Widgets Magazine
14
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഏകദേശം 80 സീറ്റ് കിട്ടി അധികാരത്തിൽ തിരിച്ചെത്താമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി പ്രത്യാശ..സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന ഇ വി എമ്മുകളുടെ സുരക്ഷ സംബന്ധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആശങ്ക..


രാവിലെ മുതല്‍ ഇറാനിയന്‍ തുറമുഖങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ കപ്പല്‍ ഗതാഗതവും തടയുമെന്ന് യുഎസ്..കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇറാന്‍ മുന്നറിയിപ്പ്..


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..

ഹിസ്ബുള്ള തലവൻ ഹസൻ നസ്രുള്ളയുടെ ശവസംസ്‌കാരം താത്ക്കാലികമായി നടത്തി

05 OCTOBER 2024 11:26 AM IST
മലയാളി വാര്‍ത്ത

ഹിസ്ബുള്ള തലവൻ ഹസൻ നസ്രുള്ളയുടെ ശവസംസ്‌കാരം താത്ക്കാലികമായി നടത്തിയതായി വിവരം. നസ്രുള്ളയുടെ മൃതദേഹം പരസ്യമായി ചടങ്ങുകളോടെ സംസ്‌കരിക്കുന്നത് വരെ രഹസ്യസ്ഥലത്ത് താത്കാലികമായി സംസ്‌കരിച്ചതായാണ് വിവരം. സാഹചര്യങ്ങൾ പൊതു ശവസംസ്‌കാരം അനുവദിക്കുന്നതുവരെ ഹസ്സൻ നസ്റല്ലയെ താൽക്കാലികമായി സംസ്‌കരിച്ചുവെന്നാണ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

സെപ്തംബർ 27 ന് കൊല്ലപ്പെട്ട നസ്രുള്ളയുടെ സംസ്‌കാര ചടങ്ങുകൾ ഹിസ്ബുള്ള ഇത് വരെ പ്രഖ്യാപിച്ചിട്ടില്ല. റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഇയാളുടെ അന്ത്യവിശ്രമസ്ഥലം ഒന്നുകിൽ ലെബനനോ ഇറാഖോ ആയിരിക്കാം എന്നാണ്. നസ്രുള്ളയുടെ ശവശരീരം സംസ്‌കരിച്ചയിടം ഭാവിയിൽ ആരാധനാകേന്ദ്രമാക്കി ഭീകരർ മാറ്റുന്നത് മുന്നിൽ കണ്ട് ഇസ്രായേൽ അവ നശിപ്പിക്കാൻ സാധ്യതയുണ്ട്. ഇത് കൊണ്ടണ് സംസ്‌കാരം എവിടെ വച്ച് നടക്കുമെന്നത് രഹസ്യമാക്കി വയ്ക്കുന്നതെന്നാണ് സൂചനകൾ.

 

 

അതേസമയം അതേസമയം, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ നേതൃത്വത്തിൽ നസ്റല്ലയുടെ പ്രതീകാത്മക ശവസംസ്‌കാരം വെള്ളിയാഴ്ച നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. തെക്കൻ ലെബനനിലെ ദഹിയയിലുള്ള ഹിസ്ബുള്ളയുടെ ഭൂഗർഭ ആസ്ഥാനത്തിൽ നടത്തിയ വ്യോമാക്രമണത്തിലാണ് നസറുള്ള കൊല്ലപ്പെട്ടത്. ആളുകൾ താമസിക്കുന്ന കെട്ടിടങ്ങളുടെ അടിയിലാണ് ഭൂഗർഭ ആസ്ഥാനമുണ്ടായിരുന്നതെന്നും സൈന്യം പറയുന്നു.

 

ഇറാന്‍ - ഇസ്രയേല്‍ സംഘര്‍ഷം ഒരു സമ്പൂര്‍ണ്ണ യുദ്ധത്തിലേക്ക് കടന്നേക്കുമെന്ന ആശങ്കയ്ക്ക് ശക്തി വര്‍ദ്ധിച്ചതോടെ ഏറ്റവും വലിയ തിരിച്ചടി ഏറ്റിരിക്കുന്നത് യു എ ഇയ്ക്കാണ്. വിമാനങ്ങള്‍ പലതും റദ്ദാക്കപ്പെട്ടതോടെ ഒഴിവ് ദിനങ്ങള്‍ ആഘോഷിക്കാന്‍ ദുബായിലെത്തിയ സായിപ്പന്മാര്‍ അതിവേഗം സ്ഥലം കാലിയാക്കാനുള്ള തത്രപ്പാടിലാണെന്ന് റിപ്പോര്‍ട്ടുകള്‍പറയുന്നു. ചൊവ്വാഴ്ചയിലെ ഇറാന്റെ മിസൈല്‍ ആക്രമണത്തെ തുടര്‍ന്ന്, ഏത് നിമിഷവും ഒരു വന്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാം എന്ന ആശങ്കയിലാണ് ലോക ജനത. അതിനിടയിലാണ് യു എ ഇയ്ക്ക് കൂടുതല്‍ ദുരിതങ്ങള്‍.

 

 

ലെബനനിലെ ഹിസ്ബുള്ള തീവ്രവാദികള്‍ക്ക് നേരെ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തിന് പ്രതികാരമായി ചൊവ്വാഴ്ച 180 ല്‍ അധികം മിസൈലുകളായിരുന്നു ഇറാന്‍ ഇസ്രയേലിലെക്ക് തൊടുത്തുവിട്ടത്. എന്നാല്‍, ഇസ്രയേലിന്റെ ശക്തമായ പ്രതിരോധ സംവിധാനത്തെ മറികടക്കാന്‍ അവയ്ക്ക് കഴിഞ്ഞില്ല. ഒരു പലസ്തീനിയന്‍ പൗരന്‍ കൊല്ലപ്പെട്ടതൊഴിച്ചാല്‍, കാര്യമായ പരിക്കുകളോ, നാശനഷ്ടങ്ങളോ ഉണ്ടാക്കാന്‍ ഈ ആക്രമണത്തിന് കഴിഞ്ഞില്ല.

ഇതിന് ഇസ്രയേല്‍ എപ്പോഴാണ് പകരം വീട്ടുന്നത് എന്നാണ് ലോകം മുഴുവന്‍ ആശങ്കയോടെ ഉറ്റു നോക്കുന്നത്. ഇറാന്‍ കാണിച്ചത് വിഢിത്തമാണെന്നും അതിന് കനത്ത വില നല്‍കേണ്ടതായി വരുമെന്നും ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇറാന്റെ എണ്ണപ്പാടങ്ങളും ആണവോര്‍ജ്ജ കേന്ദ്രങ്ങളുമായിരിക്കും ഇസ്രയേലിന്റെ ഉന്നം എന്ന രീതിയിലുള്ള വാര്‍ത്തകളും പുറത്തു വരുന്നുണ്ട്.

ഈ പ്രതിസന്ധി മൂര്‍ച്ഛിച്ച് വരുന്നതിനിടയില്‍ എമിരേറ്റ്‌സ് ഉള്‍പ്പടെയുള്ള പല പ്രധാന വിമാന കമ്പനികളും, ദുബായ്, ഒമാന്‍, കുവൈറ്റ്, ഇറാഖ്, ഇറാന്‍, ജോര്‍ഡാന്‍ എന്നിവിടങ്ങളിലേക്കുള്ള പല സര്‍വ്വീസുകളും റദ്ദ് ചെയ്തിരിക്കുകയാണ്. ദുബായില്‍ നിന്നും മറ്റു ലക്ഷ്യങ്ങളിലേക്കുള്ള കണക്ടിംഗ് ഫ്‌ലൈറ്റുകള്‍ റദ്ദാക്കപ്പെട്ടതോടെ പല ബ്രിട്ടീഷുകാരും ദുബായില്‍ കുരുങ്ങിക്കിടക്കുകയാണെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

 

ഇതോടെ ദുബായിലെക്കുള്ള സന്ദര്‍ശകരുടെ ഒഴുക്ക് ഏതാണ്ട് നിലച്ച മട്ടാണ്. ദുബായ് വഴി ട്രാന്‍സിറ്റ് ചെയ്ത് ഇറാഖ്, ഇറാന്‍, ജോര്‍ഡാന്‍ എന്നിവിടങ്ങലിലേക്ക് പോകാന്‍ ഉള്ളവരെ വിമാനത്താവളങ്ങളില്‍ നിന്ന് തന്നെ തിരിച്ചയയ്ക്കുകയാണ്.

 

ദക്ഷിണ കൊറിയയോ സഖ്യകക്ഷിയായ അമേരിക്കയോ ഏതെങ്കിലും തരത്തിലുള്ള ആക്രമണം നടത്തിയാൽ ആണവായുധം പ്രയോഗിക്കാൻ ഒരിക്കലും മടിക്കില്ലെന്ന ഭീഷണിയുമായി ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ. പ്യോങ്‌യാങിലെ സൈനിക പരിശീലന കേന്ദ്രത്തിൽ സന്ദർശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു കിം ജോങ് ഉൻ.

 

 

ഉത്തരകൊറിയ ആണവായുധം ഉപയോഗിക്കാൻ മുതിർന്നാൽ അത് ഉത്തരകൊറിയൻ ഭരണകൂടത്തിന്റെ അന്ത്യം കുറിക്കുന്ന നടപടി ആയിരിക്കുമെന്ന് ദക്ഷിണ കൊറിയയുടെ പ്രസിഡന്റ് യുൻ സുക് സോൾ മുന്നറിയിപ്പ് നൽകിയിരുന്നു. രാജ്യത്ത് ഈ ആഴ്ച ആദ്യം നടന്ന സൈനിക പരേഡിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ” ഉത്തരകൊറിയ ആണവായുധം ഉപയോഗിക്കാൻ ശ്രമിച്ചാൽ അതിന് ദക്ഷിണ കൊറിയൻ സൈന്യത്തിന്റെയും അമേരിക്കയുടേയും ശക്തമായ പ്രതികരണം നേരിടേണ്ടി വരും. ആ രാജ്യത്തെ ഭരണകൂടത്തിന്റെ അന്ത്യം കുറിക്കുന്ന നടപടിയായിരിക്കും അതെന്നും” യുഎൻ സുക് സോൾ പറഞ്ഞിരുന്നു.

