Widgets Magazine
21
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡയാലിസിസിനായി ശ്രീനിവാസനൊപ്പം ആശുപത്രിയിലേയ്ക്ക് പോയത് ഭാര്യ വിമലയും, ഡ്രൈവറും: അന്ത്യസമയത്ത് അടുത്തില്ലാതിരുന്ന ധ്യാൻ കണ്ടനാട്ടെ വീട്ടിെലത്തിയത്, പതിനൊന്നരയോടെ: പിറന്നാൾ ദിനത്തിൽ അച്ഛന്റെ വിയോഗം; ഹൃദയം തകർക്കുന്ന കാഴ്ച...


ശ്രീനിവാസന്റെ ആരോഗ്യത്തെ തളർത്തിയ ശീലങ്ങൾ; തുറന്നുപറച്ചിലുകൾ ശത്രുക്കളെ ഉണ്ടാക്കി...


മലയാളികളുടെ പ്രിയ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ സംസ്കാരം നാളെ രാവിലെ പത്തു മണിക്ക് ഉദയംപേരൂരിലെ വീട്ടിൽ...


പ്രിയ സുഹൃത്തിന്‍റെ മരണം ഞെട്ടിപ്പിക്കുന്നു.... നടൻ ശ്രീനിവാസന്‍റെ വിയോഗത്തിൽ അനുസ്മരിച്ച് സുഹൃത്തും സഹപാഠിയുമായ നടൻ രജനീകാന്ത്....


ഉന്നതരുടെ പങ്കിനെക്കുറിച്ച് എസ്ഐടി അന്വേഷണം വ്യാപിപ്പിച്ചിച്ചു; ശബരിമല സ്വർണക്കൊള്ളയിൽ കൂടുതൽ അറസ്റ്റ് ഉടൻ: സ്വർണ്ണക്കൊള്ളയില്‍ ECIR രജിസ്റ്റർ ചെയ്യാൻ അനുമതി തേടി ED

ഗാസ യുദ്ധം എട്ടാം മാസത്തിലേയ്ക്ക്..ഇസ്രയേലിനെതിരെ അപ്രതീക്ഷിത ആക്രമണം നടത്താനുള്ള നീക്കവുമായി ഇറാൻ പിന്തുണയുള്ള ഹെസ്‌ബുള്ള.. 'സർപ്രൈസുകൾക്കായി' തയ്യാറായിരിക്കാൻ ഹെസ്‌ബുള്ള ജനറൽ സെക്രട്ടറി..

26 MAY 2024 03:37 PM IST
മലയാളി വാര്‍ത്ത

ഗാസ യുദ്ധം എട്ടാം മാസത്തിലേയ്ക്ക് കടന്നിരിക്കെ ഇസ്രയേലിനെതിരെ അപ്രതീക്ഷിത ആക്രമണം നടത്താനുള്ള നീക്കവുമായി ഇറാൻ പിന്തുണയുള്ള ഹെസ്‌ബുള്ള. 'സർപ്രൈസുകൾക്കായി' തയ്യാറായിരിക്കാൻ ഹെസ്‌ബുള്ള ജനറൽ സെക്രട്ടറി ഹസൻ നസ്‌റള്ള ഇസ്രയേലിനോട് ടെലിവിഷൻ സന്ദേശത്തിലൂടെ പറഞ്ഞു.തങ്ങളുടെ ചെറുത്തുനിൽപ്പിൽ നിന്ന് പുതിയ സർപ്രൈസുകൾ പ്രതീക്ഷിക്കണമെന്ന് ചെറുത്തുനിൽപ്പിന്റെയും വിമോചന ദിനത്തിന്റെയും 24ാം വാർഷികം ആഘോഷിക്കുന്ന ഹെസ്‌ബുള്ള വ്യക്തമാക്കി. ഹമാസ്- ഇസ്രയേൽ യുദ്ധത്തിൽ പാലസ്‌തീന് പിന്തുണയുമായി യുദ്ധമുഖത്തുള്ള തീവ്രവാദ സംഘടനയാണ് ഹെസ്‌ബുള്ള.കഴിഞ്ഞ ഒക്‌ടോബറിൽ ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ഇസ്രയേൽ- ഹമാസ് യുദ്ധം ആരംഭിച്ചത്.

