ഇറാനുമായി ഒരു സംഘട്ടനത്തിന് മുതിരരുത് മുന്നറിയിപ്പുമായി ഇറാൻ; എന്തിനും തയ്യാറായി ഇസ്രായേൽ...

അതിമാരകമായ ആക്രമണമാണ് ഇസ്രയേലിന്റെ മണ്ണിൽ കഴിഞ്ഞ രാത്രിയിൽ ഇറാൻ അഴിച്ചുവിട്ടത്. സത്യത്തിൽ ലോകത്തെ ഒന്നാകെ ഞെട്ടിച്ച ആക്രമണം. ഒന്നോ രണ്ടോ, മിസൈലുകൾ അല്ല ഇരുന്നൂറോളം മിസൈലുകൾ തുരുതുരെ അയച്ച് മിസൈൽ മഴ പെയ്യിച്ചാണ് ഇറാൻ ഇസ്രയേലിനെ വിറപ്പിച്ചത്. എന്നാൽ ഇസ്രയേലിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾക്ക് ഒരു പരിധിവരെ മാത്രമേ ഈ മിസ്സൈലുകളെ തടുക്കാനായുള്ളു. നിരവധി ബാലിസ്റ്റിക് മിസൈലുകൾ അയച്ചുകൊണ്ടാണ് ഇസ്രയേലിന്റെ സൈനിക കേന്ദ്രങ്ങളെയും ഇൻഫ്രാസ്ട്രക്ച്ചറിനെയും ഇറാൻ ലക്ഷ്യമിട്ടത്. ലോകത്തെ മികച്ച വ്യോമപ്രതിരോധ സംവിധാങ്ങൾ ഉപയോഗിച്ച് ഇസ്രായേൽ ഒരു പരിധിവരെ ഇവയെ നേരിട്ടു. എന്നാൽ ഹൈവേകളും, കെട്ടിടങ്ങളുമടക്കം പലതും നിലംപരിശാക്കി.
എന്നാൽ 200 മിസൈലുകളും, ടെൽ അവീവിലും, ജെറുസലേമിലും വീഴാതെ ഇസ്രായേൽ വ്യോമ പ്രതിരോധ സംവിധാങ്ങൾ ചെറുത്തു. അതുകാരണം വലിയ രീതിയിലുള്ള നാശനഷ്ടം സംഭവിക്കുന്നത് തടയാൻ ശ്രമിച്ചു. കഴിഞ്ഞ ദിവസം രാത്രി ഒത്തിരി സംഭവങ്ങൾ അരങ്ങേറിയിട്ടുണ്ട്. ഇത് ഇസ്രായേൽ ഇറാൻ യുദ്ധത്തിലേയ്ക്കും ഒരുപക്ഷെ അമേരിക്കയെ കൂടി ഉൾപ്പെടുത്തിയുള്ള ഒരു യുദ്ധത്തിലേയ്ക്കും വഴിവയ്ക്കും. ഇസ്രായേലിനു നേരെ ആക്രമണം ഉണ്ടായതിനു പിന്നാലെ ഗാസയിലും, ഇറാക്കിലും, സിറിയയിലും അതുപോലെ തന്നെ, ലെബനനിലുമടക്കം, വലിയ രീതിയിൽ ജനങ്ങൾ ആഹ്ലാദ പ്രകടനം നടത്തുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
സ്വാഭാവികമായിട്ടും ഇത്തരം സംഭവങ്ങൾ ഇസ്രയേലിനെ ചൊടിപ്പിക്കുക പതിവാണ്. അങ്ങനെയാണെങ്കിൽ കൂടുതൽ ആക്രമണം ഇസ്രായേൽ അയൽ രാജ്യങ്ങളിലേയ്ക്കും, ഇറാനിലേയ്ക്കും നടത്താൻ സാധ്യത കൂടുതലാണ്. ഇതിപ്പോൾ ഒരു മുഴുവൻ യുദ്ധ സാധ്യതകളിലേയ്ക്ക് ഉരുത്തിരിഞ്ഞ് പൊയ്ക്കൊണ്ടിരിക്കുകയാണ്.
ഇസ്രയേലിനെ ലക്ഷ്യമാക്കി കഴിഞ്ഞ ദിവസം ഉണ്ടായ മിസൈല്‍ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഇറാന്‍ ഏറ്റെടുക്കുമ്പോള്‍ പശ്ചിമേഷ്യന്‍ മേഖല വീണ്ടും കടുത്ത സംഘര്‍ഷ ഭീതിയിലേക്ക് അകപ്പെടുകയാണ്. ഹമാസ്, ഹിസ്ബുള്ള നേതാക്കളെ വധിച്ചതിനുള്ള തിരിച്ചടി എന്ന് വ്യക്തമാക്കിയാണ് ടെല്‍ അവീവിലേക്കുള്ള ആക്രമണങ്ങളെ ഇറാന്‍ ന്യായീകരിക്കുന്നത്. തിരിച്ചടിച്ചാല്‍ പ്രത്യാഘാതം വളരെ വലുതായിരിക്കുമെന്ന ഭീഷണിയും ഇറാന്‍ മുന്നോട്ടുവയ്ക്കുന്നു. എന്നാല്‍ ഇസ്രയേല്‍ ആക്രമിച്ച തെറ്റിന് ഇറാന്‍ വലിയ വില നല്‍കേണ്ടിവരുമെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മുന്നറിയിപ്പ്. ആക്രമണത്തെ ചെറുക്കാന്‍ അമേരിക്കയുടെയും ബ്രിട്ടന്റെ സഹായം ലഭിച്ചെന്നും നെതന്യാഹു വ്യക്തമാക്കുന്നു.
