Widgets Magazine
18
Oct / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നടൻ വിജയ്‌യുടെ രാഷ്ട്രീയ സംഘടനയായ തമിഴക വെട്രി കഴകം..അംഗീകൃത രാഷ്ട്രീയ പാർട്ടിയല്ലെന്ന് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ..മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു..തിരിച്ചടി..


വാ തുറന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍..പേരാമ്പ്രയില്‍ പൊലീസിനു നേരെ സ്‌ഫോടകവസ്തുക്കള്‍ എറിഞ്ഞു സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചത് യുഡിഎഫ്..


മൂക്കുപൊട്ടിയ ‘തൊരപ്പൻ കൊച്ചുണ്ണി ഷാഫി പറമ്പിലെന്ന് അണികൾ.. എം പിയെ പരിഹസിക്കുന്നതാണ് എന്ന് സമൂഹ മാധ്യമങ്ങളിൽ വലിയ പ്രചാരണമുണ്ടായി..കാരിക്കേച്ചറാക്കി പുറത്തിറക്കിയ പരസ്യം മിൽമ പിൻവലിച്ചു...


സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു... 79 കാരിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്..തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..


ഈ മാസം 30 വരെയാണ് കസ്റ്റഡി കാലാവധി... ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അഭിഭാഷകനോട് സംസാരിക്കാന്‍ കോടതി 10 മിനിറ്റ് നല്‍കി.. അന്വേഷണം നടക്കുമ്പോൾ സത്യങ്ങൾ പറഞ്ഞെ മതിയാവു..

ഇസ്രയേലിന്റെ ആണവ നിലയങ്ങള്‍ ശുദ്ധീകരിക്കേണ്ട സമയമായി;നെതന്യാഹുവിനെ വെറുതെ വിടില്ലെന്ന് തുര്‍ക്കി പ്രസിഡന്റ്,ജൂതരാഷ്ട്രത്തിന് ആണവായുധം ഉണ്ടോയെന്ന് അന്വേഷിക്കാന്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയോട് ആവശ്യപ്പെടും,ഇസ്രയേലിന് മുകളിലുള്ള സമ്മര്‍ദം ഞങ്ങള്‍ തുടരും,ഹമാസിനെ തൊട്ട ഇസ്രയേലിനെതിരെ കടുപ്പിച്ച് തുര്‍ക്കി

20 NOVEMBER 2023 07:13 PM IST
മലയാളി വാര്‍ത്ത

More Stories...

മൊസാംബിക്കില്‍ ബോട്ട് മുങ്ങിയുണ്ടായ അപകടത്തില്‍ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു: മലയാളിയടക്കം അഞ്ചുപേരെ കാണാതായി

ക്രൂ ചേഞ്ചിങ്ങിനിടെ ബോട്ട് മറിഞ്ഞ് അഞ്ച് ഇന്ത്യക്കാരെ കാണാതായി

കാസര്‍കോട് സ്വദേശിനി നഗ്മ മുഹമ്മദ് മാലിക് ജപ്പാനിലെ ഇന്ത്യന്‍ അംബാസഡറായി

ബന്ദികളുടെ മൃതദേഹങ്ങൾ കിട്ടിയില്ലെങ്കിൽ വെറുതെയിരിക്കില്ല; ഗാസയിൽ വീണ്ടും തീപ്പൊരി! ഹമാസിനോട് ട്രംപിന്റെ കടുത്ത നിലപാട്...

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി..തനിക്ക് ഉറപ്പ് നൽകിയതായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്..ഇത് ഒരു വലിയ ചുവടുവയ്പ്പാണെന്നും ട്രംപ്..

