Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

നെതന്യാഹുവിന്റെ കസേര ഇളക്കുന്ന റിപ്പോര്‍ട്ട് പുറത്ത്;ഇസ്രയേലി മാധ്യമം തന്നെ നെതന്യാഹുവിന് പണിവച്ചു,സിവിലിയന്‍സിന്റെ കൂട്ടക്കുരുതി ഐഡിഎഫും പ്രതിക്കൂട്ടില്‍,ദൃശ്യങ്ങളടക്കം പുറത്തുവിട്ട് ഹാരെറ്റ്‌സ്,ഇസ്രയേലി മാധ്യമ റിപ്പോര്‍ട്ടില്‍ ഞെട്ടി ലോകരാജ്യങ്ങള്‍

19 NOVEMBER 2023 07:30 PM IST
മലയാളി വാര്‍ത്ത

ലോകരാഷ്ട്രങ്ങളെ ഞെട്ടിച്ച് ഇസ്രയേലി പത്രത്തിന്റെ റിപ്പോര്‍ട്ട്. ഗാസയില്‍ യുദ്ധംമുറുകുന്ന വേളയില്‍ പുറത്ത് വന്നിരിക്കുന്ന റിപ്പോര്‍ട്ടില്‍ നെതന്യാഹുവും വിറച്ചു. ഒക്ടോബര്‍ ഏഴിലെ ആക്രമണത്തില്‍ തിരിച്ചടിച്ച ഇസ്രയേലിന് പിഴച്ചുവെന്നും ഇസ്രയേലില്‍ നടന്ന കൂട്ടക്കൊലയില്‍ ഐഡിഎഫിനും പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇസ്രായേലില്‍ നടന്ന സൂപ്പര്‍നോവ മ്യൂസിക് ഫെസ്റ്റിവെലില്‍ കടന്നുകയറി ഹമാസ് കൂട്ടക്കുരുതി നടത്തുകയും ചിലരെ ബന്ദികളാക്കുകയും ചെയ്തിരുന്നു. ഈ കൂട്ടക്കൊലയ്ക്ക് പിന്നില്‍ ഇസ്രായേല്‍ സേനയും ഉണ്ടെന്നാണ് വാര്‍ത്ത. അതായത് ഹമാസിന് നേരെ നടത്തിയ ആക്രമണത്തില്‍ സ്വന്തം ജനങ്ങളുടേയും ജീവനെടുത്തു ഇസ്രയേല്‍ സേന. നെതന്യാഹുവിനെതിരെ ലോകരാജ്യങ്ങള്‍ തിരിഞ്ഞിരിക്കുന്ന വേളയിലാണ് ഇത്തരത്തിലൊരു റിപ്പോര്‍ട്ട് അതും ഇസ്രയേലി പത്രം തന്നെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നെതന്യാഹുവിന്റെ കസേര തെറിക്കുമെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.

ഇസ്രായേലി പത്രം ഹാരെറ്റ്‌സ് ആണ് നെതന്യാഹുവിന് പണിവെച്ചിരിക്കുന്നത്. ഹമാസിന് സംഗീതോത്സവം ആക്രമിക്കാന്‍ പദ്ധതി ഇല്ലായിരുന്നുവെന്നാണ് ഹാരെറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവിടെ മരണസംഖ്യ കൂടാന്‍ കാരണമായത് ഇസ്രായേല്‍ ബോബിങ്ങാണെന്നും ഹമാസ് പോരാളികളെ ലക്ഷ്യമിട്ടുള്ള ആക്രമണത്തില്‍ നിരവധി ഇസ്രേയേല്‍ പൗരന്‍മാര്‍ കൊല്ലപ്പെട്ടെന്നും ഹാരെറ്റ്‌സ് വ്യക്തമാക്കുന്നു. ദൃശ്യങ്ങളടക്കം പുറത്തുവിട്ടാണ് ഹാരെറ്റ്‌സ് റിപ്പോര്‍ട്ട്. ഹമാസ് ഭീകരര്‍ യഥാര്‍ത്ഥത്തില്‍ അടുത്തുള്ള കിബ്ബട്ട്‌സ് റെയിമും ഗാസ അതിര്‍ത്തിക്കടുത്തുള്ള മറ്റ് ഗ്രാമങ്ങളും അക്രമിക്കാനായിരുന്നു പദ്ധതി ഇട്ടത്. ഇസ്രയേലിലേക്ക് പാരച്യൂട്ടില്‍ കയറുമ്പോള്‍ ഡ്രോണുകള്‍ ഉപയോഗിച്ചും ആകാശത്തുനിന്നും സൂപ്പര്‍നോവ മ്യൂസിക് ഫെസ്റ്റിവലിനെക്കുറിച്ച് വിവരണങ്ങള്‍ ലഭിക്കുകയായിരുന്നു. റഡാര്‍ സംവിധാനവും ഭൂഗര്‍ഭ സെന്‍സറുകളും ഉള്‍പ്പെടുന്ന ഇസ്രയേലിന്റെ അതീവ സുരക്ഷാ പാളികള്‍ തകര്‍ത്ത് ആയിരുന്നു ആക്രമണം നടന്നത്. 4,400ഓളം പേര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. തെക്കന്‍ ഇസ്രായേലിലെ സൈനിക പോസ്റ്റുകളും ഗ്രാമങ്ങളും ആക്രമിക്കുകയും 1,200 പേര്‍ കൊല്ലപ്പെടുകയും ചെയ്തു. ഇസ്രായേല്‍ പിടികൂടിയ ഹമാസ് പ്രവര്‍ത്തകരെ ചോദ്യം ചെയ്തതില്‍ നിന്ന് സംഗീതോത്സവം നടത്തിയ ഇടം ഹമാസ് ആക്രമിക്കാന്‍ പദ്ധതി ഇട്ടിരുന്നില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്.