ശക്തമായി തിരിച്ചടിക്കുമെന്ന് ഇസ്രയേല്‍ വ്യക്തമാക്കുന്നതിനൊപ്പം തങ്ങള്‍ക്കൊപ്പം പാശ്ചാത്യ രാജ്യങ്ങളുമുണ്ടെന്ന് ഉറപ്പിക്കുന്നതാണ് നെതന്യാഹുവിന്റെ പ്രതികരണം. അതിനാല്‍ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ പശ്ചിമേഷ്യന്‍ മേഖലയെ കൂടുതല്‍ സംഘര്‍ഷഭരിതമാക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഇറാന്‍ നടത്തിയ ആക്രമണത്തിനെതിരെ ശക്തമായ താക്കീതുമായി പാശ്ചാത്യ രാജ്യങ്ങള്‍ രംഗത്തെത്തുമ്പോള്‍ തിരിച്ചടി നല്‍കിയ ഇറാനെ അഭിനന്ദിച്ച് ഹമാസ് ഉള്‍പ്പെടെയുള്ള സംഘടനകളും രംഗത്തെത്തി. ആക്രമണത്തിന് പിന്നാലെ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ നടത്തിയ പ്രതികരണം പ്രകോപനം ഉണ്ടായാല്‍ ആക്രമണം ശക്തമാക്കുമെന്ന സൂചന നല്‍കുന്നതായിരുന്നു.
'ഇറാനുമായി ഒരു സംഘട്ടനത്തിന് മുതിരരുത്. ഇറാന്‍ യുദ്ധം ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഏത് ഭീഷണിയെയും നേരിടാന്‍ ഇറാന്‍ സജ്ജമാണെന്നും മസൂദ് പെസെഷ്‌കിയാന്‍ വ്യക്തമാക്കുന്നു. 'ഇറാനെതിരെയും തങ്ങളുടെ പൗരന്മാര്‍ക്കും നേരെ ഇസ്രായേല്‍ ആവര്‍ത്തിച്ചുള്ള സായുധ ആക്രമണങ്ങള്‍ക്കെതിരെ സ്വയം പ്രതിരോധിക്കാന്‍ ഇറാന് അവകാശമുണ്ടെന്നായിരുന്നു ഇറാന്‍ പ്രസിഡന്റിന്റെ തന്ത്രപ്രധാന ഉപദേഷ്ടാവ് മുഹമ്മദ് ജവാദ് ഷരീഫിന്റെ പ്രതികരണം.
ധീരമായ നടപടി എന്നായിരുന്നു ഹമാസ് ഇറാന്‍ ആക്രമണത്തെ വിശേഷിപ്പിച്ചത്. ഇസ്രയേലിലെ സയണിസ്റ്റ് ഫാസിസ്റ്റ് സര്‍ക്കാരിനും അവരുടെ ഭീകരവാദ നടപടികളെ തടയാനും സഹായിക്കുന്ന ശക്തമായ നടപടി എന്നും ഹമാസ് ചൂണ്ടിക്കാട്ടി. ഇസ്രയേല്‍ തിരിച്ചടിക്കുമെന്ന് ഇസ്രയേലും പ്രതിരോധിക്കുമെന്ന് ഇറാനും തയ്യാറെന്ന് അറിയിക്കുമ്പോള്‍ മേഖലയില്‍ യുദ്ധ സമാനമായ സാഹചര്യം നിലനില്‍ക്കുന്നു എന്നാണ് മിഡില്‍ ഈസ്റ്റ് കൗണ്‍സില്‍ ഓണ്‍ ഗ്ലോബല്‍ അഫയേഴ്‌സ് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ കുറേ മാസങ്ങളായി ഇസ്രായേല്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങളിലൂടെ ഈ യുദ്ധത്തെ ക്ഷണിച്ചുവരുത്തുകയാണ്. 'ലെബനനില്‍ കാണുന്നത് പോലെ, വന്‍ നാശത്തിന് ഇസ്രായേലിന് ഇസ്രയേലിന് കഴിയും.
എന്നാല്‍ ഒരു 'സമ്പൂര്‍ണ പ്രാദേശിക യുദ്ധത്തിലേക്ക് പ്രവേശിച്ച പശ്ചിമേഷ്യയിലെ സാഹചര്യങ്ങള്‍ ശാന്തമാകാന്‍ അമേരിക്കന്‍ നയത്തില്‍ മാറ്റം അനിവാര്യമാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 'ഇസ്രായേലിലേക്ക് ഞങ്ങള്‍ കൂടുതല്‍ ആയുധങ്ങള്‍ അയക്കില്ല' എന്ന നിലപാടിലേക്ക് അമേരിക്ക എത്തുകയും ഇസ്രായേലി കുറ്റകൃത്യങ്ങള്‍ക്ക് ധനസഹായം നല്‍കില്ലെന്ന നിലപാടും അനിവാര്യമാണെന്നും അന്താരാഷ്ട്ര നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
https://www.facebook.com/Malayalivartha

























