Widgets Magazine
25
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നവകേരള സർവേയുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ്.. സുപ്രീം കോടതി സ്റ്റേ ചെയ്തു... പിണറായി സർക്കാരിന് വലിയ ആശ്വാസം..പരമോന്നത കോടതിയുടെ നടപടി...


നവകേരള സർവേയുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ്.. സുപ്രീം കോടതി സ്റ്റേ ചെയ്തു... പിണറായി സർക്കാരിന് വലിയ ആശ്വാസം..പരമോന്നത കോടതിയുടെ നടപടി...


ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത.. മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത...


ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ ? ചോദ്യവുമായി സുപ്രീം കോടതി...പങ്കജ് ഭണ്ഡാരിയുടെ ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി മാർച്ച് ഒമ്പതിലേക്ക് മാറ്റി..


വൈറ്റില റെയില്‍വേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍.. കൊലപ്പെടുത്തിയ ട്രാക്കില്‍ തള്ളിയതാണെന്ന് പോലീസ്..സിസി ടിവി ദൃശ്യങ്ങളും സംഭവ സ്ഥലത്തു നിന്നും കണ്ടെത്തി..


പിതാവിനെ അതിക്രൂരമായി കൊലപ്പെടുത്തി മകൻ..പിതാവിനെ വെടിവച്ചു കൊന്നു, മൃതദേഹം വെട്ടിനുറുക്കി ഡ്രമ്മിൽ ഒളിപ്പിച്ചു..ഒഴിഞ്ഞമുറിയിലെ ബാരലിൽ നിന്ന് മൃതദേഹ ഭാഗങ്ങൾ കണ്ടെടുത്തു...

ഒക്‌ടോബർ ഏഴിന് നടന്ന ആക്രമണത്തിനിടെ ഹമാസ് ഭീകരർ..വനിതകളെ തട്ടിക്കൊണ്ടുപോകുന്നതിന്റെ ഭയനാകമായ ദൃശ്യങ്ങൾ പുറത്ത്... തോക്കിൻ മുനയിൽ തറയിലാണ് വനിതകൾ ഇരിക്കുന്നത്... ചിലരുടെ മുഖത്ത് രക്തക്കറയുണ്ട്..

23 MAY 2024 02:52 PM IST
മലയാളി വാര്‍ത്ത

ഒക്‌ടോബർ ഏഴിന് നടന്ന ആക്രമണത്തിനിടെ ഹമാസ് ഭീകരർ വനിതകളെ തട്ടിക്കൊണ്ടുപോകുന്നതിന്റെ ഭയനാകമായ ദൃശ്യങ്ങൾ പുറത്ത്. ഏഴ് വനിതാ ഇസ്രായേൽ സൈനികരെ തട്ടിക്കൊണ്ടുപോയതിന്റെ ദൃശ്യങ്ങൾ ഹോസ്റ്റേജ് ഫാമിലീസ് ഫോറമാണ് പുറത്തുവിട്ടത്.ആക്രമണകാരികൾ ധരിച്ച ബോഡി ക്യാമറകളിൽ പകർത്തിയതാണ് ഈ ഭയാനകമായ ദൃശ്യങ്ങളെന്ന് ടൈംസ് ഓഫ് ഇസ്രായേലിന്റെ റിപ്പോർട്ടിൽ പറയുന്നു. 220 ദിവസത്തിലേറെയായി ഹമാസ് ഭീകരർ ഇവരെ ബന്ദികളാക്കിയിരിക്കുകയാണെന്ന് വീഡിയോയ്‌ക്കൊപ്പം പങ്കുവച്ച കുറിപ്പിൽ പറയുന്നു. കഴിഞ്ഞ എട്ട് മാസമായി യുവതികൾക്ക് എന്താണ് സംഭവിച്ചിട്ടുണ്ടാവുക എന്നതിൽ ആശങ്കയുണ്ട്. കൈകൾ ബന്ധിച്ച നിലയിലാണ് എല്ലാവരും. തോക്കിൻ മുനയിൽ തറയിലാണ് വനിതകൾ ഇരിക്കുന്നത്. ചിലരുടെ മുഖത്ത് രക്തക്കറയുണ്ട്.

