിൽ മുന്നോട്ടുപോകുമെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ നിലപാട്. ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ നിരവധി ഹമാസ് പ്രവർത്തകർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.എന്നാൽ ഗാസയിൽ ഇപ്പോഴും ഇസ്രയേൽ സൈനിക ആക്രമണം തുടരുകയാണ്.വെടി നിർത്തൽ ചർച്ചചെയ്യാനായി ചേർന്ന യു എൻ സുരക്ഷാ കൗൺസിൽ യോഗത്തിൽ കാര്യമായ പുരോഗതി ഉണ്ടായില്ല. എന്നാൽ അമേരിക്കയുടെയും ബ്രിട്ടന്റെയും നിലപാടിന് വിരുദ്ധമായി സാശ്വതമായ വെടി നിർത്തൽ വേണമെന്ന് ഫ്രാൻസ് യു എനിൽ നിലപാടെടുത്തു എന്നത് ശ്രദ്ധേയമായി. മനുഷ്യത്വ പരമായ വെടി നിർത്തലിന് യു എൻ വീണ്ടും ആഹ്വാനം ചെയ്തു.
എന്നാൽ ബന്ദികളെ വിട്ടയ്ക്കും വരെ വെടിനിർത്തൽ സാധ്യമല്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ആവർത്തിച്ചു. എന്നാൽ ആക്രമണത്തിന് തന്ത്രപരമായ ചില ഇടവേളകൾ നൽകുന്നതിനെപ്പറ്റി ആലോചിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായുള്ള ചർച്ചയ്ക്ക് ശേഷം നെതന്യാഹു പറഞ്ഞു എന്ന റിപ്പോർട്ടുകളും യു എന്നിൽ നിന്നും പുറത്തുവരുന്നുണ്ട്.12 ബന്ദികളെ മോചിപ്പിക്കാൻ തയാറാണെന്നും എന്നാൽ ഇസ്രായേൽ ആക്രമണം കാരണം ഇതിന് സാധ്യമാകുന്നില്ലെന്നും ഹമാസ് സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ് അറിയിച്ചു.ഇസ്രായേലിന്റെ ഗസ്സ യുദ്ധത്തിലെ മനുഷ്യാവകാശ ലംഘനങ്ങൾ അന്വേഷിക്കാൻ യു.എൻ മനുഷ്യാവകാശ കമീഷൻ അധ്യക്ഷൻ വോൾക്കർ ടർക്ക് അഞ്ചു ദിവസ സന്ദർശനത്തിനായി പശ്ചിമേഷ്യയിലെത്തും. ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന കൂട്ടക്കുരുതി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വിവിധ രാജ്യങ്ങളിൽ പ്രതിഷേധം അലയടിക്കുന്നു. യു.എസ്, ഇറ്റലി, ഫ്രാൻസ്, യു.കെ, റുമേനിയ, ജർമനി, ബംഗ്ലാദേശ്, തുർക്കിയ തുടങ്ങിയ രാജ്യങ്ങളിൽ ആയിരങ്ങൾ പ്രതിഷേധ ബാനറും ഫലസ്തീൻ പതാകയുമായി തെരുവിലിറങ്ങി.
https://www.facebook.com/Malayalivartha






