ബെഞ്ചമിന്‍ നെതന്യാഹുവിന് നേരെ വാളെടുത്ത് തുര്‍ക്കി പ്രസിഡന്റ്. ഇസ്രയേലിന്റെ കൈവശം അണുവായുധങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കാന്‍ അന്താരാഷ്ട്ര ഇന്‍സ്‌പെക്ടര്‍മാരോട് ആവശ്യപ്പെട്ട് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്‍. 1968 ലെ ആണവായുധ നിര്‍വ്യാപന കരാറില്‍ കക്ഷിയല്ലാത്ത ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നാണ് ഇസ്രയേല്‍ എന്നും അദ്ദേഹം പറഞ്ഞു. ഇസ്രയേല്‍ ഗാസ ആക്രമിച്ചത് മുതല്‍ നെതന്യാഹുവിനോട് കൊമ്പുകോര്‍ത്ത് നില്‍ക്കുകയാണ് എര്‍ദോഗന്‍. ഇതോടെയാണ് ഇസ്രയേലില്‍ ആണവ കേന്ദ്രങ്ങള്‍ ഉണ്ട് അവ ശുദ്ധീകരിക്കണമെന്ന് എര്‍ദോഗന്‍ തുറന്നടിച്ചത്.

ജൂത രാഷ്ട്രത്തിന് ആണവായുധമുണ്ടോ എന്ന് അന്വേഷിക്കാന്‍ തുര്‍ക്കി അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയോട് ആവശ്യപ്പെടുമെന്ന് എര്‍ദോഗന്‍ പറഞ്ഞു. മേഖലയിലെ തന്ത്രപരമായ താല്പര്യങ്ങള്‍ സന്തുലിതമാക്കുന്നതിനുള്ള ശ്രമങ്ങളുമായി മുന്നോട്ടു പോകേണ്ടത് പ്രധാനമാണ്. ഇസ്രയേലിനും മുകളിലുള്ള സമ്മര്‍ദം ഞങ്ങള്‍ തുടരും. അധികം വൈകുന്നതിന് മുമ്പ് ഇസ്രഈലിന്റെ ആണവായുധങ്ങള്‍ പരിശോധിക്കേണ്ടത് അനിവാര്യമാണ്. ഇസ്രയേലിനെ ഈ നിലയില്‍ തുടരാന്‍ അനുവദിക്കരുതെന്ന് ഞങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെടുന്നു,' എര്‍ദോഗന്‍ പറഞ്ഞു.

ഇസ്രയേല്‍ ഒരു രഹസ്യ ആണവായുധ പദ്ധതി നിലനിര്‍ത്തുന്നുണ്ടെന്ന് വിദഗ്ധര്‍ വിശ്വസിക്കുന്നുണ്ട്. എന്നാല്‍ ഇസ്രയേല്‍ ഇത് അംഗീകരിക്കുകയോ നിരാകരിക്കുകയോ ചെയ്തിട്ടില്ല. ഈ മാസം ഇസ്രയേല്‍ പൈതൃക മന്ത്രി അമിഹായ് എലിയാഹു ഗസ മുനമ്പില്‍ അണുബോംബ് വര്‍ഷിക്കാനുള്ള ആശയങ്ങള്‍ അവതരിപ്പിച്ചതിനെതിരെ ലോകമെമ്പാടും പ്രതിഷേധങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അദ്ദേഹത്തെ മന്ത്രിസഭാ യോഗങ്ങളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഇസ്രയേലിനെ ഭീകര രാഷ്ട്രം എന്ന് വിശേഷിപ്പിച്ച എര്‍ദോഗന്‍, ഇസ്രയേല്‍ സൈന്യം പലസ്തീനികള്‍ക്കെതിരെ യുദ്ധക്കുറ്റങ്ങള്‍ ചെയ്തതായി കുറ്റപ്പെടുത്തി. എന്നാല്‍ ഹമാസിന്റെ ഭീകരതയെ തുര്‍ക്കി പ്രസിഡന്റ് പിന്തുണയ്ക്കുന്നു എന്നാണ് നെതന്യാഹു ഇതിനോട് പ്രതികരിച്ചത്.

