അസദ് ഭരണത്തിന് അവസാനമായ സിറിയയിൽ പുതിയ പ്രതിസന്ധികളാണ്...സിറിയയെ ലക്ഷ്യമിട്ട് ഇസ്രായേല്‍ ആക്രമണം തുടരുമ്പോള്‍..മുന്നറിയിപ്പുമായി സിറിയന്‍ വിമത നേതാവ് അബു മുഹമ്മദ് അല്‍-ജുലാനി...

അസദ് ഭരണത്തിന് അവസാനമായ സിറിയയിൽ പുതിയ പ്രതിസന്ധികളാണ്. ഒരുവശത്ത് സിറിയൻ പ്രദേശം കയ്യേറിയ ഇസ്രയേൽ. ഒപ്പം സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ആക്രമണവും. മറുവശത്ത് സിറിയൻ കുർദുകൾ സൃഷ്ടിക്കുന്ന തലവേദന. പുതിയ സിറിയ കെട്ടിപ്പടുക്കാനുള്ള ദൌത്യത്തിനിടയിൽ അബു മുഹമ്മദ് അൽ ജുലാനിയുടെ മുന്നിലെ പ്രതിസന്ധികൾ ഇതൊക്കെയാണ്. ഇസ്രയേലുമായി പ്രശ്നത്തിന് ഇല്ലെന്നാണ് ജുലാനിയുടെ വാക്കുകൾ.
അതേസമയം കുർദുകളെ പിടിച്ചുകെട്ടാൻ തന്നെയാണ് ജുലാനിയുടെ തീരുമാനം.പക്ഷെ ഇപ്പോൾ സിറിയയെ ലക്ഷ്യമിട്ട് ഇസ്രായേല്‍ ആക്രമണം തുടരുമ്പോള്‍ മുന്നറിയിപ്പുമായി സിറിയന്‍ വിമത നേതാവ് അബു മുഹമ്മദ് അല്‍-ജുലാനി. സിറിയയുടെ ആയുധപ്പുരകളെ ലക്ഷ്യമിട്ട് ഇസ്രായേല്‍ ആക്രമണം കടുപ്പിക്കുന്നതിനെയാണ് വിമത നേതാവ് വിമര്‍ശനം ഉന്നയിക്കുന്നത്. സിറിയന്‍ വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് തിരിച്ചടിക്കുമെന്ന സൂചന നല്‍കിയത്.സിറിയയില്‍ വ്യോമാക്രമണം നടത്താന്‍ ഇസ്രായേലിന് മുന്നില്‍ ഇനി ഒഴിവുകഴിവുകളില്ല.
ഐഡിഎഫ് ആക്രമണങ്ങള്‍ പരിധി കടന്നെന്നും അദ്ദേഹം പറഞ്ഞു. സിറിയയില്‍ പ്രവേശിക്കുന്നതിനുള്ള ഇസ്രായേലിന്റെ ന്യായങ്ങള്‍ ഇനി നിലവിലില്ല. വര്‍ഷങ്ങളോളം നീണ്ട യുദ്ധത്തിനും സംഘര്‍ഷങ്ങള്‍ക്കും ശേഷം തളര്‍ന്ന സിറിയന്‍ സാഹചര്യം പുതിയ സംഘര്‍ഷങ്ങളിലേക്ക് കടക്കാന്‍ അനുവദിക്കില്ലെന്നും ജുലാനി പറഞ്ഞു.കൂടുതല്‍ നാശമുണ്ടാക്കുന്ന സംഘര്‍ഷങ്ങളിലേക്ക് സിറിയയെവലിച്ചിഴയ്ക്കാന്‍ തനിക്ക് ഉദ്ദേശ്യമില്ലെന്നും സിറിയയുടെ പുനര്‍നിര്‍മാണമാണ് തന്റെ ഉദ്ദേശ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
തന്റെ രാജ്യത്തെ ഒരു ആക്രമണ വേദിയാക്കി മാറ്റിയതിന് പിന്നില്‍ ഇറാനാണ്. എന്നാലും അവരുമായി ശത്രുതയുണ്ടാകാന്‍ ആ?ഗ്രഹിക്കുന്നില്ല. സിറിയയിലെ ഇറാന്റെ സാന്നിധ്യം അവസാനിപ്പിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. ഇറാനിയന്‍ ജനതയോട് ശത്രുതയില്ല.ഞങ്ങളുടെ പ്രശ്‌നം നമ്മുടെ രാജ്യത്തെ ദോഷകരമായി ബാധിക്കുന്ന അവരുടെ നയങ്ങളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര യുദ്ധസമയത്ത് സിറിയന്‍ സിവിലിയന്മാരെ ലക്ഷ്യം വച്ചതിന് റഷ്യന്‍ സേനയെ അദ്ദേഹം കുറ്റപ്പെടുത്തിയെങ്കിലും പൊതു താല്‍പ്പര്യങ്ങള്‍ നിറവേറ്റുന്ന രീതിയില്‍ റഷ്യയുമായുള്ള ബന്ധം പുനഃപരിശോധിക്കാനുള്ള അവസരമാണെന്നും എന്ന് അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha























