Widgets Magazine
29
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശ്രീലങ്കക്കെതിരെ തുടരെ നാലാം ടി20യിലും വിജയം സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍....  


കുളത്തിന്‍റെ മധ്യ ഭാഗത്തായി കമഴ്ന്ന് കിടക്കുന്ന നിലയിൽ സുഹാന്‍റെ മൃതദേഹം: സുഹാന്‍റേത് മുങ്ങിമരണമാണെന്നും ശരീരത്തിൽ സംശയകരമായ മുറിവുകളോ ചതവുകളോ ഇല്ലെന്നുമാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നുമുള്ള ആവശ്യവുമായി നാട്ടുകാര്‍: ആറു വയസുകാരൻ സുഹാന്‍റെ മൃതദേഹം ഖബറടക്കി...


ശാസ്തമംഗലത്തുകാർക്ക് തെ​റ്റുപ​റ്റി; കൗൺസിലറെന്ന നിലയ്ക്കുള്ള ശ്രീലേഖയുടെ രംഗപ്രവേശം ഗംഭീരമായി| അധികം വൈകാതെ തന്നെ അവർ തെ​റ്റ് തിരുത്തുമെന്ന് വിശ്വസിക്കുന്നു; ജനപ്രതിനിധിയാണെന്ന കാര്യം വരെ അവർ വിസ്മരിച്ചുപോയി: ഇത്രയും അഹങ്കാരം എവിടെ നിന്ന് കിട്ടി..? ആർ ശ്രീലേഖ ബിജെപിക്കും മുകളിലെന്ന രൂക്ഷവിമർശനവുമായി കടകംപള്ളി സുരേന്ദ്രൻ എംഎൽഎ


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും

ഒക്‌ടോബർ ഏഴിന് നടന്ന ആക്രമണത്തിനിടെ ഹമാസ് ഭീകരർ..വനിതകളെ തട്ടിക്കൊണ്ടുപോകുന്നതിന്റെ ഭയനാകമായ ദൃശ്യങ്ങൾ പുറത്ത്... തോക്കിൻ മുനയിൽ തറയിലാണ് വനിതകൾ ഇരിക്കുന്നത്... ചിലരുടെ മുഖത്ത് രക്തക്കറയുണ്ട്..

23 MAY 2024 02:52 PM IST
മലയാളി വാര്‍ത്ത

ഒക്‌ടോബർ ഏഴിന് നടന്ന ആക്രമണത്തിനിടെ ഹമാസ് ഭീകരർ വനിതകളെ തട്ടിക്കൊണ്ടുപോകുന്നതിന്റെ ഭയനാകമായ ദൃശ്യങ്ങൾ പുറത്ത്. ഏഴ് വനിതാ ഇസ്രായേൽ സൈനികരെ തട്ടിക്കൊണ്ടുപോയതിന്റെ ദൃശ്യങ്ങൾ ഹോസ്റ്റേജ് ഫാമിലീസ് ഫോറമാണ് പുറത്തുവിട്ടത്.ആക്രമണകാരികൾ ധരിച്ച ബോഡി ക്യാമറകളിൽ പകർത്തിയതാണ് ഈ ഭയാനകമായ ദൃശ്യങ്ങളെന്ന് ടൈംസ് ഓഫ് ഇസ്രായേലിന്റെ റിപ്പോർട്ടിൽ പറയുന്നു. 220 ദിവസത്തിലേറെയായി ഹമാസ് ഭീകരർ ഇവരെ ബന്ദികളാക്കിയിരിക്കുകയാണെന്ന് വീഡിയോയ്‌ക്കൊപ്പം പങ്കുവച്ച കുറിപ്പിൽ പറയുന്നു. കഴിഞ്ഞ എട്ട് മാസമായി യുവതികൾക്ക് എന്താണ് സംഭവിച്ചിട്ടുണ്ടാവുക എന്നതിൽ ആശങ്കയുണ്ട്. കൈകൾ ബന്ധിച്ച നിലയിലാണ് എല്ലാവരും. തോക്കിൻ മുനയിൽ തറയിലാണ് വനിതകൾ ഇരിക്കുന്നത്. ചിലരുടെ മുഖത്ത് രക്തക്കറയുണ്ട്.

