Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

സിറിയയില്‍ തീമഴ പെയ്യിച്ച് റഷ്യ ; മൊസാദ് ലിസ്റ്റിലെ സിറിയന്‍ ഭീകരന്റെ തലയെടുത്തു

01 DECEMBER 2024 05:25 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാനെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് നെതന്യാഹു

ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..

ഇറാൻ-യുഎസ് ചർച്ച പരാജയം..യുഎസ് പ്രതിനിധി സംഘം നിരാശരായി മടങ്ങി..യുദ്ധകാഹളം മുഴക്കി ട്രംപ്.. ഹോർമുസിൽ നിന്ന് തുടങ്ങും..അടുത്തത് എന്ത് നടപടിയെടുക്കും..?

സംഗീതത്തിലൂടെ എൽദോസ് സങ്കടങ്ങൾ മറന്നു... സംഗീതലോകത്തോട് വിട പറഞ്ഞ് ഏലിയാസ് എൽദോസ്, ഹൃദയത്തിലെ സംഗീതത്തിന്റെ തുടിപ്പുകൊണ്ടുമാത്രം ജീവിച്ച കലാകാരന്റെ വേർപാട് നോവായി....

ചരിത്രദൗത്യം പൂർത്തിയാക്കി മടങ്ങിയെത്തിയ ആർട്ടെമിസ് 2 സംഘത്തിന് സ്പേസ് സെന്ററിൽ വൻ വരവേൽപ്പ്.... എല്ലാവരും പൂർണ ആരോഗ്യവാന്മാരാണെന്ന് സ്പേ സെന്റ‍ർ.... ആശങ്കകളൊന്നുമില്ലാത്ത ദൗത്യമായിരുന്നുവെന്ന് യാത്രികർ

റഷ്യ സിറിയയില്‍ നടത്തിയ ആക്രമണം ഇസ്രയേലിന് സുവര്‍ണാവസരം ആയിരിക്കുന്നു. മൊസാദ് ലിസ്റ്റിലെ പ്രധാനിയുടെ തല വീണു. അലപ്പോയില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ അബു മുഹമ്മദ് അല്‍ ജലാനി കൊല്ലപ്പെട്ടു. മൊസാദ് തലവന്‍ ഡേവിഡ് ഡാഡി ബര്‍ണിയയ്ക്ക് പണി കുറഞ്ഞിട്ടുണ്ട്. സിറിയക്ക് മുകളില്‍ ഇസ്രയേലിന്റെ ചാരക്കണ്ണ് എപ്പോഴുമുണ്ട്. പലതവണ മൊസാദിന്റെ കൈയ്യില്‍ നിന്ന് വഴുതിപ്പോയ വിരുതനാണ് അബു ജലാനി. ആ തലയാണ് റഷ്യന്‍ സൈന്യവും സിറിയന്‍ സൈന്യവും ചേര്‍ന്ന് നടത്തിയ ആക്രമണത്തില്‍ പിളര്‍ന്നത്. ഒരു ഘട്ടത്തില്‍ വിമതരുടെ മുന്നോറ്റത്തില്‍ സിറിയന്‍ സേന പേടിച്ചോടിയ ഘട്ടത്തിലാണ് റഷ്യ സഹായവുമായി എത്തിയത്. റഷ്യയുടെ ശക്തമായ വ്യോമാക്രമണത്തില്‍ സിറിയന്‍ വിമത സേനയ്ക്ക് കനത്ത നാശഷ്ടം സംഭവിച്ചിട്ടുണ്ട്.

അമേരിക്ക തലയ്ക്ക് ലക്ഷങ്ങള്‍ വിലയിട്ട ഭീകരനാണ് അബു മുഹമ്മദ് അല്‍ ജലാനി. സിറിയയില്‍ മുന്നേറ്റം നടത്തുന്ന വിമത വിഭാഗമായ ഹയാത്ത് തഹ്‌രീര്‍ അല്‍ ശാം സംഘടനയുടെ നേതാവാണ് ജലാനി. കമാന്‍ഡന്‍ ഇന്‍ ചീഫായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. റഷ്യന്‍ സേന ആക്രമണം നടത്തിയ കെട്ടിടത്തിനുള്ളിലായിരുന്നു ഇയാള്‍. അല്‍ ജലാനി കൊല്ലപ്പെട്ടതോടെ ഹയാത്ത് തഹ്‌രീര്‍ അല്‍ ശാം സംഘടനയുടെ ആസ്ഥാന മന്ദിരത്തിന് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. സിറിയന്‍ സേനയുമായി ഏറ്റമുട്ടലില്‍ ഏര്‍പ്പെട്ട ചരിത്രമുള്ള ഭീകരനാണ് അബു മുഹമ്മദ് അല്‍ ജലാനി. റഷ്യ കൂടി സഹായിച്ചതോടെ അസദിന്റെ സിറിയന്‍ സേന ശക്തമായ തിരിച്ചടിക്കാണ് ഒരുങ്ങുന്നത്. അതേസമയം സിറിയയിലെ സംഭവ വികാസങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് ഇസ്രായേലും. വിമതര്‍ സിറിയന്‍ ഭരണം കയ്യാളുന്ന അവസ്ഥ ഇസ്രായേലിനും ഭീഷണി സൃഷ്ടിക്കും. അതുകൊണ്ട് തന്ന അസദ് ഭരണകൂടത്തെ നിലനിര്‍ത്തേണ്ടത് ഇസ്രായേലിന്റെയും ആവശ്യമാണ്. വിമതരുടെ അല്‍ഖായിദ ബന്ധം അടക്കം ഇസ്രായേല്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇടപെടല്‍ ആവശ്യമായ ഘട്ടത്തില്‍ ഇസ്രായേലും കൃത്യമായ ഇടപെടല്‍ നടത്തും.

