Widgets Magazine
27
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം

അല്‍-നാസര്‍ ആശുപത്രിയിലെ ഐസിയുവില്‍, ശിശുക്കളുടെ അഴുകിയ മൃതദേഹങ്ങള്‍ കണ്ടെത്തി:- ശിശുക്കളുടെ മരണത്തിന്റെ ഉത്തരവാദിത്തം, നിഷേധിച്ച് ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സ്

09 DECEMBER 2023 02:52 PM IST
മലയാളി വാര്‍ത്ത

More Stories...

  വൈവിധ്യമാർന്ന സിനിമകളിലൂടെ പലസ്തീൻ സ്വത്വത്തെയും സംസ്കാരത്തെയും പലസ്തീൻ ജനതയുടെ ദുരന്തത്തെയും അവതരിപ്പിച്ച സംവിധായകൻ... പ്രശസ്ത പലസ്തീൻ സംവിധായകനും നടനുമായ മുഹമ്മദ് ബക്രി അന്തരിച്ചു...

അപരിചിതരോടും ദരിദ്രരോടും ദയ കാണിക്കണമെന്ന് വിശ്വാസികളോട് മാർപാപ്പ .... വത്തിക്കാനിലെ സെൻ്റ് പീറ്റർ ബസിലിക്കയിൽ ലെയോ പതിനാലാമൻ മാർപ്പാപ്പ തിരുപ്പിറവി ചടങ്ങുകൾക്കും പാതിരാകുർബാനയ്ക്കും കാർമികത്വം വഹിച്ചു. ... ക്രിസ്മസ് ആഘോഷിച്ച് ലോകമെമ്പാടുമുള്ള വിശ്വാസികൾ...

ലിബിയൻ സൈനിക മേധാവി അലി അഹമ്മദ് അൽ-ഹദാദ് വിമാനാപകടത്തിൽ കൊല്ലപ്പെട്ടു....

ദുബായില്‍ യുവതിയെ മുന്‍ ഭര്‍ത്താവ് അതിക്രൂരമായി കുത്തിക്കൊന്നു

മതനിന്ദ ആരോപിച്ച് ആള്‍ക്കൂട്ടം കെട്ടിത്തൂക്കിക്കൊല ചെയ്ത കേസില്‍ 7 പ്രതികള്‍ അറസ്റ്റില്‍

ഗാസയിലെ അല്‍-നാസര്‍ ആശുപത്രിയിലെ ഐസിയുവില്‍ നിന്ന് ശിശുക്കളുടെ അഴുകിയ മൃതദേഹങ്ങള്‍ കണ്ടെത്തിയാതായി റിപ്പോര്‍ട്ടുകള്‍. കട്ടിലില്‍ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ ഘടിപ്പിച്ചിരിക്കുന്ന കുഞ്ഞുങ്ങളുടെ ശരീരം, സംഘര്‍ഷത്തിന്റെ ദാരുണമായ അനന്തരഫലങ്ങളിലേക്ക് വെളിച്ചം വീശുന്നതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ഗാസ ആസ്ഥാനമായുള്ള റിപ്പോര്‍ട്ടറായ മുഹമ്മദ് ബലൂഷയാണ് വേദനിപ്പിക്കുന്ന രംഗം വീഡിയോയില്‍ പകര്‍ത്തിയത്. നവംബര്‍ 27-ലെ ഫൂട്ടേജില്‍ കുറഞ്ഞത് നാല് കുഞ്ഞുങ്ങളുടെ അഴുകിയ മൃതദേഹമാണ് കാണാന്‍ കഴിയുന്നത്.

ഈ ഭയാനകമായ കണ്ടെത്തലിലേക്ക് നയിക്കുന്ന സാഹചര്യങ്ങള്‍ സങ്കീര്‍ണ്ണമാണ്. അല്‍-നാസര്‍, അല്‍-റാന്റിസി എന്നീ കുട്ടികളുടെ ആശുപത്രികള്‍ നവംബര്‍ ആദ്യം ഇസ്രായേല്‍-ഹമാസ് സേനകള്‍ തമ്മിലുള്ള യുദ്ധക്കളമായി മാറിയിരുന്നു. സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തത് പോലെ, ഇസ്രായേല്‍ നിര്‍ദ്ദേശപ്രകാരം ആശുപത്രി ജീവനക്കാര്‍, നവംബര്‍ 10-ന് ഇവിടെ നിന്ന് നിരവധി കുഞ്ഞുങ്ങളെ, തിടുക്കത്തില്‍ ഒഴിപ്പിച്ചു, സുരക്ഷിതമായി മാറ്റാന്‍ കഴിയാത്ത പിഞ്ചുകുട്ടികളെ ഐസിയുവില്‍ ഉപേക്ഷിക്കുകയും ചെയ്തു.

