Widgets Magazine
20
Jan / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹമാസ് ഇസ്രായേൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു; ഇന്ന് മോചിപ്പിക്കുന്നവരുടെ പേരുകൾ ഹമാസ് കൈമാറി...


കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസം: മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം : 22 വരെ മഴ സാധ്യത...


ലോകത്തിലെ ഏറ്റവും വലിയ തീർഥാടകസംഗമം...ഇത്രയും കോടികണക്കിന് ജനങ്ങൾ അവിടേക്ക് എത്തുമ്പോൾ സുരക്ഷയും അതീവ പ്രാധാന്യമാണ്..11 ടെതർഡ് ഡ്രോണുകളും ആന്റി-ഡ്രോൺ സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്...


നിലവിളി കേട്ട് ആദ്യം ഓടി എത്തിയത് കൊടുവാൾ നൽകിയ അയൽവീട്ടുകാർ; ജന്മം നൽകിയതിനുള്ള ശിക്ഷ താൻ നടപ്പാക്കിയെന്ന് ആക്രോശം...


ചുമ്മാതല്ല മുഖ്യമന്ത്രി പിണറായി വിജയന്റെ വിജിലൻസ് വകുപ്പ്, കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീടുകളിൽ റെയ്ഡ് നടത്തിയത്.... കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിൽ ഇതാദ്യമായാണ് സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർ റെയ്ഡ് നടത്തുന്നത്...

ഇബ്രാഹിം റെയ്‌സിയുടെ ജീവനെടുത്തത് അമേരിക്കന്‍ നിര്‍മ്മിത ഹെലികോപ്ടര്‍;സുരക്ഷാ മുന്നറിയിപ്പുകള്‍ ഉണ്ടായിരുന്നിട്ടും പ്രസിഡന്റ് അവഗണിച്ചു,ബെല്‍ 212 ഹെലികോപ്റ്ററാണ് റെയ്‌സിയുടെ തലയെടുത്തത്,കലിയിളകി യുഎസ്സിന് നേരെ തിരിഞ്ഞിരിക്കുകയാണ് പരമോന്നത നേതാവ്

20 MAY 2024 08:09 PM IST
മലയാളി വാര്‍ത്ത

More Stories...

ഹമാസ് ഇസ്രായേൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു; ഇന്ന് മോചിപ്പിക്കുന്നവരുടെ പേരുകൾ ഹമാസ് കൈമാറി...

ദീർഘകാലമായി കാത്തിരുന്ന വെടിനിർത്തലും ബന്ദികളെ മോചിപ്പിക്കുന്ന കരാറും വൈകി; ഗാസയ്ക്കുള്ളിൽ ആക്രമണം നടത്തി ഇസ്രായേൽ: എട്ടുപേർ കൊല്ലപ്പെട്ടു: പിന്നാലെ മൂന്ന് വനിതകളുടെ പേര് കൈമാറി ഹമാസ്...

സ്‌പേസ് എക്‌സ് ആദ്യ വിക്ഷേപണത്തിന് തയ്യാറെടുക്കുന്നു....സ്‌പേസ് എക്‌സിന്റെ അഭിമാന ബഹിരാകാശ വിക്ഷേപണ വാഹനമായ ഫാല്‍ക്കണ്‍ 9 ഇന്ന് കുതിച്ചുയരും

യു.എസിന്റെ 47-ാം പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് നാളെ ചുമതലയേല്‍ക്കും....

ഹമാസുമായുള്ള വെടിനിര്‍ത്തല്‍ താല്‍ക്കാലികമാണെന്നും ആവശ്യമെങ്കില്‍ പോരാട്ടം തുടരുമെന്നും മുന്നറിയിപ്പ് നല്‍കി ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു....

ഇബ്രാഹിം റെയ്‌സിയുടെ മരണത്തില്‍ ചര്‍ച്ചകള്‍ പലവഴിക്ക് നടക്കുമ്പോള്‍ നിര്‍മായകമായ ഒരു വിവരം പുറത്ത് വന്നിട്ടുണ്ട്. റെയ്‌സിയുടെ ജീവനെടുത്തത് അമേരിക്കന്‍ നിര്‍മ്മിത ഹെലികോപ്ടര്‍. അതായത് റെയ്‌സിയും വിദേശകാര്യമന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുല്ലാഹിയാനും, മറ്റ് 7 പേരും സഞ്ചരിച്ചത് ബെല്‍ 212 ഹെലികോപ്റ്ററിലാണ്. ഇത് യുഎസ് നിര്‍മ്മിത കോപ്ടറാണ്. ഇതിന്റെ സുരക്ഷാവീഴ്ചകള്‍ മുന്‍പു തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിലെ യാത്ര അപകടമെന്ന് പലതവണ റെയ്‌സിയ്ക്ക് സൈനിക ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് കൊടുത്തിട്ടുണ്ട്. ഈ മുന്നറിയിപ്പുകള്‍ അവഗണിച്ച് ഇതില്‍ തന്നെ റെയ്‌സി യാത്രകള്‍ പലതും നടത്തിയത്. ഒടുവില്‍ ഇറാന്‍ സൈന്യം ഭയപ്പെട്ടത് തന്നെ സംഭവിച്ചത്.

ഇറാന്‍ അമേരിക്കയ്ക്ക് നേരെ തിരിയുമെന്നതില്‍ സംശയമില്ല. എന്നാല്‍ കേടുപാടുകള്‍ ഉണ്ടെന്നറിഞ്ഞിട്ടും സൈന്യം മുന്നറിയിപ്പ് കൊടുത്തിട്ടും എന്തിന് കോപ്ടര്‍ ഉപയോഗിച്ചുവെന്ന ചോദ്യം അമേരിക്ക തിരികെ ചോദിക്കും. അമേരിക്കയും ഇറാനും തമ്മിലെ ബന്ധം ആകെ ഉലഞ്ഞ് നില്‍്ക്കുകയാണ് അതിന്‍രെ കൂടെ റെയ്‌സിയുടെ ജീവന്‍ കവര്‍ന്നത് അമേരിക്കന്‍ കോപ്ടര്‍. പോര്‍വിളിയ്ക്ക് ഇതിലും വലിയ കാരണം ഇനി വേണ്ട. ഫ്‌ളൈറ്റ് സേഫ്റ്റി ഫൗണ്ടേഷന്റെ കണക്കുകളനുസരിച്ച് എട്ടു മാസം മുന്‍പും ഒരു ബെല്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ പെട്ടിരുന്നു.
കൈവശമുള്ള ഹെലികോപ്റ്ററുകളുടെ അറ്റകുറ്റപ്പണികള്‍ നടത്താനും പുതിയവ വാങ്ങാനും ഇറാന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. സൈന്യത്തിന്റെ പക്കലുള്ള ഹെലികോപ്റ്ററുകളില്‍ പലതും കാലഹരണപ്പെട്ടതാണ്. ആവശ്യത്തിനു പുതിയ കോപ്റ്ററുകള്‍ ഇല്ലാത്തിനാലാകും സുരക്ഷാപ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ബെല്‍ 212 തുടര്‍ന്നും ഉപയോഗിച്ചത്.

