Widgets Magazine
04
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 2.5 കോടി ദിർഹം സ്വന്തമാക്കിയത് മലയാളി...


ഉന്നത രാഷ്ട്രീയക്കാരുടെയും ,ബിസിനസുകാരുടെയും, സെലിബ്രിറ്റികളുടെയും ലൈംഗിക ആവശ്യങ്ങൾക്കായി പ്രായപൂർത്തിയാകാത്ത കുട്ടികളെ കടത്തി: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ സ്വകാര്യദ്വീപിന്റെ ചിത്രങ്ങള്‍ പുറത്ത്...


കുവൈറ്റിൽ വളർത്തുമൃഗങ്ങളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ പുതിയ നിയന്ത്രണം ഏർപ്പെടുത്തി അധികൃതർ...


ഇന്ത്യക്കാരനെ കുവൈത്തിൽ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രവാസി സമൂഹം ആശങ്കയിൽ...


നിർബന്ധിത ഗർഭഛിദ്രത്തിന്‌ തെളിവുമായി പ്രോസിക്യൂഷൻ: മെഡിക്കൽ തെളിവുകളും ഡിജിറ്റൽ തെളിവുകളും നിരത്തി: രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയുടെ മുൻകൂർ ജാമ്യേപക്ഷ തള്ളി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി...

അല്‍-നാസര്‍ ആശുപത്രിയിലെ ഐസിയുവില്‍, ശിശുക്കളുടെ അഴുകിയ മൃതദേഹങ്ങള്‍ കണ്ടെത്തി:- ശിശുക്കളുടെ മരണത്തിന്റെ ഉത്തരവാദിത്തം, നിഷേധിച്ച് ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സ്

09 DECEMBER 2023 02:52 PM IST
മലയാളി വാര്‍ത്ത

More Stories...

ഉന്നത രാഷ്ട്രീയക്കാരുടെയും ,ബിസിനസുകാരുടെയും, സെലിബ്രിറ്റികളുടെയും ലൈംഗിക ആവശ്യങ്ങൾക്കായി പ്രായപൂർത്തിയാകാത്ത കുട്ടികളെ കടത്തി: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ സ്വകാര്യദ്വീപിന്റെ ചിത്രങ്ങള്‍ പുറത്ത്...

ധാക്കയിലും അയൽ ജില്ലകളിലും ഭൂചലനം ... ബംഗ്ലാദേശിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തി..

അഭ്യൂഹങ്ങൾക്കിടെ അഡിയാല ജയിലിൽ ഇമ്രാൻ ഖാനുമായി 20 മിനിറ്റ് കൂടിക്കാഴ്ച നടത്തി സഹോദരി; അസിം മുനീർ പീഡിപ്പിച്ചു എന്ന് ആരോപണം

എസ്500 ഇന്ത്യയുടെ കൂടി സഹകരണത്തോടെ; പുടിന്‍ ഡിസംബര്‍ 5,6 തീയതികളില്‍ ഇന്ത്യ സന്ദര്‍ശിക്കും

തിരുനബി സന്ദേശങ്ങൾ സാമൂഹ്യ സുസ്ഥിതി സാധ്യമാക്കുന്നത്: ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി

ഗാസയിലെ അല്‍-നാസര്‍ ആശുപത്രിയിലെ ഐസിയുവില്‍ നിന്ന് ശിശുക്കളുടെ അഴുകിയ മൃതദേഹങ്ങള്‍ കണ്ടെത്തിയാതായി റിപ്പോര്‍ട്ടുകള്‍. കട്ടിലില്‍ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ ഘടിപ്പിച്ചിരിക്കുന്ന കുഞ്ഞുങ്ങളുടെ ശരീരം, സംഘര്‍ഷത്തിന്റെ ദാരുണമായ അനന്തരഫലങ്ങളിലേക്ക് വെളിച്ചം വീശുന്നതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ഗാസ ആസ്ഥാനമായുള്ള റിപ്പോര്‍ട്ടറായ മുഹമ്മദ് ബലൂഷയാണ് വേദനിപ്പിക്കുന്ന രംഗം വീഡിയോയില്‍ പകര്‍ത്തിയത്. നവംബര്‍ 27-ലെ ഫൂട്ടേജില്‍ കുറഞ്ഞത് നാല് കുഞ്ഞുങ്ങളുടെ അഴുകിയ മൃതദേഹമാണ് കാണാന്‍ കഴിയുന്നത്.

ഈ ഭയാനകമായ കണ്ടെത്തലിലേക്ക് നയിക്കുന്ന സാഹചര്യങ്ങള്‍ സങ്കീര്‍ണ്ണമാണ്. അല്‍-നാസര്‍, അല്‍-റാന്റിസി എന്നീ കുട്ടികളുടെ ആശുപത്രികള്‍ നവംബര്‍ ആദ്യം ഇസ്രായേല്‍-ഹമാസ് സേനകള്‍ തമ്മിലുള്ള യുദ്ധക്കളമായി മാറിയിരുന്നു. സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തത് പോലെ, ഇസ്രായേല്‍ നിര്‍ദ്ദേശപ്രകാരം ആശുപത്രി ജീവനക്കാര്‍, നവംബര്‍ 10-ന് ഇവിടെ നിന്ന് നിരവധി കുഞ്ഞുങ്ങളെ, തിടുക്കത്തില്‍ ഒഴിപ്പിച്ചു, സുരക്ഷിതമായി മാറ്റാന്‍ കഴിയാത്ത പിഞ്ചുകുട്ടികളെ ഐസിയുവില്‍ ഉപേക്ഷിക്കുകയും ചെയ്തു.

