Widgets Magazine
30
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എറണാകുളം നഗരത്തിലെ തിരക്കേറിയ വ്യാപാര കേന്ദ്രമായ ബ്രോഡ്‌വേയിൽ വൻ തീപിടുത്തം.. പന്ത്രണ്ടോളം കടകൾ പൂർണ്ണമായും കത്തിനശിച്ചു, തീ നിയന്ത്രണവിധേയം


ഭക്ഷണം കഴിച്ച കുഞ്ഞ് പിന്നീട് അനക്കമില്ലാതെ കിടക്കുന്നുവെന്ന് പറഞ്ഞ് ആശുപത്രിയിൽ എത്തിച്ചു; ജീവനറ്റ കുഞ്ഞിന്റെ കഴുത്തിൽ അസ്വഭാവികമായ പാടുകൾ: കഴക്കൂട്ടത്ത് ദുരൂഹ നിലയിൽ മരിച്ച നാല് വയസുകാരന്‍റെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം; കഴുത്തിനേറ്റ മുറിവാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്: അമ്മയും സുഹൃത്തും കസ്റ്റഡിയിൽ...


എസ്ഐടിയെ ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെ, ശബരിമല സ്വർണകൊള്ള കേസില്‍ മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ അറസ്‌റ്റിൽ: സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് കീഴടങ്ങാൻ നിർദ്ദേശിച്ചുവെന്ന് വിജയകുമാർ; കോടതിയില്‍ നല്‍കിയ മുൻകുർ ജാമ്യപേക്ഷ പിൻവലിച്ചു...


സെലന്‍സ്കിയുടെ കരുത്തറിഞ്ഞു... റഷ്യ-യുക്രൈൻ യുദ്ധം ഉടൻ അവസാനിക്കാന്‍ സാധ്യത, പുടിനുമായി ഫോണിൽ സംസാരിച്ച് ട്രംപ്, ഫലപ്രദമായ ചർച്ചയെന്ന് സെലൻസ്കി, ലോകം കാത്തിരിക്കുന്നത് ആ ശുഭ വാര്‍ത്തക്കായി


ശ്രീലങ്കക്കെതിരെ തുടരെ നാലാം ടി20യിലും വിജയം സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍....  

ഒക്‌ടോബർ ഏഴിന് നടന്ന ആക്രമണത്തിനിടെ ഹമാസ് ഭീകരർ..വനിതകളെ തട്ടിക്കൊണ്ടുപോകുന്നതിന്റെ ഭയനാകമായ ദൃശ്യങ്ങൾ പുറത്ത്... തോക്കിൻ മുനയിൽ തറയിലാണ് വനിതകൾ ഇരിക്കുന്നത്... ചിലരുടെ മുഖത്ത് രക്തക്കറയുണ്ട്..

23 MAY 2024 02:52 PM IST
മലയാളി വാര്‍ത്ത

ഒക്‌ടോബർ ഏഴിന് നടന്ന ആക്രമണത്തിനിടെ ഹമാസ് ഭീകരർ വനിതകളെ തട്ടിക്കൊണ്ടുപോകുന്നതിന്റെ ഭയനാകമായ ദൃശ്യങ്ങൾ പുറത്ത്. ഏഴ് വനിതാ ഇസ്രായേൽ സൈനികരെ തട്ടിക്കൊണ്ടുപോയതിന്റെ ദൃശ്യങ്ങൾ ഹോസ്റ്റേജ് ഫാമിലീസ് ഫോറമാണ് പുറത്തുവിട്ടത്.ആക്രമണകാരികൾ ധരിച്ച ബോഡി ക്യാമറകളിൽ പകർത്തിയതാണ് ഈ ഭയാനകമായ ദൃശ്യങ്ങളെന്ന് ടൈംസ് ഓഫ് ഇസ്രായേലിന്റെ റിപ്പോർട്ടിൽ പറയുന്നു. 220 ദിവസത്തിലേറെയായി ഹമാസ് ഭീകരർ ഇവരെ ബന്ദികളാക്കിയിരിക്കുകയാണെന്ന് വീഡിയോയ്‌ക്കൊപ്പം പങ്കുവച്ച കുറിപ്പിൽ പറയുന്നു. കഴിഞ്ഞ എട്ട് മാസമായി യുവതികൾക്ക് എന്താണ് സംഭവിച്ചിട്ടുണ്ടാവുക എന്നതിൽ ആശങ്കയുണ്ട്. കൈകൾ ബന്ധിച്ച നിലയിലാണ് എല്ലാവരും. തോക്കിൻ മുനയിൽ തറയിലാണ് വനിതകൾ ഇരിക്കുന്നത്. ചിലരുടെ മുഖത്ത് രക്തക്കറയുണ്ട്.

