അനാവശ്യമായ, ശീലം; യോഗങ്ങളിലെ അജണ്ടയും ചർച്ചാ വിഷയവും പരിഗണിക്കാതെ അന്താരാഷ്‌ട്ര വേദികളിൽ ശ്രദ്ധ നേടുന്നതിനായി പാകിസ്താൻ കശ്മീർ വിഷയം ഉയർത്തുന്നത് പതിവ് ; രൂക്ഷ വിമർശനവുമായി ഇന്ത്യ

സുരക്ഷാ കൗൺസിൽ യോഗത്തിനിടെ പാകിസ്ഥാൻ നടത്തിയ കശ്മീർ പരാമർശം ഇന്ത്യ തള്ളിക്കളഞ്ഞു.
യുഎൻ സെക്യൂരിറ്റി കൗൺസിൽ തുറന്ന സംവാദത്തിൽ 'അന്താരാഷ്ട്ര സമാധാനത്തിന്റെയും സുരക്ഷയുടെയും പരിപാലനം: പൊതുവികസനത്തിലൂടെ സമാധാനം നിലനിർത്തുക' എന്ന വിഷയത്തിലാണ് ഇന്ത്യയുടെ തിരിച്ചടി. . വിഷയത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ ഇന്ത്യ, മുനീർ അക്രം നടത്തിയ പരാമർശങ്ങളെ രൂക്ഷമായി വിമർശക്കുകയും ചെയ്തു.
” എന്റെ രാജ്യത്തിനെതിരെ മറ്റൊരു രാജ്യത്തിന്റെ സ്ഥിരം പ്രതിനിധി നടത്തിയ അനാവശ്യ പരാമർശത്തെ തള്ളിക്കളയുകയാണ്. ഒരു പ്രതികരണം നടത്തി അവരെ മഹത്വവത്കരിക്കാനില്ലെന്നും’ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായ ആർ.മധുസൂദൻ പറഞ്ഞു. യോഗങ്ങളിലെ അജണ്ടയും ചർച്ചാ വിഷയവും പരിഗണിക്കാതെ യുഎൻ ഉൾപ്പെടെയുള്ള അന്താരാഷ്‌ട്ര വേദികളിൽ ശ്രദ്ധ നേടുന്നതിനായി പാകിസ്താൻ കശ്മീർ വിഷയം ഉയർത്തുന്നത് പതിവ് കാഴ്ചയാണ്. കശ്മീർ അന്നും ഇന്നും എന്നും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.
2019 ഓഗസ്റ്റ് 5-ന് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കാനുള്ള ഭരണഘടനയുടെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം വർദ്ധിച്ചു. ഇന്ത്യയുടെ തീരുമാനം പാകിസ്ഥാനിൽ നിന്ന് ശക്തമായ പ്രതികരണങ്ങൾക്ക് കാരണമായി, ഇത് നയതന്ത്രബന്ധം താഴ്ത്തുകയും ഇന്ത്യൻ പ്രതിനിധിയെ പുറത്താക്കുകയും ചെയ്തു. കശ്മീരിലെ പുൽവാമയിൽ ജെയ്ഷ് ഇ മുഹമ്മദ് ഭീകരർ നടത്തിയ ആക്രമണം നടന്ന് മാസങ്ങൾക്കുള്ളിലാണ് ആർട്ടിക്കിൾ 370 റദ്ദാക്കിയത്.
ആർട്ടിക്കിൾ 370 റദ്ദാക്കിയത് ആഭ്യന്തര കാര്യമാണെന്ന് ഇന്ത്യ അന്താരാഷ്ട്ര സമൂഹത്തോട് വ്യക്തമായി പറഞ്ഞിട്ടുണ്ട്. യാഥാർത്ഥ്യം അംഗീകരിക്കാനും ഇന്ത്യാ വിരുദ്ധ പ്രചാരണങ്ങളെല്ലാം അവസാനിപ്പിക്കാനും പാകിസ്ഥാൻ ഉപദേശിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha























