Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അദാനി എല്ലാം തീരുമാനിച്ചത് പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്ത്.. അദാനി പിണറായി സർക്കാരിന് നൽകിയ കമ്മീഷന്റെ കണക്ക് പുറത്തുവരുമോ..?


സങ്കടമടക്കാനാവാതെ.... അസീർ മേഖലയിലുള്ള അൽജഅ്ദ ചുരത്തിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഒരേ കുടുംബത്തിലെ ആറ് പേർ ക്ക് ദാരുണാന്ത്യം


ആശുപത്രി വികസന സമിതികളിൽ എസ്.സി/എസ്.ടി, വനിതാ പ്രാതിനിധ്യം നിർബന്ധമാക്കി ഉത്തരവിറക്കി ആരോഗ്യ വകുപ്പ്....


തലസ്ഥാനത്തെ രണ്ടാം മെഡിക്കല്‍ കോളജിന് 'കെ കരുണാകരന്‍ മെമ്മോറിയല്‍ മെഡിക്കല്‍ കോളേജ്' എന്ന് നാമകരണം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി


വിദേശയാത്രയും ധനലാഭവും: വ്യാഴാഴ്ചയിലെ ഭാഗ്യരാശികൾ!

ഹിസ്ബുള്ള തലവൻ ഹസൻ നസ്രുള്ളയുടെ ശവസംസ്‌കാരം താത്ക്കാലികമായി നടത്തി

05 OCTOBER 2024 11:26 AM IST
മലയാളി വാര്‍ത്ത

More Stories...

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഓസ്ട്രേലിയയിൽ വൻ സ്വീകരണം... ഓസ്ട്രേലിയയുമായി വ്യാപാര, പ്രതിരോധ, സാമ്പത്തിക സഹകരണം ശക്തമാക്കാനൊരുങ്ങി ഇന്ത്യ

ഇന്ന് രാത്രി ഇറാനില്‍ അതിശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്

80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..

  ഹോർമുസ് കടലിടുക്കിൽ മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ, ഇറാനിൽ ശക്തമായ സൈനിക ആക്രമണവുമായി അമേരിക്ക

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം

ഹിസ്ബുള്ള തലവൻ ഹസൻ നസ്രുള്ളയുടെ ശവസംസ്‌കാരം താത്ക്കാലികമായി നടത്തിയതായി വിവരം. നസ്രുള്ളയുടെ മൃതദേഹം പരസ്യമായി ചടങ്ങുകളോടെ സംസ്‌കരിക്കുന്നത് വരെ രഹസ്യസ്ഥലത്ത് താത്കാലികമായി സംസ്‌കരിച്ചതായാണ് വിവരം. സാഹചര്യങ്ങൾ പൊതു ശവസംസ്‌കാരം അനുവദിക്കുന്നതുവരെ ഹസ്സൻ നസ്റല്ലയെ താൽക്കാലികമായി സംസ്‌കരിച്ചുവെന്നാണ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

സെപ്തംബർ 27 ന് കൊല്ലപ്പെട്ട നസ്രുള്ളയുടെ സംസ്‌കാര ചടങ്ങുകൾ ഹിസ്ബുള്ള ഇത് വരെ പ്രഖ്യാപിച്ചിട്ടില്ല. റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഇയാളുടെ അന്ത്യവിശ്രമസ്ഥലം ഒന്നുകിൽ ലെബനനോ ഇറാഖോ ആയിരിക്കാം എന്നാണ്. നസ്രുള്ളയുടെ ശവശരീരം സംസ്‌കരിച്ചയിടം ഭാവിയിൽ ആരാധനാകേന്ദ്രമാക്കി ഭീകരർ മാറ്റുന്നത് മുന്നിൽ കണ്ട് ഇസ്രായേൽ അവ നശിപ്പിക്കാൻ സാധ്യതയുണ്ട്. ഇത് കൊണ്ടണ് സംസ്‌കാരം എവിടെ വച്ച് നടക്കുമെന്നത് രഹസ്യമാക്കി വയ്ക്കുന്നതെന്നാണ് സൂചനകൾ.

