Widgets Magazine
04
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്തരിച്ച പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് വിടനൽകാനൊരുങ്ങുകയാണ് നാട്..വിടവാങ്ങൽ ചടങ്ങ് മൂന്ന് ദിവസം തുടരുമെന്നും ശവസംസ്കാര ചടങ്ങ് പിന്നീട് പ്രഖ്യാപിക്കുമെന്നും ഇറാൻ..


അന്തരിച്ച പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് വിടനൽകാനൊരുങ്ങുകയാണ് നാട്..വിടവാങ്ങൽ ചടങ്ങ് മൂന്ന് ദിവസം തുടരുമെന്നും ശവസംസ്കാര ചടങ്ങ് പിന്നീട് പ്രഖ്യാപിക്കുമെന്നും ഇറാൻ..


യുവതിയെ കഴുത്തിൽ ബാൻഡേജ് ടേപ്പ് ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്...കൊലപാതകത്തിന് ശേഷം സംഭവസ്ഥലത്തുനിന്ന് ലൈജു രക്ഷപ്പെട്ടിരുന്നു..


ആറ്റുകാൽ പൊങ്കാലയ്‌ക്ക് ശേഷമുള്ള ഇഷ്‌ടിക.. ശേഖരിച്ച് ഭവനനിർമ്മാണത്തിന് ഉപയോഗിക്കുന്ന പദ്ധതി പിന്തുടരാൻ തീരുമാനിച്ച കോർപ്പറേഷൻ നടപടി.. പ്രതികരണവുമായി വട്ടിയൂർക്കാവ് എംഎൽഎ വികെ പ്രശാന്ത്...


കെകെ ഷൈലജയെ തോല്‍പിച്ച് പാര്‍ട്ടിയിലും പദവികളിലും ഒതുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍.. ഒരുക്കിയ കെണിയാണ് പേരാവൂരിലെ സ്ഥാനാര്‍ഥിത്വം..ജയിച്ചുവന്നാല്‍ മന്ത്രിയോ മുഖ്യമന്ത്രിയോ ആക്കേണ്ടിവരുമോ എന്നതാണ് പിണറായി വിജയന്റെ ആശങ്ക...


ചൈന കൂടി കളത്തിലേക്ക്.. വ്യോമ-മിസൈൽ പ്രതിരോധ സംവിധാനങ്ങൾ പുനർനിർമ്മിക്കാൻ ചൈനയുടെ സഹായം ഇറാന്..ഖമേനി എല്ലാം മുൻപിൽ കണ്ടു നീക്കങ്ങൾ നടത്തി..

മൂന്നു രാജ്യങ്ങളിലേയും അംബാസിഡര്‍മാരെ അടിയന്തിരമായി തിരിച്ചുവിളിച്ചു ; അയര്‍ലണ്ടും നോര്‍വെയും സ്‌പെിയിനുമായുള്ള വ്യാപാര, നയതന്ത്രബന്ധങ്ങളും ഇസ്രായേല്‍ റദ്ദാക്കി; ഇസ്ലാമിക രാജ്യമായ പാലസ്തീനെ അയര്‍ലണ്ടും നോര്‍വെയും സ്‌പെയിനും അംഗീകരിച്ചതില്‍ ഇസ്രായേല്‍ ശക്തമായ നടപടികളിലേക്ക്

23 MAY 2024 03:46 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി ആകാശത്ത് വീണ്ടും സംഘര്‍ഷം; ആകാശത്ത് ഡ്രോണ്‍ കണ്ടാല്‍ അറിയിക്കണമെന്ന് ജനങ്ങളോട് ഒമാന്‍ ഭരണകൂടം

അന്തരിച്ച പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് വിടനൽകാനൊരുങ്ങുകയാണ് നാട്..വിടവാങ്ങൽ ചടങ്ങ് മൂന്ന് ദിവസം തുടരുമെന്നും ശവസംസ്കാര ചടങ്ങ് പിന്നീട് പ്രഖ്യാപിക്കുമെന്നും ഇറാൻ..

ചൈന കൂടി കളത്തിലേക്ക്.. വ്യോമ-മിസൈൽ പ്രതിരോധ സംവിധാനങ്ങൾ പുനർനിർമ്മിക്കാൻ ചൈനയുടെ സഹായം ഇറാന്..ഖമേനി എല്ലാം മുൻപിൽ കണ്ടു നീക്കങ്ങൾ നടത്തി..

