Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...


എനിക്ക് ശ്വാസം മുട്ടുന്നു അച്ഛാ..."! കുഞ്ഞ് ദിക്ഷൽ പിടയുമ്പോഴും തൊട്ടുപോലും നോക്കാതെ ഡോക്ടർ; ആൽജോയ്ക്ക് പിന്നാലെ ദിക്ഷലും...


ആ സ്വപ്നക്കൂട് പണിയാതെ നൗഷാദലി മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ വിറങ്ങലിച്ച് നാട്; സത്യാവസ്ഥ വെളിപ്പെടുമ്പോൾ ബാക്കിയാകുന്നത് കണ്ണീരോർമ്മകൾ...


കരിമരുന്നിൽ എരിഞ്ഞ തീരാനോവ്: ആനവാൽ മോതിരവും അവസാന സന്ദേശവും ബാക്കിയാക്കി ബിജീഷ് മടങ്ങി...


മതം മാറാൻ മലയാള സിനിമയിലെ ഒരു പ്രമുഖ നടിക്ക് 100 കോടി രൂപയുടെ ഓഫർ..കുടുംബമില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീയ്ക്കാണ് ഓഫർ..ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..

ടെഹ്റാനിലെ ചർച്ച; ഇന്ത്യയെ ഭീക്ഷണിപ്പെടുത്തുന്നു; നെതന്യാഹു വമ്പൻ യുദ്ധത്തിൽ; പ്രവചനങ്ങൾ അച്ചട്ടാവുന്നു!!

07 APRIL 2024 05:59 PM IST
മലയാളി വാര്‍ത്ത

പശ്ചിമേഷ്യ വീണ്ടും അശാന്തിയുടെ വിളനിലമായി മരുന്ന് ഇറാൻ-ഇസ്രയേൽ സംഘർഷങ്ങൾ കൊടുക്കുമ്പോൾ ലോകം ഭീതിയിലാണ്. ഇത്തരം സംഘർഷങ്ങൾ  ഒരു തുറന്ന യുദ്ധത്തിന് വഴിവെക്കുകയാണെങ്കിൽ ലോക ശക്തികൾക്കൂടി പങ്കു ചേർന്നാൽ ലോകം എന്നും പേടിക്കുന്ന മൂന്നാം ലോക മഹായുദ്ധം എന്ന മഹാ വിപത്തിലേക്ക് കാര്യങ്ങൾ എത്തിപ്പെടാം. ഇതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ നമ്മൾ ചിന്തിക്കുന്നതിനും അപ്പുറത്താകും.


പശ്ചിമേഷ്യക്ക് എന്നും പറയാനുള്ളത് സംഘർഷങ്ങളുടെ വളരെ നീണ്ട ചരിത്രമാണ് . യുദ്ധങ്ങളും ആക്രമണങ്ങളും രക്ത ചൊരിച്ചിലുകളും ആ മണ്ണിന് അപരിചിതമല്ല.  അമേരിക്കയും ഇറാനും തമ്മിലുള്ള ശത്രുത ഇറാനിലെ ഇസ്‌ലാമിക വിപ്ലവത്തോളം തന്നെ പഴയതാണ്. അമേരിക്കയുടെ ഉറ്റ സുഹൃത്തായിരുന്ന ഇറാനിലെ അവസാനത്തെ ചക്രവർത്തിയായിരുന്ന ഷാ പഗ്‌ലവിയെ 1979-ൽ അയത്തൊള്ള ഖൊമേനി പുറത്താക്കിയതു മുതൽ അമേരിക്ക ഇറാനിൽ ആധിപത്യം പുനഃസ്ഥാപിക്കാൻ ശ്രമിച്ചുവരുകയായിരുന്നു.