കുടിയൊഴിപ്പിക്കപ്പെട്ട സമയത്തെ ശിശുക്കളുടെ അവസ്ഥയെക്കുറിച്ച് പരസ്പര വിരുദ്ധമായ വിവരങ്ങളാണ് ഉയര്‍ന്നുവന്നത്. ഒഴിപ്പിക്കലിന് തൊട്ടുമുമ്പ് രണ്ട് കുട്ടികള്‍ മരിച്ചതായി ആശുപത്രിയുമായി ബന്ധപ്പെട്ട ഒരു ഡോക്ടര്‍ റിപ്പോര്‍ട്ട് ചെയ്തു, രണ്ട് മാസം പ്രായമുള്ള കുട്ടി ഉള്‍പ്പെടെ മൂന്ന് പേര്‍ ജീവനോടെ അവശേഷിച്ചു, എന്നാല്‍ വേണ്ടത്ര പരിചരണം ലഭിച്ചില്ല. ഉപേക്ഷിക്കപ്പെട്ട ശിശുക്കളുടെ കൃത്യമായ അവസ്ഥ അനിശ്ചിതത്വത്തിലാണ്.

നവംബര്‍ 9 ന് ആശുപത്രിക്ക് കേടുപാടുകള്‍ സംഭവിച്ചതും ഐസിയുവിലേക്കുള്ള ഓക്സിജന്‍ വിച്ഛേദിച്ചുവെന്നും കാട്ടി, രണ്ടു പീഡിയാട്രിക് ഹോസ്പിറ്റലുകളുടെയും തലവനായ ഡോ മുസ്തഫ അല്‍-കഹ്ലൗട്ട്, ഒരു വീഡിയോ, പങ്കുവച്ചത് ഗുരുതരമായ സാഹചര്യം എടുത്തു കാണിച്ചു.

ഇന്റര്‍നാഷണല്‍ കമ്മിറ്റി ഓഫ് റെഡ് ക്രോസ് (ഐസിആര്‍സി) ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകളില്‍ നിന്ന് ഇടപെടലിനായി അഭ്യര്‍ത്ഥിച്ചിട്ടും ആശുപത്രി കാര്യമായ വെല്ലുവിളികളെ അഭിമുഖീകരിച്ചു, ആംബുലന്‍സുകള്‍ക്ക് ഇവിടേയ്ക്ക് എത്തിച്ചേരാന്‍ പോലും കഴിയാത്ത സാഹചര്യമായിരുന്നു.

എന്നാല്‍ ശിശുക്കളുടെ മരണത്തിന്റെ ഉത്തരവാദിത്തം ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സ് ശക്തമായി നിഷേധിച്ചു. അതിനിടെ ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസ ആരോഗ്യ മന്ത്രാലയം, IDF ഒഴിപ്പിക്കാന്‍ ഉത്തരവിട്ടതായും ICRC സഹായം തെറ്റായി വാഗ്ദാനം ചെയ്തതായും ആരോപിച്ചു. സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ഏതെങ്കിലും പ്രവര്‍ത്തനങ്ങളിലോ ഒഴിപ്പിക്കലുകളിലോ ഉള്‍പ്പെട്ടിട്ടില്ലെന്ന് ഐസിആര്‍സി വ്യക്തമാക്കി. 'പറഞ്ഞറിയിക്കാനാവാത്ത ദുരന്തം' എന്നായിരുന്നു ദുരന്ത ദൃശ്യത്തെ ഐസിആര്‍സി, വിശേഷിപ്പിച്ചത്.

അതേ, സമയം ഗാസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്ന യു.എന്‍ സെക്രട്ടറി ജനറലിന്റെയും രക്ഷാസമിതിയുടേയും ആവശ്യം അമേരിക്ക തള്ളി. യു.എസ് നിലപാട് കാരണം 55 രാജ്യങ്ങളുടെ പിന്തുണയോടെ യു.എ.ഇ കൊണ്ടുവന്ന കരട് പ്രമേയം രക്ഷാസമിതിയില്‍ പാസായില്ല. ഇസ്രായേല്‍ ആക്രമണം കടുപ്പിച്ചതോടെ ഗാസയില്‍ മരണം 17,490 ആയി. യുദ്ധം മൂന്നാം മാസത്തിലേക്ക് കടന്നതോടെ ഗാസയിലെ മാനുഷിക ദുരന്തത്തിന് പരിഹാരം തേടിയാണ് യു.എന്‍ രക്ഷാസമിതി ഇന്നലെ വീണ്ടും യോഗം ചേര്‍ന്നത്. ഗാസയില്‍ അടിയന്തര വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുന്ന കരട് പ്രമേയം യു.എ.ഇയാണ് കൊണ്ടുവന്നത്.