 

അവരേറ്റ പീഡനത്തിന്റെ സൂചനകളാകാം അത്.സ്ത്രീകളെ ചൂണ്ടിക്കാണിച്ച് കൊണ്ട് ‘പെൺകുട്ടികൾ, സ്ത്രീകൾ, ഗർഭിണികൾ, ഇവരാണ് സയണിസ്റ്റുകൾ’ എന്ന് ഭീകകരിൽ ഒരാൾ പറയുന്നത് വീഡിയോ ​ദൃശ്യത്തിലുണ്ട്. വളരെ സുന്ദരിയാണെന്നും അശ്ലീല ചുവയോടെ സംസാരിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങൾ‌ കാരണം ‌ ഞങ്ങളുടെ സഹോദരങ്ങൾ മരിച്ചു, ഞങ്ങൾ നിങ്ങളെ എല്ലാവരെയും വെടിവച്ചുകൊല്ലുമെന്നും ഹമാസ് ഭീകരർ പറയുന്നത് കേൾക്കാം.ബന്ദികളെ വിട്ടുകിട്ടുന്നതിനായുള്ള ചർച്ചകൾ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹോസ്റ്റേജ് ഫാമിലീസ് ഫോറം വീഡിയോ പുറത്തുവിട്ടത്.

13 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ സെൻസർ ചെയ്തത് പുറത്തുവിട്ടതാണ് മൂന്ന് മിനിറ്റുള്ള വീഡിയോ. ഭയനാകമാം വിധത്തിലുള്ള ദൃശ്യങ്ങളായിരുന്നു വീഡിയോയിൽ ഉണ്ടായിരുന്നതെന്ന് സൈനികരുടെ ബന്ധുക്കൾ പറഞ്ഞു.അതെ സമയം ഇപ്പോൾ നടക്കുന്ന യുദ്ധത്തിൽഇസ്രായേൽ മന്ത്രി ഇത്​മർ ബെൻ ഗവിർ മസ്​ജിദുൽ അഖ്​സയിൽ അതിക്രമിച്ചു കടന്നതും പ്രകോപനപരമായ പ്രസ്​താവന നടത്തിയതും വ്യാപക പ്രതിഷേധത്തിന്​ ഇടയാക്കി. ഫലസ്​തീൻ അതോറിറ്റിയും ഹമാസും നടപടിയെ വിമർശിച്ചു.ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം ഉയരുന്നതിനിടെയും ഗസ്സയിൽ ഇസ്രായേൽ കൂട്ടക്കുരുതി തുടരുകയാണ്​.

 

വടക്കൻ ഗസ്സയിലും റഫയിലും വ്യാപക ആക്രമണങ്ങളാണ്​ ഇസ്രായേൽ നടത്തുന്നത്​. 62 പേർ കൂടി കൊല്ലപ്പെട്ടതോടെ ഗസ്സയിൽ മരണസംഖ്യ 35,700 പിന്നിട്ടു.ഗസ്സയിലെ നിരവധി ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യം വെച്ച് ഡ്രോണുകളും യുദ്ധവിമാനങ്ങളും ഉപയോഗിച്ച് ആക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം അറിയിച്ചു. ​വടക്കൻ ഗസ്സ മുനമ്പിലെ ജബലിയ ഭാഗത്ത് നിരവധി പോരാളികളെ വധിച്ചതായും സൈന്യം അവകാശപ്പെട്ടു.ഹമാസ്​ പ്രത്യാക്രമണത്തിൽ ഒരു മേജർ ഉൾപ്പെടെ മൂന്ന്​ സൈനികർ കൊല്ലപ്പെട്ടതായും നിരവധി സൈനികർക്ക്​ പരിക്കേറ്റതായും ഇസ്രായേൽ സൈന്യം സ്​ഥിരീകരിച്ചു. വെസ്​റ്റ്​ ബാങ്കിലെ ജെനിൻ അഭയാർഥി ക്യാമ്പിനു നേരെ ഇന്നലെയും സൈന്യം വ്യാപക ആക്രമണം അഴിച്ചുവിട്ടു. കുട്ടികൾ ഉൾപ്പെടെ ക്യാമ്പിൽ മരിച്ചവരുടെ എണ്ണം 11 ആയി.