ഇരുരാജ്യങ്ങളും യുദ്ധത്തിന്റെ വക്കിലെത്തിയ അവസരങ്ങൾ ധാരാള മുണ്ട്. എന്നാൽ, ഇറാനുമായി ഒരു യുദ്ധം സങ്കല്പിക്കാനാവാത്ത നാശനഷ്ടങ്ങൾ ഉണ്ടാക്കുമെന്നതുകൊണ്ടാണ് അതുണ്ടാകാതിരുന്നത്. യുദ്ധം ഉണ്ടാകാതിരിക്കേണ്ടത് ലോകത്തിന്റെ ആവശ്യമാണെങ്കിലും  ഇന്ന് വീണ്ടും യുദ്ധത്തിന്റെ കാർമേഘങ്ങൾ ഉരുണ്ടുകൂടുകയാണ് പശ്ചിമേഷ്യയിൽ.


കഴിഞ്ഞ വർഷം ഒക്ടോബർ 7 മുതൽ ഗാസ മുനമ്പിൽ ഇസ്രയേൽ നടത്തിക്കൊണ്ടിരിക്കുന്ന അതിക്രൂരമായ ആക്രമണങ്ങൾ പശ്ചിമേഷ്യയിൽ വീണ്ടും അശാന്തി പരത്തി  . ഇസ്രയേല്‍ ഹമാസ് സംഘർഷത്തില്‍ കൂടുതൽ രാജ്യങ്ങൾ ഭാഗമാവുന്നതോടെ പശ്ചിമേഷ്യയുടെ ഭാവിയെ സംബന്ധിച്ച് കൂടുതല്‍ ആശങ്കകൾ ഉയരുകയാണ്.

സിറിയയിലെ ഇറാൻ എംബസിയില്‍ ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങള്‍ മേഖലയെ കൂടുതല്‍ കലുഷിതമാക്കുകയാണ്. ഈ ആഴ്ച ആദ്യം നടന്ന ആക്രമണത്തിൽ ഇറാനിയന്‍ ഖുദ്‌സ് ഫോഴ്‌സ് കമാന്‍ഡർ ജനറല്‍ മുഹമ്മദ് റെസ സഹേദി അടക്കമുള്ള പ്രമുഖർ കൊല്ലപ്പെട്ടു. 2020 ജനുവരിയിൽ ഖുദ്‌സ് ഫോഴ്‌സ് കമാൻഡർ മേജർ ജനറൽ ഖാസിം സുലൈമാനിയെ ഇറാഖിൽ യുഎസ് കൊലപ്പെടുത്തിയതിന് ശേഷം ഉന്നത റാങ്കിൽ ഉള്ള ഒരുദ്യോഗസ്ഥനെ കൂടി വകവരുത്തി എന്നതാണ് ആക്രമണത്തിന്റെ അടിസ്ഥാനം.


ഒരു രാജ്യത്തിൻ്റെ കോൺസുലേറ്റിന് നേരെയുള്ള ആക്രമണം അതിൻ്റെ പരമാധികാര ഭൂമിക്ക് നേരെയുള്ള ആക്രമണമായിട്ടാണ് കണക്കാക്കപ്പെടുന്നത്. അതിനാൽ വിഷയം മറ്റൊരു സംഘർഷത്തിന് തുടക്കമിടും എന്ന് നിസംശയം പറയാം. ആക്രമണത്തിന് ഇസ്രയേൽ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി ഇതിനകം പ്രഖ്യാപിച്ച് കഴിഞ്ഞു.

2011-ൽ ആരംഭിച്ച ആഭ്യന്തര യുദ്ധത്തെത്തുടർന്നുണ്ടായ രാജ്യത്തെ അരാജകത്വം മുതലെടുത്ത് ഇസ്രയേൽ സൈന്യം ഒരു ദശാബ്ദത്തിലേറെയായി സിറിയയിൽ ആക്രമണങ്ങൾ നടത്തുന്നുണ്ട്. ശിഥിലമായ രാജ്യത്തെ ഭരണ വ്യവസ്ഥ ഈ ആക്രമണങ്ങൾക്ക് കൂടുതൽ സൗകര്യം ഒരുക്കി എന്നും പറയാം. സിറിയയിൽ വർധിച്ചുവരുന്ന ഇറാൻ്റെയും ഹിസ്ബുള്ളയുടെയും സാന്നിധ്യം ചൂണ്ടിക്കാട്ടി 2017 മുതൽ ഇസ്രയേൽ ആക്രമണങ്ങൾ നടത്തുന്നുണ്ട്.

