Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..


യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ

മൂന്നു രാജ്യങ്ങളിലേയും അംബാസിഡര്‍മാരെ അടിയന്തിരമായി തിരിച്ചുവിളിച്ചു ; അയര്‍ലണ്ടും നോര്‍വെയും സ്‌പെിയിനുമായുള്ള വ്യാപാര, നയതന്ത്രബന്ധങ്ങളും ഇസ്രായേല്‍ റദ്ദാക്കി; ഇസ്ലാമിക രാജ്യമായ പാലസ്തീനെ അയര്‍ലണ്ടും നോര്‍വെയും സ്‌പെയിനും അംഗീകരിച്ചതില്‍ ഇസ്രായേല്‍ ശക്തമായ നടപടികളിലേക്ക്

23 MAY 2024 03:46 PM IST
മലയാളി വാര്‍ത്ത

More Stories...

ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...

ഗവേഷകർ പെടാപ്പാട് പെട്ടു ; ഒടുവിൽ ഗാസയിലെ പുരാവസ്തുക്കൾ രക്‌ഷിച്ചെടുത്തു ;പലസ്തീനിലെ ക്രിസ്ത്യൻ ചരിത്രത്തിന്റെ ആദ്യകാല ഉദാഹരണങ്ങൾ നശിപ്പിക്കുന്നത് തടഞ്ഞു

എട്ടു ലക്ഷം പലസ്തീനികളോട് ഉടന്‍ നഗരം വിട്ടൊഴിയാന്‍ ഇസ്രായേല്‍ സൈന്യത്തിന്റെ അന്ത്യശാസനം; ഇസ്രയേല്‍ കരസേന ഉടൻ ഗാസ നഗരം പൂര്‍ണമായി കീഴടക്കും

വാൻകൂവറിലെ ഇന്ത്യൻ കോൺസുലേറ്റ് ഉപരോധിക്കുമെന്ന് ഖാലിസ്ഥാനി സംഘടന സിഖ്‌സ് ഫോർ ജസ്റ്റിസ് പ്രഖ്യാപിച്ചു

ഇസ്ലാമിക രാജ്യമായ പാലസ്തീനെ അയര്‍ലണ്ടും നോര്‍വെയും സ്‌പെയിനും അംഗീകരിച്ചതില്‍  ഇസ്രായേല്‍ ശക്തമായ നടപടികളിലേക്ക് നീങ്ങുകയാണ്. മൂന്നു രാജ്യങ്ങളിലേയും അംബാസിഡര്‍മാരെ അടിയന്തിരമായി  തിരിച്ചുവിളിക്കുക മാത്രമല്ല അയര്‍ലണ്ടും നോര്‍വെയും സ്‌പെിയിനുമായുള്ള വ്യാപാര, നയതന്ത്രബന്ധങ്ങളും ഇസ്രായേല്‍ റദ്ദാക്കുകയും ചെയ്തിരിക്കുന്നു.പ്രധാനപ്പെട്ട മൂന്നു യൂറോപ്യന്‍ രാജ്യങ്ങള്‍ തങ്ങളുടെ വര്‍ഗശത്രുവായ പാലസ്തീനെ അംഗീകരിച്ചതില്‍ പ്രതിഷേധിച്ച് ഹമാസുമായുള്ള പോരാട്ടം ഇസ്രായേല്‍ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള നീക്കങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്.

യുദ്ധത്തിന് പരിഹാരം തേടിയാണ് പാലസ്തീനെ അംഗീകരിക്കുന്നതെന്ന് ഇസ്രായേലും സ്‌പെയിനും പറഞ്ഞതിനെ ഇസ്രായേല്‍ ശക്തമായി വിമര്‍ശിച്ചു. പശ്ചിമേഷ്യയില്‍ വീണ്ടും കടുത്ത യുദ്ധത്തിനുള്ള സന്നാഹങ്ങളൊരുക്കുകയാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബന്യാമിന്‍ നെതന്യാഹു. ഹമാസിന്റെയും പാലസ്തീന്റെയും ഏറ്റവും വലിയ സഹായിയും സുഹൃത്തുമായിരുന്ന ഇറാന്‍ പ്രസിഡന്റിന്റെ അപകടമരണത്തില്‍ ഇസ്രായേല്‍ ചാരസംഘടനയായ മൊസാദിന് പങ്കുണ്ടെന്ന ആരോപണങ്ങള്‍ ശക്തമായിരിക്കെയാണ് ഇസ്രായേലിനെ ചൊടിപ്പിക്കുന്ന തീരുമാനം വന്നിരിക്കുന്നത്.  ഇസ്ലാമിക തീവ്രവാദികള്‍ യൂറോപ്പില്‍ ക്രിസതീയവിശ്വാസത്തിനും ക്രിസ്തുമതത്തിനും ഭീഷണി ഉയര്‍ത്തുന്നുവെന്ന ശക്തമായ വികാരം യൂറോപ്പില്‍ ഉയര്‍ന്നുവരുമ്പോഴാണ് മൂന്നു കത്തോലിക്കാ രാജ്യങ്ങള്‍ പാലസ്തീനെ ഒരു രാജ്യമായി അംഗീകരിച്ചിരിക്കുന്നത്.