ഇസ്രയേലിന് ആണവായുധങ്ങളുണ്ടെന്നു പതിറ്റാണ്ടുകളായി കരുതുന്നെങ്കിലും അവര്‍ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. ആണവനിര്‍വ്യാപന കരാറില്‍ ഇസ്രായേല്‍ ഇതുവരെ ഒപ്പ് വെച്ചിട്ടില്ല. ഇസ്രായേല്‍ ഭരണകൂടം രഹസ്യമാക്കി വെച്ചിരിക്കുന്ന ആണവനിലയങ്ങള്‍ ഉണ്ടെന്നാണ് എര്‍ദോഗന്‍ പറഞ്ഞിരിക്കുന്നത്. മുന്‍പ് യുഎന്നും ഇസ്രയേലിന്റെ രഹസ്യ ആണവ കേന്ദ്രങ്ങള്‍ പരിശോധിക്കണമെന്ന് വ്യക്തമാക്കിയതാണെന്ന് എര്‍ദോഗന്‍ പറഞ്ഞു. ഇസ്രായേലില്‍ രഹസ്യമാക്കി വെച്ചിരിക്കുന്ന എല്ലാ ആണവനിലയങ്ങളും തുറന്ന് കൊടുക്കണമെന്നും പരിശോധനയുടെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉടന്‍ ഉന്നതതല യോഗം ചേരണമെന്നും യുഎന്‍ ആവശ്യപ്പെട്ടിരുന്നു. അന്നും ഇസ്രയേലിനെ രക്ഷിച്ചത് അമേരിക്കയാണ്. എന്നാല്‍ ഇനി വൈകിക്കൂടാ ഇസ്രയേല്‍ അരിച്ചുപെറുക്കണമെന്നാണ് തുര്‍ക്കി പ്രസിഡന്റ് വ്യക്തമാക്കിയത്.

ഗാസയില്‍ ഹമാസിന് നേരെ ഇസ്രയേല്‍ നടത്തുന്ന യുദ്ധമാണ് തുര്‍ക്കിയെ ചൊടിപ്പിക്കുന്നത്. ഇസ്രയേല്‍ ഒരു ഭീകര രാഷ്ട്രമാണെന്ന് വരെ എര്‍ദോഗന്‍ തുറന്നടിച്ചിരുന്നു. ഗാസയില്‍ യുദ്ധക്കുറ്റങ്ങള്‍ ചെയ്യുകയും അന്താരാഷ്ട്ര നിയമം ലംഘിക്കുകയും ചെയ്യുന്ന ഇസ്രായേല്‍ ഒരു ഭീകര രാഷ്ട്രമാണെന്ന് എര്‍ദോഗന്‍ പറഞ്ഞത്. ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഇസ്രായേല്‍ നേതാക്കളെ യുദ്ധക്കുറ്റങ്ങള്‍ക്ക് വിചാരണ ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു, ഹമാസ് ഒരു തീവ്രവാദ സംഘടനയല്ലെന്നും മുന്‍ തിരഞ്ഞെടുപ്പുകളില്‍ വിജയിച്ച ഒരു രാഷ്ട്രീയ പാര്‍ട്ടിയാണെന്ന തന്റെ വീക്ഷണവും തുര്‍ക്കിയുടെ നിലപാടും ആവര്‍ത്തിച്ചു. ബ്രിട്ടനും അമേരിക്കയും യൂറോപ്യന്‍ യൂണിയനും ചില അറബ് രാജ്യങ്ങളും തുര്‍ക്കിയില്‍ നിന്ന് വ്യത്യസ്തമായി ഹമാസിനെ ഒരു ഭീകരസംഘടനയായി കണക്കാക്കുന്നു. എന്നാല്‍ ഹമാസ് പോരാളികളാണ്. ഗാസയില്‍ നടക്കുന്നത് ഭരണകൂട ഭീകരതയാണ്...എര്‍ദോഗന്‍ പാര്‍ലമെന്റില്‍ ഇസ്രായേലിനെക്കുറിച്ച് പറഞ്ഞു. 'ഇസ്രായേല്‍ ഒരു ഭീകര രാഷ്ട്രമാണെന്ന് ഞാന്‍ ഇപ്പോള്‍ പറയുന്നു. അധിനിവേശ നയങ്ങള്‍ക്ക് മുന്നില്‍ ഹമാസ് അംഗങ്ങള്‍ അവരുടെ ഭൂമിയും ബഹുമാനവും ജീവിതവും സംരക്ഷിക്കുന്ന ചെറുത്തുനില്‍പ്പ് പോരാളികളാണെന്ന സത്യം പറയാന്‍ ഞങ്ങള്‍ ഒരിക്കലും മടിക്കില്ല. ചില ആളുകള്‍ക്ക് അതില്‍ അസ്വസ്ഥതയുണ്ട്, 'അദ്ദേഹം പറഞ്ഞു.