 ഇസ്രയേല്‍ മുൻ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് പണ്ട് ഇറാനെ കുറിച്ച് പറഞ്ഞത്  ഇറാന്‍ ഒരു 'നീരാളിയുടെ തല'യാണ്, എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.   ഹമാസ്, ഹിസ്ബുള്ള, ഹൂതി, ഇസ്ലാമിക ജിഹാദ് ഇസ്രയേല്‍ തീവ്രവാദികള്‍ എന്ന് വിളിക്കുന്ന പല സായുധ  സംഘടനകളുടെ സംഗമ സ്ഥാനമാണ് ഇറാന്‍ എന്നാണ് ഇസ്രയേല്‍  നിലപാട്.


1961ലെ വിയന്ന കൺവെൻഷൻ പ്രകാരം യുദ്ധ സമയത്തും എംബസിയും കോൺസുലർ പരിസരവും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. എംബസിക്ക് നേരെയുള്ള ആക്രമണം കൊണ്ട് കൃത്യമായ സന്ദേശം ഇസ്രയേൽ ഇറാന് നൽകുന്നുണ്ട്. മുതിർന്ന ഇറാൻ ഉദ്യോഗസ്ഥൻ സിറിയയിൽ എത്തിയത്തിന് പിന്നാലെ, എംബസിയിൽ വെച്ച് അദ്ദേഹത്തെ ഇസ്രയേൽ വധിച്ചിരുന്നു.

ഇറാനിലെ മുതിർന്ന സൈനികരുടെ നീക്കങ്ങൾ ഇസ്രയേൽ കൃത്യമായി നിരീക്ഷിക്കുന്നു, എംബസിക്കുള്ളിൽ പോലും ആർക്കും രക്ഷയില്ല എന്ന് തന്നെയാണ് ഇസ്രയേൽ വ്യക്തമാക്കുന്നത്. ഒരു തുറന്ന പ്രാദേശിക യുദ്ധമാണ് ഇസ്രേയലിന് വേണ്ടത് എന്ന സൂചനകൂടിയാണ് ഈ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.


ഇറാനിലെ ഏറ്റവും പുതിയ ഇസ്രയേലി ആക്രമണങ്ങൾ വിശാലമായ സംഘർഷത്തിന് വഴി വെക്കുമോ എന്നതാണ് ഇപ്പോൾ ഉയർന്നു വരുന്ന ചോദ്യം. ഇസ്രയേലിന്റെ ആക്രമങ്ങളോട് പലപ്പോഴും ഇറാൻ മൗനം പാലിക്കുന്നതിന് പിന്നിലെ ഒരു സുപ്രധാന കാരണം അത് തന്നെയാണ്. ഗാസയ്‌ക്കെതിരായ അധിനിവേശം മേഖലയിലുടനീളം വ്യാപിപ്പിക്കുന്നതിൽ നിന്ന് വിട്ട് നിൽക്കുക എന്നതാണ് ഇറാന്റെ പ്രഖ്യാപിത നയം.

ഹിസ്ബുല്ലയെ മുന്നിൽ നിർത്തി തിരിച്ചടിക്കുകയാണ് ഇറാന് ആ നിലയ്ക്ക് സ്വീകരിക്കാവുന്ന വഴി. എന്നാൽ എത്ര കാലം ഇറാന് ഇത്തരത്തിൽ പിന്നോട്ട് വലിയാൻ സാധിക്കും എന്നതും ഉയർന്നുവരുന്ന ചോദ്യമാണ്. ഇസ്രയേലിനെതിരെ തിരിച്ചടിക്കാൻ ഇറാന് മേൽ സമ്മർദമുണ്ട് താനും.