കൂടുതല്‍ ഭാരം വഹിക്കാനുള്ള ശേഷിയും ഡബിള്‍ എന്‍ജിന്‍ സൗകര്യങ്ങളും ഉണ്ടെങ്കിലും പലപ്പോഴും ഇതിന്റെ രണ്ടാമത്തെ എന്‍ജിന്‍ പണിമുടക്കാറുണ്ടെന്നാണ് പ്രധാന പരാതി. ഇറാന്‍ പ്രസിഡന്റ് റെയ്‌സിയുടെ മരണത്തിനു മുന്‍പ്, 2023 സെപ്റ്റംബറില്‍ മറ്റൊരു ബെല്‍ 212 യുഎഇ തീരത്ത് തകര്‍ന്നുവീണിരുന്നു. ആ അപകടം ആരുടെയും ജീവന്‍ കവര്‍ന്നില്ല. എന്നാല്‍ 2018ല്‍ ഉണ്ടായ സമാനസംഭവത്തില്‍ നാലുപേര്‍ മരിച്ചതായി ഫ്‌ലൈറ്റ് സേഫ്റ്റി ഫൗണ്ടേഷന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 1978 ജൂണ്‍ മൂന്നിന് അബുദാബിയില്‍ ഒരു ബെല്‍ 212 അപകടത്തില്‍ 15 പേരുടെ ജീവനാണ് നഷ്ടമായത്. ഇന്ന് ആഗോളതലത്തില്‍ സര്‍ക്കാരുകളും സ്വകാര്യ ഓപ്പറേറ്റര്‍മാരും ഉപയോഗിച്ചുവരുന്ന ബെല്‍ 212 ഹെലികോപ്റ്റര്‍ വിയറ്റ്‌നാം യുദ്ധകാലത്ത് വ്യാപകമായിരുന്ന യുഎച് 1 എന്‍ 'ട്വിന്‍ ഹ്യൂയി'യുടെ സിവിലിയന്‍ പതിപ്പാണ്. ഇന്ന് ബെല്‍ ടെക്‌സ്‌ട്രോണ്‍ എന്ന് പേരുള്ള ബെല്‍ ഹെലികോപ്റ്റര്‍, 1960 കളുടെ അവസാനത്തില്‍ കനേഡിയന്‍ സൈന്യത്തിനു വേണ്ടി വികസിപ്പിച്ചതാണ്. രണ്ട് ടര്‍ബോഷാഫ്റ്റ് എന്‍ജിനുകള്‍ വന്നതോടെ കൂടുതല്‍ ഭാരം വഹിക്കാനുള്ള കഴിവ് അതിനുണ്ടായി. 1971ല്‍ ഔദ്യോഗികമായി പുറത്തിറക്കിയ ബെല്‍ 212ന് അമേരിക്കയിലും കാനഡയിലും അതിവേഗം ആരാധകരുണ്ടായി. പക്ഷേ ഇന്ന് ബെല്‍ 212ന് പഴയ പ്രതാപം ഇല്ല. കൂടുതല്‍ മികച്ച പതിപ്പുകള്‍ ഇറങ്ങിയതും നിരവധി അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതും ബെല്ലിനെ വില്ലനാക്കി.

ഇതിനിടെ റെയ്‌സിയെ വഹിച്ച ഹെലികോപ്റ്റര്‍ ക്രാഷ് ലാന്‍ഡ് ചെയ്തതായും കത്തിനശിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നു. പ്രതികൂല കാലാവസ്ഥയാല്‍ 14 മണിക്കൂറോളം വൈകിയാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് അപകടസ്ഥലത്ത് എത്താനായത്. തുര്‍ക്കിയുടെ ബെയ്‌രക്തര്‍ അകിന്‍സി തെര്‍മല്‍ സെന്‍സിങ് സംവിധാനമുപയോഗിച്ചാണ് സംഭവം നടന്ന സ്ഥലം തന്നെ കണ്ടെത്തിയത്. തുര്‍ക്കിയുടെ ഹൈ ആള്‍റ്റിറ്റിയൂഡ് ആളില്ലാ വിമാനമാണ് അകിന്‍സി. തെര്‍മല്‍ സെന്‍സിങ് സംവിധാനമുപയോഗിച്ച് പ്രദേശത്തെ താപവ്യത്യാസമളന്ന് അപകടം സംഭവിച്ച സ്ഥലം അകിന്‍സി തിരിച്ചറിയുകയായിരുന്നുവെന്നാണ് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അകിന്‍സി എന്ന സ്ട്രാറ്റജിക് ക്ലാസ് യുഎവി