കൊല്ലപ്പെട്ട ഹമാസ് അംഗങ്ങളുടെ മൃതദേഹങ്ങളില്‍ നിന്ന് ലക്ഷ്യസ്ഥാനങ്ങളുടെ ഭൂപടം പോലീസ് കണ്ടെത്തിയെങ്കിലും ആരും, സംഗീതോത്സവം നടന്ന ഇടത്ത് ഉണ്ടായിരുന്നില്ല. ഹമാസ് തീവ്രവാദികള്‍ ആക്രമണം നടത്തിയത് അതിര്‍ത്തിയുടെ ദിശയില്‍ നിന്നല്ല, മറിച്ച് അടുത്തുള്ള ഹൈവേയില്‍ നിന്നായിരുന്നു. വ്യാഴം, വെള്ളി ദിവസങ്ങളിലാണ് ഇവന്റ് ആദ്യം ഷെഡ്യൂള്‍ ചെയ്തിരുന്നത്. പിന്നീട് അത് ശനിയാഴ്ചത്തേയ്ക്ക് മാറ്റുകയായിരുന്നു. ഹമാസ് ഭീകരാക്രമണം നടത്തുന്നതിന് മുമ്പ് തന്നെ, ഷെഡ്യൂള്‍ മാറ്റിയതോടെ ഭൂരിഭാഗം പേരും പരിപാടി ഉപേക്ഷിച്ചിരുന്നു. ഇസ്രായേല്‍ സൈനിക ഹെലികോപ്റ്റര്‍ അക്രമികള്‍ക്ക് നേരെ വെടിയുതിര്‍ത്തതായും സംഗീതോത്സവത്തില്‍ പങ്കെടുത്ത ചിലര്‍ക്ക് പരിക്കേറ്റതായും അന്വേഷണത്തില്‍ കണ്ടെത്തിയെന്നുമാണ് റിപ്പോര്‍ട്ട്. ഹാരെറ്റ്‌സ് കൊടുത്തിരിക്കുന്ന വാര്‍ത്ത നെതന്യാഹുവിന്റെ കസേര ഇളക്കുന്നതാണ്.

ഒക്ടോബര്‍ ഏഴ് ആക്രമണം തടയാന്‍ കഴിയാതിരുന്ന ബെഞ്ചമിന്‍ നെതന്യാഹു രാജിവെക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് യാഇര്‍ ലാപിഡ്. നെതന്യാഹുവിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനും മറ്റൊരു പ്രധാനമന്ത്രിക്കു കീഴില്‍ പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കാനും അദ്ദേഹം ആഹ്വാനംചെയ്തു. 'നെതന്യാഹു ഉടന്‍ സ്ഥാനമൊഴിയണം. ഞങ്ങള്‍ക്കൊരു മാറ്റം വേണം, ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ട അദ്ദേഹത്തിന് പ്രധാനമന്ത്രിയായി തുടരാന്‍ കഴിയില്ല' ഇസ്രായേലി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്. നെതന്യാഹുവിനെതിരെ മുറവിളി ഉയര്‍ന്ന് തുടങ്ങിയിട്ടുണ്ട്.

