Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഹൂതി വിമതർക്കെതിരെ അമേരിക്കയും ബ്രിട്ടനും..ആയുധപ്പുര കത്തിച്ചാമ്പലാക്കി...വിമാനത്താവളത്തിലും കമരൻ ദ്വീപിലും വ്യോമാക്രമണം.. ചെങ്കടലിൽ ചിതയൊരുക്കി.. നാല് തവണയും ആക്രമണം നടന്നതായി റിപ്പോർട്ട്...

18 JUNE 2024 02:18 PM IST
മലയാളി വാര്‍ത്ത

ചെങ്കടൽ മാർഗമുള്ള കപ്പൽ ഗതാഗതം തടസ്സപ്പെടുത്തി കൊണ്ടാണ് ഹൂതികൾ ലോകശ്രദ്ധ നേടിയത് . ഇക്കഴിഞ്ഞ നവംബർ മുതൽ മിസൈലുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച് കപ്പലുകൾ തടയുകയും പിടിച്ചെടുക്കുകയും ഹൂതികൾ ചെയ്തു കൊണ്ട് ഇരിക്കുന്നുണ്ട്.2023 ഒക്ടോബര്‍ ഏഴിന് ഹമാസ് സംഘാംഗങ്ങള്‍ ഇസ്രയേല്‍ അതിര്‍ത്തിയില്‍ അതിക്രമിച്ച് കടന്ന് നടത്തിയ കൂട്ടക്കൊലയ്ക്ക് പിന്നാലെ ആരംഭിച്ച ഇസ്രയേല്‍ ഹമാസ് യുദ്ധം ഇന്ന് ഗാസയുടെയും റഫായുടെയും ഏതാണ്ട് പൂര്‍ണ്ണനാശത്തിലാണ് എത്തി നില്‍ക്കുന്നത്.കരയിൽ കടലിലും ആകാശത്തും ഒരേ സാമ്യം യുദ്ധം നടക്കുകയാണ് . ചെങ്കടലിൽ അടികളും തിരിച്ചടികളും സംഭവിക്കുന്നുണ്ട് . ഇപ്പോഴിതാ യെമനിലെ ഹൊദെയ്ദ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വ്യോമാക്രമണവുമായി അമേരിക്കയും ബ്രിട്ടനും.

 