ഇസ്രയേലില്‍ ആണവായുധങ്ങള്‍ ഉണ്ടോ ഇല്ലയോ എന്ന് പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് എര്‍ദോഗന്‍ ആവശ്യപ്പെട്ടു. നെതന്യാഹു ഉടന്‍ തന്നെ തന്റെ സ്ഥാനത്ത് നിന്ന് വെക്കേണ്ടി വരുമെന്നും കൂട്ടിച്ചേര്‍ത്തു. യഹൂദ രാഷ്ട്രമായ ഇസ്രായേലും ഫലസ്തീനിയും തമ്മിലുള്ള സംഘര്‍ഷത്തെ ക്രിസ്ത്യന്‍, മുസ്ലീം ലോകങ്ങള്‍ തമ്മിലുള്ള യുദ്ധത്തോട് ഉപമിച്ച അദ്ദേഹം പ്രതിസന്ധി 'കുരിശും ചന്ദ്രക്കലയും' ആണെന്ന് പറഞ്ഞു. അധിനിവേശ പലസ്തീന്‍ പ്രദേശങ്ങളിലെ ഇസ്രായേലി കുടിയേറ്റക്കാരെ 'ഭീകരവാദികള്‍' ആയി അംഗീകരിക്കുന്നത് ഉറപ്പാക്കാന്‍ അങ്കാറ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്രായേല്‍ സൈന്യം വെടിനിര്‍ത്തിയാല്‍ ഗാസയിലെ ആശുപത്രികളും സ്‌കൂളുകളും കെട്ടിടങ്ങളും പുനര്‍നിര്‍മിക്കാന്‍ തയാറെന്ന് ഉര്‍ദുഗാന്‍. തുര്‍ക്കി ഗാസയെ സഹായിക്കാന്‍ സന്നദ്ധമാണ്. എന്നാല്‍, ഇസ്രയേല്‍ ഇവിടെ വെടിനിര്‍ത്തമെന്നും അദേഹം ആവശ്യപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലം മരുതിമലയില്‍ നിന്ന് താഴേക്ക് വീണ രണ്ട് പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു  (3 hours ago)

മൊസാംബിക്കില്‍ ബോട്ട് മുങ്ങിയുണ്ടായ അപകടത്തില്‍ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു: മലയാളിയടക്കം അഞ്ചുപേരെ കാണാതായി  (3 hours ago)

വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ ഹനിക്കാന്‍ ഒരു സ്‌കൂളിനെയും അനുവദിക്കില്ലെന്ന് മന്ത്രി  (4 hours ago)

ബെംഗളൂരുവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിനി ബലാത്സംഗത്തിന് ഇരയായി  (4 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (4 hours ago)

ഐടി ജീവനക്കാരിയെ ഹോസ്റ്റലില്‍ കയറി പീഡിപ്പിച്ചതായി പരാതി  (6 hours ago)

3 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം; ആകെ 277 ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്  (6 hours ago)

ദുല്‍ഖര്‍ സല്‍മാനില്‍ നിന്ന് പിടിച്ചെടുത്ത കാര്‍ കസ്റ്റംസ് വിട്ടുകൊടുത്തു  (6 hours ago)

വിജയിയുടെ പാർട്ടിക്ക് അംഗീകാരമില്ല:  (7 hours ago)

സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍.  (7 hours ago)

Shafi-parambil -മിൽമയെ പൂട്ടിച്ചു  (8 hours ago)

കാട്ടുറാസാ.... പ്രഥ്വിരാജ് സുകുമാരന്റെ ജന്മ ദിനത്തില്‍ വിലായത്ത് ബുദ്ധയുടെ ആദ്യ ഗാനം പുറത്ത്  (8 hours ago)

തിരുവനന്തപുരത്ത് വയോധികയ്ക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു  (8 hours ago)

അട്ടപ്പാടിയില്‍ ആദിവാസി സ്ത്രീയുടെ മൃതദേഹം കണ്ടെത്തി  (9 hours ago)

പരീക്ഷ ഒഴിവാക്കാന്‍ അഞ്ചാംക്ലാസുകാരന്‍ ചെയ്തത്  (9 hours ago)

Malayali Vartha Recommends