ആര്‍ക്കും പരിക്കില്ല... ദുബായിലെ അമേരിക്കൻ കോൺസുലേറ്റിന് നേരെ ഡ്രോൺ ആക്രമണം, പിന്നാലെ തീപിടിത്തം; തീയണച്ചു, കാൽ നൂറ്റാണ്ടിലെ അമേരിക്ക ആക്രമിച്ചത് 10 രാജ്യങ്ങൾ, മരണം 47 ലക്ഷത്തോളം, യുഎസ് ചെലവാക്കിയത് 8 ലക്ഷം കോടി ഡോളർ

യുദ്ധം അടിയന്തരമായി അവസാനിപ്പിക്കാന്‍ അമേരിക്ക ചര്‍ച്ചകള്‍ക്ക് മുന്‍കയ്യെടുക്കണമെന്ന് റഷ്യ

ഇസ്ലാമിക രാജ്യമായ പാലസ്തീനെ അയര്‍ലണ്ടും നോര്‍വെയും സ്‌പെയിനും അംഗീകരിച്ചതില്‍  ഇസ്രായേല്‍ ശക്തമായ നടപടികളിലേക്ക് നീങ്ങുകയാണ്. മൂന്നു രാജ്യങ്ങളിലേയും അംബാസിഡര്‍മാരെ അടിയന്തിരമായി  തിരിച്ചുവിളിക്കുക മാത്രമല്ല അയര്‍ലണ്ടും നോര്‍വെയും സ്‌പെിയിനുമായുള്ള വ്യാപാര, നയതന്ത്രബന്ധങ്ങളും ഇസ്രായേല്‍ റദ്ദാക്കുകയും ചെയ്തിരിക്കുന്നു.പ്രധാനപ്പെട്ട മൂന്നു യൂറോപ്യന്‍ രാജ്യങ്ങള്‍ തങ്ങളുടെ വര്‍ഗശത്രുവായ പാലസ്തീനെ അംഗീകരിച്ചതില്‍ പ്രതിഷേധിച്ച് ഹമാസുമായുള്ള പോരാട്ടം ഇസ്രായേല്‍ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള നീക്കങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്.

യുദ്ധത്തിന് പരിഹാരം തേടിയാണ് പാലസ്തീനെ അംഗീകരിക്കുന്നതെന്ന് ഇസ്രായേലും സ്‌പെയിനും പറഞ്ഞതിനെ ഇസ്രായേല്‍ ശക്തമായി വിമര്‍ശിച്ചു. പശ്ചിമേഷ്യയില്‍ വീണ്ടും കടുത്ത യുദ്ധത്തിനുള്ള സന്നാഹങ്ങളൊരുക്കുകയാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബന്യാമിന്‍ നെതന്യാഹു. ഹമാസിന്റെയും പാലസ്തീന്റെയും ഏറ്റവും വലിയ സഹായിയും സുഹൃത്തുമായിരുന്ന ഇറാന്‍ പ്രസിഡന്റിന്റെ അപകടമരണത്തില്‍ ഇസ്രായേല്‍ ചാരസംഘടനയായ മൊസാദിന് പങ്കുണ്ടെന്ന ആരോപണങ്ങള്‍ ശക്തമായിരിക്കെയാണ് ഇസ്രായേലിനെ ചൊടിപ്പിക്കുന്ന തീരുമാനം വന്നിരിക്കുന്നത്.  ഇസ്ലാമിക തീവ്രവാദികള്‍ യൂറോപ്പില്‍ ക്രിസതീയവിശ്വാസത്തിനും ക്രിസ്തുമതത്തിനും ഭീഷണി ഉയര്‍ത്തുന്നുവെന്ന ശക്തമായ വികാരം യൂറോപ്പില്‍ ഉയര്‍ന്നുവരുമ്പോഴാണ് മൂന്നു കത്തോലിക്കാ രാജ്യങ്ങള്‍ പാലസ്തീനെ ഒരു രാജ്യമായി അംഗീകരിച്ചിരിക്കുന്നത്.

