Widgets Magazine
12
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മൂന്നു രാജ്യങ്ങളിലേയും അംബാസിഡര്‍മാരെ അടിയന്തിരമായി തിരിച്ചുവിളിച്ചു ; അയര്‍ലണ്ടും നോര്‍വെയും സ്‌പെിയിനുമായുള്ള വ്യാപാര, നയതന്ത്രബന്ധങ്ങളും ഇസ്രായേല്‍ റദ്ദാക്കി; ഇസ്ലാമിക രാജ്യമായ പാലസ്തീനെ അയര്‍ലണ്ടും നോര്‍വെയും സ്‌പെയിനും അംഗീകരിച്ചതില്‍ ഇസ്രായേല്‍ ശക്തമായ നടപടികളിലേക്ക്

23 MAY 2024 03:46 PM IST
മലയാളി വാര്‍ത്ത

More Stories...

ഹോർമൂസ് കടലിടുക്കിലൂടെ രണ്ട് ഇന്ത്യൻ എണ്ണ കപ്പലുകൾക്ക് കടന്നുപോകാൻ ഇറാൻ അനുമതി നൽകി... മറ്റ് അന്താരാഷ്ട്ര കപ്പലുകൾക്ക് വിലക്ക് തുടരുമെന്ന് ഇറാൻ

ഗൾഫ് രാജ്യങ്ങൾക്കെതിരെ ഇറാൻ നടത്തുന്ന ആക്രമണം ഉടൻ നിർത്തണമെന്ന് ആവശ്യപ്പെട്ട് യു.എൻ രക്ഷാസമിതി പ്രമേയം പാസാക്കി...

എപ്പോള്‍ വേണമെങ്കിലും യുദ്ധം അവസാനിപ്പിക്കാന്‍ എനിക്ക് കഴിയുമെന്ന് ട്രംപ്

ഹോര്‍മുസ് കടലിടുക്കില്‍ മൂന്ന് കപ്പലുകള്‍ക്ക് നേരെ ആക്രമണം; ഹോര്‍മൂസ് കടലിടുക്കിലൂടെ ഒരു കപ്പലും കടത്തിവിടില്ലെന്ന് ഇറാന്‍

ആയുധപ്പുര തുറന്ന് കിം... ഇറാന് ആണവ ബോംബ് ? വെറും 72 മണിക്കൂര്‍, റഷ്യ വഴി പറന്നിറങ്ങും; തടുക്കാന്‍ US

ഇസ്ലാമിക രാജ്യമായ പാലസ്തീനെ അയര്‍ലണ്ടും നോര്‍വെയും സ്‌പെയിനും അംഗീകരിച്ചതില്‍  ഇസ്രായേല്‍ ശക്തമായ നടപടികളിലേക്ക് നീങ്ങുകയാണ്. മൂന്നു രാജ്യങ്ങളിലേയും അംബാസിഡര്‍മാരെ അടിയന്തിരമായി  തിരിച്ചുവിളിക്കുക മാത്രമല്ല അയര്‍ലണ്ടും നോര്‍വെയും സ്‌പെിയിനുമായുള്ള വ്യാപാര, നയതന്ത്രബന്ധങ്ങളും ഇസ്രായേല്‍ റദ്ദാക്കുകയും ചെയ്തിരിക്കുന്നു.പ്രധാനപ്പെട്ട മൂന്നു യൂറോപ്യന്‍ രാജ്യങ്ങള്‍ തങ്ങളുടെ വര്‍ഗശത്രുവായ പാലസ്തീനെ അംഗീകരിച്ചതില്‍ പ്രതിഷേധിച്ച് ഹമാസുമായുള്ള പോരാട്ടം ഇസ്രായേല്‍ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള നീക്കങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്.

യുദ്ധത്തിന് പരിഹാരം തേടിയാണ് പാലസ്തീനെ അംഗീകരിക്കുന്നതെന്ന് ഇസ്രായേലും സ്‌പെയിനും പറഞ്ഞതിനെ ഇസ്രായേല്‍ ശക്തമായി വിമര്‍ശിച്ചു. പശ്ചിമേഷ്യയില്‍ വീണ്ടും കടുത്ത യുദ്ധത്തിനുള്ള സന്നാഹങ്ങളൊരുക്കുകയാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബന്യാമിന്‍ നെതന്യാഹു. ഹമാസിന്റെയും പാലസ്തീന്റെയും ഏറ്റവും വലിയ സഹായിയും സുഹൃത്തുമായിരുന്ന ഇറാന്‍ പ്രസിഡന്റിന്റെ അപകടമരണത്തില്‍ ഇസ്രായേല്‍ ചാരസംഘടനയായ മൊസാദിന് പങ്കുണ്ടെന്ന ആരോപണങ്ങള്‍ ശക്തമായിരിക്കെയാണ് ഇസ്രായേലിനെ ചൊടിപ്പിക്കുന്ന തീരുമാനം വന്നിരിക്കുന്നത്.  ഇസ്ലാമിക തീവ്രവാദികള്‍ യൂറോപ്പില്‍ ക്രിസതീയവിശ്വാസത്തിനും ക്രിസ്തുമതത്തിനും ഭീഷണി ഉയര്‍ത്തുന്നുവെന്ന ശക്തമായ വികാരം യൂറോപ്പില്‍ ഉയര്‍ന്നുവരുമ്പോഴാണ് മൂന്നു കത്തോലിക്കാ രാജ്യങ്ങള്‍ പാലസ്തീനെ ഒരു രാജ്യമായി അംഗീകരിച്ചിരിക്കുന്നത്.