 

എന്നാൽ ഗാസ യുദ്ധത്തിൽ ഇസ്രയേലിന് തങ്ങളുടെ ലക്ഷ്യങ്ങളൊന്നും കൈവരിക്കാൻ സാധിച്ചില്ലെന്ന് നസ്‌റള്ള പറഞ്ഞു. ഇസ്രയേലി നാഷണൽ സെക്യൂരിറ്റി കൗൺസിൽ തലവൻ സാക്കി ഹനേഗ്‌ബി തന്നെ ഇക്കാര്യം തുറന്ന് സമ്മതിച്ചത് ചൂണ്ടിക്കാട്ടുകയായിരുന്നു നസ്‌റള്ള. പലസ്‌തീനെ സ്വതന്ത്ര രാഷ്ട്രമായി യൂറോപ്യൻ രാജ്യങ്ങൾ അംഗീകരിക്കുന്നത് ഇസ്രയേലിന് വലിയ തിരിച്ചടിയാണെന്നും ഇക്കാരണങ്ങൾ കൊണ്ടാണ് ഇസ്രയേലിന് അന്താരാഷ്ട്ര ക്രിമിനൽ കോടതിയെ നേരിടേണ്ടി വരുന്നതെന്നും ഹെസ്ബുള്ള ജനറൽ സെക്രട്ടറി പറഞ്ഞു.ഗാസയിലെ റാഫ നഗരത്തിലെ ആക്രമണം ഉടൻ നിറുത്തണമെന്ന് ലോക കോടതി (അന്താരാഷ്ട്ര നീതിന്യായ കോടതി) ഇസ്രയേലിനോട് ഉത്തരവിട്ടിരുന്നു ​.ഗാസയിൽ ഇസ്രയേൽ വംശഹത്യ നടത്തുന്നെന്ന് കാട്ടി ദക്ഷിണാഫ്രിക്ക സമർപ്പിച്ച കേസുമായി ബന്ധപ്പെട്ട് അടിയന്തര വിധി പറയുകയായിരുന്നു കോടതി.

ഉത്തരവ് വന്ന് മിനിറ്റുകൾക്കുള്ളിൽ റാഫയിൽ ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രയേൽ മറുപടി നൽകി. ഇതോടെ ഇസ്രയേൽ ഉത്തരവ് പാലിക്കില്ലെന്ന് വ്യക്തമായി. എന്നാൽ,​ ഗാസയിലെ വിനാശകരമായ യുദ്ധത്തിന്റെ പേരിൽ ആഗോള തലത്തിൽ ഇസ്രയേൽ ഒറ്റപ്പെടുമെന്നതിന്റെ സൂചനയാണ് ലോക കോടതി വിധി.മറ്റ് ഉത്തരവുകൾ...ഈജിപ്റ്റിനും ഗാസയ്ക്കുമിടെയിലെ റാഫ അതിർത്തി തുറക്കണംജനങ്ങളിലേക്ക് മാനുഷിക സഹായം എത്തണംകോടതിയുടെ അന്വേഷണ സംഘത്തെ ഇസ്രയേൽ ഗാസയിലേക്ക് കടത്തിവിടണംഒരു മാസത്തിനുള്ളിൽ പുരോഗതിയെ കുറിച്ച് റിപ്പോർട്ട് സമർപ്പിക്കണംകടുത്ത ക്ഷാമത്തിലൂടെ നീങ്ങുന്ന ഗാസയിൽ ഭക്ഷ്യ വിതരണം തടയാൻ പാടില്ലെന്ന് ഇസ്രയേലിനോട് മാർച്ചിൽ കോടതി ഉത്തരവിട്ടിരുന്നു. ഇതു പാലിച്ചില്ലെന്ന് മാത്രമല്ല,​ സ്ഥിതിഗതികൾ കൂടുതൽ വഷളായെന്നും കോടതി ചൂണ്ടിക്കാട്ടി.

 

ഹമാസിനെ ഉന്മൂലനം ചെയ്യാൻ റാഫയിൽ സൈനിക നടപടി അനിവാര്യമാണെന്ന് ഇസ്രയേൽ വാദിച്ചിരുന്നു. ഭക്ഷണവും വെള്ളവും മരുന്നുമില്ലാതെ നരക യാതനയിലാണ് ഗാസയിലെ ജനങ്ങൾ. റാഫയിലെ അതിർത്തി പിടിച്ചെടുത്തതിനാൽ സഹായം എത്തുന്നില്ല. ഏകദേശം 8,​00,000 പേർ റാഫയിൽ നിന്ന് പലയാനം ചെയ്തു. വടക്കൻ ഗാസയിലും ഇസ്രയേൽ ആക്രമണം ശക്തമാക്കിയതോടെ ജനങ്ങൾ ദുരിതത്തിലാണ്.ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 35,800 കടന്നു.അതെ സമയം ഹെലികോപ്റ്ററിൽ വെടിയുണ്ടയു​ടെയോ മറ്റു ആക്രമണങ്ങളുടെയോ അടയാളങ്ങൾ കണ്ടെത്താൻ സാധിച്ചിട്ടില്ല.