വ്യത്യസ്തമായ ഫ്യൂസലേജും വിങ് ഡിസൈനും കാരണം വൈവിധ്യമാര്‍!ന്ന പേലോഡ് വഹിക്കാന്‍ കഴിയുന്ന സ്ട്രാറ്റജിക് ക്ലാസ് യുഎവിയാണ് അകിന്‍സി. എയര്‍ ടു എയര്‍. എയര്‍ ടു ഗ്രൗണ്ട് ആക്രമണങ്ങള്‍ക്കും ഉപയോഗിക്കാനാകും. സിഗ്‌നല്‍ പ്രോസസിങ്, സെന്‍സര്‍ ഫ്യൂഷന്‍, റിയല്‍ ടൈം സിറ്റുവേഷണല്‍ അവയര്‍നെസ് എന്നിവയ്ക്കായി ഡ്യുവല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സജ്ജീകരിച്ചിരിക്കുന്നു. 1,350 കിലോഗ്രാം (2,976 lb) വരെ ആയുധങ്ങളും സെന്‍സറുകളുമുള്ള പേലോഡ് കപ്പാസിറ്റിയാണ് ഈ യുഎവിക്കുള്ളത്. 400 കിലോഗ്രാം (881 പൗണ്ട്) ആന്തരിക പേലോഡ് ശേഷിയുള്ള ഡ്രോണില്‍ എയര്‍ടുഎയര്‍ മിസൈലുകള്‍ വഹിക്കാന്‍ കഴിയും, 40,000 അടി പരമാവധി ഉയരത്തില്‍ 24 മണിക്കൂര്‍ വരെ പറക്കാനുള്ള കഴിവ്. രണ്ട് AI450T ടര്‍ബോപ്രോപ്പ് എന്‍ജിനുകളാല്‍ പ്രവര്‍ത്തിക്കുന്നു പരമാവധി വേഗത 217 mph (350 km/h) ആണ് ഉള്ളത്. ഇറാന്‍അസര്‍ബൈജാന്‍ അതിര്‍ത്തിയില്‍ അണക്കെട്ട് ഉദ്ഘാടനത്തിനുശേഷം ഹെലികോപ്റ്ററില്‍ മടങ്ങുന്നതിനിടെയാണ് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയെ കാണാതാവുന്നത്. ഇറാന്‍ രക്ഷാപ്രവര്‍ത്തകരെ സഹായിക്കാന്‍ കിഴക്കന്‍ അസര്‍ബൈജാന്‍ തലസ്ഥാനമായ ടാബ്രിസിലേക്ക് പ്രത്യേക ഹെലികോപ്റ്ററുകള്‍ക്കൊപ്പം രണ്ട് നൂതന വിമാനങ്ങളും 50 പേരടങ്ങുന്ന റിലീഫ് ആന്‍ഡ് റെസ്‌ക്യൂ ടീമിനെ റഷ്യ അയച്ചിരുന്നു. തുര്‍ക്കിയുടെ പര്‍വതാരോഹക സംഘങ്ങളുള്‍പ്പെടെയുള്ള ദൗത്യസംഘം തിരച്ചില്‍ നടത്തുന്നതിനിടെയാണ് ദുരന്തസ്ഥലം കണ്ടെത്തിയത്.

