ഇറാന്റെ അപ്രതീക്ഷിത ആക്രമണത്തിനുപിന്നിൽ വൻലക്ഷ്യങ്ങളും കാരണങ്ങളും...ഇറാൻ ലക്ഷ്യമിട്ടത് മൊസാദിന്റെ ആസ്ഥാനത്തെയായിരുന്നുവെന്ന് റിപ്പോർട്ടുണ്ട്... ദൃശ്യങ്ങൾ ഇതിനകം തന്നെ മാദ്ധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്...

ഇപ്പോഴിതാ ഇറാന്റെ അപ്രതീക്ഷിത ആക്രമണത്തിനുപിന്നിൽ വൻലക്ഷ്യങ്ങളും കാരണങ്ങളും ഉണ്ടെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മിസൈൽ ആക്രമണത്തിലൂടെ ഇറാൻ ലക്ഷ്യമിട്ടത് ടെൽഅവീവിലുളള ഇസ്രയേലിന്റെ ഇന്റലിജെൻസ് ഏജൻസിയായ മൊസാദിന്റെ ആസ്ഥാനത്തെയായിരുന്നുവെന്ന് റിപ്പോർട്ടുണ്ട്.മിസൈൽ ആക്രമണങ്ങൾ നടക്കുന്നതിന്റെ ദൃശ്യങ്ങൾ ഇതിനകം തന്നെ മാദ്ധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. മൊസാദിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന സ്ഥലത്തിനടുത്തായി മിസൈൽ ആക്രമണത്തിൽ രൂപപ്പെട്ട ഗർത്തത്തിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
ആസ്ഥാനത്ത് നിന്ന് 50 മുതൽ 100 അടി അകലെയായി 30 അടി താഴ്ചയിലും 50 അടി വീതിയിലുമുളള ഗർത്തമാണ് രൂപപ്പെട്ടത്. പിബിഎസ് വിദേശകാര്യലേഖകനായ നിക്ക് ഷിഫ്രിൻ ഗർത്തത്തിന്റെ വീഡിയോ എക്സിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.മൊസാദ് ആസ്ഥാനത്തിൽ നിന്ന് 3 കിലോമീറ്റർ മാത്രം അകലെയുള്ള ഹെർസ്‍ലിയയിലെ ഒരു ബഹുനില അപ്പാർട്ട്മെന്റിന് സമീപത്തു നിന്ന്ചിത്രീകരിച്ച വിഡിയോ ആണ് പ്രചരിക്കുന്നത്. വിഡിയോയിൽ പാർക്കിങ് സ്ഥലത്ത് രൂപപ്പെട്ട വലിയ ഗർത്തം കാണാം.
മിസൈൽ ആക്രമണത്തിൽ പൊടിപടലങ്ങൾ ഉയർന്ന് വാഹനങ്ങൾ മണ്ണിൽ മൂടിയതും കാണാം. ഒരു സിനിമ കോംപ്ലക്സിൽനിന്ന് ഏതാനും മീറ്ററുകൾ മാത്രം അകലെയാണ് മിസൈൽ വീണ് ഗർത്തം രൂപപ്പെട്ടത്. ഇസ്രയേലിന്റെ ഭാഗത്തുനിന്നുണ്ടായ ചില വീഴ്ചകളാണ് ഇറാന്റെ ആക്രമണത്തിനുപിന്നിലെന്നും സൂചനയുണ്ട്.
https://www.facebook.com/Malayalivartha

