ഹമാസുകള്‍ ബന്ദിയാക്കിയിരിക്കുന്ന ഇസ്രായേല്‍ പൗരന്‍മാരെ വിമോചിപ്പിക്കുന്നതില്‍ ലോകരാജ്യങ്ങള്‍ താല്‍പര്യം കാണിക്കുന്നില്ലെന്ന ഇസ്രായേലിന്റെ വിമര്‍ശനം നിലനില്‍ക്കെയാണ് പാലസ്തീന് യൂറോപ്പില്‍ നിന്നും കൂടുതല്‍ അംഗീകാരം ലഭിച്ചുകൊണ്ടിരിക്കുന്നത്. നീക്കത്തെ പലസ്തീന്‍ അതോറിറ്റിയും ഹമാസും സ്വാഗതം ചെയ്തു. പശ്ചിമേഷ്യയിലെ  ശാശ്വത സമാധാനത്തിന് പരിഹാരം വേണമെന്ന നിലപാടിലാണ്  പല യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും പാലസ്തീനെ അംഗീകരിക്കാന്‍ മുന്നോട്ടുവന്നിരിക്കുന്നത്. യൂറോപ്യന്‍ യൂണിയനില്‍ അംഗമല്ലെങ്കിലും അതിന്റെ നീക്കങ്ങളെ പ്രതിഫലിപ്പിക്കുന്ന നോര്‍വേ, ഇസ്രായേലും ഫലസ്തീനിയും തമ്മിലുള്ള ദ്വിരാഷ്ട്ര പരിഹാരത്തിന്റെ ശക്തമായ പിന്തുണക്കാരാണ്.

അടുത്ത ആഴ്ചയോടെ പാലസ്തീനെ ഒരു രാഷ്ട്രമായി അംഗീകരിക്കുമെന്നാണ് നോര്‍വെ, അയര്‍ലന്റ്, സ്പെയിന്‍ എന്നീ രാജ്യങ്ങള്‍ അറിയിച്ചിരിക്കുന്നത്. ദ്വിരാഷ്ട്ര വാദത്തിന്റെ അംഗീകാരം മാത്രമാണ് ഇസ്രയേല്‍-പാലസ്തീന്‍ സംഘര്‍ഷത്തിന് പ്രതിവിധി എന്ന് യൂറോപ്യന്‍ യൂണിയനിലെ വിവിധ രാജ്യങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നോര്‍വെയും അയര്‍ലന്റും സ്പെയിനും തങ്ങളുടെ തീരുമാനമറിയിച്ചത്.   അയര്‍ലന്റിനും പാലസ്തീനും ഇത് ചരിത്രപ്രധാനമായ ദിനമാണെന്ന് അയര്‍ലണ്ട് പ്രധാനമന്ത്രി സൈമണ്‍ ഹാരിസ് പ്രഖ്യാപിച്ചതും ഇസ്രായേലിനെ ചൊടിപ്പിച്ചു.


സ്പെയിനും അയര്‍ലന്റും നോര്‍വെയും ഹമാസിന്റെ കൊലപാതകികള്‍ക്കും ബലാത്സംഗം ചെയ്യുന്നവര്‍ക്കും സ്വര്‍ണമെഡല്‍ നല്‍കാന്‍ തീരുമാനിച്ചത് ചരിത്രം ഓര്‍ക്കുമെന്നാണ് കടുത്ത ഭാഷയില്‍  ഇസ്രയേല്‍ പ്രതികരിച്ചിരിക്കുന്നത്. ഏറെ വൈകാതെ ഇസ്ലാമിക തീവ്രവാദത്തില്‍ യൂറോപ്പിലെ ക്രൈസ്തവ സംസ്‌കാരം തന്നെ ഇല്ലാതാകുമെന്നാണ് ഇസ്രായേല്‍ മുന്നറിയിപ്പുനല്‍കുന്നത്. ഐക്യരാഷ്ട്ര സഭയുടെ 193 അംഗ രാജ്യങ്ങളില്‍ 143 പേരും നിലവില്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നവരെന്നിരിക്കെ ഇസ്രായേലിന്റെ ചൊടിപ്പിനെ അയര്‍ലണ്ട് വലിയ ഗൗരവത്തില്‍ കാണുന്നില്ല.

