മണിക്കൂറിൽ 285 കിലോമീറ്റർ വരെ വേഗം കൈവരിക്കുന്ന ‘മിൽട്ടൻ’ കൊടുങ്കാറ്റ്...തീരത്തേക്ക് അടുക്കുന്നു...ഒഴിഞ്ഞു പോവുക അല്ലെങ്കില്‍ മരണം വരിക്കുക എന്ന അന്തിമ മുന്നറിയിപ്പ്...

മണിക്കൂറിൽ 285 കിലോമീറ്റർ വരെ വേഗം കൈവരിക്കുന്ന ‘മിൽട്ടൻ’ ചുഴലിക്കാറ്റിന്റെ ഭീഷണിയിൽ യു എസിലെ ഫ്ലോറിഡ. ഇന്ന് കാറ്റ് പൂർണശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥാ റിപ്പോർട്ട്. ഇതേത്തുടർന്ന് താമസസ്ഥലത്തുനിന്ന് ഒഴിയാൻ ഭരണകൂടം ജനങ്ങൾക്ക് നിർദ്ദേശം നൽകി. മില്‍റ്റന്‍ കൊടുങ്കാറ്റ് ഫ്‌ലോറിഡയില്‍ ആഞ്ഞടിക്കുമ്പോള്‍ എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്നതിന്റെ സൂചനകള്‍ ലഭിച്ചു തുടങ്ങി.. അത്ര ഭയാനകമാണ് ഇപ്പോള്‍ സാഹചര്യം.
നിരവധി വിദേശ സന്ദര്‍ശകര്‍ ഈ തെക്കന്‍ അമേരിക്കന്‍ സംസ്ഥാനത്ത് അക്ഷരാര്‍ത്ഥത്തില്‍ കുടുങ്ങിക്കിടക്കുകയാണ്.അവരോട് എത്രയും പെട്ടെന്ന് സ്ഥലം വിട്ടുപോകാനുള്ള ഉത്തരവും നല്‍കിക്കഴിഞ്ഞു.ഇന്ന് ഉച്ചയോടെ മെക്സിക്കോയിലായിരിക്കും ഇത് ആദ്യമായി സാന്നിദ്ധ്യം അറിയിക്കുക.ഒന്നുകില്‍ ഒഴിഞ്ഞു പോവുക അല്ലെങ്കില്‍ മരണം വരിക്കുക എന്ന അന്തിമ മുന്നറിയിപ്പ് ലഭിച്ചതോടെ പ്രദേശവാസികള്‍ ജീവന്‍ രക്ഷിക്കാനുള്ള ഓട്ടത്തിലാണ്. ഒരു നൂറ്റാണ്ടില്‍ ഒരിക്കല്‍ മാത്രമുണ്ടാകുന്നത്ര ശക്തമായ കൊടുങ്കറ്റ് എത്തുന്നതിനു മുന്‍പേ പരമാവധി പേരെ ഒഴിപ്പിക്കാനുള്ള തത്രപ്പാടിലാണ് അധികൃതരും.
കൊടുങ്കാറ്റിന്റെ പ്രഭാവത്താല്‍ ചിലയിടങ്ങളില്‍ 15 അടി ഉയരത്തില്‍ വരെ ജലം ഉയരും എന്നാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.ബ്രിട്ടീഷുകാര്‍ ഉള്‍പ്പടെയുള്ള ആയിരക്കണക്കിന് വിനോദസഞ്ചാരികളും സംസ്ഥാനത്തിനകത്ത് കുരുങ്ങിക്കിടക്കുകയാണ്.സ്ഥലം വിട്ട് പോകാന്‍ സാധിക്കില്ല എന്ന് തിരിച്ചറിഞ്ഞവര്‍, വരുന്നത് വരുന്നിടത്ത് വെച്ച് കാണാം എന്ന മനോനിലയിലായിരിക്കുന്നു.ഇതോടെ അത്യാവശ്യ സാധനങ്ങള്‍ വാങ്ങി സൂക്ഷിക്കാന്‍ തിരക്കേറി. തത്ഫലമായി പല സ്റ്റോറുകളിലും കുപ്പി വെള്ളം,
ടോയ്ലറ്റ് പേപ്പര്‍ തുടങ്ങി ദൈനംദിന ആവശ്യങ്ങള്‍ക്കായുള്ള സാധനങ്ങള്‍ ലഭിക്കാത്ത സാഹചര്യവുമായി. അതിനിടയില്‍, ഓണത്തിനിടയില്‍ പൂട്ടുകച്ചവടം നടത്തുന്ന കള്ളന്മാരുടെ ശല്യവും പെരുകിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒഴിഞ്ഞു പോയവരുടെ വീടുകള്‍ കേന്ദ്രീകരിച്ച് മോഷണം പെരുകുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
https://www.facebook.com/Malayalivartha


