 

ബന്ദികളെ വിട്ടുകിട്ടാൻ ഹമാസിനു മുമ്പാകെ പുതിയ കരാർനിർദേശം സമർപ്പിക്കാൻ ഇസ്രായേൽ യുദ്ധകാര്യ മന്ത്രിസഭായോഗം തീരുമാനിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്​തു.സ്വതന്ത്ര രാഷ്ട്രമെന്ന ഫലസതീനിന്റെ പതിറ്റാണ്ടുകൾ നീണ്ട സ്വപ്നത്തിന് ചിറകുനൽകുമാറ്​ സ്​പെയിൻ, നോർവേ, അയർലൻഡ് എന്നീ യൂറോപ്യൻ രാജ്യങ്ങൾ രംഗത്തുവന്നത്​ ഇസ്രായേലിന്​ കനത്ത തിരിച്ചടിയായി. ഐക്യരാഷ്ട്ര സഭയുടെ 193 അംഗ രാജ്യങ്ങളിൽ 143 പേരും നിലവിൽ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നവരാണ്.ചൊവ്വാഴ്ച സ്​പെയിനും നോർവേയും അയർലൻഡും നടപടികൾ പൂർത്തിയാക്കുന്നതോടെ എണ്ണം 146 ആയി ഉയരും. 1988 നവംബർ 15ന് അൽജീരിയയിൽ വെച്ചാണ് ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ ചെയർമാൻ യാസർ അറാഫത്ത് ജറുസലേം തലസ്ഥാനമായി ഫലസ്തീനെ ഒരു സ്വതന്ത്ര രാഷ്ട്രമായി പ്രഖ്യാപിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചി കായലില്‍ കണ്ടെത്തിയത് നവജാത ശിശുവിന്റെ മൃതദേഹം  (8 minutes ago)

പ്രതിരോധ മേഖലയില്‍ വിപ്ലവകരമായ മാറ്റത്തിന് ഇന്ത്യയും ഇസ്രായേലും  (14 minutes ago)

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കുടിവെള്ളം കിട്ടാതെ രോഗികള്‍ പ്രതിസന്ധിയില്‍  (22 minutes ago)

വൈറ്റില സുധാ ബേബിയുടെ മരണകാരണം തലയ്‌ക്കേറ്റ ക്ഷതമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്  (1 hour ago)

സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കി മാറ്റാന്‍ കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി  (1 hour ago)

പി.എസ്.സി പരീക്ഷകള്‍ക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി ഉയര്‍ത്തി  (2 hours ago)

മകന്‍ ജീവനൊടുക്കിയത്തില്‍ മനംനൊന്ത് പിതാവ് കിണറ്റില്‍ ചാടി മരിച്ചു  (2 hours ago)

ഡാറ്റാ ചോര്‍ച്ചയില്‍ സര്‍ക്കാരിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ഹൈക്കോടതി  (2 hours ago)

17കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മോട്ടിവേഷന്‍ സ്പീക്കര്‍ അറസ്റ്റില്‍  (4 hours ago)

സിനിമയെ സിനിമയായി കണ്ടാല്‍ മതി: കേരളത്തില്‍ ആരെയും നിര്‍ബന്ധിച്ച് ബീഫ് കഴിപ്പിക്കുന്നതായി അറിയില്ലെന്ന് എം ടി രമേശ്  (4 hours ago)

ലൈംഗികാതിക്രമ കേസില്‍ കോടതി പിടിച്ചു വച്ചിരുന്ന പാസ്‌പോര്‍ട്ട് നടന് തിരികെ നല്‍കി; നടന്‍ സിദ്ദിഖിന് യുഎഇ സന്ദര്‍ശിക്കാന്‍ അനുമതി  (4 hours ago)

സിമെറ്റിന് കീഴില്‍ 8 പുതിയ നഴ്‌സിംഗ് കോളേജുകള്‍ ആരംഭിച്ചു: മന്ത്രി വീണാ ജോര്‍ജ്: സിമെറ്റിന് പുതിയ ആസ്ഥാന മന്ദിരം: നിര്‍മ്മാണ ഉദ്ഘാടനം  (5 hours ago)

നവജാത ശിശുവിന്റെ മരണം: കായംകുളത്തെ സ്വകാര്യ ആശുപത്രിക്കെതിരെ ചികിത്സാ പിഴവെന്ന് ആരോപണം  (5 hours ago)

മൂന്നുവയസുകാരന്റെ ചെറുവിരല്‍ കടിച്ചെടുത്ത് തെരുവുനായ  (6 hours ago)

പുഴയോരത്ത് പ്രതീക്ഷയോടെ നിൽക്കുന്ന ജോർജുകുട്ടി; ജോർജുകുട്ടിയുടെ പുതിയ ലുക്ക്; ദൃശ്യം - 3 യുടെ പുതിയ പോസ്റ്റർ പുറത്ത്!!  (6 hours ago)

Malayali Vartha Recommends