ഹമാസുകള്‍ ബന്ദിയാക്കിയിരിക്കുന്ന ഇസ്രായേല്‍ പൗരന്‍മാരെ വിമോചിപ്പിക്കുന്നതില്‍ ലോകരാജ്യങ്ങള്‍ താല്‍പര്യം കാണിക്കുന്നില്ലെന്ന ഇസ്രായേലിന്റെ വിമര്‍ശനം നിലനില്‍ക്കെയാണ് പാലസ്തീന് യൂറോപ്പില്‍ നിന്നും കൂടുതല്‍ അംഗീകാരം ലഭിച്ചുകൊണ്ടിരിക്കുന്നത്. നീക്കത്തെ പലസ്തീന്‍ അതോറിറ്റിയും ഹമാസും സ്വാഗതം ചെയ്തു. പശ്ചിമേഷ്യയിലെ  ശാശ്വത സമാധാനത്തിന് പരിഹാരം വേണമെന്ന നിലപാടിലാണ്  പല യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും പാലസ്തീനെ അംഗീകരിക്കാന്‍ മുന്നോട്ടുവന്നിരിക്കുന്നത്. യൂറോപ്യന്‍ യൂണിയനില്‍ അംഗമല്ലെങ്കിലും അതിന്റെ നീക്കങ്ങളെ പ്രതിഫലിപ്പിക്കുന്ന നോര്‍വേ, ഇസ്രായേലും ഫലസ്തീനിയും തമ്മിലുള്ള ദ്വിരാഷ്ട്ര പരിഹാരത്തിന്റെ ശക്തമായ പിന്തുണക്കാരാണ്.

അടുത്ത ആഴ്ചയോടെ പാലസ്തീനെ ഒരു രാഷ്ട്രമായി അംഗീകരിക്കുമെന്നാണ് നോര്‍വെ, അയര്‍ലന്റ്, സ്പെയിന്‍ എന്നീ രാജ്യങ്ങള്‍ അറിയിച്ചിരിക്കുന്നത്. ദ്വിരാഷ്ട്ര വാദത്തിന്റെ അംഗീകാരം മാത്രമാണ് ഇസ്രയേല്‍-പാലസ്തീന്‍ സംഘര്‍ഷത്തിന് പ്രതിവിധി എന്ന് യൂറോപ്യന്‍ യൂണിയനിലെ വിവിധ രാജ്യങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നോര്‍വെയും അയര്‍ലന്റും സ്പെയിനും തങ്ങളുടെ തീരുമാനമറിയിച്ചത്.   അയര്‍ലന്റിനും പാലസ്തീനും ഇത് ചരിത്രപ്രധാനമായ ദിനമാണെന്ന് അയര്‍ലണ്ട് പ്രധാനമന്ത്രി സൈമണ്‍ ഹാരിസ് പ്രഖ്യാപിച്ചതും ഇസ്രായേലിനെ ചൊടിപ്പിച്ചു.


സ്പെയിനും അയര്‍ലന്റും നോര്‍വെയും ഹമാസിന്റെ കൊലപാതകികള്‍ക്കും ബലാത്സംഗം ചെയ്യുന്നവര്‍ക്കും സ്വര്‍ണമെഡല്‍ നല്‍കാന്‍ തീരുമാനിച്ചത് ചരിത്രം ഓര്‍ക്കുമെന്നാണ് കടുത്ത ഭാഷയില്‍  ഇസ്രയേല്‍ പ്രതികരിച്ചിരിക്കുന്നത്. ഏറെ വൈകാതെ ഇസ്ലാമിക തീവ്രവാദത്തില്‍ യൂറോപ്പിലെ ക്രൈസ്തവ സംസ്‌കാരം തന്നെ ഇല്ലാതാകുമെന്നാണ് ഇസ്രായേല്‍ മുന്നറിയിപ്പുനല്‍കുന്നത്. ഐക്യരാഷ്ട്ര സഭയുടെ 193 അംഗ രാജ്യങ്ങളില്‍ 143 പേരും നിലവില്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നവരെന്നിരിക്കെ ഇസ്രായേലിന്റെ ചൊടിപ്പിനെ അയര്‍ലണ്ട് വലിയ ഗൗരവത്തില്‍ കാണുന്നില്ല.