കുടിയൊഴിപ്പിക്കപ്പെട്ട സമയത്തെ ശിശുക്കളുടെ അവസ്ഥയെക്കുറിച്ച് പരസ്പര വിരുദ്ധമായ വിവരങ്ങളാണ് ഉയര്‍ന്നുവന്നത്. ഒഴിപ്പിക്കലിന് തൊട്ടുമുമ്പ് രണ്ട് കുട്ടികള്‍ മരിച്ചതായി ആശുപത്രിയുമായി ബന്ധപ്പെട്ട ഒരു ഡോക്ടര്‍ റിപ്പോര്‍ട്ട് ചെയ്തു, രണ്ട് മാസം പ്രായമുള്ള കുട്ടി ഉള്‍പ്പെടെ മൂന്ന് പേര്‍ ജീവനോടെ അവശേഷിച്ചു, എന്നാല്‍ വേണ്ടത്ര പരിചരണം ലഭിച്ചില്ല. ഉപേക്ഷിക്കപ്പെട്ട ശിശുക്കളുടെ കൃത്യമായ അവസ്ഥ അനിശ്ചിതത്വത്തിലാണ്.

നവംബര്‍ 9 ന് ആശുപത്രിക്ക് കേടുപാടുകള്‍ സംഭവിച്ചതും ഐസിയുവിലേക്കുള്ള ഓക്സിജന്‍ വിച്ഛേദിച്ചുവെന്നും കാട്ടി, രണ്ടു പീഡിയാട്രിക് ഹോസ്പിറ്റലുകളുടെയും തലവനായ ഡോ മുസ്തഫ അല്‍-കഹ്ലൗട്ട്, ഒരു വീഡിയോ, പങ്കുവച്ചത് ഗുരുതരമായ സാഹചര്യം എടുത്തു കാണിച്ചു.

ഇന്റര്‍നാഷണല്‍ കമ്മിറ്റി ഓഫ് റെഡ് ക്രോസ് (ഐസിആര്‍സി) ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകളില്‍ നിന്ന് ഇടപെടലിനായി അഭ്യര്‍ത്ഥിച്ചിട്ടും ആശുപത്രി കാര്യമായ വെല്ലുവിളികളെ അഭിമുഖീകരിച്ചു, ആംബുലന്‍സുകള്‍ക്ക് ഇവിടേയ്ക്ക് എത്തിച്ചേരാന്‍ പോലും കഴിയാത്ത സാഹചര്യമായിരുന്നു.

എന്നാല്‍ ശിശുക്കളുടെ മരണത്തിന്റെ ഉത്തരവാദിത്തം ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സ് ശക്തമായി നിഷേധിച്ചു. അതിനിടെ ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസ ആരോഗ്യ മന്ത്രാലയം, IDF ഒഴിപ്പിക്കാന്‍ ഉത്തരവിട്ടതായും ICRC സഹായം തെറ്റായി വാഗ്ദാനം ചെയ്തതായും ആരോപിച്ചു. സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ഏതെങ്കിലും പ്രവര്‍ത്തനങ്ങളിലോ ഒഴിപ്പിക്കലുകളിലോ ഉള്‍പ്പെട്ടിട്ടില്ലെന്ന് ഐസിആര്‍സി വ്യക്തമാക്കി. 'പറഞ്ഞറിയിക്കാനാവാത്ത ദുരന്തം' എന്നായിരുന്നു ദുരന്ത ദൃശ്യത്തെ ഐസിആര്‍സി, വിശേഷിപ്പിച്ചത്.

