നിശ്ചിത ശതമാനം ബന്ദികളെ മോചിപ്പിക്കാമെന്ന കരാർ അംഗീകരിച്ച് ഹമാസും, ഇസ്രയേലും...

നിശ്ചിത ശതമാനം ബന്ദികളെ മോചിപ്പിക്കാമെന്ന കരാർ ഇസ്രയേലും, ഹമാസും അംഗീകരിച്ചതായി സൂചന. ഖത്തർ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചയെ തുടർന്ന്, ഗാസയിൽ താൽക്കാലിക വേദി നിർത്തൽ ഉണ്ടാകുമെന്നാണ് റിപോർട്ടുകൾ. കഴിഞ്ഞ ദിവസം വൈകിട്ട് നടന്ന ചർച്ചയിൽ ഇസ്രായേൽ യുദ്ധകാര്യ മന്ത്രിസഭായോഗം, കരാറിന് അനുമതി നൽകിയിരുന്നു. തുടർന്ന് ഇന്നലെ അർധരാത്രി ഹമാസും ഇസ്‌ലാമിക് ജിഹാദും ചർച്ച നടത്തുകയും ചെയ്തു.
അവർ തങ്ങളുടെ തീരുമാനം ഖത്തറിനെ അറിയിച്ചു. തുടർന്ന് ഖത്തറും അമേരിക്കയും തമ്മിലുള്ള ചർച്ചയാരംഭിക്കുകയും ഇതിൽ തീരുമാനം അറിയിക്കുകയുമായിരുന്നു. ഏറ്റവും ചുരുങ്ങിയത് അഞ്ച് ദിവസത്തെ വെടിനിർത്തലിനാണ് സാധ്യത. എങ്കിൽ ഗാസയിലെ ജനങ്ങൾക്ക് കുറച്ചെങ്കിലും ആശ്വാസം നൽകുന്ന തീരുമാനമായിരിക്കും ഇത്. ഹമാസുമായുള്ള ഒരു കരാറിനും ഒരുക്കമല്ലെന്നാണ് രണ്ട് ദിവസം മുമ്പ് വരെ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അറിയിച്ചിരുന്നത്.
എന്നാൽ കടുത്ത പ്രതിഷേധം തുടരുകയും, ഇസ്രായേലിന് കനത്ത നഷ്ടമുണ്ടാക്കുകയും അമേരിക്കയ്ക്ക് മേൽ ശക്തമായ സമ്മർദ്ദം വർദ്ധിക്കുകയും, ചെയ്‌തോടെയാണ് നിലപാട് മയപ്പെടുത്താൻ ഇരു രാജ്യങ്ങളും തയാറായത്. നെതന്യാഹുവിനെതിരെ ബന്ദികളുടെ കുടുംബക്കാരടക്കം അദ്ദേഹത്തിന്റെ വസതിയിലേയ്ക്ക് വലിയ പ്രക്ഷോഭം നടത്തി.
220ഓളം ബന്ദികൾ ഹമാസിന്റെ പക്കലും 40 ബന്ദികൾ ഇസ്‌ലാമിക് ജിഹാദിന്റെ പക്കലുമാണുള്ളതെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പർട്ടുകൾ. ഖത്തർ നേരത്തെ മുന്നോട്ടുവച്ച നിർദേശപ്രകാരം, ബന്ദികളിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ 200 പേരെ വിട്ടയയ്ക്കുക, അതിനു പകരമായി അഞ്ച് ദിവസത്തെ വെടിനിർത്തൽ ഏർപ്പെടുത്തുക, ഗാസയിലേയ്ക്ക് കൂടുതൽ സഹായ വസ്തുക്കൾ എത്തിക്കാനുള്ള സംവിധാനം എത്തിക്കുക എന്നിങ്ങനെയായിരുന്നു കരാർ. ഇതനുസരിച്ചാണോ ചർച്ചകൾ മുന്നോട്ട് പോകുന്നത് എന്ന കാര്യത്തിൽ വ്യക്തതയില്ല.
https://www.facebook.com/Malayalivartha