1988 നവംബര്‍ 15ന് അല്‍ജീരിയയില്‍ വച്ചാണ് ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ ചെയര്‍മാനായിരുന്ന  യാസര്‍ അറാഫത്ത് ജറുസലേം തലസ്ഥാനമായി ഫലസ്തീനെ ഒരു സ്വതന്ത്ര രാഷ്ട്രമായി പ്രഖ്യാപിച്ചത്.  ഇസ്രായേലിന്റെ പുണ്യഭൂമിയായ ജെറുസലേമില്‍ വരെ പാലസ്തീന്‍ ആധിപത്യം പുലര്‍ത്തുന്നതിന്റെ ശക്തമായ അമര്‍ഷം ഇപ്പോഴും ഇസ്രായേലിനുണ്ട്.
 ഏഷ്യയിലെയും ആഫ്രിക്കയിലെയും കിഴക്കന്‍ യൂറോപ്പിലെയും ഒട്ടുമിക്ക രാജ്യങ്ങളും ഫലസ്തീന്‍ രാജ്യത്തെ അംഗീകരിച്ചു കഴിഞ്ഞു.

ഇപ്പോഴും അമേരിക്ക, കാനഡ, ഓസ്ട്രേലിയ, ജപ്പാന്‍, ദക്ഷിണ കൊറിയ തുടങ്ങിയവ ശക്തിരാജ്യങ്ങള്‍  ഇസ്രായേലിന് മാത്രമാണ് പിന്തുണ നല്‍കുന്നത്. 144 യുഎന്‍ അംഗരാഷ്ട്രങ്ങള്‍ പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുന്നുണ്ട്. റഷ്യ, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങള്‍ ഇതില്‍പെടും. എന്നാല്‍, യൂറോപ്യന്‍ യൂണിയനിലെ ഏതാനും രാജ്യങ്ങള്‍ മാത്രമേ പാലസ്തീനെ അംഗീകരിക്കുന്നുള്ളൂ. ബ്രിട്ടനും ഓസ്‌ട്രേലിയയും വൈകാതെ അംഗീകാരം നല്‍കുമെന്നു സൂചന നല്‍കിയിട്ടുണ്ട്. ഇസ്രയേലിനൊപ്പം ഉറച്ചുനില്‍ക്കുന്ന യുഎസിനാകട്ടെ ഇതു യുഎന്നില്‍ വീറ്റോ ചെയ്യാന്‍ കഴിയും. ഫ്രാന്‍സും ജര്‍മനിയും പലസ്തീനെ അംഗീകരിച്ചിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണ ജോര്‍ജ് ആറന്മുളയില്‍ തന്നെ മത്സരിക്കും  (5 minutes ago)

വിജയ്‌യുടെ വാഹനത്തെ ബൈക്കില്‍ പിന്തുടരുന്നതിനിടെ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്  (10 minutes ago)

ചരിത്രപ്രധാനമായ മലയാളം ഭരണഭാഷാ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടു  (16 minutes ago)

ക്ഷേത്രത്തിലെ ഉത്സവത്തിനിടയില്‍ 18കാരന് നേരെ ക്രൂരമര്‍ദനം  (23 minutes ago)

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ ജയില്‍മോചിതനായി  (37 minutes ago)

സൗദി ആകാശത്ത് വീണ്ടും സംഘര്‍ഷം; ആകാശത്ത് ഡ്രോണ്‍ കണ്ടാല്‍ അറിയിക്കണമെന്ന് ജനങ്ങളോട് ഒമാന്‍ ഭരണകൂടം  (53 minutes ago)

രാഷ്ട്രീയക്കാരനെപ്പോലെയല്ല, കലാകാരന്‍; വിവാദങ്ങള്‍ തലയില്‍ വച്ചുകൊടുത്തെന്ന് ഗണേശ് കുമാര്‍  (1 hour ago)

രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും വിവാഹസമ്മാനമായി നല്‍കിയത് ?  (1 hour ago)

ഖമേനിക്ക് ഇന്ന് ടെഹ്‌റാനിൽ വിടവാങ്ങൽ  (1 hour ago)

Crime കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്  (1 hour ago)

പ്രതികരണവുമായി വികെ പ്രശാന്ത്  (1 hour ago)

ഒതുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍  (2 hours ago)

യുദ്ധം കടുക്കുന്നു..  (2 hours ago)

ആയിരക്കണക്കിന് പുഷ്പ, ഫല,സസ്യങ്ങളുടെ പ്രദർശനവും വിൽപ്പനയും വിവിധ കലാ, സാംസ്കാരിക പരിപാടികളും ഉൾപ്പെടുന്നതാണ് മേള  (5 hours ago)

മുൻ കേന്ദ്രമന്ത്രി കെപി ഉണ്ണികൃഷ്ണനെ കാന്തപുരം അനുസ്മരിക്കുന്നു  (5 hours ago)

Malayali Vartha Recommends