എന്നാൽ ഇസ്രയേലുമായുള്ള ഒരു തുറന്ന യുദ്ധം മുഴുവൻ പ്രദേശത്തിനും വിനാശകരമാകുമെന്നും അമേരിക്ക അടക്കമുള്ള വൻ ശക്തികൾ യുദ്ധത്തിന്റെ ഭാഗമാവുമെന്നും ഇറാന് നിശ്ചയമുണ്ട്. അതിനാൽ വലിയ ശക്തികളുമായുള്ള നേരിട്ടുള്ള ഏറ്റുമുട്ടൽ ഒഴിവാക്കി നിഴൽ യുദ്ധങ്ങൾ നടത്തുക എന്നതാണ് ഇറാന്‍ സ്വീകരിക്കാറുള്ള നീക്കം.

2002-ൽ ഇറാൻ ആണവായുധനിർമാണത്തിനുവേണ്ടി ശ്രമിക്കുന്നുവെന്ന വാർത്ത വന്നത് മുതൽ അമേരിക്കയും ഇസ്രയേലും എന്തുവിലകൊടുത്തും ഇറാനെ പിന്തിരിപ്പിക്കണമെന്ന് തീരുമാനിക്കുകയും അതിനുള്ള നീക്കങ്ങൾ തുടങ്ങുകയും ചെയ്തിരുന്നു .  അന്താരാഷ്ട്ര ആണവ ഏജൻസിയെ ഉപയോഗിച്ച് ഇറാന്റെ ആണവപ്രവർത്തനങ്ങൾ അവസാനിപ്പിക്കാനുള്ള അമേരിക്കയുടെ  ശ്രമത്തിനോട്  ലോകത്തിലെ മിക്ക രാജ്യങ്ങളും സഹകരിച്ചു.


ആണവ നിർവ്യാപനകരാർ ഒപ്പിട്ട രാജ്യമെന്ന നിലയിൽ സമാധാനപരമായ ഉപയോഗത്തിനുമാത്രമേ ആണവപരീക്ഷണങ്ങൾ നടത്താൻ ഇറാന് അധികാരമുള്ളൂ.  എന്നാൽ, ആണവ ഏജൻസിയുടെ പരിശോധനയിൽ ഇറാൻ ആണവബോംബ് നിർമിക്കാൻ ശ്രമിക്കുന്നതായി വിവരം ലഭിച്ചു. ഇറാൻ ആ കണ്ടെത്തലിനെ നിരാകരിച്ചുവെങ്കിലും അവർ നടത്തിയ പരീക്ഷണങ്ങളുടെ വ്യാപ്തിയും സ്വഭാവവും സംശയമുയർത്തുന്നതായിരുന്നു. അതിനാൽ ഈ പ്രശ്നം ഐക്യരാഷ്ട്ര സംഘടനയുടെ രക്ഷാസമിതിയെ അറിയിക്കുകയും സമിതി ഇറാനെതിരായി പല ഉപരോധങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു.

ഇവയിൽ പ്രധാനമായത് ഇറാന്റെ എണ്ണവ്യാപാരത്തെ തടസ്സപ്പെടുത്തുക എന്നതായിരുന്നു. അമേരിക്ക അവരുടെതന്നെ ഉപരോധം ശക്തിപ്പെടുത്തുകയും ഇന്ത്യയെപ്പോലെ ഇറാന്റെ എണ്ണയെ ആശ്രയിക്കുന്ന രാജ്യങ്ങളോട് എണ്ണ ഇറക്കുമതി വെട്ടിക്കുറയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു. യുദ്ധം ഒഴിവാക്കാനായി ഇറാനെതിരേയുള്ള ഉപരോധത്തിൽ ഇന്ത്യപോലും പങ്കെടുക്കുകയുണ്ടായി.