 

55 രാജ്യങ്ങളുടെ പിന്തുണയും ഇതിനുണ്ടായിരുന്നു. ചൈന, റഷ്യ, ഫ്രാന്‍സ് ഉള്‍പ്പെടെ വന്‍ശക്തി രാജ്യങ്ങളും പ്രമേയത്തെ പിന്തുണച്ചു. എന്നാല്‍ നിലവില്‍ വെടിനിര്‍ത്തല്‍ ഉണ്ടായാല്‍ ഹമാസിനാകും ഗുണം ചെയ്യുകയെന്ന് യു.എന്നിലെ യു.എസ് പ്രതിനിധി റോബര്‍ട്ട് വുഡ് അറിയിച്ചു. ഹമാസ് ഇസ്രായേലിന് ഭീഷണി ആയതിനാല്‍ വെടിനിര്‍ത്തലിന് സമയപരിധി വയ്ക്കാന്‍ ഇസ്രായേലിനെ നിര്‍ബന്ധിക്കാനാവില്ലെന്നും അദ്ദേഹം പറഞു. ഗാസയില്‍ കൊല്ലപ്പെട്ടവരില്‍ 7,870 പേര്‍ കുട്ടികളും 6,121 പേര്‍ സ്ത്രീകളുമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി എന്ത് ഒത്ത് തീര്‍പ്പ് എനിക്ക് പറയാനുള്ളതെല്ലാം മാധ്യമങ്ങള്‍ക്കു മുന്നില്‍ തുറന്ന് പറയുമെന്ന് ബാദുഷ  (6 minutes ago)

ജോർജുകുട്ടി കറക്റ്റ്ആണോ? മോഹൻലാലിൻ്റെ ഈ സംശയത്തോടെ ദൃശ്യം. 3 ഫുൾ പായ്ക്കപ്പ്!!  (11 minutes ago)

മണ്ണിടിച്ചിലില്‍ ഗുരുതരമായി പരിക്കേറ്റ് ഇടത് കാല്‍ നഷ്ടപ്പെട്ട സന്ധ്യക്ക് കൈതാങ്ങായി മമ്മൂട്ടി  (21 minutes ago)

വ്യാജ സിബിഐ സംഘത്തിന്റെ കെണിയില്‍ നിന്ന് ഡോക്ടര്‍ ദമ്പതികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (33 minutes ago)

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 2.5 കോടി ദിർഹം സ്വന്തമാക്കിയത് മലയാളി...  (33 minutes ago)

ഉന്നത രാഷ്ട്രീയക്കാരുടെയും ,ബിസിനസുകാരുടെയും, സെലിബ്രിറ്റികളുടെയും ലൈംഗിക ആവശ്യങ്ങൾക്കായി പ്രായപൂർത്തിയാകാത്ത കുട്ടികളെ കടത്തി: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ സ്വകാര്യദ്വീപിന്റെ ചിത്  (39 minutes ago)

കുവൈറ്റിൽ ലൈസൻസില്ലാതെ മണി എക്സ്ചേഞ്ച് നടത്തുന്നവർക്ക് കടുത്ത പിഴയും തടവും; പുതിയ നിയമനിർമ്മാണത്തിന് മന്ത്രിസഭ അംഗീകാരം...  (48 minutes ago)

കുവൈറ്റിൽ വളർത്തുമൃഗങ്ങളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ പുതിയ നിയന്ത്രണം ഏർപ്പെടുത്തി അധികൃതർ...  (54 minutes ago)

ഇന്ത്യക്കാരനെ കുവൈത്തിൽ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രവാസി സമൂഹം ആശങ്കയിൽ...  (1 hour ago)

തായ്‌ലന്‍ഡില്‍ നിന്നെത്തിയ ദമ്പതികളുടെ ബാഗേജില്‍ വംശനാശ ഭീഷണി നേരിടുന്ന 11 പക്ഷികള്‍  (1 hour ago)

യെമന്‍ തടഞ്ഞുവച്ച മലയാളിയെ മോചിപ്പിച്ചു  (1 hour ago)

അന്ന് രാഹുല്‍ സത്യപ്രതിജ്ഞ ചെയ്ത അതേ ദിനത്തിലാണ് പാര്‍ട്ടിയില്‍ നിന്ന് ഇന്ന് പുറത്താകുന്നതും  (1 hour ago)

ഭീമ കൊറേഗാവ് കേസില്‍ ഡോ. ഹാനി ബാബുവിന് ജാമ്യം  (1 hour ago)

2024 DEC 4 ജയിച്ചു, 2024 DEC 4 തോറ്റു വിധി കേട്ട് രാഹുലിന്റെ 'അമ്മ തളർന്ന് വീണു...!കോടതിയെ ഞെട്ടിച്ച ആ 3 തെളിവുകൾ, അജിത്തിനെ പൂട്ടി  (1 hour ago)

4 കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ 32കാരി  (1 hour ago)

Malayali Vartha Recommends