ഹമാസുകള്‍ ബന്ദിയാക്കിയിരിക്കുന്ന ഇസ്രായേല്‍ പൗരന്‍മാരെ വിമോചിപ്പിക്കുന്നതില്‍ ലോകരാജ്യങ്ങള്‍ താല്‍പര്യം കാണിക്കുന്നില്ലെന്ന ഇസ്രായേലിന്റെ വിമര്‍ശനം നിലനില്‍ക്കെയാണ് പാലസ്തീന് യൂറോപ്പില്‍ നിന്നും കൂടുതല്‍ അംഗീകാരം ലഭിച്ചുകൊണ്ടിരിക്കുന്നത്. നീക്കത്തെ പലസ്തീന്‍ അതോറിറ്റിയും ഹമാസും സ്വാഗതം ചെയ്തു. പശ്ചിമേഷ്യയിലെ  ശാശ്വത സമാധാനത്തിന് പരിഹാരം വേണമെന്ന നിലപാടിലാണ്  പല യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും പാലസ്തീനെ അംഗീകരിക്കാന്‍ മുന്നോട്ടുവന്നിരിക്കുന്നത്. യൂറോപ്യന്‍ യൂണിയനില്‍ അംഗമല്ലെങ്കിലും അതിന്റെ നീക്കങ്ങളെ പ്രതിഫലിപ്പിക്കുന്ന നോര്‍വേ, ഇസ്രായേലും ഫലസ്തീനിയും തമ്മിലുള്ള ദ്വിരാഷ്ട്ര പരിഹാരത്തിന്റെ ശക്തമായ പിന്തുണക്കാരാണ്.

അടുത്ത ആഴ്ചയോടെ പാലസ്തീനെ ഒരു രാഷ്ട്രമായി അംഗീകരിക്കുമെന്നാണ് നോര്‍വെ, അയര്‍ലന്റ്, സ്പെയിന്‍ എന്നീ രാജ്യങ്ങള്‍ അറിയിച്ചിരിക്കുന്നത്. ദ്വിരാഷ്ട്ര വാദത്തിന്റെ അംഗീകാരം മാത്രമാണ് ഇസ്രയേല്‍-പാലസ്തീന്‍ സംഘര്‍ഷത്തിന് പ്രതിവിധി എന്ന് യൂറോപ്യന്‍ യൂണിയനിലെ വിവിധ രാജ്യങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നോര്‍വെയും അയര്‍ലന്റും സ്പെയിനും തങ്ങളുടെ തീരുമാനമറിയിച്ചത്.   അയര്‍ലന്റിനും പാലസ്തീനും ഇത് ചരിത്രപ്രധാനമായ ദിനമാണെന്ന് അയര്‍ലണ്ട് പ്രധാനമന്ത്രി സൈമണ്‍ ഹാരിസ് പ്രഖ്യാപിച്ചതും ഇസ്രായേലിനെ ചൊടിപ്പിച്ചു.


സ്പെയിനും അയര്‍ലന്റും നോര്‍വെയും ഹമാസിന്റെ കൊലപാതകികള്‍ക്കും ബലാത്സംഗം ചെയ്യുന്നവര്‍ക്കും സ്വര്‍ണമെഡല്‍ നല്‍കാന്‍ തീരുമാനിച്ചത് ചരിത്രം ഓര്‍ക്കുമെന്നാണ് കടുത്ത ഭാഷയില്‍  ഇസ്രയേല്‍ പ്രതികരിച്ചിരിക്കുന്നത്. ഏറെ വൈകാതെ ഇസ്ലാമിക തീവ്രവാദത്തില്‍ യൂറോപ്പിലെ ക്രൈസ്തവ സംസ്‌കാരം തന്നെ ഇല്ലാതാകുമെന്നാണ് ഇസ്രായേല്‍ മുന്നറിയിപ്പുനല്‍കുന്നത്. ഐക്യരാഷ്ട്ര സഭയുടെ 193 അംഗ രാജ്യങ്ങളില്‍ 143 പേരും നിലവില്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നവരെന്നിരിക്കെ ഇസ്രായേലിന്റെ ചൊടിപ്പിനെ അയര്‍ലണ്ട് വലിയ ഗൗരവത്തില്‍ കാണുന്നില്ല.

