ആയുധ നിർമാതാക്കളുടെ പരീക്ഷണ ശാലയായി ഗാസ മാറുന്നു... മനുഷ്യ മാംസം എല്ലിൽ നിന്ന് വേർപെടുത്തുന്ന മാരകമായ സ്പൈക് ഡ്രോൺ റോക്കറ്റുകളടക്കം പ്രയോഗിച്ച് ഇസ്രായേൽ...

ഹമാസ് ഭീകരരെ ഉൻമൂലനം ചെയ്യാൻ എന്ന പേരിൽ ഇസ്രായേൽ സൈന്യം ഒക്ടോബർ 22ന് ഗാസയിൽ പ്രയോഗിച്ചത് അയൺ സ്റ്റിംഗ് എന്ന പുതിയ 120 എംഎം മോർട്ടാർ ബോംബ്. ആയുധ നിർമാതാക്കളുടെ പരീക്ഷണശാലയായി ഗാസ മാറുന്നതിന് തെളിവുകളായാണ് ദൃശ്യങ്ങൾ പുറത്ത് വരുന്നത്. കൃത്യതയാർന്നതും മാരക ശേഷിയുള്ളതുമായ നിരവധി അത്യാധുനിക ആയുധങ്ങളാണ് ഗാസയിൽ പ്രയോഗിച്ചത്. ഹൈഫയിലെ എൽബിറ്റ് സിസ്റ്റംസ് വികസിപ്പിച്ചെടുത്ത 120 മി.മീ മോർട്ടാർ ബോംബാണ് വ്യാപകമായി പ്രയോഗിക്കുന്നത്.
2021ൽ പുറത്തിറക്കിയ ബോംബ് പ്രയോഗിക്കാൻ ഇസ്രായേലിന് അവസരം ലഭിച്ചത് ഇപ്പോഴാണ്. തുറസ്സായ സ്ഥലങ്ങളിലും കെട്ടിടങ്ങൾക്കു മുകളിലും കൃത്യതയോടെ പതിക്കാൻ ശേഷിയുള്ളതാണിത്. ലക്ഷ്യസ്ഥാനം അപ്പാടെ തകർക്കപ്പെടും.
മനുഷ്യ മാംസം എല്ലിൽനിന്ന് വേർപെടുത്തുന്ന മാരകമായ സ്പൈക് ഡ്രോൺ റോക്കറ്റുകളും ഗാസയിൽ ഉപയോഗിക്കുന്നുണ്ട്. മറ്റു രാജ്യങ്ങളിൽ നിന്ന് നിരവധി ഓർഡറുകളാണ് ഈ ആയുധത്തിന് ഇസ്രായേൽ കമ്പനികൾക്ക് ലഭിക്കുന്നത്. പൈലറ്റില്ലാതെ പ്രവർത്തിക്കുന്ന എയ്തൻ ഡ്രോണിന് 40 മണിക്കൂർ നിർത്താതെ പറക്കാനാകും. 2008-09 കാലയളവിൽ 116 പേർ ഗാസയിൽ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha























