Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ


സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്....അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.... അടുത്ത നാല് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി


വിവിധ പദ്ധതികള്‍ക്കായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...


പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം പിറന്നാള്‍....രണ്ടാഴ്ചത്തെ വിപുലമായ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ഇന്ന് തുടക്കമിടും

ഹമാസുകള്‍ ഒരുക്കിയ തുരങ്കങ്ങൾ തകര്‍ത്ത് ഇസ്രായേല്‍ സേന; തുരങ്കങ്ങളിലേക്ക് അതിമാരകമായ വിഷപ്പുക അടിക്കാൻ ഇസ്രായേല്‍ സൈന്യം

09 JUNE 2025 02:30 PM IST
മലയാളി വാര്‍ത്ത

More Stories...

ഗവേഷകർ പെടാപ്പാട് പെട്ടു ; ഒടുവിൽ ഗാസയിലെ പുരാവസ്തുക്കൾ രക്‌ഷിച്ചെടുത്തു ;പലസ്തീനിലെ ക്രിസ്ത്യൻ ചരിത്രത്തിന്റെ ആദ്യകാല ഉദാഹരണങ്ങൾ നശിപ്പിക്കുന്നത് തടഞ്ഞു

എട്ടു ലക്ഷം പലസ്തീനികളോട് ഉടന്‍ നഗരം വിട്ടൊഴിയാന്‍ ഇസ്രായേല്‍ സൈന്യത്തിന്റെ അന്ത്യശാസനം; ഇസ്രയേല്‍ കരസേന ഉടൻ ഗാസ നഗരം പൂര്‍ണമായി കീഴടക്കും

വാൻകൂവറിലെ ഇന്ത്യൻ കോൺസുലേറ്റ് ഉപരോധിക്കുമെന്ന് ഖാലിസ്ഥാനി സംഘടന സിഖ്‌സ് ഫോർ ജസ്റ്റിസ് പ്രഖ്യാപിച്ചു

'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ

ഏവിയേഷൻ ഇൻഡസ്ട്രി കോർപറേഷൻ ഓഫ് ചൈന സന്ദർശിച്ച് പാക്കിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി; യുദ്ധവിമാനങ്ങൾ ഉൾപ്പെടെ അണിനിരത്തി ചൈന സൂക്ഷിക്കുന്നിടം

ഗാസയില്‍ ഹമാസ് തീവ്രവാദികള്‍ അവരുടെ ഒളിയാക്രമണത്തിന് ഒരുക്കിയ വന്‍  തുരങ്കങ്ങള്‍ അവരുടെ അന്ത്യത്തിന് വഴിയൊരുക്കുകയാണ്. ആശുപത്രികള്‍ക്കും ആരാധാനാലയങ്ങള്‍ക്കും അടിയില്‍വരെ ഹമാസുകള്‍ ഒരുക്കിയ തുരങ്കങ്ങളോരോന്നും ഇസ്രായേല്‍ സേന ഇപ്പോള്‍ തകര്‍ത്തുകൊണ്ടിരിക്കുകയാണ്.

അയ്യായിരത്തോളം ഹമാസ് ഭീകരര്‍ വിവിധ തുരങ്ങളില്‍ ഒളിച്ചിരിപ്പുണ്ടെന്നാണ് ഇസ്രായേല്‍ അവകാശപ്പെടുന്നത്.  തുരങ്കങ്ങളിലേക്ക് അതിമാരകമായ  വിഷപ്പുക അടിക്കാനും  വെള്ളം നിറയ്ക്കാനുമുള്ള നീക്കത്തിലാണ് ഇസ്രായേല്‍ സൈന്യം. സാധാരണ പലസ്തീന്‍ പൗരന്‍മാരെയും സ്ത്രീകളെയും കുട്ടികളെയും മറയാക്കി ഹമാസുകള്‍ ഇസ്രായേലിനെതിരെ നടത്തുന്ന കരുനീക്കം ഇനി അനുവദിക്കില്ലെന്നും ഇത്രയേറെ പേര്‍ കൊല്ലപ്പെടാന്‍ കാരണമായത് ഹമാസുകളുടെ തുരങ്കവാസമാണെന്നും ബഞ്ചമിന്‍ നെതന്യാഹു പറയുന്നു. ചെറുതും വലുതുമായ അന്‍പതിലേറെ തുരങ്കങ്ങളുള്ളതായി ഇസ്രായേല്‍ സൈന്യം സംശയിക്കുന്നു.

ഗാസയില്‍  സൈനിക നടപടിക്കിടെ ഹമാസ് ഭീകരരുടെ പുതിയൊരു വലിയ തുരങ്കം ഇസ്രായേല്‍ സൈന്യം ഇന്നലെ  കണ്ടെടുത്തിട്ടുണ്ട്. ഇതിനുള്ളില്‍ നിന്ന് ആയുധശേഖരവും  നിരവധി പ്രധാന ജിഹാദി രേഖകളും കണ്ടെടുത്തതായി ഇസ്രായേല്‍ അവകാശപ്പെടുന്നു.  ഗാസയിലെ ഖാന്‍ യൂനിസ് നഗരത്തിലെ യൂറോപ്യന്‍ ആശുപത്രിക്ക് കീഴില്‍ കണ്ടെത്തിയ ഈ ഭൂഗര്‍ഭ തുരങ്കത്തിന്റെ വീഡിയോ ഇസ്രായേല്‍ പ്രതിരോധ സേന പുറത്തുവിടുകയും  ചെയ്തിട്ടുണ്ട്.

ഇതേ ആശുപത്രിക്ക് സമീപം നിര്‍മ്മിച്ച ഒരു തുരങ്കത്തില്‍ നിന്നാണ് ഹമാസ് തീവ്രവാദികള്‍ അവരുടെ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിപ്പിച്ചിരുന്നതെന്നും ആശുപത്രികളെയും സാധാരണ പലസ്തീനികളെയും  കവചങ്ങളായി ഉപയോഗിച്ച് ഹമാസ് ഭീകരര്‍ ആസൂത്രിതമായ ആക്രമണങ്ങള്‍ നടത്തുന്നതായി  ഇസ്രായേല്‍ സൈന്യം ഇന്നലെയും ആവര്‍ത്തിച്ചു.  

ഇന്നലെ കണ്ടെടുത്ത തുരങ്ക പാത ഹമാസിന്റെ നിയന്ത്രണത്തിലായിരുന്നുവെന്നും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചുവരികയാണെന്നും ഇസ്രായേല്‍ പ്രതിരോധസേന  പറയുന്നു.   ഭീകര ആവശ്യങ്ങള്‍ക്കായി ഗാസയിലെ ആശുപത്രികളെ ഹമാസ് തീവ്രവാദികള്‍  ഇപ്പോഴും  ചൂഷണം ചെയ്യുകയാണ്. ഇന്നലെ കണ്ടെത്തിയ  പ്രത്യേക തുരങ്കത്തിനുള്ളില്‍ ഡിജിറ്റല്‍ ആശയവിനിമയ സംവിധാനമുള്ള ഹമാസ് ഭീകരരുടെ ഒരു കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ റൂം ഉണ്ടായിരുന്നുവെന്നും  അത്യാധുനിക ആയുധങ്ങളും വെടിക്കോപ്പുകളും രഹസ്യ രേഖകളും ഭൂപടങ്ങളും കണ്ടെടുത്തതായും ഇസ്രായേല്‍ പറയുന്നു. തുരങ്കത്തിനുള്ളില്‍ സിസിടിവിയും നിരീക്ഷണ സംവിധാനവും ഉണ്ടായിരുന്നു.
 

ഇസ്രയേലുമായുള്ള അതിര്‍ത്തിക്ക് സമീപം വടക്കന്‍ ഗാസയില്‍ മറ്റൊരു വന്‍തുരങ്കം അടുത്തയിടെ ഇസ്രായേല്‍ കണ്ടെത്തിയിരുന്നു. നാല് കിലോമീറ്ററിലധികം ദൂരമുള്ള  തുരങ്കത്തിന്റെ ചില പ്രദേശങ്ങള്‍ ഏകദേശം 50 മീറ്ററോളം ഭൂമിക്കടിയിലേക്കുള്ളതായും വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയുന്നത്ര വീതിയുള്ളതായും ഇസ്രയേല്‍ സേന വ്യക്തമാക്കി.  ഇസ്രയേല്‍ അതിര്‍ത്തിക്ക് 400 മീറ്റര്‍ മാത്രം അകലത്തിലായിരുന്നു ഈ തുരങ്കം അവസാനിച്ചിരുന്നത്. നൂറു കണക്കിന്  ശാഖകളും ജങ്ഷനുകളും ഉള്ള  തുരങ്കത്തില്‍ വൈദ്യുതി കണക്ഷനും മറ്റു ആശയവിനിമയ സംവിധാനങ്ങളും ഉണ്ടാരുന്നു. മാത്രവുമല്ല  തുരങ്കത്തിന്റെ ചില ഭാഗങ്ങളില്‍ സ്ഫോടനം ചെറുക്കാന്‍ സാധിക്കുന്ന വലിയ കവാടങ്ങളും ഇസ്രായേല്‍ കണ്ടെത്തി. ഹമാസിന്റെ വടക്കന്‍ കമാന്‍ഡര്‍ മുഹമ്മദ് സിന്‍വാറിന്റേയും സഹോദരന്‍ യഹിയ സിന്‍വാറിന്റേയും നേതൃത്വത്തിലാണ് ഈ തുരങ്കങ്ങളുടെ നിര്‍മാണം പത്തു വര്‍ഷംകൊണ്ട്  നടത്തിയത്. ഇരുവരെയും അടുത്തയിടെ ഇസ്രായേല്‍ സൈന്യം ബോംബിംങ്ങിലൂടെ കൊലപ്പെടുത്തിയിരുന്നു.

മുതിര്‍ന്ന ഹമാസ് കമാന്‍ഡറുടെ വീടിന്റെ അടിയില്‍ പിരിയന്‍ ഗോവണിയിലൂടെ ഇറങ്ങാവുന്ന ഏഴ് നിലകളുടെ മറ്റു തുരങ്കം ആറു മാസം മുന്‍പ് ഇസ്രായേല്‍ കണ്ടെത്തിയിരുന്നു. ഹമാസ് തുരങ്കങ്ങളുടെ വലിപ്പവും ഗുണനിലവാരവും ആസൂത്രണവും തങ്ങളെ ഞെട്ടിച്ചെന്നുമാണ്  ഇസ്രായേലി, യു.എസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഹമാസ് നേതാക്കള്‍ക്ക് കാര്‍ ഓടിച്ചുപോവാന്‍ മാത്രം വലിപ്പമുള്ളവയായിരുന്നു ഈ തുരങ്കങ്ങള്‍. ഗാസയിലെ ഒരു ആശുപത്രിയുടെ അടിയില്‍ നിര്‍മിച്ചിരിക്കുന്ന തുരങ്കത്തിന് മൂന്ന് ഫുട്ബോള്‍ ഗ്രൗണ്ടിന്റെ വലിപ്പമുള്ളതായാണ് കണ്ടെത്തിയത്.
ഗാസയില്‍ ആക്രമണം തുടങ്ങിയത് മുതല്‍ ഇസ്രായേല്‍ സൈന്യത്തിന് തുരങ്കങ്ങള്‍ വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. പുറത്തു നിന്ന് നോക്കിയാല്‍ ഇവ കണ്ടെത്തുക ദുഷ്‌കരമാണ്. 

