റാസ് ലഫാനിൽ സ്ഫോടനം...! പൊട്ടിത്തെറിച്ച് ജനങ്ങൾ ചിതറി..! ചോർച്ച തുടങ്ങി..! 18 പേരെ അഗ്നി വിഴുങ്ങി?!ചാവേറുകളുടെ പ്ലാൻ..?!

ഖത്തറിലെ പ്രകൃതിവാതക പ്ലാൻ്റിൽ വൻ സ്ഫോടനം. ഇറാൻ ആക്രമണത്തിന് പിന്നാലെ അടച്ചിട്ട പ്ലാൻ്റിൽ പ്രവർത്തനം പുനഃരാരംഭിക്കാൻ തൊഴിലാളികൾ ശ്രമിക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. അപകടത്തിൽ 54 പേർക്ക് പരിക്കേൽക്കുകയും 18 പേരെ കാണാതാവുകയും ചെയ്തെന്നാണ് റിപ്പോർട്ട്. സ്ഫോടനം കഴിഞ്ഞ് മണിക്കൂറുകൾ പിന്നിട്ടിട്ടും ഇവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
റാസ് ലഫാൻ വ്യാവസായിക മേഖലയിലെ പ്രധാന പ്രകൃതിവാതക പ്ലാൻ്റിലാണ് വൻ സ്ഫോടനം നടന്നത്. ഇത് ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക ഉൽപ്പാദകരിൽ ഒന്നായി ഖത്തർ തുടരുന്ന സാഹചര്യത്തിൽ ആഗോള ഊർജ വിപണിയെ വീണ്ടും പ്രതിസന്ധിയിലാക്കിയേക്കും. ലോകത്തിലെ ഏറ്റവും വലിയ എൽഎൻജി പ്ലാൻ്റിലാണ് സ്ഫോടനം എന്നാണ് റിപ്പോർട്ട്
ഹോർമുസ് കടലിടുക്കിൽ ഇറാൻ നിയന്ത്രണം കടുപ്പിച്ചതോടെ ഇന്ധനം എത്തിക്കാൻ കഴിയാതെ ഖത്തർ ഉൽപാദനം നിർത്തിവച്ചിരിക്കുകയായിരുന്നു. പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ അവസാന ഘട്ടത്തിലേക്ക് എത്തിയതോടെ ഹോർമുസിലെ നിയന്ത്രണങ്ങളിൽ ഇറാൻ ഇളവ് വരുത്തിയിരുന്നു. ഇതേത്തുടർന്നാണ് പ്ലാൻ്റിലെ പ്രവർത്തനങ്ങൾ ആരംഭിക്കാൻ ശ്രമം തുടങ്ങിയത്. ഇതിനിടെയാണ് സ്ഫോടനം നടന്നത്.
ബാർസാൻ ഗ്യാസ് സപ്ലൈ ഫെസിലിറ്റിയിൽ നടന്ന പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കിടയിലാണ് സ്ഫോടനവും തീപിടിത്തവുമുണ്ടായതെന്ന് ഖത്തർ എനർജി അറിയിച്ചു. അപകടത്തിൽ എത്രത്തോളം നാശനഷ്ടമുണ്ടായിട്ടുണ്ടെന്ന് വ്യക്തമല്ല. മണിക്കൂറുകൾ കഴിഞ്ഞിട്ടും കാണാതായവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.
അപകടത്തിന് പിന്നാലെ പുറത്തുവന്ന റിപ്പോർട്ടുകളിൽ കുറച്ചാളുകൾക്ക് മാത്രമേ പരിക്കേറ്റിട്ടുള്ളൂ എന്നായിരുന്നു വിശദീകരണം. എന്നാൽ ഖത്തർ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കുകളിലാണ് പരിക്കേറ്റവരുടെയും കാണാതായവരുടെയും വിവരങ്ങൾ പുറത്തുവരുന്നതും, അപകടത്തിൻ്റെ വ്യാപ്തി മനസിലാകുന്നതും.
ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക (LNG) കയറ്റുമതി രാജ്യങ്ങളിലൊന്നായ ഖത്തറിൽ നിന്നുള്ള ഒരു വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ ആഗോള സമൂഹത്തെ ഒന്നടങ്കം ഞെട്ടിക്കുകയുണ്ടായി. രാജ്യത്തെ പ്രമുഖ പ്രകൃതിവാതക പ്ലാൻ്റിലുണ്ടായ വൻ സ്ഫോടനവും അതിനെത്തുടർന്നുണ്ടായ തീപിടുത്തവും വലിയ തോതിലുള്ള ആശങ്കകൾക്കാണ് വഴിതുറന്നിരിക്കുന്നത്. നൂതന സുരക്ഷാ സംവിധാനങ്ങളുള്ള ഖത്തറിലെ ഒരു പ്രധാന ഊർജ്ജ നിലയത്തിൽ ഇത്തരമൊരു ദുരന്തം സംഭവിച്ചത് മിഡിൽ ഈസ്റ്റിലെ വ്യാവസായിക സുരക്ഷയെക്കുറിച്ചും ആഗോള ഊർജ്ജ വിപണിയുടെ സ്ഥിരതയെക്കുറിച്ചും പുതിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുന്നു.
ദുരന്തത്തിന്റെ വ്യാപ്തിയും അടിയന്തര രക്ഷാപ്രവർത്തനവും
ലഭ്യമായ ഔദ്യോഗിക വിവരങ്ങൾ പ്രകാരം പ്ലാൻ്റിലുണ്ടായ ശക്തമായ പൊട്ടിത്തെറിയിൽ 54 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും 18 ജീവനക്കാരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. സ്ഫോടനത്തിന്റെ ആഘാതത്തിൽ പ്ലാൻ്റിലെ പ്രധാന കെട്ടിടങ്ങൾക്കും വാതക സംഭരണികൾക്കും കനത്ത നാശനഷ്ടമാണ് സംഭവിച്ചത്. അപകടം നടന്നയുടൻ തന്നെ ഖത്തർ സിവിൽ ഡിഫൻസും സുരക്ഷാ സേനയും സംയുക്തമായി അതീവ ജാഗ്രതയോടെ രക്ഷാപ്രവർത്തനം ആരംഭിച്ചു.
https://www.facebook.com/Malayalivartha
























