അൻവറിന്റെ ഇന്നത്തെ സഭയിലെ വരവ്...ഡിഎംകെയും പതാകയോട് സാമ്യതയുള്ള കറുപ്പും ചുവപ്പും ഷാളും... തറയിൽ വിരിക്കാൻ ചുവന്ന തോർത്തും അൻവർ കയ്യിൽ കരുതി...

എൽഡിഎഫ് വിട്ട് പുറത്ത് പോയ ശേഷം ആദ്യമായി നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ പി.വി അൻവർ. അൻവറിനെ പ്രത്യേക ബ്ലോക്കായി ഇരിക്കാൻ സ്പീക്കർ അനുവദിച്ചതിന് പിന്നാലെയാണ് സഭാ സമ്മേളനത്തിൽ പങ്കെടുക്കാനായി അൻവർ തിരുവനന്തപുരത്തെത്തിയത്. എന്നാൽ തന്റെ സ്ഥാനം പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും ഇടയിലാണെന്നും അതിന് അനുവദിച്ചില്ലെങ്കിൽ തറയിൽ ഇരിക്കുമെന്നുമാണ് അൻവർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തറയിൽ വിരിക്കാൻ ചുവന്ന തോർത്തും അൻവർ കയ്യിൽ കരുതിയിട്ടുണ്ട്.
കഴുത്തിൽ ഡിഎംകെയും പതാകയോട് സാമ്യതയുള്ള കറുപ്പും ചുവപ്പും ഷാളും ധരിച്ചിട്ടുണ്ട്. രക്തസാക്ഷികളുടെ ചോര പുരണ്ടത് ഇത്തരത്തിലുള്ള ചുവന്ന തോർത്തിലാണെന്നാണ് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് പി.വി അൻവർ മറുപടി പറഞ്ഞത്. നാലാം നിരയിലെ സീറ്റാണ് അൻവറിന് അനുവദിച്ചിരിക്കുന്നത്. പ്രത്യേക സീറ്റ് ബ്ലോക്കായി കണക്കാക്കുമെന്നും സ്പീക്കർ അൻവറിനെ കഴിഞ്ഞ ദിവസം അനുവദിച്ചിരുന്നു.അതേസമയം എഡിജിപിയുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ നടക്കുന്ന പൊലീസ് അന്വേഷണത്തിൽ തനിക്ക് വിശ്വാസമില്ലെന്ന് അൻവർ അറിയിച്ചു. അതിനാലാണ് ഗവർണറെ കണ്ടതെന്നും വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണമാണ് താൻ ആവശ്യപ്പെടുന്നതെന്നും അൻവർ അറിയിച്ചു.
എസ്ഐടി അന്വേഷണം സത്യസന്ധമല്ലെന്നും പൊലീസ് ഉദ്യോഗസ്ഥരിൽചിലർ അജിത്കുമാറിന്റെ നൊട്ടോറിയസ് സംഘത്തിൽപ്പെട്ടവരാണെന്നും അൻവർ ആരോപിച്ചു.
https://www.facebook.com/Malayalivartha


