റെയ്‌സിയുടെ മരണം ഇതുവരെ വിശ്വസിക്കാനായിട്ടില്ല ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിക്ക്. ഇറാന്‍ പ്രസിഡന്റ്, അവരുടെ അടുത്ത പരമോന്നത നേതാവ് ആര് എന്നതിന്റെ ഉത്തരം, തീവ്രനിലപാടുകളുടെ പേരില്‍ രാജ്യത്തിനകത്തും പുറത്തും ഒരുപോലെ വിമര്‍ശന വിധേയന്‍, യുഎസിന്റെയും ഇസ്രയേലിന്റെയും കണ്ണിലെ കരട്... ആരാണ് ഇബ്രാഹിം റെയ്‌സി (63) എന്ന ചോദ്യത്തിനുള്ള ഉത്തരം ഒറ്റ വാക്കില്‍ ഒതുങ്ങുന്നതല്ല. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയിയുമായി അടുപ്പമുള്ള റെയ്‌സി, അദ്ദേഹത്തിന്റെ പിന്‍ഗാമിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കെയാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍ റെയ്‌സിയുടെ ആകസ്മിക നിര്യാണം. അഴിമതി വിരുദ്ധ പോരാട്ടത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടയാളാണ് റെയ്‌സി. 2017ല്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലും മത്സരിച്ചെങ്കിലും അന്നത്തെ പ്രസിഡന്റായ ഹസന്‍ റൂഹാനിയോടു പരാജയപ്പെട്ടു. തീവ്രനിലപാടുകാരനായ റയ്‌സി 2019 മാര്‍ച്ചിലാണു ജുഡീഷ്യറിയുടെ മേധാവിയായി നിയമിതനായത്. റെയ്‌സിക്കെതിരെ മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ യുഎസ് ഉപരോധം നിലനില്‍ക്കുന്നുമുണ്ട്.

പതിനഞ്ചാം വയസ്സില്‍ പ്രശസ്തമായ ക്വൂം മതപാഠശാലയില്‍ പഠനത്തിനുചേര്‍ന്ന റെയ്‌സിക്ക് നിരവധി മുസ്‌ലിം പണ്ഡിതന്മാരുടെ കീഴില്‍ പഠിക്കാന്‍ അവസരം ലഭിച്ചിരുന്നു. വിവിധ നഗരങ്ങളില്‍ പ്രോസിക്യൂട്ടറായി സേവനമനുഷ്ഠിച്ച റെയ്‌സി പിന്നീട് തലസ്ഥാനമായ ടെഹ്‌റാനില്‍ ഡെപ്യൂട്ടി പ്രോസിക്യൂട്ടറായി നിയമിതനായി. 1983ല്‍ ജമീലെ അലമോല്‍ഹദയെ വിവാഹം ചെയ്തു. ഇവര്‍ക്ക് രണ്ടു പെണ്‍മക്കളുണ്ട്.
പ്രതിപക്ഷത്തിന്റെ നിശിതവിമര്‍ശനത്തിനു വിധേയനാകേണ്ടിവന്ന ചുമതലയിലേക്ക് റെയ്‌സി വരുന്നത് 1988ലാണ്. രാഷ്ട്രീയ തടവുകാരുടെ വധശിക്ഷയില്‍ തീരുമാനമെടുക്കുന്ന കമ്മിറ്റിയുടെ ഭാഗമായി അദ്ദേഹം. ഇതേത്തുടര്‍ന്നാണ് പില്‍ക്കാലത്ത് യുഎസ് റെയ്‌സിക്ക് ഉപരോധം പോലും ഏര്‍പ്പെടുത്തിയത്. 5000ല്‍ അധികം പേരെ ഇങ്ങനെ കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് 1990ലെ ആംനെസ്റ്റി ഇന്റര്‍നാഷനലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. 1989ല്‍ ഇറാന്റെ ആദ്യത്തെ പരമോന്നത നേതാവ് ആയത്തുല്ല റൂഹല്ല ഖമെയ്‌നിയുടെ മരണത്തിനുശേഷം ടെഹ്‌റാനിലെ പ്രോസിക്യൂട്ടറായി നിയമിതനായി. പിന്നീട് നിലവിലെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയിയുടെ കീഴില്‍ പടിപടിയായി വളര്‍ന്നു. ഇറാന്റെ ഇപ്പോഴത്തെ നേതൃത്വത്തിലേക്കുള്ള കടന്നുവരവിന് അടിസ്ഥാനശിലയിട്ട മതകാര്യങ്ങളില്‍ തീരുമാനമെടുക്കുന്ന അസ്താന്‍ ഖുദ്‌സ് റാസവിയുടെ ചെയര്‍മാനായി 2016 മാര്‍ച്ച് 7ന് റെയ്‌സി ചുമതലയേറ്റു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജമ്മു കശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍...  (6 hours ago)