ചെങ്കടൽ വഴി കടന്നു പോകുന്ന കപ്പലുകൾക്ക് നേരെ ഹൂതി വിമതർ ആക്രമണം കടുപ്പിച്ചതോടെയാണ് നീക്കം. ഹൂതികളുടെ നിയന്ത്രണത്തിലുള്ള വാർത്താ ഏജൻസിയായ അൽ മസീറ ടിവിയാണ് ആക്രമണ വിവരം പുറത്ത് വിട്ടത്.ഹൊദെയ്ദ അന്താരാഷ്‌ട്ര വിമാനത്താവളത്തിന് പുറമെ ചെങ്കടലിലെ സാലിഫ് തുറമുഖത്തിന് സമീപമുള്ള കമരൻ ദ്വീപിലും ആക്രമണം നടത്തിയിട്ടുണ്ട്. ഹൊദെയ്ദയിൽ ആറോളം തവണയാണ് വ്യോമാക്രമണമുണ്ടായത്. കമരൻ ദ്വീപിൽ നാല് തവണയും ആക്രമണം നടന്നതായി റിപ്പോർട്ടിൽ പറയുന്നു.യുഎസിന്റെയും ബ്രിട്ടന്റെയും നേതൃത്വത്തിലുള്ള സഖ്യസേന ഇതാദ്യമായാണ് കമരൻ ദ്വീപിനെ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നത്. കമരൻ ദ്വീപ് കേന്ദ്രീകരിച്ചാണ് ഹൂതികൾ തങ്ങളുടെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്നത്.ചെങ്കടലിൽ ആക്രമണങ്ങൾ നടത്തുന്നതിന് വേണ്ടി മിസൈലുകളുടേയും ഡ്രോണുകളുടേയും വലിയ ശേഖരം ഹൂതികൾ കമരൻ ദ്വീപിൽ ഒളിപ്പിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ദ്വീപും സാലിഹ് തുറമുഖവും ഇത്തരത്തിലുള്ള ആയുധക്കടത്തിന് ഇവർ ഉപയോഗിച്ചിരുന്നതായും യുഎസ്-ബ്രിട്ടീഷ് സേനകൾ ആരോപിക്കുന്നു. ഇസ്രായേൽ-ഹമാസ് പോരാട്ടത്തിൽ ഹമാസിന് പിന്തുണ അറിയിച്ച് കൊണ്ടാണ് ഹൂതികൾ ചെങ്കടൽ വഴി കടന്നുപോകുന്ന കപ്പലുകളെ ആക്രമിക്കുന്നത്. നവംബർ മുതൽ ഹൂതികൾ ഇത്തരത്തിൽ ആക്രമണം നടത്തുന്നുണ്ട്. അന്താരാഷ്‌ട്ര കപ്പൽ ഗതാഗതത്തെയും നീക്കം സാരമായി ബാധിച്ചിരുന്നു.ദീർഘകാല സമരത്തിലൂടെ മാത്രമേ ഹൂതി ഭീഷണിയെ തടയാൻ സാധിക്കൂ എന്നതിനാൽ പെട്ടെന്നൊരു സൈനിക നീക്കത്തിനില്ലെന്നാണ് ബൈഡൺ ഭരണകൂടം വ്യക്തമാക്കുന്നത്.രണ്ടു ദിവസം മുൻപാണ് യെമനിലെ ഹൂതികളുടെ താവളങ്ങളിൽ നടത്തിയ ആക്രമണങ്ങളിൽ 7 റഡാർ കേന്ദ്രങ്ങൾ തകർത്തെന്ന് യുഎസ് മിലിറ്ററി സെൻട്രൽ കമാൻഡ് അറിയിച്ചത് . ചെങ്കടലിലെ കപ്പൽനീക്കം അറിയാൻ ഹൂതികൾ ഉപയോഗിച്ചിരുന്ന റഡാറുകളാണു തകർത്തതെന്ന് യുഎസ് അവകാശപ്പെട്ടു.


ചെങ്കടലിൽ ബോംബടങ്ങിയ 2 ഡ്രോൺ ബോട്ടുകളും യുഎസ് തകർത്തു. കഴിഞ്ഞ ബുധനാഴ്ച ഗ്രീക്ക് ചരക്കുകപ്പലിനുനേരെ ഹൂതികൾ നടത്തിയ ‌ആക്രമണത്തിൽ ഒരു ഫിലിപ്പീൻസുകാരനായ നാവികനെ കാണാതായിരുന്നു. കപ്പലിലെ മറ്റ് 21 ജീവനക്കാരെയും രക്ഷിച്ചു. ഡ്രോൺ ബോട്ട് ഉപയോഗിച്ചായിരുന്നു ചരക്കുകപ്പൽ ആക്രമിച്ചത്. 80,000 ടൺ കൽക്കരിയുമായി തീപിടിച്ച കപ്പൽ ചെങ്കടലിൽ നിയന്ത്രണമറ്റ് ഒഴുകുന്നുവെന്നാണു റിപ്പോർട്ട്.ഇസ്രയേൽ ഗാസ ആക്രമണം നിർത്തും വരെ ചരക്കുകപ്പലുകളെ ലക്ഷ്യമിടുമെന്നാണു ഹൂതികളുടെ നിലപാട്. 2014 മുതൽ യെമൻ തലസ്ഥാനമായ സനാ അടക്കം മേഖലകൾ ഇറാന്റെ പിന്തുണയുള്ള ഹൂതികളുടെ നിയന്ത്രണത്തിലാണ്.അതെ സമയം കരയിൽ യുദ്ധം മുറുകുകയാണ് . യുദ്ധത്തിനെതിരെ അന്താരാഷ്ട്രാ സമ്മര്‍ദ്ദം ശക്തമായപ്പോഴാണ് ഇസ്രയേല്‍, റഫാ ആക്രമണം കടുപ്പിച്ചതും.