 

അവരേറ്റ പീഡനത്തിന്റെ സൂചനകളാകാം അത്.സ്ത്രീകളെ ചൂണ്ടിക്കാണിച്ച് കൊണ്ട് ‘പെൺകുട്ടികൾ, സ്ത്രീകൾ, ഗർഭിണികൾ, ഇവരാണ് സയണിസ്റ്റുകൾ’ എന്ന് ഭീകകരിൽ ഒരാൾ പറയുന്നത് വീഡിയോ ദൃശ്യത്തിലുണ്ട്. വളരെ സുന്ദരിയാണെന്നും അശ്ലീല ചുവയോടെ സംസാരിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങൾ‌ കാരണം ‌ ഞങ്ങളുടെ സഹോദരങ്ങൾ മരിച്ചു, ഞങ്ങൾ നിങ്ങളെ എല്ലാവരെയും വെടിവച്ചുകൊല്ലുമെന്നും ഹമാസ് ഭീകരർ പറയുന്നത് കേൾക്കാം.ബന്ദികളെ വിട്ടുകിട്ടുന്നതിനായുള്ള ചർച്ചകൾ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹോസ്റ്റേജ് ഫാമിലീസ് ഫോറം വീഡിയോ പുറത്തുവിട്ടത്.

13 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ സെൻസർ ചെയ്തത് പുറത്തുവിട്ടതാണ് മൂന്ന് മിനിറ്റുള്ള വീഡിയോ. ഭയനാകമാം വിധത്തിലുള്ള ദൃശ്യങ്ങളായിരുന്നു വീഡിയോയിൽ ഉണ്ടായിരുന്നതെന്ന് സൈനികരുടെ ബന്ധുക്കൾ പറഞ്ഞു.അതെ സമയം ഇപ്പോൾ നടക്കുന്ന യുദ്ധത്തിൽഇസ്രായേൽ മന്ത്രി ഇത്മർ ബെൻ ഗവിർ മസ്ജിദുൽ അഖ്സയിൽ അതിക്രമിച്ചു കടന്നതും പ്രകോപനപരമായ പ്രസ്താവന നടത്തിയതും വ്യാപക പ്രതിഷേധത്തിന് ഇടയാക്കി. ഫലസ്തീൻ അതോറിറ്റിയും ഹമാസും നടപടിയെ വിമർശിച്ചു.ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം ഉയരുന്നതിനിടെയും ഗസ്സയിൽ ഇസ്രായേൽ കൂട്ടക്കുരുതി തുടരുകയാണ്.

 

വടക്കൻ ഗസ്സയിലും റഫയിലും വ്യാപക ആക്രമണങ്ങളാണ് ഇസ്രായേൽ നടത്തുന്നത്. 62 പേർ കൂടി കൊല്ലപ്പെട്ടതോടെ ഗസ്സയിൽ മരണസംഖ്യ 35,700 പിന്നിട്ടു.ഗസ്സയിലെ നിരവധി ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യം വെച്ച് ഡ്രോണുകളും യുദ്ധവിമാനങ്ങളും ഉപയോഗിച്ച് ആക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം അറിയിച്ചു. വടക്കൻ ഗസ്സ മുനമ്പിലെ ജബലിയ ഭാഗത്ത് നിരവധി പോരാളികളെ വധിച്ചതായും സൈന്യം അവകാശപ്പെട്ടു.ഹമാസ് പ്രത്യാക്രമണത്തിൽ ഒരു മേജർ ഉൾപ്പെടെ മൂന്ന് സൈനികർ കൊല്ലപ്പെട്ടതായും നിരവധി സൈനികർക്ക് പരിക്കേറ്റതായും ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു. വെസ്റ്റ് ബാങ്കിലെ ജെനിൻ അഭയാർഥി ക്യാമ്പിനു നേരെ ഇന്നലെയും സൈന്യം വ്യാപക ആക്രമണം അഴിച്ചുവിട്ടു. കുട്ടികൾ ഉൾപ്പെടെ ക്യാമ്പിൽ മരിച്ചവരുടെ എണ്ണം 11 ആയി.