യുദ്ധത്തില്‍ നെതന്യാഹുവിന്റെ കണക്ക് കൂട്ടലുകള്‍ പിഴയ്ക്കുന്നുവെന്ന് ഒരുകോണില്‍ ആരോപണം ഉയരുന്നു. ഒക്‌ടോബര്‍ ഏഴിലെ ഹമാസ് ആക്രമണം ബെഞ്ചമിന്‍ നെതന്യാഹു ആഗ്രഹിച്ചത് തന്നെയായിരുന്നുവെന്ന വിലയിരുത്തല്‍ ശക്തമാണ്. ആഭ്യന്തരമായി ഉയരുന്ന കടുത്ത വെല്ലുവിളികള്‍ മറികടക്കാന്‍ അദ്ദേഹത്തിന്റെ കൈയില്‍ യുദ്ധമല്ലാതെ മറ്റ് വഴികളൊന്നുമില്ലായിരുന്നു. എന്നാല്‍ നെതന്യാഹു കണക്ക് കൂട്ടിയതിനേക്കാള്‍ വലിയ അടിയാണ് തുടക്കത്തില്‍ ഹമാസില്‍ നിന്ന് കിട്ടിയത്. പിന്നീട് ശക്തമായ് തിരിച്ചടിച്ചെങ്കിലും കിട്ടിയ അടി അത് നെതന്യാഹുവിന്റെ പ്രതിച്ഛായ തകര്‍ത്തിട്ടുണ്ട്. ഗസ്സയിലുള്ളവരെ മുഴുവന്‍ മറ്റൊരിടത്തേക്ക് മാറ്റണമെന്ന് ഒരു മന്ത്രി. ആണവായുധം പ്രയോഗിക്കണമെന്ന് വേറൊരാള്‍. സ്വയം ഒഴിഞ്ഞു പോകാന്‍ ഗസ്സക്കാര്‍ തയ്യാറാകണമെന്ന് മറ്റൊരു മന്ത്രി. ഗസ്സയുടെ നിയന്ത്രണം ഫലസ്തീന്‍ അതോറിറ്റിക്ക് നല്‍കണമെന്ന് മറ്റൊരു വിഭാഗം. അല്ല, അറബ് കണ്‍സോര്‍ഷ്യത്തിനാകണം നിയന്ത്രണമെന്ന് പിന്നെയൊരു വിഭാഗം. ഗസ്സയുടെ നിയന്ത്രണം നേരിട്ട് ഏറ്റെടുക്കണമെന്ന് പ്രബല വിഭാഗം. കൂട്ടക്കൊല തുടരണമെന്ന കാര്യത്തിലൊഴികെ ഒന്നിനും ഒരു നിശ്ചയവുമില്ല. ബന്ദികളെ മോചിപ്പിക്കാന്‍ സാധിക്കാത്ത സര്‍ക്കാറിനെ എങ്ങനെ വിശ്വസിക്കുമെന്ന ചോദ്യം സയണിസ്റ്റുകള്‍ തന്നെ ഉന്നയിക്കാന്‍ തുടങ്ങിയിരിക്കുന്നു.


ഇസ്രയേലില്‍ ഈയിടെ നടന്ന ചില സര്‍വേകള്‍ പ്രസക്തമായ ചില ട്രന്‍ഡുകള്‍ മുന്നോട്ട് വെക്കുന്നുണ്ട്. ബാര്‍ ഇലാന്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ സര്‍വേയില്‍ ഒറ്റച്ചോദ്യമാണ് ചോദിച്ചത്. ഈ യുദ്ധകാലത്ത് നിങ്ങള്‍ പ്രധാനമന്ത്രി എന്ന നിലയില്‍ നെതന്യാഹുവിനെ വിശ്വസിക്കുന്നുണ്ടോ? വെറും നാല് ശതമാനം മാത്രമാണ് 'യെസ്' എന്ന് ഉത്തരം പറഞ്ഞത്. ലോകത്ത് ഒരു പ്രധാനമന്ത്രിക്കും ഇത്തരമൊരു പ്രതിസന്ധി കാലത്ത് ഇങ്ങനെയൊരു വിധിയുണ്ടായിക്കാണില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (30 minutes ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (51 minutes ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (1 hour ago)

ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും...  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....  (1 hour ago)

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...  (1 hour ago)

  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതി  (2 hours ago)

കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോള്‍ മികവില്‍ ഫ്രാന്‍സ് ഫിഫ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍....  (2 hours ago)

സാമ്പത്തിക ലാഭത്തോടൊപ്പം വാഹന ഭാഗ്യവും! മിഥുനം രാശിക്കാർക്ക് വിശേഷ ദിനം!  (2 hours ago)

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു  (2 hours ago)

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു    (3 hours ago)

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (10 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (12 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (12 hours ago)

Malayali Vartha Recommends