അതേ, സമയം ഗാസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്ന യു.എന്‍ സെക്രട്ടറി ജനറലിന്റെയും രക്ഷാസമിതിയുടേയും ആവശ്യം അമേരിക്ക തള്ളി. യു.എസ് നിലപാട് കാരണം 55 രാജ്യങ്ങളുടെ പിന്തുണയോടെ യു.എ.ഇ കൊണ്ടുവന്ന കരട് പ്രമേയം രക്ഷാസമിതിയില്‍ പാസായില്ല. ഇസ്രായേല്‍ ആക്രമണം കടുപ്പിച്ചതോടെ ഗാസയില്‍ മരണം 17,490 ആയി. യുദ്ധം മൂന്നാം മാസത്തിലേക്ക് കടന്നതോടെ ഗാസയിലെ മാനുഷിക ദുരന്തത്തിന് പരിഹാരം തേടിയാണ് യു.എന്‍ രക്ഷാസമിതി ഇന്നലെ വീണ്ടും യോഗം ചേര്‍ന്നത്. ഗാസയില്‍ അടിയന്തര വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുന്ന കരട് പ്രമേയം യു.എ.ഇയാണ് കൊണ്ടുവന്നത്.

 

55 രാജ്യങ്ങളുടെ പിന്തുണയും ഇതിനുണ്ടായിരുന്നു. ചൈന, റഷ്യ, ഫ്രാന്‍സ് ഉള്‍പ്പെടെ വന്‍ശക്തി രാജ്യങ്ങളും പ്രമേയത്തെ പിന്തുണച്ചു. എന്നാല്‍ നിലവില്‍ വെടിനിര്‍ത്തല്‍ ഉണ്ടായാല്‍ ഹമാസിനാകും ഗുണം ചെയ്യുകയെന്ന് യു.എന്നിലെ യു.എസ് പ്രതിനിധി റോബര്‍ട്ട് വുഡ് അറിയിച്ചു. ഹമാസ് ഇസ്രായേലിന് ഭീഷണി ആയതിനാല്‍ വെടിനിര്‍ത്തലിന് സമയപരിധി വയ്ക്കാന്‍ ഇസ്രായേലിനെ നിര്‍ബന്ധിക്കാനാവില്ലെന്നും അദ്ദേഹം പറഞു. ഗാസയില്‍ കൊല്ലപ്പെട്ടവരില്‍ 7,870 പേര്‍ കുട്ടികളും 6,121 പേര്‍ സ്ത്രീകളുമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ മൂന്നുപേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

കളമശ്ശേരി കിന്‍ഫ്രയില്‍ ഉപയോഗശൂന്യമായ സ്വിമ്മിങ് പൂളില്‍ മൃതദേഹം  (6 hours ago)

ആദ്യത്തെ ബിജെപി നഗരപിതാവ് ആദ്യ ഫയലില്‍ ഒപ്പുവെച്ചു  (8 hours ago)

പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയില്‍ വന്‍ തീപിടിത്തം  (8 hours ago)

പതിമൂന്നുകാരിയെ മദ്യം നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കി  (9 hours ago)

വ്യാജ ബോംബ് ഭീഷണിയില്‍ നടുങ്ങി കൊല്ലം കളക്ടറേറ്റും പത്തനംതിട്ട കളക്ടറേറ്റും  (9 hours ago)

വര്‍ക്കലയില്‍ 19കാരിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട പെണ്‍കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി  (9 hours ago)

മക്കളുടെ മുന്നില്‍വെച്ച് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി ഭര്‍ത്താവ്  (10 hours ago)

ക്രിസ്മസ് കാലത്ത് ബെവ്‌കോയില്‍ റെക്കോര്‍ഡ് വില്‍പ്പന  (11 hours ago)

ലോഡ് കയറ്റി വന്ന ടിപ്പര്‍ നിയന്ത്രണം വിട്ട് കാറിന് മുകളിലേക്ക് മറിഞ്ഞു  (11 hours ago)

വീട്ടിലേക്ക് ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു  (11 hours ago)

ബിജെപിയുടെ അഭിമാനകരമായ നേട്ടമെന്ന് സുരേഷ്‌ഗോപി  (12 hours ago)

വിവി രാജേഷിന് അഭിനന്ദനം അറിയിച്ചതില്‍ വിശദീകരണവുമായി മുഖ്യമന്ത്രി  (12 hours ago)

മദ്യലഹരിയില്‍ യുവാവ് സുഹൃത്തിനെ കല്ലുകൊണ്ട് അടിച്ച് കൊന്നു  (13 hours ago)

പരിക്കേറ്റ യുവാവിനെ പൊലീസ് സംഘം റോഡിലുപേക്ഷിച്ച് കടന്നുകളഞ്ഞെന്ന് ആരോപണം  (14 hours ago)

Malayali Vartha Recommends