സിറിയയിലിരുന്ന് കൊണ്ട് ഇസ്രയേലിനും അമേരിക്കയ്ക്കും കൂടാതെ ബാഷര്‍ അസദ് സര്‍ക്കാരിനും കനത്ത തലവേദനയാണ് ജലാനി ഉയര്‍ത്തിയിരുന്നത്. അമേരിക്കന്‍ ലിസ്റ്റിലെ കൊടുഭീകരനാണ് ജലാനി. കൂടാതെ ഇസ്രയേലിനോട് തീര്‍ത്താല്‍ തീരാത്ത പകയാണ് ജലാനിക്കുള്ളത്. ആ ചരിത്രം ഗോലാന്‍ കുന്നുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. 2013 മെയ് മാസത്തില്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അല്‍ജുലാനിയെ 'പ്രത്യേകമായി നിയുക്ത ആഗോള ഭീകരനായി' പട്ടികപ്പെടുത്തി, നാല് വര്‍ഷത്തിന് ശേഷം ഇയാളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 10 മില്യണ്‍ പാരിതോഷികം പ്രഖ്യാപിച്ചു. 2016ല്‍ അല്‍ഖ്വയ്ദയുമായുള്ള ബന്ധം വിച്ഛേദിക്കുന്നതിന് മുമ്പ് , അല്‍ഖ്വയ്ദയുടെ മുന്‍ സിറിയന്‍ ശാഖയായ ഇപ്പോള്‍ പ്രവര്‍ത്തനരഹിതമായ അല്‍നുസ്ര ഫ്രണ്ടിന്റെ അമീറായി ജലാനി പ്രവര്‍ത്തിച്ചിരുന്നു. ജലാനിയുടെ പിതാവ് അഹമ്മദ് ഹുസൈന്‍ ജലാനി സിറിയയിലെ നാസറിസ്റ്റ് പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ആളാണ്. മുഹമ്മദ് ഹുസൈന്‍ കുടുംബത്തിന് സിറിയയിലെ ഗോലാന്‍ കുന്നുകളിലാണ് വേരുള്ളത്. ഗോലാന്‍ പ്രദേശത്ത് 1967ല്‍ ഇസ്രയേല്‍ നടത്തിയ ആറ് ദിവസത്തെ അധിനിവേശത്തില്‍ ഈ കുടുംബം കുടിയിറക്കപ്പെട്ടു. ഇസ്രയേലിനോട് എന്നും പകയുള്ള കുടുംബമാണ് ജലാനിയുടേത്.

1982ല്‍ സൗദി അറേബ്യയിലെ റിയാദിലാണ് അല്‍ ജലാനി ജനിച്ചത്. ആ വര്‍ഷം അല്‍ജലാനി കുടുംബം സിറിയയിലേക്ക് മടങ്ങി. 2003ലെ ഇറാഖ് അധിനിവേശത്തിന് ശേഷം അമേരിക്കന്‍ സൈനികരോട് യുദ്ധം ചെയ്യാന്‍ അല്‍ജുലാനി ഇറാഖിലേക്ക് മാറിയപ്പോള്‍ , ഇറാഖിലെ അല്‍ഖ്വയ്ദയ്‌ക്കൊപ്പം ചേര്‍ന്ന് അതിവേഗം വളര്‍ന്നു . അല്‍ഖ്വയ്ദ് നേതാവ് അബു മുസാബ് അല്‍സര്‍ഖാവിയുമായി അടുത്ത ബന്ധമുള്ളയാളാണ് ജലാനിയെന്ന് ടൈംസ് ഓഫ് ഇസ്രായേല്‍ ആദ്യം വാര്‍ത്ത പുറത്തുവിട്ടു. അമേരിക്കന്‍ അധിനിവേശത്തിനെതിരെ ഇറാഖില്‍ 2006 ല്‍ ഇറാഖി ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ് , ജലാനിയെ അമേരിക്കന്‍ സൈന്യം അറസ്റ്റ് ചെയ്യുകയും വിവിധ ജയിലുകളിലും തടങ്കല്‍ കേന്ദ്രങ്ങളിലും അഞ്ച് വര്‍ഷത്തിലേറെ തടവിലിടുകയും ചെയ്തു.