ഇതിനെതിരെയായിരുന്നു കിം ജോങ് ഉന്നിന്റെ പരാമർശം. ദക്ഷിണ കൊറിയയുടെ നേതാവ് വെറും പാവയാണെന്നായിരുന്നു കിം ജോങ് ഉന്നിന്റെ പരിഹാസം. ” ശത്രുക്കൾ ഉത്തരകൊറിയയുടെ പരമാധികാരത്തിനെതിരെ അവരുടെ സൈന്യത്തെ ഉപയോഗിക്കാൻ ശ്രമിച്ചാൽ, ആണവായുധങ്ങൾ ഉൾപ്പെടെ എല്ലാ സൈനിക ശക്തികളും ഒരു മടിയും ഇല്ലാതെ പ്രയോഗിക്കുമെന്ന്” കിം ജോങ് ഉൻ പറഞ്ഞതായി കെസിഎൻഎ റിപ്പോർട്ട് ചെയ്യുന്നു.

 

 

ദക്ഷിണ കൊറിയയുടെ പ്രധാന സഖ്യകക്ഷിയായ അമേരിക്കയ്‌ക്കും കിം ജോങ് ഉൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇരുരാജ്യങ്ങൾക്കുമിടയിലുള്ള ബന്ധം ഏറ്റവും മോശം അവസ്ഥയിലാണുള്ളത്. ഉത്തരകൊറിയ അടുത്തിടെ ദക്ഷിണ കൊറിയയോട് ചേർന്നുള്ള അതിർത്തി മേഖലയിൽ 250ഓളം ബാലിസ്റ്റിക് മിസൈൽ ലോഞ്ചറുകൾ വിന്യസിച്ചിരുന്നു. ദക്ഷിണ കൊറിയ തങ്ങളുടെ പ്രധാന ശത്രുവാണെന്നും, അതിർത്തിയിൽ ഒരിഞ്ച് പോലും കടന്നുകയറാനുള്ള ശ്രമം ഉണ്ടായാൽ അടുത്ത നിമിഷം യുദ്ധം സംഭവിക്കും എന്നുമാണ് കിം ജോങ് ഉൻ ഭീഷണി മുഴക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മണ്ണെണ്ണവില വര്‍ദ്ധിപ്പിച്ചതോടെ മീനുകളുടെ വിലയും കൂടും  (3 hours ago)

ഹോര്‍മുസിലൂടെ സുരക്ഷിതമായ ചരക്കുനീക്കം ഉറപ്പാക്കണമെന്ന് ഫ്രാന്‍സ്  (3 hours ago)

ഡെന്റല്‍ കോളജ് വിദ്യാര്‍ഥിയായ നിതിന്‍ രാജിന്റെ മരണം: ഡോ. കെ. റാമിനെതിരെ കൂടുതല്‍ പരാതികള്‍  (3 hours ago)

പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളിയാല്‍ പിടികൂടാന്‍ ഹൈടെക് സംവിധാനവുമായി സര്‍ക്കാര്‍  (3 hours ago)

കൊല്‍ക്കത്തയില്‍ മലയാളി വിദ്യാര്‍ഥി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു  (3 hours ago)

ഇറാന്‍ കപ്പലുകള്‍ തകര്‍ത്തുകളയുമെന്ന് ട്രംപിന്റെ ഭീഷണി  (3 hours ago)

മദ്യപാനത്തിനിടെ സുഹൃത്തിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച യുവാവ് പിടിയില്‍  (4 hours ago)

അങ്ങനെ ആ റെക്കോഡും സ്വന്തമാക്കി സഞ്ജു സാംസണ്‍  (4 hours ago)

പഞ്ചാബ് കിംഗ്‌സ് താരം യൂസ്‌വേന്ദ്ര ചഹല്‍ വീണ്ടും വിവാദത്തില്‍  (6 hours ago)

കുവൈറ്റില്‍ തൊഴിലാളികളെ ദുരിതത്തിലാക്കിയ കമ്പനി ഉടമയും ഉദ്യോഗസ്ഥരും പിടിയില്‍  (7 hours ago)

റോഷൻ മാത്യു- നിമിഷാസജയൻ കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ചേര'പ്രദർശനത്തിന് !!!  (8 hours ago)

യുദ്ധത്തിനെതിരെ ഉച്ചത്തില്‍ സംസാരിക്കുമെന്ന് ലിയോ പതിനാലാമന്‍  (8 hours ago)

U/A സർട്ടിഫിക്കറ്റുമായി പള്ളിച്ചട്ടമ്പി എത്തുന്നു  (9 hours ago)

മോണാലിസയുടെ തിരോധാനം ; സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോ വ്യാജമെന്ന് തെളിഞ്ഞു  (9 hours ago)

പടക്കളത്തിലിറങ്ങിയ പടയാളികൾ; കാട്ടാളന് പുതിയ പോസ്റ്റർ !!!  (9 hours ago)

Malayali Vartha Recommends