Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു


പശ്‌ചിമ ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങൾ ഇന്ന് വിധിയെഴുതും... രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി

നെതന്യാഹുവിന്റെ കസേര ഇളക്കുന്ന റിപ്പോര്‍ട്ട് പുറത്ത്;ഇസ്രയേലി മാധ്യമം തന്നെ നെതന്യാഹുവിന് പണിവച്ചു,സിവിലിയന്‍സിന്റെ കൂട്ടക്കുരുതി ഐഡിഎഫും പ്രതിക്കൂട്ടില്‍,ദൃശ്യങ്ങളടക്കം പുറത്തുവിട്ട് ഹാരെറ്റ്‌സ്,ഇസ്രയേലി മാധ്യമ റിപ്പോര്‍ട്ടില്‍ ഞെട്ടി ലോകരാജ്യങ്ങള്‍

19 NOVEMBER 2023 07:30 PM IST
മലയാളി വാര്‍ത്ത

More Stories...

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്.... ബാരലിന് 1.23 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി

ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തക്ക് സമീപം രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ അഞ്ച് മരണം

അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്

ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ആദ്യം ഹോര്‍മുസ് തുറക്കുക; അമേരിക്കയ്ക്ക് മുന്നില്‍ നിര്‍ദേശങ്ങളുമായി ഇറാന്‍

ലോകരാഷ്ട്രങ്ങളെ ഞെട്ടിച്ച് ഇസ്രയേലി പത്രത്തിന്റെ റിപ്പോര്‍ട്ട്. ഗാസയില്‍ യുദ്ധംമുറുകുന്ന വേളയില്‍ പുറത്ത് വന്നിരിക്കുന്ന റിപ്പോര്‍ട്ടില്‍ നെതന്യാഹുവും വിറച്ചു. ഒക്ടോബര്‍ ഏഴിലെ ആക്രമണത്തില്‍ തിരിച്ചടിച്ച ഇസ്രയേലിന് പിഴച്ചുവെന്നും ഇസ്രയേലില്‍ നടന്ന കൂട്ടക്കൊലയില്‍ ഐഡിഎഫിനും പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇസ്രായേലില്‍ നടന്ന സൂപ്പര്‍നോവ മ്യൂസിക് ഫെസ്റ്റിവെലില്‍ കടന്നുകയറി ഹമാസ് കൂട്ടക്കുരുതി നടത്തുകയും ചിലരെ ബന്ദികളാക്കുകയും ചെയ്തിരുന്നു. ഈ കൂട്ടക്കൊലയ്ക്ക് പിന്നില്‍ ഇസ്രായേല്‍ സേനയും ഉണ്ടെന്നാണ് വാര്‍ത്ത. അതായത് ഹമാസിന് നേരെ നടത്തിയ ആക്രമണത്തില്‍ സ്വന്തം ജനങ്ങളുടേയും ജീവനെടുത്തു ഇസ്രയേല്‍ സേന. നെതന്യാഹുവിനെതിരെ ലോകരാജ്യങ്ങള്‍ തിരിഞ്ഞിരിക്കുന്ന വേളയിലാണ് ഇത്തരത്തിലൊരു റിപ്പോര്‍ട്ട് അതും ഇസ്രയേലി പത്രം തന്നെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നെതന്യാഹുവിന്റെ കസേര തെറിക്കുമെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.

ഇസ്രായേലി പത്രം ഹാരെറ്റ്‌സ് ആണ് നെതന്യാഹുവിന് പണിവെച്ചിരിക്കുന്നത്. ഹമാസിന് സംഗീതോത്സവം ആക്രമിക്കാന്‍ പദ്ധതി ഇല്ലായിരുന്നുവെന്നാണ് ഹാരെറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവിടെ മരണസംഖ്യ കൂടാന്‍ കാരണമായത് ഇസ്രായേല്‍ ബോബിങ്ങാണെന്നും ഹമാസ് പോരാളികളെ ലക്ഷ്യമിട്ടുള്ള ആക്രമണത്തില്‍ നിരവധി ഇസ്രേയേല്‍ പൗരന്‍മാര്‍ കൊല്ലപ്പെട്ടെന്നും ഹാരെറ്റ്‌സ് വ്യക്തമാക്കുന്നു. ദൃശ്യങ്ങളടക്കം പുറത്തുവിട്ടാണ് ഹാരെറ്റ്‌സ് റിപ്പോര്‍ട്ട്. ഹമാസ് ഭീകരര്‍ യഥാര്‍ത്ഥത്തില്‍ അടുത്തുള്ള കിബ്ബട്ട്‌സ് റെയിമും ഗാസ അതിര്‍ത്തിക്കടുത്തുള്ള മറ്റ് ഗ്രാമങ്ങളും അക്രമിക്കാനായിരുന്നു പദ്ധതി ഇട്ടത്. ഇസ്രയേലിലേക്ക് പാരച്യൂട്ടില്‍ കയറുമ്പോള്‍ ഡ്രോണുകള്‍ ഉപയോഗിച്ചും ആകാശത്തുനിന്നും സൂപ്പര്‍നോവ മ്യൂസിക് ഫെസ്റ്റിവലിനെക്കുറിച്ച് വിവരണങ്ങള്‍ ലഭിക്കുകയായിരുന്നു. റഡാര്‍ സംവിധാനവും ഭൂഗര്‍ഭ സെന്‍സറുകളും ഉള്‍പ്പെടുന്ന ഇസ്രയേലിന്റെ അതീവ സുരക്ഷാ പാളികള്‍ തകര്‍ത്ത് ആയിരുന്നു ആക്രമണം നടന്നത്. 4,400ഓളം പേര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. തെക്കന്‍ ഇസ്രായേലിലെ സൈനിക പോസ്റ്റുകളും ഗ്രാമങ്ങളും ആക്രമിക്കുകയും 1,200 പേര്‍ കൊല്ലപ്പെടുകയും ചെയ്തു. ഇസ്രായേല്‍ പിടികൂടിയ ഹമാസ് പ്രവര്‍ത്തകരെ ചോദ്യം ചെയ്തതില്‍ നിന്ന് സംഗീതോത്സവം നടത്തിയ ഇടം ഹമാസ് ആക്രമിക്കാന്‍ പദ്ധതി ഇട്ടിരുന്നില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്.