2011ല്‍ സിറിയന്‍ വിപ്ലവം പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് , അബൂബക്കര്‍ അല്‍ബാഗ്ദാദിയുമായി ഒരു കരാര്‍ ആസൂത്രണം ചെയ്യുന്നതിലും നടപ്പാക്കുന്നതിലും അല്‍ജുലാനി ഒരു പ്രധാന പങ്ക് വഹിച്ചു , സിറിയയിലേക്ക് പോകാനും അല്‍ഖ്വയ്ദയുടെ സിറിയന്‍ ബ്രാഞ്ച് ജഭത് അല്‍നുസ്ര എന്നറിയപ്പെടുന്നു . ഈ ഗ്രൂപ്പ് 2013 വരെ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖുമായി സഖ്യത്തിലായിരുന്നു , അല്‍ഖ്വയ്ദ അമീര്‍ അയ്മാന്‍ അല്‍സവാഹിരിയുടെ മധ്യസ്ഥതയില്‍ സാധ്യമായ അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ അല്‍ജൗലാനിയും അബൂബക്കര്‍ അല്‍ബാഗ്ദാദിയും തമ്മില്‍ ഒരു കരാറും ഉണ്ടായിരുന്നു . സിറിയയില്‍ അല്‍ക്വയ്ദയുടെ അനുബന്ധ സംഘടന രൂപീകരിക്കാന്‍ അല്‍ജുലാനിക്ക് ഐഎസ്‌ഐ നല്‍കിയ ആയുധങ്ങളും പണവും സഹായിച്ചു. ജയിലില്‍ നിന്ന് മോചിതനായ ശേഷം അല്‍ജുലാനിയും ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖിലെ ചില വിമത നേതാക്കളും ചേര്‍ന്നാണ് ഈ പദ്ധതികള്‍ നടപ്പിലാക്കിയത്. ജുലാനിയെ അല്‍നുസ്‌റയുടെ 'ജനറല്‍ അമീര്‍' ആയി പ്രഖ്യാപിച്ചു.

2012 ഡിസംബറോടെ, യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ജബത്ത് അല്‍നുസ്രയെ ഔദ്യോഗികമായി തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചു. അല്‍ജുലാനിയുടെ നേതൃത്വത്തില്‍ അല്‍നുസ്ര സിറിയയിലെ ഏറ്റവും ശക്തമായ ഗ്രൂപ്പുകളിലൊന്നായി വളര്‍ന്നു. 2013 ഏപ്രിലില്‍ അല്‍നുസ്രയെ ഒരു സ്വതന്ത്ര ഗ്രൂപ്പായി പിരിച്ചുവിട്ട് ഐഎസ്‌ഐയില്‍ ഉള്‍പ്പെടുത്താനുള്ള അല്‍ബാഗ്ദാദിയുടെ ശ്രമം നിരസിച്ചതോടെയാണ് അല്‍ജലാനി പ്രധാനിയായി മാറുന്നത്. പിന്നീട് സിറിയന്‍ പ്രദേശത്തിന്റെ നിയന്ത്രണത്തിനായി അല്‍നുസ്‌റ ഫ്രണ്ടും ഐഎസും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. വീണ്ടും ഈ ഗ്രൂപ്പിനെ പൊളിച്ചെഴുതി. ഹയാത് തഹ്‌രീര്‍ അല്‍ ഷാം ഉദയംകൊണ്ടു. പിന്നീടിങ്ങോട്ട് സിറിയന്‍ സര്‍ക്കാരുമായി നിരന്തര യുദ്ധം. അതിന്റെ ബാക്കി പത്രമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധവും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (14 minutes ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (24 minutes ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (31 minutes ago)

ഇവര്‍ എന്റെ കഞ്ഞികുടി മുട്ടിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്; ആല്‍ബം സംവിധായകനെതിരെ രേണു സുധി  (37 minutes ago)

നോയിഡയിലെ വിദ്യാര്‍ത്ഥിയുടെ മരണം ; സുഹൃത്തുക്കള്‍ അപായപ്പെടുത്തിയതാണെന്ന് അമ്മയുടെ വെളിപ്പെടുത്തല്‍  (1 hour ago)

കുംഭമേളയിലെ വൈറല്‍ സുന്ദരിയുടെ വിവാഹത്തില്‍ പ്രതികരിച്ച് എം.വി. ഗോവിന്ദന്‍  (1 hour ago)

ഇറാനെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് നെതന്യാഹു  (1 hour ago)

ബാലവേലയ്ക്കായി കടത്താന്‍ ശ്രമിച്ച 163 കുട്ടികളെ രക്ഷപ്പെടുത്തി റെയില്‍വേ പോലീസ്  (1 hour ago)

അനശ്വര ഗായിക ആശാ ഭോസ്‌ലേ അന്തരിച്ചു  (2 hours ago)

അന്യഗ്രഹജീവികൾ ഭൂമിയിൽ !  (4 hours ago)

പ്രവചനം മാറിമറിഞ്ഞു..!  (4 hours ago)

BIHAR ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി നിതീഷ് കുമാർ  (5 hours ago)

സംഗീതജ്ഞൻ ഏലിയാസ് എൽദോസ്  (5 hours ago)

അവസാന ഓഡിയോ സന്ദേശം..  (5 hours ago)

COURT പൊരിഞ്ഞ അടി  (6 hours ago)

Malayali Vartha Recommends