 

 

അതേസമയം അതേസമയം, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ നേതൃത്വത്തിൽ നസ്റല്ലയുടെ പ്രതീകാത്മക ശവസംസ്‌കാരം വെള്ളിയാഴ്ച നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. തെക്കൻ ലെബനനിലെ ദഹിയയിലുള്ള ഹിസ്ബുള്ളയുടെ ഭൂഗർഭ ആസ്ഥാനത്തിൽ നടത്തിയ വ്യോമാക്രമണത്തിലാണ് നസറുള്ള കൊല്ലപ്പെട്ടത്. ആളുകൾ താമസിക്കുന്ന കെട്ടിടങ്ങളുടെ അടിയിലാണ് ഭൂഗർഭ ആസ്ഥാനമുണ്ടായിരുന്നതെന്നും സൈന്യം പറയുന്നു.

 

ഇറാന്‍ - ഇസ്രയേല്‍ സംഘര്‍ഷം ഒരു സമ്പൂര്‍ണ്ണ യുദ്ധത്തിലേക്ക് കടന്നേക്കുമെന്ന ആശങ്കയ്ക്ക് ശക്തി വര്‍ദ്ധിച്ചതോടെ ഏറ്റവും വലിയ തിരിച്ചടി ഏറ്റിരിക്കുന്നത് യു എ ഇയ്ക്കാണ്. വിമാനങ്ങള്‍ പലതും റദ്ദാക്കപ്പെട്ടതോടെ ഒഴിവ് ദിനങ്ങള്‍ ആഘോഷിക്കാന്‍ ദുബായിലെത്തിയ സായിപ്പന്മാര്‍ അതിവേഗം സ്ഥലം കാലിയാക്കാനുള്ള തത്രപ്പാടിലാണെന്ന് റിപ്പോര്‍ട്ടുകള്‍പറയുന്നു. ചൊവ്വാഴ്ചയിലെ ഇറാന്റെ മിസൈല്‍ ആക്രമണത്തെ തുടര്‍ന്ന്, ഏത് നിമിഷവും ഒരു വന്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാം എന്ന ആശങ്കയിലാണ് ലോക ജനത. അതിനിടയിലാണ് യു എ ഇയ്ക്ക് കൂടുതല്‍ ദുരിതങ്ങള്‍.

 

 

ലെബനനിലെ ഹിസ്ബുള്ള തീവ്രവാദികള്‍ക്ക് നേരെ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തിന് പ്രതികാരമായി ചൊവ്വാഴ്ച 180 ല്‍ അധികം മിസൈലുകളായിരുന്നു ഇറാന്‍ ഇസ്രയേലിലെക്ക് തൊടുത്തുവിട്ടത്. എന്നാല്‍, ഇസ്രയേലിന്റെ ശക്തമായ പ്രതിരോധ സംവിധാനത്തെ മറികടക്കാന്‍ അവയ്ക്ക് കഴിഞ്ഞില്ല. ഒരു പലസ്തീനിയന്‍ പൗരന്‍ കൊല്ലപ്പെട്ടതൊഴിച്ചാല്‍, കാര്യമായ പരിക്കുകളോ, നാശനഷ്ടങ്ങളോ ഉണ്ടാക്കാന്‍ ഈ ആക്രമണത്തിന് കഴിഞ്ഞില്ല.

ഇതിന് ഇസ്രയേല്‍ എപ്പോഴാണ് പകരം വീട്ടുന്നത് എന്നാണ് ലോകം മുഴുവന്‍ ആശങ്കയോടെ ഉറ്റു നോക്കുന്നത്. ഇറാന്‍ കാണിച്ചത് വിഢിത്തമാണെന്നും അതിന് കനത്ത വില നല്‍കേണ്ടതായി വരുമെന്നും ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇറാന്റെ എണ്ണപ്പാടങ്ങളും ആണവോര്‍ജ്ജ കേന്ദ്രങ്ങളുമായിരിക്കും ഇസ്രയേലിന്റെ ഉന്നം എന്ന രീതിയിലുള്ള വാര്‍ത്തകളും പുറത്തു വരുന്നുണ്ട്.