1988 നവംബര്‍ 15ന് അല്‍ജീരിയയില്‍ വച്ചാണ് ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ ചെയര്‍മാനായിരുന്ന  യാസര്‍ അറാഫത്ത് ജറുസലേം തലസ്ഥാനമായി ഫലസ്തീനെ ഒരു സ്വതന്ത്ര രാഷ്ട്രമായി പ്രഖ്യാപിച്ചത്.  ഇസ്രായേലിന്റെ പുണ്യഭൂമിയായ ജെറുസലേമില്‍ വരെ പാലസ്തീന്‍ ആധിപത്യം പുലര്‍ത്തുന്നതിന്റെ ശക്തമായ അമര്‍ഷം ഇപ്പോഴും ഇസ്രായേലിനുണ്ട്.
 ഏഷ്യയിലെയും ആഫ്രിക്കയിലെയും കിഴക്കന്‍ യൂറോപ്പിലെയും ഒട്ടുമിക്ക രാജ്യങ്ങളും ഫലസ്തീന്‍ രാജ്യത്തെ അംഗീകരിച്ചു കഴിഞ്ഞു.

ഇപ്പോഴും അമേരിക്ക, കാനഡ, ഓസ്ട്രേലിയ, ജപ്പാന്‍, ദക്ഷിണ കൊറിയ തുടങ്ങിയവ ശക്തിരാജ്യങ്ങള്‍  ഇസ്രായേലിന് മാത്രമാണ് പിന്തുണ നല്‍കുന്നത്. 144 യുഎന്‍ അംഗരാഷ്ട്രങ്ങള്‍ പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുന്നുണ്ട്. റഷ്യ, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങള്‍ ഇതില്‍പെടും. എന്നാല്‍, യൂറോപ്യന്‍ യൂണിയനിലെ ഏതാനും രാജ്യങ്ങള്‍ മാത്രമേ പാലസ്തീനെ അംഗീകരിക്കുന്നുള്ളൂ. ബ്രിട്ടനും ഓസ്‌ട്രേലിയയും വൈകാതെ അംഗീകാരം നല്‍കുമെന്നു സൂചന നല്‍കിയിട്ടുണ്ട്. ഇസ്രയേലിനൊപ്പം ഉറച്ചുനില്‍ക്കുന്ന യുഎസിനാകട്ടെ ഇതു യുഎന്നില്‍ വീറ്റോ ചെയ്യാന്‍ കഴിയും. ഫ്രാന്‍സും ജര്‍മനിയും പലസ്തീനെ അംഗീകരിച്ചിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ ഇന്ത്യ ആണവ ഭീഷണികളെ ഭയക്കുന്നില്ലെന്ന് പ്രധാനമന്ത്രി  (4 hours ago)

പ്രധാനമന്ത്രിയുടേയും അമ്മയുടേയും എ.ഐ വീഡിയോ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി  (4 hours ago)

മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എ.കെ ആന്റണി  (5 hours ago)

ശബരിമലയിലെ ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണപ്പാളി ചെന്നൈയില്‍ നിന്നും തിരികെ എത്തിച്ചപ്പോള്‍ കുറഞ്ഞത് 4 കിലോ  (5 hours ago)

ആറു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അയല്‍വാസിയും സുഹൃത്തും അറസ്റ്റില്‍  (5 hours ago)

നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസകളുമായി നിരവധിപേര്‍ രംഗത്ത്  (5 hours ago)

ഇടുക്കിയില്‍ മണ്‍തിട്ട ഇടിഞ്ഞു വീണ് 2 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം  (5 hours ago)

ഇളയരാജയുടെ മൂന്ന് പാട്ടുകള്‍ അനുമതിയില്ലാതെ ഉപയോഗിച്ചു  (5 hours ago)

ഏഴാം ക്ലാസുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍  (6 hours ago)

ദ്വിദിന ശില്പശാല മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (6 hours ago)

റഫറിയെ മാറ്റാതെ ഏഷ്യാ കപ്പില്‍ കളിക്കില്ലെന്ന് പാകിസ്താന്‍  (8 hours ago)

ആലപ്പുഴയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥികളെ ബംഗളൂരുവില്‍ നിന്നും കണ്ടെത്തി  (8 hours ago)

പാലക്കാട് നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി  (8 hours ago)

തൃശൂര്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു  (9 hours ago)

മൂന്നാറില്‍ ഡബിള്‍ ഡക്കര്‍ ബസ് അപകടത്തില്‍പെട്ടത് ഡ്രൈവറുടെ അശ്രദ്ധ  (9 hours ago)

Malayali Vartha Recommends