 

ഇതിനിടെ യുദ്ധത്തിന് മേൽനോട്ടം വഹിച്ചിരുന്ന ഇസ്രായേൽ യുദ്ധമന്ത്രിസഭയെ ബെഞ്ചമിൻ നെതന്യാഹു പിരിച്ചുവിട്ടു. ആറംഗ യുദ്ധ മന്ത്രിസഭയാണ് നെതന്യാഹു പിരിച്ച് വിട്ടത്. കഴിഞ്ഞ ദിവസം വൈകുന്നേരം നടന്ന രാഷ്ട്രീയ സുരക്ഷാ കാബിനറ്റ് യോഗത്തിലാണ് നെതന്യാഹു തീരുമാനം പ്രഖ്യാപിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം അടിയന്തരാവസ്ഥാ സർക്കാരിൽ നിന്ന് ബെന്നി ഗാന്‍റ്സിന്‍റെ രാജിക്ക് പുറകെയാണ് നെതന്യാഹു യുദ്ധ മന്ത്രിസഭ പിരിച്ച് വിട്ടതെന്നും എന്നാല്‍, പിന്നാലെ തീവ്രവലതുപക്ഷ സഖ്യകക്ഷികള്‍ പുതിയ യുദ്ധ മന്ത്രിസഭയ്ക്കായിനെതന്യാഹുവിന്‍റെ നേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്നും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. മിതവാദി രാഷ്ട്രീയക്കാരനും ദേശീയ ഐക്യ പാർട്ടിയും കഴിഞ്ഞ വർഷമാണ് അടിയന്തര സഖ്യത്തിൽ ചേരുകയും യുദ്ധകാല സര്‍ക്കാറിന്‍റെ ഭാഗമാവുകയും ചെയ്തത്.

ബെന്നി ഗാന്‍റ്സിന്‍റെ രാജിയോടെ യുദ്ധ മന്ത്രിസഭയുടെ ആവശ്യമില്ലെന്ന് നെതന്യാഹു മന്ത്രിമാരോട് പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. ആറംഗ യുദ്ധ കാബിനറ്റിലെ ഒരംഗമായ ഗാന്‍റ്സ്, മന്ത്രിസഭയിലെ മൂന്ന് നിരീക്ഷകരില്‍ ഒരാളായ ഗാഡി ഐസെൻകോട്ടിനൊപ്പം അടുത്തിടെ രാഷ്ട്രീയ സഖ്യത്തില്‍ നിന്നും പിന്മാറിയിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ ഭരിക്കാനുള്ള ഭൂരിപക്ഷമില്ലാതിരുന്ന നെതന്യാഹു, തീവ്ര വലതുപക്ഷ പാര്‍ട്ടികളെ ഒപ്പം കൂട്ടിയാണ് മന്ത്രിസഭ രൂപീകരിച്ചത്. പ്രതിരോധ മന്ത്രി യോവ് ഗാലന്‍റ്, യുദ്ധ കാബിനറ്റിൽ ഉണ്ടായിരുന്ന തന്ത്രപ്രധാനകാര്യ മന്ത്രി റോൺ ഡെർമർ എന്നിവരുൾപ്പെടുന്ന ആളുകളുമായി നെതന്യാഹു ഗാസ യുദ്ധത്തെക്കുറിച്ച് കൂടിയാലോചനകൾ നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ദി ഗാർഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം യുദ്ധ കാബിനറ്റ് പിരിച്ചുവിടുന്നത് കൊണ്ട് സംഘർഷത്തിൽ കുറവുണ്ടാകാന്‍ സാധ്യതയില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

 

യുദ്ധ തീരുമാനങ്ങളെടുക്കുക സുരക്ഷാ കാബിനറ്റായിരിക്കും. നെതന്യാഹുവിന്‍റെ തീരുമാനം ഇസ്രേലില്‍ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ കടുപ്പിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.നെതന്യാഹുവും മുതിർന്ന ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് കമാൻഡർമാരും തമ്മിലുള്ള അഭിപ്രായ ഭിന്നതകൾക്കിടയിലാണ് അസാധാരണമായ ഇത്തരമൊരു നീക്കമെന്നും ഗാർഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (2 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (2 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (2 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (2 hours ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (5 hours ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (5 hours ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (5 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (5 hours ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (6 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (14 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (14 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (15 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (16 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (18 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (18 hours ago)

Malayali Vartha Recommends