 

അവരേറ്റ പീഡനത്തിന്റെ സൂചനകളാകാം അത്.സ്ത്രീകളെ ചൂണ്ടിക്കാണിച്ച് കൊണ്ട് ‘പെൺകുട്ടികൾ, സ്ത്രീകൾ, ഗർഭിണികൾ, ഇവരാണ് സയണിസ്റ്റുകൾ’ എന്ന് ഭീകകരിൽ ഒരാൾ പറയുന്നത് വീഡിയോ ​ദൃശ്യത്തിലുണ്ട്. വളരെ സുന്ദരിയാണെന്നും അശ്ലീല ചുവയോടെ സംസാരിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങൾ‌ കാരണം ‌ ഞങ്ങളുടെ സഹോദരങ്ങൾ മരിച്ചു, ഞങ്ങൾ നിങ്ങളെ എല്ലാവരെയും വെടിവച്ചുകൊല്ലുമെന്നും ഹമാസ് ഭീകരർ പറയുന്നത് കേൾക്കാം.ബന്ദികളെ വിട്ടുകിട്ടുന്നതിനായുള്ള ചർച്ചകൾ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹോസ്റ്റേജ് ഫാമിലീസ് ഫോറം വീഡിയോ പുറത്തുവിട്ടത്.

13 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ സെൻസർ ചെയ്തത് പുറത്തുവിട്ടതാണ് മൂന്ന് മിനിറ്റുള്ള വീഡിയോ. ഭയനാകമാം വിധത്തിലുള്ള ദൃശ്യങ്ങളായിരുന്നു വീഡിയോയിൽ ഉണ്ടായിരുന്നതെന്ന് സൈനികരുടെ ബന്ധുക്കൾ പറഞ്ഞു.അതെ സമയം ഇപ്പോൾ നടക്കുന്ന യുദ്ധത്തിൽഇസ്രായേൽ മന്ത്രി ഇത്​മർ ബെൻ ഗവിർ മസ്​ജിദുൽ അഖ്​സയിൽ അതിക്രമിച്ചു കടന്നതും പ്രകോപനപരമായ പ്രസ്​താവന നടത്തിയതും വ്യാപക പ്രതിഷേധത്തിന്​ ഇടയാക്കി. ഫലസ്​തീൻ അതോറിറ്റിയും ഹമാസും നടപടിയെ വിമർശിച്ചു.ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം ഉയരുന്നതിനിടെയും ഗസ്സയിൽ ഇസ്രായേൽ കൂട്ടക്കുരുതി തുടരുകയാണ്​.

 

വടക്കൻ ഗസ്സയിലും റഫയിലും വ്യാപക ആക്രമണങ്ങളാണ്​ ഇസ്രായേൽ നടത്തുന്നത്​. 62 പേർ കൂടി കൊല്ലപ്പെട്ടതോടെ ഗസ്സയിൽ മരണസംഖ്യ 35,700 പിന്നിട്ടു.ഗസ്സയിലെ നിരവധി ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യം വെച്ച് ഡ്രോണുകളും യുദ്ധവിമാനങ്ങളും ഉപയോഗിച്ച് ആക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം അറിയിച്ചു. ​വടക്കൻ ഗസ്സ മുനമ്പിലെ ജബലിയ ഭാഗത്ത് നിരവധി പോരാളികളെ വധിച്ചതായും സൈന്യം അവകാശപ്പെട്ടു.ഹമാസ്​ പ്രത്യാക്രമണത്തിൽ ഒരു മേജർ ഉൾപ്പെടെ മൂന്ന്​ സൈനികർ കൊല്ലപ്പെട്ടതായും നിരവധി സൈനികർക്ക്​ പരിക്കേറ്റതായും ഇസ്രായേൽ സൈന്യം സ്​ഥിരീകരിച്ചു. വെസ്​റ്റ്​ ബാങ്കിലെ ജെനിൻ അഭയാർഥി ക്യാമ്പിനു നേരെ ഇന്നലെയും സൈന്യം വ്യാപക ആക്രമണം അഴിച്ചുവിട്ടു. കുട്ടികൾ ഉൾപ്പെടെ ക്യാമ്പിൽ മരിച്ചവരുടെ എണ്ണം 11 ആയി.

