ഭീതി പടര്‍ത്തി 'മാംസം തിന്നും മാരക ബാക്ടീരിയ' 48 മണിക്കൂറിൽ മരണം! രോഗം പടരുന്നു! ആശങ്കയോടെ ലോകം; ഇനി ഭാവി?
കഴിഞ്ഞ അരനൂറ്റാണ്ടിനിടെ ലോകം കണ്ട ഏറ്റവും വലിയ ദുരന്തമായിരുന്നു കോവിഡ് 19 മഹാമാരി. ഭൂലോകത്തെ സകലമാന മനുഷ്യരെയും വീട്ടിലടച്ചുപൂട്ടിയ, ജീവനെടുത്ത കൊടും വിപത്ത്. വാക്‌സിനുകളും പ്രതിരോധ മാർഗങ്ങളും എത്തിയെങ്കിലും അന്ന് ചൈന തുറന്നുവിട്ട ഈ മഹാമാരിയെ പൂർണമായും തുടച്ചു നീക്കാൻ മനുഷ്യന് ഇപ്പോഴും കഴിഞ്ഞിട്ടില്ല.
ഇപ്പോഴിതാ മനുഷ്യരാശിയെ ആശങ്കപ്പെടുത്തി മറ്റൊരു അപകടകരമായ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്. മനുഷ്യശരീരത്തിൽ പ്രവേശിച്ചാൽ നാൽപത്തെട്ടു മണിക്കൂറിനുള്ളിൽ മാരകമാകുകയും ജീവഹാനിക്ക് ഇടയാക്കുകയും ചെയ്യുന്ന അപൂർവ ബാക്ടീരിയ പടരുന്നെന്ന് റിപ്പോർട്ട്. രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയതിനു പിന്നാലെയാണ് പുതിയ ബാക്ടീരിയയുടെ വ്യാപനമെന്ന് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തു.
മനുഷ്യ ശരീരത്തിൽ പ്രവേശിച്ച് മാംസം ഭക്ഷിക്കുന്ന മാരക ബാക്‌ടീരിയ മൂലമുണ്ടാകുന്ന രോഗം ജപ്പാനിൽ പടരുന്നു. രോഗം ബാധിച്ചാൽ 48 മണിക്കൂറിനുള്ളിൽ മാരകമാകുകയും ജീവഹാനിക്ക് ഇടയാക്കുകയും ചെയ്യുമെന്നാണ് റിപ്പോർട്ട്. സ്ട്രെപ്റ്റോകോക്കൽ ടോക്സിക് ഷോക് സിൻഡ്രോം (STSS) എന്നാണ് ഈ രോഗത്തെ അറിയപ്പെടുന്നത്.
ഈ വർഷം ജൂൺ രണ്ടോടെ ഈ രോഗം ബാധിച്ചവരുടെ എണ്ണം 977 ആയി ഉയർന്നെന്നും ജപ്പാനിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്‌ഷ്യസ് ഡിസീസസിന്റെ റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വർഷം ആകെ 941പേരെയാണ് ജപ്പാനിൽ ഈ രോഗം ബാധിച്ചത്. നിലവിലെ രോഗബാധ നിരക്ക് തുടർന്നാൽ ഈ വർഷം 25,000 കേസുകളെങ്കിലും റിപ്പോർട്ട് ചെയ്യപ്പെടുമെന്നാണ് വിലയിരുത്തൽ.
ജപ്പാന് പുറമെ യൂറോപ്പിലും രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ബ്ലൂംബര്‍ഗിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്രൂപ്പ് എ സ്ട്രെപ്റ്റോകോക്കസ് (GAS) സാധാരണയായി കുട്ടികളിൽ തൊണ്ട വേദനയ്ക്കും വീക്കത്തിനും കാരണമാകാറുണ്ട്. എന്നാൽ ചിലരിൽ ഇത് സന്ധിവേദന, സന്ധി വീക്കം, പനി, കുറഞ്ഞ രക്ത സമ്മർദം തുടങ്ങിയ ലക്ഷണങ്ങളും കാണിക്കുന്നു.
50ന് മുകളിൽ പ്രായമുള്ളവർക്ക് ഇത് ആന്തരികാവയവങ്ങളെ ബാധിക്കുകയും ശ്വാസ പ്രശ്നങ്ങൾക്കും കോശനാശത്തിനും കാരണമാകുകയും ചെയ്യുന്നു. ഇത് മരണത്തിന് വരെ ഇടയാക്കുന്നു. രോഗം പിടിപെട്ട് ഭൂരിഭാഗം മരണവും 48 മണിക്കൂറിനുള്ളിൽ സംഭവിക്കുമെന്ന് ടോക്കിയോ വിമൻസ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ സാംക്രമിക രോഗ വിദഗ്ധനായ കെൻ കികുച്ചി പറഞ്ഞു.
രാവിലെ കാലിൽ വീക്കം കണ്ടാൽ ഉച്ചയോടെ കാൽമുട്ടിലേക്ക് വ്യാപിക്കുകയും 48 മണിക്കൂറിനുള്ളിൽ മരിക്കുകയും ചെയ്യമെന്നും അദ്ദേഹം പറഞ്ഞു. 2022ൽ അഞ്ച് യൂറോപ്യൻ രാജ്യങ്ങളിൽ ആ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നതായി ലോകാരോഗ്യ സംഘടന പറയുന്നു. നിലവിലെ അണുബാധകൾ അനുസരിച്ച് ഭീതിപ്പെടുത്തുന്ന രീതിയിൽ മരണ നിരക്ക് 30 ശതമാനം ആയിരിക്കുമെന്നും കെൻ പറയുന്നു.
കൈകളുടെ ശുചിത്വം പാലിക്കണമെന്നും മുറിവുകൾ ഉണ്ടെങ്കിൽ കാലതാമസം കൂടാതെ ചികിത്സ ഉറപ്പാക്കണമെന്നും കെൻ നിർദേശിക്കുന്നു. എന്തായാലും രോഗം കൂടുതൽ പടരാതെ ഇരിക്കാനുള്ള മുൻകരുതലുമായി മുന്നോട്ടുപോവുകയാണ് ജപ്പാൻ. വരും ദിവസങ്ങളിൽ രോഗത്തെ പിടിച്ചുകെട്ടാനുള്ള എന്തെങ്കിലും പരിഹാരവുമായി ആരോഗ്യവിഗദ്ധർ എത്തുമെന്ന പ്രത്യാശയിലാണ് ആളുകൾ.
https://www.facebook.com/Malayalivartha