ഈ പ്രതിസന്ധി മൂര്‍ച്ഛിച്ച് വരുന്നതിനിടയില്‍ എമിരേറ്റ്‌സ് ഉള്‍പ്പടെയുള്ള പല പ്രധാന വിമാന കമ്പനികളും, ദുബായ്, ഒമാന്‍, കുവൈറ്റ്, ഇറാഖ്, ഇറാന്‍, ജോര്‍ഡാന്‍ എന്നിവിടങ്ങളിലേക്കുള്ള പല സര്‍വ്വീസുകളും റദ്ദ് ചെയ്തിരിക്കുകയാണ്. ദുബായില്‍ നിന്നും മറ്റു ലക്ഷ്യങ്ങളിലേക്കുള്ള കണക്ടിംഗ് ഫ്‌ലൈറ്റുകള്‍ റദ്ദാക്കപ്പെട്ടതോടെ പല ബ്രിട്ടീഷുകാരും ദുബായില്‍ കുരുങ്ങിക്കിടക്കുകയാണെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

 

ഇതോടെ ദുബായിലെക്കുള്ള സന്ദര്‍ശകരുടെ ഒഴുക്ക് ഏതാണ്ട് നിലച്ച മട്ടാണ്. ദുബായ് വഴി ട്രാന്‍സിറ്റ് ചെയ്ത് ഇറാഖ്, ഇറാന്‍, ജോര്‍ഡാന്‍ എന്നിവിടങ്ങലിലേക്ക് പോകാന്‍ ഉള്ളവരെ വിമാനത്താവളങ്ങളില്‍ നിന്ന് തന്നെ തിരിച്ചയയ്ക്കുകയാണ്.

 

ദക്ഷിണ കൊറിയയോ സഖ്യകക്ഷിയായ അമേരിക്കയോ ഏതെങ്കിലും തരത്തിലുള്ള ആക്രമണം നടത്തിയാൽ ആണവായുധം പ്രയോഗിക്കാൻ ഒരിക്കലും മടിക്കില്ലെന്ന ഭീഷണിയുമായി ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ. പ്യോങ്‌യാങിലെ സൈനിക പരിശീലന കേന്ദ്രത്തിൽ സന്ദർശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു കിം ജോങ് ഉൻ.

 

 

ഉത്തരകൊറിയ ആണവായുധം ഉപയോഗിക്കാൻ മുതിർന്നാൽ അത് ഉത്തരകൊറിയൻ ഭരണകൂടത്തിന്റെ അന്ത്യം കുറിക്കുന്ന നടപടി ആയിരിക്കുമെന്ന് ദക്ഷിണ കൊറിയയുടെ പ്രസിഡന്റ് യുൻ സുക് സോൾ മുന്നറിയിപ്പ് നൽകിയിരുന്നു. രാജ്യത്ത് ഈ ആഴ്ച ആദ്യം നടന്ന സൈനിക പരേഡിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ” ഉത്തരകൊറിയ ആണവായുധം ഉപയോഗിക്കാൻ ശ്രമിച്ചാൽ അതിന് ദക്ഷിണ കൊറിയൻ സൈന്യത്തിന്റെയും അമേരിക്കയുടേയും ശക്തമായ പ്രതികരണം നേരിടേണ്ടി വരും. ആ രാജ്യത്തെ ഭരണകൂടത്തിന്റെ അന്ത്യം കുറിക്കുന്ന നടപടിയായിരിക്കും അതെന്നും” യുഎൻ സുക് സോൾ പറഞ്ഞിരുന്നു.

ഇതിനെതിരെയായിരുന്നു കിം ജോങ് ഉന്നിന്റെ പരാമർശം. ദക്ഷിണ കൊറിയയുടെ നേതാവ് വെറും പാവയാണെന്നായിരുന്നു കിം ജോങ് ഉന്നിന്റെ പരിഹാസം. ” ശത്രുക്കൾ ഉത്തരകൊറിയയുടെ പരമാധികാരത്തിനെതിരെ അവരുടെ സൈന്യത്തെ ഉപയോഗിക്കാൻ ശ്രമിച്ചാൽ, ആണവായുധങ്ങൾ ഉൾപ്പെടെ എല്ലാ സൈനിക ശക്തികളും ഒരു മടിയും ഇല്ലാതെ പ്രയോഗിക്കുമെന്ന്” കിം ജോങ് ഉൻ പറഞ്ഞതായി കെസിഎൻഎ റിപ്പോർട്ട് ചെയ്യുന്നു.