കൊല്ലപ്പെട്ട ഹമാസ് അംഗങ്ങളുടെ മൃതദേഹങ്ങളില്‍ നിന്ന് ലക്ഷ്യസ്ഥാനങ്ങളുടെ ഭൂപടം പോലീസ് കണ്ടെത്തിയെങ്കിലും ആരും, സംഗീതോത്സവം നടന്ന ഇടത്ത് ഉണ്ടായിരുന്നില്ല. ഹമാസ് തീവ്രവാദികള്‍ ആക്രമണം നടത്തിയത് അതിര്‍ത്തിയുടെ ദിശയില്‍ നിന്നല്ല, മറിച്ച് അടുത്തുള്ള ഹൈവേയില്‍ നിന്നായിരുന്നു. വ്യാഴം, വെള്ളി ദിവസങ്ങളിലാണ് ഇവന്റ് ആദ്യം ഷെഡ്യൂള്‍ ചെയ്തിരുന്നത്. പിന്നീട് അത് ശനിയാഴ്ചത്തേയ്ക്ക് മാറ്റുകയായിരുന്നു. ഹമാസ് ഭീകരാക്രമണം നടത്തുന്നതിന് മുമ്പ് തന്നെ, ഷെഡ്യൂള്‍ മാറ്റിയതോടെ ഭൂരിഭാഗം പേരും പരിപാടി ഉപേക്ഷിച്ചിരുന്നു. ഇസ്രായേല്‍ സൈനിക ഹെലികോപ്റ്റര്‍ അക്രമികള്‍ക്ക് നേരെ വെടിയുതിര്‍ത്തതായും സംഗീതോത്സവത്തില്‍ പങ്കെടുത്ത ചിലര്‍ക്ക് പരിക്കേറ്റതായും അന്വേഷണത്തില്‍ കണ്ടെത്തിയെന്നുമാണ് റിപ്പോര്‍ട്ട്. ഹാരെറ്റ്‌സ് കൊടുത്തിരിക്കുന്ന വാര്‍ത്ത നെതന്യാഹുവിന്റെ കസേര ഇളക്കുന്നതാണ്.

ഒക്ടോബര്‍ ഏഴ് ആക്രമണം തടയാന്‍ കഴിയാതിരുന്ന ബെഞ്ചമിന്‍ നെതന്യാഹു രാജിവെക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് യാഇര്‍ ലാപിഡ്. നെതന്യാഹുവിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനും മറ്റൊരു പ്രധാനമന്ത്രിക്കു കീഴില്‍ പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കാനും അദ്ദേഹം ആഹ്വാനംചെയ്തു. 'നെതന്യാഹു ഉടന്‍ സ്ഥാനമൊഴിയണം. ഞങ്ങള്‍ക്കൊരു മാറ്റം വേണം, ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ട അദ്ദേഹത്തിന് പ്രധാനമന്ത്രിയായി തുടരാന്‍ കഴിയില്ല' ഇസ്രായേലി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്. നെതന്യാഹുവിനെതിരെ മുറവിളി ഉയര്‍ന്ന് തുടങ്ങിയിട്ടുണ്ട്.