 

ബന്ദികളെ വിട്ടുകിട്ടാൻ ഹമാസിനു മുമ്പാകെ പുതിയ കരാർനിർദേശം സമർപ്പിക്കാൻ ഇസ്രായേൽ യുദ്ധകാര്യ മന്ത്രിസഭായോഗം തീരുമാനിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്​തു.സ്വതന്ത്ര രാഷ്ട്രമെന്ന ഫലസതീനിന്റെ പതിറ്റാണ്ടുകൾ നീണ്ട സ്വപ്നത്തിന് ചിറകുനൽകുമാറ്​ സ്​പെയിൻ, നോർവേ, അയർലൻഡ് എന്നീ യൂറോപ്യൻ രാജ്യങ്ങൾ രംഗത്തുവന്നത്​ ഇസ്രായേലിന്​ കനത്ത തിരിച്ചടിയായി. ഐക്യരാഷ്ട്ര സഭയുടെ 193 അംഗ രാജ്യങ്ങളിൽ 143 പേരും നിലവിൽ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നവരാണ്.ചൊവ്വാഴ്ച സ്​പെയിനും നോർവേയും അയർലൻഡും നടപടികൾ പൂർത്തിയാക്കുന്നതോടെ എണ്ണം 146 ആയി ഉയരും. 1988 നവംബർ 15ന് അൽജീരിയയിൽ വെച്ചാണ് ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ ചെയർമാൻ യാസർ അറാഫത്ത് ജറുസലേം തലസ്ഥാനമായി ഫലസ്തീനെ ഒരു സ്വതന്ത്ര രാഷ്ട്രമായി പ്രഖ്യാപിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ജനങ്ങൾ അശ്രദ്ധമായി ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നത് ആശങ്കാജനകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ..  (19 minutes ago)

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് ..  (29 minutes ago)

പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു...  (39 minutes ago)

കല്ല് തൊണ്ടയിൽ കുരുങ്ങി ഒരു വയസുകാരന് ദാരുണാന്ത്യം  (1 hour ago)

യുവതി മരണത്തിന് കീഴടങ്ങി....  (1 hour ago)

വൻ ഭക്തജന തിരക്കായിരുന്നു... ഇടതടവില്ലാതെ 60 ഓളം വിവാഹം നടന്നു  (1 hour ago)

തെങ്കാശിയിൽ വാഹന പരിശോധനയ്ക്കിടെ പൊലീസ് പിടിയിൽ ....  (1 hour ago)

തീർത്ഥാടകരെ പതിനെട്ടാംപടി കയറാൻ....  (2 hours ago)

നാലാം ടി20യിലും വിജയം സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍....    (2 hours ago)

തിരുവനന്തപുരത്ത് ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു  (11 hours ago)

ഡോ. ഷഹനയുടെ ആത്മഹത്യയില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച് സര്‍ക്കാര്‍  (11 hours ago)

ഹോട്ടലുകളില്‍ കോഴി വിഭവങ്ങള്‍ വിതരണം ചെയ്യുന്നത് തടഞ്ഞ് ഭക്ഷ്യ സുരക്ഷാ വകുപ്പ്  (11 hours ago)

ശാസ്തമംഗലം കൗണ്‍സിലര്‍ ആര്‍ ശ്രീലേഖയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി വി ശിവന്‍കുട്ടി  (12 hours ago)

പൊലീസുകാരനെതിരെ വ്യാജ പീഡനപരാതി നല്‍കിയ യുവതിക്കെതിരെ നടപടി: സൗഹൃദം മുതലെടുത്തുള്ള തട്ടിപ്പെന്ന് ആരോപണവിധേയന്‍  (13 hours ago)

ശബരിമലയില്‍ തടസ്സമില്ലാതെ വൈദ്യുതി വിതരണം ഉറപ്പാക്കാന്‍ കെഎസ്ഇബി  (13 hours ago)

Malayali Vartha Recommends