 

 

ദക്ഷിണ കൊറിയയുടെ പ്രധാന സഖ്യകക്ഷിയായ അമേരിക്കയ്‌ക്കും കിം ജോങ് ഉൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇരുരാജ്യങ്ങൾക്കുമിടയിലുള്ള ബന്ധം ഏറ്റവും മോശം അവസ്ഥയിലാണുള്ളത്. ഉത്തരകൊറിയ അടുത്തിടെ ദക്ഷിണ കൊറിയയോട് ചേർന്നുള്ള അതിർത്തി മേഖലയിൽ 250ഓളം ബാലിസ്റ്റിക് മിസൈൽ ലോഞ്ചറുകൾ വിന്യസിച്ചിരുന്നു. ദക്ഷിണ കൊറിയ തങ്ങളുടെ പ്രധാന ശത്രുവാണെന്നും, അതിർത്തിയിൽ ഒരിഞ്ച് പോലും കടന്നുകയറാനുള്ള ശ്രമം ഉണ്ടായാൽ അടുത്ത നിമിഷം യുദ്ധം സംഭവിക്കും എന്നുമാണ് കിം ജോങ് ഉൻ ഭീഷണി മുഴക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോര്‍പ്പറേഷന്‍ ഭരണത്തില്‍ ഭൂരിപക്ഷം നിലനിര്‍ത്താന്‍ നെട്ടോട്ടമോടുന്ന ബി.ജെ.പി ; നെടുമങ്ങാട് കോടതിയിൽ നിന്ന് ഇടക്കാല ജാമ്യം നേടിയിട്ടും രക്ഷയില്ല.. ഭൂരിപക്ഷം നിലനിർത്തണമെങ്കിൽ ഇനി ഹൈക്കോടതിയിൽ എത്തണം.  (8 minutes ago)

ആലപ്പുഴ സ്വദേശിയായ യുവാവ് സൗദി അറേബ്യയിലെ ജുബൈലിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (36 minutes ago)

ഭര്‍ത്താവ് കൊലപ്പെടുത്തിയെന്ന് അറിയിച്ച ഭാര്യയുടെ ജീവന്‍ പൊലീസ് രക്ഷിച്ചു...  (45 minutes ago)

ഓഹരിവിപണിയിൽ നേട്ടം... ബിഎസ്ഇ സെന്‍സെക്‌സ് 600 പോയിന്റ് മുന്നേറി  (1 hour ago)

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ  (2 hours ago)

വീണയും വിജയനും ഒരേ വിലങ്ങിൽ..? പിന്നാലെ റിയാസും..!കൂടോടെ അടിച്ചിടാൻ ED..! തൈക്കണ്ടിയിൽ കയറി ഉഴുതുമറിക്കുന്നു..!LAST CHANCE  (2 hours ago)

വീട്ടില്‍ സ്ഥാപിച്ച ലിഫ്റ്റില്‍ തല കുടുങ്ങി 75കാരൻ മരിച്ചു  (3 hours ago)

സുകുമാരക്കുറിപ്പ് ജീവനോടെ!!? വാർദ്ധക്യം അയാളെ കുറ്റബോധം കൊണ്ട് തളർത്തി!! കേരള പോലീസിന്റെ ബ്ലാക്ക് മാർക്ക്.. കുറിപ്പ് ക്രൈംബ്രാഞ്ചിൽ കീഴടങ്ങിയേക്കും!.. 42 വർഷത്തിന് ശേഷം ആ ട്വിസ്റ്റ്.. ക്രൈംബ്രാഞ്ച്  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഓസ്ട്രേലിയയിൽ വൻ സ്വീകരണം... ഓസ്ട്രേലിയയുമായി വ്യാപാര, പ്രതിരോധ, സാമ്പത്തിക സഹകരണം ശക്തമാക്കാനൊരുങ്ങി ഇന്ത്യ  (3 hours ago)

കമ്മീഷൻ കണക്ക് പുറത്താകുമോ?  (3 hours ago)

ദ്വിദിന സന്ദർശനത്തിനായി ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കർ ഇന്ന് ഒമാനിലെത്തും...  (3 hours ago)

ഉസ്ബക്കിസ്ഥാനിൽ സുഹൃത്ത് ലാപ്ടോപ് ഉപയോ​ഗിച്ച് തലക്കടിച്ചുകൊന്ന മലയാളി വിദ്യാർഥിയുടെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യും.  (3 hours ago)

സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിക്കുന്നു.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് , വിവിധ ജില്ലകളില്‍ ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (4 hours ago)

തെക്കൻ ഗുജറാത്ത് തീരം മുതൽ മധ്യ കേരള തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദപാത്തി സ്ഥിതിചെയ്യുന്നു;മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ട്  (4 hours ago)

കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്... പവന് 80 രൂപയുടെ വർദ്ധനവ്  (4 hours ago)

Malayali Vartha Recommends