ഹിസ്ബുള്ളയുടെ തലവൻ ആകാനിരുന്ന അടുത്ത നേതാവിനെയും...തീർത്ത് ഇസ്രയേലിന്റെ സൈന്യം...ഹാഷിം സഫീനേയാണ് വധിച്ചത്.. 15 ഓളം പേരെയാണ് ഇതിനകം ഇസ്രയേൽ ഇല്ലാതാക്കിയത്...ലിസ്റ്റിൽ ഇനിയുമുണ്ട് പേരുകൾ...

ഹിസ്ബുള്ളയുടെ തലവൻ ആകാനിരുന്ന അടുത്ത നേതാവിനെയും ഹൂറി ലോകത്തേക്ക് അയച്ചു എന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി. ഹിസ്ബുള്ളയുടെ തലവൻ ആക്കാൻ പ്ളാൻ ചെയ്ത ഹാഷിം സഫീനേയാണ് വധിച്ചത്-ഹിസ്ബുള്ളയുടെ പുതിയ നേതാവിനെയും ഇസ്രായേൽ സൈന്യം വധിച്ചിരിക്കുകയാണ്. ഹിസ്ബുള്ളയുടെ തലവനാകാൻ പ്ലാൻ ചെയ്ത് ആസൂത്രണം ചെയ്തിരുന്ന് ഹാഷിം സഫീനേയും വധിച്ചു. നോക്കുക 15 ഓളം പേരെയാണ് ഇതിനകം ഇസ്രയേൽ ഇല്ലാതാക്കിയത്. ഹിസ്ബുള്ളയുടെ ഏല്ലോ നേതൃത്വങ്ങളേയും ഇപ്പോൾ ഇസ്രായേലിനെ തുടച്ചു നീക്കുവാൻ ആക്രമണത്തിൽ ആയിട്ടുള്ള തലവനെ കൊലപ്പെടുത്തിയ വിവരം പ്രതിരോധ മന്ത്രി യോഗ് ഗാലന്റാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഹസൻ നസ്രല്ലയുടെ കൊലപാതകം ഹിസുബുള്ളയ്ക്ക് വലിയ ഒരു നാശനഷ്ടമായിരുന്നു ഉണ്ടാക്കിയത്. ഏറ്റവും വലിയ പ്രഖ്യാപിത നേതാവായിരുന്നു നസ്രല്ല. അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന ഏകദേശം പന്ത്രണ്ട് ഹിസ്റയുടെ തലവന്മാരെയും കൊലപ്പെടുത്തിയിട്ട് അതിനുശേഷം ഏറ്റവും അവസാനമാണ് ഹസൻ നസ്രറല്ലെയെ കൊലപ്പെടുത്തിയത്. അതിനുശേഷം പുതിയ നേതാവിനെ തിരഞ്ഞെടുക്കുവാൻ കണ്ടുവെച്ച ആളായിരുന്നു ഇപ്പോൾ കൊല്ലപ്പെട്ട ഹാഷിം സഫീന .. സൈഫുദ്ദീനുമായി ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്ന് കഴിഞ്ഞദിവസം ഹിസ്ബുല്ല പ്രതികരിച്ചിരുന്നു.
ഹിസ്ബുള്ളയുടെ ലോജിസ്റ്റിക് യൂണിറ്റിന്റെ കമാന്‍ഡര്‍ സുഹൈല്‍ ഹുസൈന്‍ ഹുസൈനിയെ വധിച്ചെന്ന് ഇസ്രയേല്‍ സൈന്യം. ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് സുഹൈല്‍ കൊല്ലപ്പെട്ടത്. ഇന്റലിജന്‍സിന്റെ നിര്‍ദേശപ്രകാരം വ്യോമസേന യുദ്ധവിമാനങ്ങള്‍ ബെയ്‌റൂട്ട് ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തില്‍ സുഹൈല്‍ ഹുസൈനിയെ വധിച്ചു എന്നാണ് ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) അറിയിച്ചത്.ലോജിസ്റ്റിക്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും സാമ്പത്തിക കാര്യങ്ങള്‍ക്കും മേല്‍നോട്ടം വഹിച്ച ഹുസൈനി ഹിസ്ബുള്ളയുടെ ഉന്നത സൈനിക സംഘടനയായ ജിഹാദ് കൗണ്‍സില്‍ അംഗം ആയിരുന്നുവെന്നും ഐഡിഎഫ് എക്‌സില്‍ കുറിച്ചു.
ഇറാനും ഹിസ്ബുള്ളയും തമ്മിലുള്ള ആയുധ കൈമാറ്റത്തില്‍ ഹുസൈനി നിര്‍ണായക പങ്ക് വഹിച്ചിരുന്നുവെന്നും ഹിസ്ബുള്ളയുടെ യൂണിറ്റുകള്‍ക്കിടയില്‍ അത്യാധുനിക ആയുധങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള ഉത്തരവാദിത്തം ഹുസൈനിക്കായിരുന്നുവെന്നും ഐഡിഎഫിന്റെ പ്രസ്താവനയില്‍ പറയുന്നു.ഹിസ്ബുല്ലയുടെ യുദ്ധ തന്ത്രങ്ങള്‍, മറ്റ് പ്രത്യേക പ്രവര്‍ത്തനങ്ങള്‍ എന്നിവ ഉള്‍പ്പെടെ ഏറ്റവും സെന്‍സിറ്റീവായ പ്രോജക്റ്റുകളുടെ സാമ്പത്തിക കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചതും ഹുസൈനിയായിരുന്നു. തങ്ങള്‍ക്കെതിരെ ലെബനനില്‍ നിന്നും സിറിയയില്‍ നിന്നുമുള്ള പ്രവര്‍ത്തനങ്ങള്‍ ഹുസൈനി ഏകോപിപ്പിച്ചിരുന്നുവെന്നും ഇസ്രയേല്‍ അവകാശപ്പെട്ടു.
ഇക്കാര്യം ലബനന്‍ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടില്ല. കഴിഞ്ഞ മാസം അവസാനം ബെയ്റൂട്ടില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുള്ള മേധാവി ഹസന്‍ നസ്റള്ളയെ ഇസ്രയേല്‍ വധിച്ചിരുന്നു.ഇറാനെതിരായ പ്രത്യാക്രമണവുമായി ബന്ധപ്പെട്ട് ഇസ്രായേലും അമേരിക്കയും തമ്മിലെ ഭിന്നത രൂക്ഷം. അമേരിക്കയിലേക്കുള്ള പ്രതിരോധ മന്ത്രി യോവ് ഗാലന്‍റിന്‍റെ യാത്ര നെതന്യാഹു വിലക്കി. നേരത്തെ ഇറാൻ നടത്തിയ ആക്രമണത്തിന് തിരിച്ചടി നൽകാൻ ഇസ്രായേൽ നേതൃത്വം കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു.
https://www.facebook.com/Malayalivartha


























