മധ്യപൂർവദേശത്ത് യുദ്ധഭീതി പടരുകയാണ്.. ഇറാൻ മിസൈൽ വർഷിച്ചതോടെ ആശങ്കയിലാണ് ലോകരാജ്യങ്ങൾ...ഇറാന് എല്ലാ അര്‍ത്ഥത്തിലും പാളി...എന്നാല്‍ ഒരെണ്ണം പോലും ലക്ഷ്യസ്ഥാനത്ത് എത്തിയില്ല...ഇസ്രയേല്‍ തിരിച്ചടിച്ചാല്‍ ഇറാന്റെ കാര്യം തീരും...

മധ്യപൂർവദേശത്ത് യുദ്ധഭീതി പടരുകയാണ്. ഇസ്രയേലിലേക്ക് ഇറാൻ മിസൈൽ വർഷിച്ചതോടെ ആശങ്കയിലാണ് ലോകരാജ്യങ്ങൾ.
ഇറാന് എല്ലാ അര്‍ത്ഥത്തിലും പാളി. ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള ഖമേനി സുരക്ഷിത കേന്ദ്രത്തിലാണ്. ഇവിടെ ഇരുന്നാണ് ഇസ്രയേലിലേക്ക് മിസൈലുകള്‍ അയക്കാന്‍ ഉത്തരവിട്ടത്. എന്നാല്‍ ഒരെണ്ണം പോലും ലക്ഷ്യസ്ഥാനത്ത് എത്തിയില്ല. ഇത് ഇറാന് നാണക്കേടാകുകയാണ്. ഒപ്പം നല്‍കുന്നത് ഭീതിയും. ഇസ്രയേല്‍ തിരിച്ചടിച്ചാല്‍ ഇറാന്റെ കാര്യം തീരും. ഏതായാലും ഇറാനെ നേരിട്ട് ആക്രമിക്കാനുള്ള ലൈസന്‍സ് അവര്‍ തന്നെ ഇസ്രയേലിന് നല്‍കി.
ഇതൊരു മണ്ടത്തരമായിരുന്നുവെന്ന് ഇറാനെ ഇസ്രയേലും അറിയിച്ചിട്ടുണ്ട്. ഇസ്രയേലിലേക്ക് മിസൈല്‍ അയച്ച മണ്ടത്തരം ഇറാനെ വലിയ പ്രതിസന്ധിയിലുമാക്കും. ഇനി ഇറാനികള്‍ക്ക് വീട്ടില്‍ കിടന്ന് സമാധനത്തോടെ ഉറങ്ങാനാകില്ല. ഏത് സമയത്തും ഇസ്രയേലിന്റേയും സുഹൃത്തുക്കളുടേയും മിസൈലുകള്‍ ഇറാന്റെ ഉറക്കം കെടുത്താന്‍ എത്തും. അങ്ങനെ തെറ്റായ തീരുമാനം എടുക്കുക വഴി ഇറാനികളുടെ സമാധാനത്തോടെള്ള ഉറക്കം നഷ്ടമാകുകയാണ്.സ്വയം പ്രതിരോധിക്കാനുള്ള നിശ്ചയദാര്‍ഢ്യവും ശത്രുക്കള്‍ക്കെതിരെ തിരിച്ചടിക്കാനുള്ള ഇസ്രയേലിന്റെ ദൃഢനിശ്ചയവും ഇറാനിലെ ഭരണകൂടത്തിന് മനസിലാകുന്നില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചു കഴിഞ്ഞു.
ഈ തെറ്റിന് ഇറാന്‍ വലിയ വില കൊടുക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്രയേലിനെതിരായി ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണം പരാജയപ്പെട്ടു. ഇറാന്‍ രാത്രി ഒരു വലിയ തെറ്റ് ചെയ്തു. അതിനുള്ള മറുപടി കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ ഇസ്രയേലിന് മറുപടി നല്‍കിക്കഴിഞ്ഞെന്ന് ഇറാന്‍ പ്രതികരിച്ചു. ഇനി ഇസ്രയേല്‍ ആക്രമിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും ഇറാന്‍ വ്യക്തമാക്കി. എന്നാല്‍ ഇറാന്റെ ആക്രമണ പദ്ധതി അമ്പേ പാളിയെന്നതാണ് വസ്തുത. ഇത് ഇറാനെ ആക്രമിച്ചാലും ഒന്നും സംഭവിക്കില്ലെന്ന ആത്മവിശ്വാസം ഇസ്രയേലിനുണ്ട്. ഇസ്രയേലിനു നേരെ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയത് ഹിസ്ബുള്ള തലവന്‍ സയ്യിദ് ഹസന്‍ നസ്‌റല്ലയെ ഇസ്രായേല്‍ വധിച്ചതിനുള്ള പ്രതികാരമായാണ്.
ഈ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിന്റെ തുടര്‍ച്ചയായിരുന്നു ഇറാന്റെ മിസൈല്‍ ആക്രമണം. ഇതിനെ പ്രതിരോധിക്കാന്‍ ഇസ്രയേലിനൊപ്പം ബ്രിട്ടണും ചേര്‍ന്നു. ആക്രമണത്തിനു പിന്നാലെ ഇസ്രയേലില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്തുടനീളം അപായ സൈറണ്‍ മുഴങ്ങി. സൈന്യം നല്‍കുന്ന സുരക്ഷാ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇസ്രായേല്‍ ജനതയോട് ആവശ്യപ്പെട്ടു. ബാലിസ്റ്റിക് മിസൈലുകളും ക്രൂസ് മിസൈലുകളും ഉൾപ്പെടെയാണ് ഇസ്രയേലിന്റെ മണ്ണിലേക്ക് ഇറാൻ തൊടുത്തുവിട്ടത്.
https://www.facebook.com/Malayalivartha

