1988 നവംബര്‍ 15ന് അല്‍ജീരിയയില്‍ വച്ചാണ് ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ ചെയര്‍മാനായിരുന്ന  യാസര്‍ അറാഫത്ത് ജറുസലേം തലസ്ഥാനമായി ഫലസ്തീനെ ഒരു സ്വതന്ത്ര രാഷ്ട്രമായി പ്രഖ്യാപിച്ചത്.  ഇസ്രായേലിന്റെ പുണ്യഭൂമിയായ ജെറുസലേമില്‍ വരെ പാലസ്തീന്‍ ആധിപത്യം പുലര്‍ത്തുന്നതിന്റെ ശക്തമായ അമര്‍ഷം ഇപ്പോഴും ഇസ്രായേലിനുണ്ട്.
 ഏഷ്യയിലെയും ആഫ്രിക്കയിലെയും കിഴക്കന്‍ യൂറോപ്പിലെയും ഒട്ടുമിക്ക രാജ്യങ്ങളും ഫലസ്തീന്‍ രാജ്യത്തെ അംഗീകരിച്ചു കഴിഞ്ഞു.

ഇപ്പോഴും അമേരിക്ക, കാനഡ, ഓസ്ട്രേലിയ, ജപ്പാന്‍, ദക്ഷിണ കൊറിയ തുടങ്ങിയവ ശക്തിരാജ്യങ്ങള്‍  ഇസ്രായേലിന് മാത്രമാണ് പിന്തുണ നല്‍കുന്നത്. 144 യുഎന്‍ അംഗരാഷ്ട്രങ്ങള്‍ പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുന്നുണ്ട്. റഷ്യ, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങള്‍ ഇതില്‍പെടും. എന്നാല്‍, യൂറോപ്യന്‍ യൂണിയനിലെ ഏതാനും രാജ്യങ്ങള്‍ മാത്രമേ പാലസ്തീനെ അംഗീകരിക്കുന്നുള്ളൂ. ബ്രിട്ടനും ഓസ്‌ട്രേലിയയും വൈകാതെ അംഗീകാരം നല്‍കുമെന്നു സൂചന നല്‍കിയിട്ടുണ്ട്. ഇസ്രയേലിനൊപ്പം ഉറച്ചുനില്‍ക്കുന്ന യുഎസിനാകട്ടെ ഇതു യുഎന്നില്‍ വീറ്റോ ചെയ്യാന്‍ കഴിയും. ഫ്രാന്‍സും ജര്‍മനിയും പലസ്തീനെ അംഗീകരിച്ചിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് മുൻ മന്ത്രി ജി. സുധാകരൻ  (25 minutes ago)

വെള്ളാപ്പള്ളി നടേശനെ അയോഗ്യനാക്കി ഹൈക്കോടതി  (37 minutes ago)

ഇന്ത്യൻ പൗരന്മാരെ വിവിധ വിമാനങ്ങളിൽ നാട്ടിലെത്തിച്ചു....  (43 minutes ago)

കാറും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം  (1 hour ago)

ബാല നടനായിരുന്ന ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

ഓഹരി വിപണിയില്‍ ഇന്നും കനത്ത ഇടിവ്...  (1 hour ago)

സ്വര്‍ണവിലയില്‍ ഇടിവ്... പവന് 360 രൂപയുടെ കുറവ്  (1 hour ago)

ഗോവിന്ദൻ UNCLE ഇത് POCSO മൊണാലിസക്ക് 18 ആയില്ല ശിവൻകുട്ടിയുടെ ചെകിട്ട് പൊളിക്കാൻ പെണ്ണിന്റെ അച്ഛൻ കേരളത്തിൽ..!!  (1 hour ago)

മികച്ച ഭരണാധികാരിയും പ്രചോദിപ്പിക്കുന്ന നേതാവുമാണ് മോദിയെന്ന് മോഹൻലാൽ  (1 hour ago)

മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ നിർണായക മൊഴി നൽകി മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി, താൻ ആരുടെയും സാമ്പത്തിക വിഷയത്തിൽ ഇടപെട്ടിട്ടില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ  (2 hours ago)

തന്ത ആരെന്ന് അറിയില്ലേ അതാണോ തള്ളയുടെ പേര് കൂടെ... ശ്രീനാദേവിയെ ചൊറിഞ്ഞ് മാന്തി കമ്മി..! ചെവിക്കുറ്റി കലക്കി തന്തയ്ക്ക് വിളി...  (2 hours ago)

മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ ഇന്ന് രാവിലെ 11 മണിക്ക് മാധ്യമങ്ങളെ കാണും  (2 hours ago)

രണ്ട് ഇന്ത്യൻ എണ്ണ കപ്പലുകൾക്ക് ഹോർമൂസ് കടലിടുക്കിലൂടെ കടന്നുപോകാൻ ഇറാൻ അനുമതി നൽകി... മറ്റ് അന്താരാഷ്ട്ര കപ്പലുകൾക്ക് വിലക്ക് തുടരുമെന്ന് ഇറാൻ  (2 hours ago)

കാട്ടാനയെ തുരത്തുന്നതിനിടെ കൊല്ലപ്പെട്ട തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷനിലെ താല്‍ക്കാലിക വാച്ചര്‍ ഷൈജുവിന്റെ കുടുംബത്തിന് അടിയന്തര ധനസഹായമായി സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ അനുവദിച്ചു  (3 hours ago)

മലപ്പുറത്ത് നിന്ന് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം തിരുവനന്തപുരത്ത്....  (3 hours ago)

Malayali Vartha Recommends