യുദ്ധത്തില്‍ നെതന്യാഹുവിന്റെ കണക്ക് കൂട്ടലുകള്‍ പിഴയ്ക്കുന്നുവെന്ന് ഒരുകോണില്‍ ആരോപണം ഉയരുന്നു. ഒക്‌ടോബര്‍ ഏഴിലെ ഹമാസ് ആക്രമണം ബെഞ്ചമിന്‍ നെതന്യാഹു ആഗ്രഹിച്ചത് തന്നെയായിരുന്നുവെന്ന വിലയിരുത്തല്‍ ശക്തമാണ്. ആഭ്യന്തരമായി ഉയരുന്ന കടുത്ത വെല്ലുവിളികള്‍ മറികടക്കാന്‍ അദ്ദേഹത്തിന്റെ കൈയില്‍ യുദ്ധമല്ലാതെ മറ്റ് വഴികളൊന്നുമില്ലായിരുന്നു. എന്നാല്‍ നെതന്യാഹു കണക്ക് കൂട്ടിയതിനേക്കാള്‍ വലിയ അടിയാണ് തുടക്കത്തില്‍ ഹമാസില്‍ നിന്ന് കിട്ടിയത്. പിന്നീട് ശക്തമായ് തിരിച്ചടിച്ചെങ്കിലും കിട്ടിയ അടി അത് നെതന്യാഹുവിന്റെ പ്രതിച്ഛായ തകര്‍ത്തിട്ടുണ്ട്. ഗസ്സയിലുള്ളവരെ മുഴുവന്‍ മറ്റൊരിടത്തേക്ക് മാറ്റണമെന്ന് ഒരു മന്ത്രി. ആണവായുധം പ്രയോഗിക്കണമെന്ന് വേറൊരാള്‍. സ്വയം ഒഴിഞ്ഞു പോകാന്‍ ഗസ്സക്കാര്‍ തയ്യാറാകണമെന്ന് മറ്റൊരു മന്ത്രി. ഗസ്സയുടെ നിയന്ത്രണം ഫലസ്തീന്‍ അതോറിറ്റിക്ക് നല്‍കണമെന്ന് മറ്റൊരു വിഭാഗം. അല്ല, അറബ് കണ്‍സോര്‍ഷ്യത്തിനാകണം നിയന്ത്രണമെന്ന് പിന്നെയൊരു വിഭാഗം. ഗസ്സയുടെ നിയന്ത്രണം നേരിട്ട് ഏറ്റെടുക്കണമെന്ന് പ്രബല വിഭാഗം. കൂട്ടക്കൊല തുടരണമെന്ന കാര്യത്തിലൊഴികെ ഒന്നിനും ഒരു നിശ്ചയവുമില്ല. ബന്ദികളെ മോചിപ്പിക്കാന്‍ സാധിക്കാത്ത സര്‍ക്കാറിനെ എങ്ങനെ വിശ്വസിക്കുമെന്ന ചോദ്യം സയണിസ്റ്റുകള്‍ തന്നെ ഉന്നയിക്കാന്‍ തുടങ്ങിയിരിക്കുന്നു.


ഇസ്രയേലില്‍ ഈയിടെ നടന്ന ചില സര്‍വേകള്‍ പ്രസക്തമായ ചില ട്രന്‍ഡുകള്‍ മുന്നോട്ട് വെക്കുന്നുണ്ട്. ബാര്‍ ഇലാന്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ സര്‍വേയില്‍ ഒറ്റച്ചോദ്യമാണ് ചോദിച്ചത്. ഈ യുദ്ധകാലത്ത് നിങ്ങള്‍ പ്രധാനമന്ത്രി എന്ന നിലയില്‍ നെതന്യാഹുവിനെ വിശ്വസിക്കുന്നുണ്ടോ? വെറും നാല് ശതമാനം മാത്രമാണ് 'യെസ്' എന്ന് ഉത്തരം പറഞ്ഞത്. ലോകത്ത് ഒരു പ്രധാനമന്ത്രിക്കും ഇത്തരമൊരു പ്രതിസന്ധി കാലത്ത് ഇങ്ങനെയൊരു വിധിയുണ്ടായിക്കാണില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പശ്ചിമ ബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു....  (13 minutes ago)

താമരശ്ശേരി ചുരത്തിൽ ഇന്ന് നിയന്ത്രണം... ചുരം ആറാം വളവിൽ വീതികൂട്ടലിനിടെ അപകടത്തിൽപ്പെട്ട ഹിറ്റാച്ചി ഇന്ന് ഉയർത്തും  (22 minutes ago)

സംസ്ഥാനത്ത് അര മണിക്കൂർ വരെ ലോഡ് ഷെഡ്ഡിംഗ്.... 6 മണി മുതൽ 12 മണി വരെയുള്ള സമയത്താണ് വൈദ്യുതി നിയന്ത്രണം  (53 minutes ago)

ഐപിഎൽ .... പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് തകർത്ത് രാജസ്ഥാൻ റോയൽസ്....  (1 hour ago)

സംസ്ഥാനത്ത് പാലിന് ലിറ്ററിന് നാലുരൂപ വർദ്ധിപ്പിക്കും....പ്രഖ്യാപനം ഇന്ന്  (1 hour ago)

സംസ്ഥാനത്ത് വേനൽമഴയെത്തുന്നു.... എട്ട് ജില്ലകൾക്ക് കനത്ത മഴയ്ക്കുള്ള യെല്ലോ അലർട്ട്..  (1 hour ago)

പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു  (1 hour ago)

തൃശൂരിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ നാലു കുട്ടികൾക്ക് ഇടിമിന്നലേറ്റ് പരുക്ക്....  (2 hours ago)

രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്  (2 hours ago)

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (11 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (11 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (12 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (12 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (12 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (12 hours ago)

Malayali Vartha Recommends