അതോടൊപ്പംതന്നെ സമാധാനപരമായി പ്രശ്നം പരിഹരിക്കാൻ ജർമനി ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങൾ ശ്രമം തുടങ്ങുകയും ചെയ്തു.
ഇറാൻ , ഉപരോധത്തെ ചെറുത്തുനിന്നുവെങ്കിലും കാലംകഴിഞ്ഞതോടെ അവർക്ക് പിടിച്ചുനിൽക്കാൻ കഴിയാതെ വരുകയും സ്വന്തം അതിജീവനത്തിനുവേണ്ടി ആണവപ്രവർത്തനങ്ങൾ കുറയ്ക്കാൻ തയ്യാറാവുകയും ചെയ്തു .

എന്നാൽ ഇപ്പോൾ  ഒരു ഉന്നത ജനറലിനെ കൊലപ്പെടുത്തിയ കോൺസുലേറ്റിന് നേരെയുണ്ടായ ആക്രമണത്തോട് പ്രതികരിക്കാൻ ഇറാൻ റമദാൻ അവസാനിക്കുന്നതിന് മുൻപ് തിരിച്ചടിക്കും എന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. അതിനാൽ അമേരിക്ക വൻ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. റിപ്പോർട്ടുകൾ പ്രകാരം ഇറാൻ ആക്രമണം അഴിച്ച് വിടുകയാണെങ്കിൽ അതൊരു തുറന്ന യുദ്ധത്തിന് വഴിവെക്കുകയും പശ്ചിമേഷ്യ വീണ്ടും ചോരക്കളം ആവുകയും ചെയ്യും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വട്ടിയൂര്‍ക്കാവ് സംഘര്‍ഷം: സ്‌റ്റേഷന്‍ എസ് എച്ച് ഒ മെഡിക്കല്‍ അവധിയില്‍ പ്രവേശിച്ചു  (26 minutes ago)

പള്ളികളില്‍ സ്ത്രീ പ്രവേശനത്തിന് വിലക്കില്ലെന്ന് സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്  (35 minutes ago)

ഊഞ്ഞാല്‍ ആടുന്നതിനിടെ ബനിയന്‍ കഴുത്തില്‍ കുടുങ്ങി 10 വയസുകാരന് ദാരുണാന്ത്യം  (1 hour ago)

പാമ്പു കടിയേറ്റ് കായംകുളത്ത് യുവതിക്ക് ദാരുണാന്ത്യം  (1 hour ago)

കഠിനമായ ചൂടിന്റെ പശ്ചാത്തലത്തില്‍ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി  (2 hours ago)

ലോക പുസ്തക ദിനത്തില്‍ വായനക്കാര്‍ക്കായി കെ സി വേണുഗോപാലിന്റെ പുസ്തകം  (5 hours ago)

നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗില്‍ ചരിത്രം കുറിച്ച് ബംഗാളും തമിഴ്‌നാടും  (5 hours ago)

കളിക്കുന്നതിനിടെ കലത്തില്‍ കുടുങ്ങിപ്പോയ നാല് വയസുകാരന് രക്ഷകരായി ഫയര്‍ ഫോഴ്‌സ്  (5 hours ago)

പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത് വീണ്ടും മാറ്റി  (5 hours ago)

കൊല്ലത്ത് വൈദ്യുതാഘാതമേറ്റ് പന്ത്രണ്ട് വയസ്സുകാരന് ദാരുണാന്ത്യം  (6 hours ago)

ഹോര്‍മുസ് കടലിടുക്കില്‍ നിയന്ത്രണം കടുപ്പിച്ചു: സമാധാന ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ പിന്മാറി  (6 hours ago)

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം: സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം...  (6 hours ago)

കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...  (6 hours ago)

ജിതിൻ കെ ജോസും ജയസൂര്യയും ഒന്നിക്കുന്നു; ഫാന്റസി, ത്രില്ലർ ജോണറിൽ മായൻ ആരംഭിച്ചു!!!  (6 hours ago)

ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകരുടെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി  (7 hours ago)

Malayali Vartha Recommends