 

അപകടം നടന്ന് ഉടൻ തന്നെ ഹെലികോപ്റ്ററിന് തീപിടിച്ചതായും റിപ്പോർട്ടിൽ പറയുന്നു.ദുർഘടമായ ഭൂപ്രദേശം, തണുത്ത കാലാവസ്ഥ, മൂടൽമഞ്ഞ് എന്നിവ കാരണം തിരച്ചിലും രക്ഷ​ാപ്രവർത്തനവും നീണ്ടുപോയി. പുലർച്ചയോടെ മാത്രമാണ് അപകടസ്ഥലത്ത് ദൗത്യസംഘത്തിന് എത്താൻ സാധിച്ചത്. കൺട്രോൾ ടവറുമായി പൈലറ്റ് നടത്തിയ ആശയവിനിമയത്തിൽ സംശയാസ്പദ സാഹചര്യങ്ങളൊന്നും ഉണ്ടായിട്ടില്ല.അപകടവുമായി ബന്ധപ്പെട്ട സാ​ങ്കേതികവും പൊതുവായതുമായ വിവരങ്ങളും കണ്ടെത്തലുകളും ശേഖരിക്കുകയും വിലയിരുത്തുകയും ചെയ്തിട്ടുണ്ട്. ഇതിൽ ചില വിവരങ്ങൾ വിലയിരുത്താൻ കൂടുതൽ സമയം അനിവാര്യമാണ്. വിശദ അന്വേഷണം പൂർത്തിയായാലുടൻ അന്തിമഫലം പുറത്തുവിടുമെന്നും ഇറാൻ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓട്ടോ ഡ്രൈവര്‍ക്ക് പോലീസിന്റെ ക്രൂര മര്‍ദ്ദനം  (5 hours ago)

നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് സഞ്ചിയിലാക്കി കുടുംബത്തിന്റെ ദുരിതയാത്ര  (5 hours ago)

നാളെ സത്യപ്രതിജ്ഞ നടക്കാനിരിക്കെ വിജയിച്ച സ്ഥാനാര്‍ഥി മരിച്ചു  (5 hours ago)

സത്യപ്രതിജ്ഞക്ക് മണിക്കൂറുകൾ,നിയുക്ത പഞ്ചായത്ത് അംഗം പ്രസാദ് നാരായണ അന്തരിച്ചു..  (6 hours ago)

പ്രവാസികൾക്ക് നല്ലകാലം വരുന്നൂ യുഎഇയിലെ ഈ മാറ്റങ്ങൾ അറിയാതെ പോകരുത് ....!!  (6 hours ago)

ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് പോകാൻ ഇനി വിസ വേണ്ട ഇന്ത്യയും സൗദിയും കരാറിൽ ഒപ്പിട്ടു ...നിർണായക നീക്കം  (6 hours ago)

ചിരിപ്പിച്ചും ചിന്തിപ്പിച്ചും 48 വർഷം നടൻ ശ്രീനിവാസന് അന്ത്യാഞ്ജലി  (6 hours ago)

പുല്‍പ്പള്ളിയില്‍ കടുവ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു  (8 hours ago)

സ്‌കൂളില്‍ വിടാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചു  (8 hours ago)

ലെമൺ മർഡർ കേസ് ( ( L.M. കേസ് ); ഫസ്റ്റ് ലക്ക് പോസ്റ്റർ പുറത്തുവിട്ടു!!  (9 hours ago)

തലശ്ശേരിയില്‍ പ്ലാസ്റ്റിക്ക് റീസൈക്ലിങ് യൂണിറ്റില്‍ വന്‍ തീപിടിത്തം  (9 hours ago)

കാക്കനാട് റെക്കാ ക്ലബ് പുതിയ പിക്കിള്‍ബോള്‍ കോര്‍ട്ടുകള്‍ ഉദ്ഘാടനം ചെയ്തു...  (10 hours ago)

വസന്തോത്സവം-2025: എഴുപതോളം ഇനങ്ങളില്‍ മത്സരങ്ങള്‍ ഡിസംബര്‍ 24 ന് തുടക്കമാകും...  (10 hours ago)

ബംഗളുരുവില്‍ വനിതാ ഡോക്ടര്‍ക്ക് നേരെ ലൈംഗികാതിക്രമം  (10 hours ago)

ഡയാലിസിസിനായി ശ്രീനിവാസനൊപ്പം ആശുപത്രിയിലേയ്ക്ക് പോയത് ഭാര്യ വിമലയും, ഡ്രൈവറും: അന്ത്യസമയത്ത് അടുത്തില്ലാതിരുന്ന ധ്യാൻ കണ്ടനാട്ടെ വീട്ടിെലത്തിയത്, പതിനൊന്നരയോടെ: പിറന്നാൾ ദിനത്തിൽ അച്ഛന്റെ വിയോഗം; ഹൃദ  (10 hours ago)

Malayali Vartha Recommends
നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചു....തൃപ്പൂണിത്തുറ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം
Hide News