സൂപ്പർനോവ മ്യൂസിക് ഫെസ്റ്റിവെൽ കൂട്ടക്കൊലയ്ക്ക് പിന്നിൽ ഇസ്രായേൽ സേനയും... ഹമാസിന് ആക്രമിക്കാൻ പദ്ധതി ഇല്ലായിരുന്നു:- ആകാശത്ത് നിന്ന് വെടിയുതിർത്തത് ഇസ്രായേൽ സൈന്യം...

ഒക്‌ടോബർ 7 ന് ഇസ്രായേലിൽ നടന്ന സൂപ്പർനോവ മ്യൂസിക് ഫെസ്റ്റിവെൽ കൂട്ടക്കൊലയ്ക്ക് പിന്നിൽ ഇസ്രായേൽ സേനയുമെന്ന് റിപ്പോർട്ട് ചെയ്ത്, ഇസ്രായേലി പത്രം ഹാരെറ്റ്സ്. ഹമാസിന് സംഗീതോത്സവം ആക്രമിക്കാൻ പദ്ധതി ഇല്ലായിരുന്നെന്നും ഹാരെറ്റ്സ് റിപ്പോർട്ട് ചെയ്യുന്നു. മരണസംഖ്യ കൂടാൻ കാരണമായത് ഇസ്രായേൽ ബോബിങ്ങാണെന്നും ഹമാസ് പോരാളികളെ ലക്ഷ്യമിട്ടുള്ള ആക്രമണത്തിൽ നിരവധി ഇസ്രേയേൽ പൗരൻമാർ കൊല്ലപ്പെട്ടെന്നും ഹാരെറ്റ്സ് വ്യക്തമാക്കുന്നു.
ദൃശ്യങ്ങളടക്കം പുറത്തുവിട്ടാണ് ഹാരെറ്റ്സ് റിപ്പോർട്ട്. ഹമാസ് ഭീകരർ യഥാർത്ഥത്തിൽ അടുത്തുള്ള കിബ്ബട്ട്സ് റെയിമും ഗാസ അതിർത്തിക്കടുത്തുള്ള മറ്റ് ഗ്രാമങ്ങളും അക്രമിക്കാനായിരുന്നു പദ്ധതി ഇട്ടത്. ഇസ്രയേലിലേക്ക് പാരച്യൂട്ടിൽ കയറുമ്പോൾ ഡ്രോണുകൾ ഉപയോഗിച്ചും ആകാശത്തുനിന്നും സൂപ്പർനോവ മ്യൂസിക് ഫെസ്റ്റിവലിനെക്കുറിച്ച് വിവരണങ്ങൾ ലഭിക്കുകയായിരുന്നു.
റഡാർ സംവിധാനവും ഭൂഗർഭ സെൻസറുകളും ഉൾപ്പെടുന്ന ഇസ്രയേലിന്റെ അതീവ സുരക്ഷാ പാളികൾ തകർത്ത് ആയിരുന്നു ആക്രമണം നടന്നത്. 4,400-ഓളം പേർ പരിപാടിയിൽ പങ്കെടുത്തിരുന്നു - തെക്കൻ ഇസ്രായേലിലെ സൈനിക പോസ്റ്റുകളും ഗ്രാമങ്ങളും ആക്രമിക്കുകയും 1,200 പേർ കൊല്ലപ്പെടുകയും ചെയ്തു. ഇസ്രായേൽ പിടികൂടിയ ഹമാസ് പ്രവർത്തകരെ ചോദ്യം ചെയ്തതിൽ നിന്ന് സംഗീതോത്സവം നടത്തിയ ഇടത്തെ ഹമാസ് ആക്രമിക്കാൻ പദ്ധതി ഇട്ടിരുന്നില്ലെന്നാണ് അറിയാൻ കഴിഞ്ഞത്.
കൊല്ലപ്പെട്ട ഹമാസ് അംഗങ്ങളുടെ മൃതദേഹങ്ങളിൽ നിന്ന് ലക്ഷ്യസ്ഥാനങ്ങളുടെ ഭൂപടം പോലീസ് കണ്ടെത്തിയെങ്കിലും ആരും, സംഗീതോത്സവം നടന്ന ഇടത്ത് ഉണ്ടായിരുന്നില്ല. ഹമാസ് തീവ്രവാദികൾ ആക്രമണം നടത്തിയത് അതിർത്തിയുടെ ദിശയിൽ നിന്നല്ല, മറിച്ച് അടുത്തുള്ള ഹൈവേയിൽ നിന്നായിരുന്നു.
വ്യാഴം, വെള്ളി ദിവസങ്ങളിലാണ് ഇവന്റ് ആദ്യം ഷെഡ്യൂൾ ചെയ്‌തിരുന്നത്. പിന്നീട് അത് ശനിയാഴ്ചത്തേയ്ക്ക് മാറ്റുകയായിരുന്നു. ഹമാസ് ഭീകരാക്രമണം നടത്തുന്നതിന് മുമ്പ് തന്നെ, ഷെഡ്യൂൾ മാറ്റിയതോടെ ഭൂരിഭാഗം പേരും പരിപാടി ഉപേക്ഷിച്ചിരുന്നു. ഇസ്രായേൽ സൈനിക ഹെലികോപ്റ്റർ അക്രമികൾക്ക് നേരെ വെടിയുതിർത്തതായും സംഗീതോത്സവത്തിൽ പങ്കെടുത്ത ചിലർക്ക് പരിക്കേറ്റതായും അന്വേഷണത്തിൽ കണ്ടെത്തി.
https://www.facebook.com/Malayalivartha