 

ബന്ദികളെ വിട്ടുകിട്ടാൻ ഹമാസിനു മുമ്പാകെ പുതിയ കരാർനിർദേശം സമർപ്പിക്കാൻ ഇസ്രായേൽ യുദ്ധകാര്യ മന്ത്രിസഭായോഗം തീരുമാനിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.സ്വതന്ത്ര രാഷ്ട്രമെന്ന ഫലസതീനിന്റെ പതിറ്റാണ്ടുകൾ നീണ്ട സ്വപ്നത്തിന് ചിറകുനൽകുമാറ് സ്പെയിൻ, നോർവേ, അയർലൻഡ് എന്നീ യൂറോപ്യൻ രാജ്യങ്ങൾ രംഗത്തുവന്നത് ഇസ്രായേലിന് കനത്ത തിരിച്ചടിയായി. ഐക്യരാഷ്ട്ര സഭയുടെ 193 അംഗ രാജ്യങ്ങളിൽ 143 പേരും നിലവിൽ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നവരാണ്.ചൊവ്വാഴ്ച സ്പെയിനും നോർവേയും അയർലൻഡും നടപടികൾ പൂർത്തിയാക്കുന്നതോടെ എണ്ണം 146 ആയി ഉയരും. 1988 നവംബർ 15ന് അൽജീരിയയിൽ വെച്ചാണ് ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ ചെയർമാൻ യാസർ അറാഫത്ത് ജറുസലേം തലസ്ഥാനമായി ഫലസ്തീനെ ഒരു സ്വതന്ത്ര രാഷ്ട്രമായി പ്രഖ്യാപിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏതായാലും ശവംതീനികൾ അല്ല ടെ...റിപ്പോർട്ടറിനിട്ട് പൊട്ടിച്ച് പത്മകുമാർ..! അമ്പേ....അഹങ്കാരം..!  (9 minutes ago)

ശ്രീലേഖ ഓഫീസിൽ കയറി സീറ്റ് കക്കൂസിൽ തന്നെ..! തടയാൻ സിപിഎം ബൗൺസർമാർ മാറിനിൽക്കെടാ... തെളിവുകൾ ഇതാ  (13 minutes ago)

SIT-യുടെ നെഞ്ചത്ത് ഹൈക്കോടതിയുടെ താണ്ഡവം കസ്റ്റഡിയിൽ നിലവിളിച്ച് വിജയകുമാർ D മണി-യുടെ അറസ്റ്റ് ഇന്ന്  (2 hours ago)

MLA-യെ തൊടുന്നോടാ ലേഖജി യെ ചൊറിഞ്ഞ് ഷംസീർ...!ശ്രീലേഖ തൊടുത്ത് വിട്ട ബ്രഹ്മാസ്ത്രം, നിയമസഭയിൽ കത്തുന്നു..!  (2 hours ago)

  ഒമാനിലെ റുസ്താഖിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

ടോൾ പിരിവ് തുടുങ്ങുന്നു.  (3 hours ago)

പ്രതി വിനീഷ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന്  (3 hours ago)

ഗുണദോഷ സമ്മിശ്രമായ വാരമാണ്. ആരോഗ്യകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്;  (4 hours ago)

ടി20 പരമ്പരയിലെ അവസാന പോരാട്ടം ഇന്ന്...  (4 hours ago)

വാഹനം മൂലം ഗുണാനുഭവങ്ങൾ, ഭക്ഷണ സുഖം എന്നിവ കൈവരും  (4 hours ago)

കടുവ കിണറ്റിൽ വീണു...  (4 hours ago)

ഇന്ന് ശബരിമല നട തുറക്കും...  (5 hours ago)

അഞ്ച് മുതൽ കൂടുതൽ ഗതാഗത നിയന്ത്രണം  (5 hours ago)

കേരള കോൺഗ്രസ് എം ജനറൽ സെക്രട്ടറിയും കടുത്തുരുത്തി മണ്ഡലത്തിലെ മുൻ എംഎൽഎയുമായ പി.എം. മാത്യു അന്തരിച്ചു....  (5 hours ago)

മധ്യവയസ്ക്കൻ ഉൾവനത്തിൽ മരിച്ച നിലയിൽ...  (5 hours ago)

Malayali Vartha Recommends