Widgets Magazine
17
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സർക്കാർ ഉടൻ അപ്പീൽ പോകും... നടിയെ അക്രമിച്ച കേസില്‍ വിധി വന്നതിന് പിന്നാലെ മുഖ്യമന്ത്രിയെ കണ്ട് അതിജീവിത, അതിജീവിതക്ക് ഉറപ്പ് നല്‍കി മുഖ്യമന്ത്രി, കൂടിക്കാഴ്ച നടന്നത് ക്ലിഫ് ഹൗസില്‍


വോട്ടെടുപ്പ് മാറ്റിവച്ച മൂന്ന് തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള പ്രത്യേക തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന്.....


‘ശ്രീലക്ഷ്മിയ്ക്ക് കേസുമായി ബന്ധമുണ്ടായിരുന്നോ..? പ്രോസിക്യൂഷൻ വ്യക്തമായ വിശദീകരണം നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി: ശ്രീലക്ഷ്മിയുടെ ഫോൺ അന്നേ പൊലീസിന് കൈമാറിയെന്ന് പ്രതികരിച്ച് ഭർത്താവ്...


അമ്പതോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെ, അഞ്ചുപേരുടെ അറസ്റ്റ്: സംഘർഷമുണ്ടായ പാനൂരിൽ സമൂഹ മാധ്യമങ്ങളിലൂടെ കൊലവിളി തുടരുന്നു...


ആലപ്പുഴയിൽ മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കൊളുത്തി... പൊള്ളലേറ്റ ഭാര്യയും, ഇവരെ രക്ഷിക്കാൻ ശ്രമിച്ച ഭർത്താവും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി

ഹനിയ്യയുടെ കൊലപാതകത്തിന് പിന്നാലെ ഇറാനില്‍ നിന്നും ഹിസ്ബുല്ലയില്‍ നിന്നും ഏത് നിമിഷവും തിരിച്ചടി ഉണ്ടാകുമെന്ന ആശങ്കയിൽ ഇസ്രായേൽ...

06 AUGUST 2024 11:45 AM IST
മലയാളി വാര്‍ത്ത

More Stories...

പുടിൻ, ജോർദാൻ കിരീടാവകാശി, എത്യോപ്യൻ പ്രധാനമന്ത്രി ട്രെൻഡായി പ്രധാനമന്ത്രി മോദിയുടെ കാർ നയതന്ത്രം

സിഡ്‌നിയിലെ ബോണ്ടി ബീച്ചില്‍ നടന്ന വെടിവെയ്പ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടു

നാല് വയസുള്ള മകനെ കൊലപ്പെടുത്തി; 37കാരിക്ക് ശിക്ഷയല്ല ചികിത്സയാണ് വേണ്ടതെന്ന് കോടതി

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇറാനിയൻ ആണവ ശാസ്ത്രജ്ഞൻ ഇസ്രായേലിനുവേണ്ടി ചാരവൃത്തി നടത്തിയത് അമ്മയെ പീഡിപ്പിക്കുമെന്ന് ഇറാനിയൻ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയപ്പോൾ എന്ന് ബന്ധുവിന്റെ വെളിപ്പെടുത്തൽ

സിറിയയിൽ ഐസിസ് പതിയിരുന്നു നടത്തിയ ആക്രമണത്തിൽ രണ്ട് യുഎസ് സൈനികരും ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടു എന്ന് അമേരിക്കൻ സൈനിക വിഭാഗമായ സെൻട്രൽ കമാൻഡ്

ഇസ്മാഈല്‍ ഹനിയ്യയുടെ കൊലപാതകത്തിന് പിന്നാലെ ഇറാനില്‍ നിന്നും ഹിസ്ബുല്ലയില്‍ നിന്നും ഏത് നിമിഷവും തിരിച്ചടി ഉണ്ടാകുമെന്ന ആശങ്കയിലാണ് ഇസ്രായേല്‍. ഇസ്രായേലിനെതിരെ ഹിസ്ബുല്ലയുടെയും ഇറാന്റെയും സംയുക്തമോ ഒറ്റക്കുള്ളതോ ആയ ആക്രമണം ഏത് സമയത്തുംവരാമെന്നും ഇതുസംബന്ധിച്ച് അമേരിക്കയുമായി കൂടിയാലോചനകള്‍ നടത്തിയെന്നും ഇസ്രായേലി പത്രമായ യെദിയോത്ത് അഹ്രോനോത്ത് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്ന്, എപ്പോള്‍, എവിടെവെച്ചാകും തിരിച്ചടി കിട്ടുക എന്ന കാര്യത്തിലാണ് ഇസ്രായേലിന് ആശങ്ക. ഇറാന്റെ തിരിച്ചടിയോട് എങ്ങനെ പ്രതികരിക്കണം എന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളും കാര്യമായി നടക്കുന്നുണ്ടെന്നാണ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.