റിയല്‍ എസ്റ്റേറ്റ് ഡീലറായ 30കാരി മരിച്ച സംഭവം; ഒരു കോടി രൂപയുടെ ഇന്‍ഷുറന്‍സ് തുക കിട്ടാന്‍ പങ്കാളി കൊന്നതെന്ന് കുടുംബം  (7 hours ago)

മനു ഭാക്കറിന്റെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; താരത്തിന്റെ മുത്തശ്ശിയും അമ്മാവനും മരിച്ചു  (7 hours ago)

രാജ്യത്തിനെതിരെ പോരാടുമെന്ന പരാമര്‍ശം: രാഹുല്‍ ഗാന്ധിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്; ബിജെപിയോടും ആര്‍എസ്എസിനോടും രാജ്യത്തോടും തന്നെ നമ്മള്‍ പോരാടിക്കൊണ്ടിരിക്കുകയാണ് എന്നാണ് രാഹുലിന്റെ വാക്  (7 hours ago)

ലൈഫ് മിഷന്‍ ഭവന പദ്ധതിയില്‍ അതിഥിത്തൊഴിലാളികളും...  (8 hours ago)

തമ്പാനൂരിലെ ഹോട്ടലില്‍ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ മൃതദേഹം സഹോദരങ്ങളുടേത്; തിരുവനന്തപുരത്ത് എത്തിയത് ഭിന്നശേഷിക്കാരിയായ സഹോദരിയുടെ ചികിത്സയ്ക്കായി....  (12 hours ago)

ഹമാസ് ഇസ്രായേൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു; ഇന്ന് മോചിപ്പിക്കുന്നവരുടെ പേരുകൾ ഹമാസ് കൈമാറി...  (12 hours ago)

കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസം: മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം : 22 വരെ മഴ സാധ്യത...  (13 hours ago)

ദീർഘകാലമായി കാത്തിരുന്ന വെടിനിർത്തലും ബന്ദികളെ മോചിപ്പിക്കുന്ന കരാറും വൈകി; ഗാസയ്ക്കുള്ളിൽ ആക്രമണം നടത്തി ഇസ്രായേൽ: എട്ടുപേർ കൊല്ലപ്പെട്ടു: പിന്നാലെ മൂന്ന് വനിതകളുടെ പേര് കൈമാറി ഹമാസ്...  (13 hours ago)

Kumbh Mela വെള്ളത്തിനടിയിൽ പോലും സുരക്ഷ  (13 hours ago)

നിലവിളി കേട്ട് ആദ്യം ഓടി എത്തിയത് കൊടുവാൾ നൽകിയ അയൽവീട്ടുകാർ; ജന്മം നൽകിയതിനുള്ള ശിക്ഷ താൻ നടപ്പാക്കിയെന്ന് ആക്രോശം...  (13 hours ago)

പി ജയരാജന്റെ ശിഷ്യൻമാരെ കസ്റ്റംസുകാർ തൂക്കും.  (15 hours ago)

CPIM പൊതുജനമധ്യത്തില്‍ വസ്ത്രം വലിച്ചുകീറി.  (15 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല...  (15 hours ago)

ചുങ്കത്ത് ഗ്രൂപ്പ് ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ സി.പി പോള്‍ അന്തരിച്ചു...  (15 hours ago)

Malayali Vartha Recommends