എല്ലാവിധ സാഹചര്യങ്ങള്‍ക്കും തയ്യാറെടുക്കാന്‍ ഇസ്രായേലി മന്ത്രാലയങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. യുദ്ധത്തിലേക്ക് തന്നെ എത്തിയേക്കാമെന്നും രാജ്യത്തെ ഏത് സ്ഥലവും ലക്ഷ്യമിടാമെന്നുമാണ് ഇസ്രായേല്‍ കണക്കുകൂട്ടുന്നത്. കേവലം സൈനിക ലക്ഷ്യങ്ങളില്‍ മാത്രം ഒതുങ്ങാതെ ഇസ്രയേലിനെതിരെ ഒരു വലിയ ആക്രമണത്തിന് ഹിസ്ബുള്ള തയ്യാറെടുക്കുകയാണെന്ന വികാരവും ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ പങ്കുവെക്കുന്നതായും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. സമാനമായ അഭിപ്രായങ്ങളാണ് മറ്റു ഇസ്രായേലി മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ ടെഹ്റാനിലെത്തിയ ഹനിയ്യ ജൂലൈ 31നാണ് കൊല്ലപ്പെടുന്നത്. പിന്നില്‍ ഇസ്രയേലാണെന്ന് ഹമാസും ഇറാനും ആരോപിക്കുന്നത്. എന്നാല്‍ ഇസ്രായേല്‍ കൊലപാതകത്തിന്റെ ഉത്തരവാദിത്തം സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. ബെയ്റൂത്തിന്റെ തെക്കന്‍ പ്രാന്തപ്രദേശത്ത് നടത്തിയ വ്യോമാക്രമണത്തില്‍ മുതിര്‍ന്ന ഹിസ്ബുല്ല കമാന്‍ഡര്‍ ഫൗദ് ഷുക്കൂറിനെ ഇസ്രായേല്‍ കൊലപ്പെടുത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു ഹനിയ്യക്ക് നേരെയുള്ള ആക്രമണവും.

 

 

ഹമാസ് സൈനിക മേധാവി മുഹമ്മദ് ദൈഫിനെയും വധിച്ചെന്ന് ഇസ്രായേല്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യം ഹമാസ് സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ വധത്തിന് പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി പ്രഖ്യാപിച്ചിട്ടുണ്ട്. ഇറാന്‍ ഉടന്‍ ആക്രമണം നടത്തുമെന്നാണ് പ്രാദേശിക മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം യുദ്ധത്തിലെത്താനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നതിനാല്‍ പൗരന്‍മാരോട് ലബനന്‍ വിടാന്‍ യുഎസ് അടക്കമുള്ള രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കി. ലഭ്യമായ യാത്രാമാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്തി എത്രയും വേഗം ലബനനില്‍നിന്ന് മാറാനാണ് നിര്‍ദേശം.

 

 

അതിനിടെ ഗസയിലെ യുദ്ധം പത്താം മാസത്തിലേക്കെത്തുമ്പോഴും ഹമാസിന്റെ കരുത്ത് ഒട്ടും ചോര്‍ന്നിട്ടില്ലെന്ന് അന്താരാഷ്ട്ര മാധ്യമമായ സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേല്‍- ഹമാസ് യുദ്ധം 300 ദിവസം പിന്നിട്ടവേളയില്‍ ഗസയില്‍ സി.എന്‍.എന്‍ നടത്തിയ അന്വേഷണത്തിലാണ് ഹമാസിനെയും അവരുടെ സൈനികശേഷി ശക്തിപ്പെടുന്നതിനെയും പറ്റി വിശദമാക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിജെപി ഒരുത്തിന്റെയും കാലു പിടിക്കില്ല..!രാധാകൃഷ്ണന്റെ തീരുമാനം കട്ടായം..! മോദി നേരിട്ട്..! ഞെട്ടിച്ച് സ്വതന്ത്രൻ ..!  (4 minutes ago)

രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം  (9 minutes ago)

ജീപ്പ് കുത്തനെയുള്ള ഇറക്കത്തിൽ നിയന്ത്രണം വിട്ട് മറിഞ്ഞ് 10 പേർക്ക് പരിക്ക്...  (27 minutes ago)

വിദേശവാസം, വിദേശത്തെ ജോലി എന്നിവ അനുഭവത്തിൽ വരും  (44 minutes ago)

കു​ന്ന് ഇ​ടി​ഞ്ഞു​വീ​ണ് മ​ണ്ണി​ന​ടി​യി​ൽ കു​ടു​ങ്ങി​യ തൊ​ഴി​ലാ​ളി സം​ഭ​വ​സ്ഥ​ല​ത്ത് മ​രി​ച്ചു....  (55 minutes ago)

ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി20 പരമ്പര ഇന്ന്  (1 hour ago)

മദ്ധ്യാഹ്നം വരെ മനഃശാന്തി അനുഭവപ്പെടുമെങ്കിലും, അതിനുശേഷം കടുത്ത മാനസിക പ്രശ്നമുള്ളവർക്ക്  (1 hour ago)

പാലിയേക്കര ടോൾ പിരിവ്  (1 hour ago)

സുപ്രീം കോടതിയില്‍ മുന്‍കൂർ ജാമ്യാപേക്ഷ നല്‍കി മുൻ ദേവസ്വം സെക്രട്ടറി ജയശ്രീ  (1 hour ago)

യുവാവിനെ ചതുപ്പിൽ അവശനിലയിൽ കണ്ടെത്തി...  (1 hour ago)

മോഹൻലാലിന്റെ വൃഷഭ ട്രെയിലർ  (1 hour ago)

മോദിയുടെ കാർ നയതന്ത്രം  (1 hour ago)

നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കേസ്...  (2 hours ago)

മുഖം മറച്ച നിലയിൽ ലുത്ര സഹോദരന്മാർ  (2 hours ago)

ബൈക്ക് ലോറിയിലിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥി മരിച്ചു  (2 hours ago)

Malayali Vartha Recommends