ഇസ്രായേലിന്റെ ചാര ഉപകരണങ്ങള്‍ക്കും ഉപഗ്രഹങ്ങള്‍ക്കും പോലും ഇത് കണ്ടെത്തുക എളുപ്പമല്ല.  ഇത്തരം തുരങ്കങ്ങള്‍ നിര്‍മിക്കാന്‍ ഹമാസ് ഉപയോഗിക്കുന്ന ചില യന്ത്രങ്ങള്‍ ഇസ്രായേല്‍ സൈന്യം അടുത്തയിടെ  പിടിച്ചെടുത്തിട്ടുണ്ട്. ചില  തുരങ്കങ്ങളുടെ വലിപ്പം 250 മൈല്‍ വരുമെന്നാണ് കഴിഞ്ഞ ഡിസംബറില്‍ ഇസ്രായേല്‍ വെളിപ്പെടുത്തിയിരുന്നത്. തുരങ്കങ്ങളിലേക്ക് ഇറങ്ങാന്‍ 5,700 വഴികളുണ്ടെന്നും ഇസ്രായേല്‍ പറയുന്നു.ഗാസയെ ഒരു സമ്പൂര്‍ണ സൈനികത്താവളമാക്കി മാറ്റാനാണ് കഴിഞ്ഞ 15 വര്‍ഷം ഹമാസ് അവരുടെ സമയവും വിഭവങ്ങളും പൂര്‍ണമായും ഉപയോഗിച്ചതെന്നാണ് ഇസ്രായേല്‍ സൈന്യത്തിന്റെ അഭിപ്രായം. ഹമാസ് നേതാക്കളെയും അവരുടെ ആയുധശേഖരത്തെയും ഇല്ലാതാകണമെങ്കില്‍  തുരങ്കങ്ങള്‍ പൂര്‍ണമായി  തകര്‍ക്കണമെന്നാണ് ഇസ്രായേല്‍ തീരുമാനിച്ചിരിക്കുന്നത്. ഇനിയുള്ള  ദിവസങ്ങളില്‍ തുരങ്കളിലേക്ക് വിഷപ്പുക കയറ്റാനുള്ള ഒരുക്കത്തിലാണ് ഇസ്രായേല്‍ സേന.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സതീശനിട്ട് പൊട്ടിക്കാന്‍ ഉഗ്രന്‍ ഐറ്റവുമായ് ഷാഫി ! ഇനി മണിക്കൂറുകള്‍  (12 minutes ago)

സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ച സ്ത്രീ കാമ്പയിനിന്റെ ഭാഗമായാണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങളില്‍ സ്ത്രീ ക്ലിനിക്കുകള്‍ ആരംഭിച്ചു....  (51 minutes ago)

എന്റെ കൈപ്പിഴ; ചർച്ചയുടെ പൊലിമ കെടുത്താനുള്ള ശ്രമം; നിവേദനം നിരസിച്ച വിഷയത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി  (56 minutes ago)

ആദ്യകാല ഉദാഹരണങ്ങൾ നശിപ്പിക്കുന്നത് തടഞ്ഞു  (1 hour ago)

പുരുഷന്മാരുടെ ഹൈജമ്പില്‍  മുപ്പതുകാരന്‍ താണ്ടിയത് 2.28 മീറ്റര്‍  (1 hour ago)

സംഗീതപ്രഭ അവാർഡ് കല്ലറ ഗോപന്  (1 hour ago)

സെപ്തംബര്‍ 25 മുതല്‍ ഒക്ടോബര്‍ 14 വരെ കെ എസ് ആര്‍ ടി സി പ്രത്യേക അധിക സര്‍വ്വീസുകള്‍ നടത്തും  (1 hour ago)

മോദിയായ് നടൻ ഉണ്ണി മുകുന്ദൻ  (1 hour ago)

എം.എസ്.സി എല്‍സ 3യില്‍ 60 ശതമാനം ഹെവി ഫ്യുവല്‍ ഓയില്‍ സാല്‍വേജ് ഓപ്പറേഷന്‍ കപ്പലായ സതേണ്‍ നോവയിലെ ഇന്ധന ടാങ്കുകളിലേക്ക് മാറ്റി  (2 hours ago)

രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ യുവജനങ്ങള്‍ രംഗത്ത് ഇറങ്ങും...  (2 hours ago)

Rahul-Mamkootathil- അണിയറ നീക്കങ്ങള്‍  (2 hours ago)

. പവന് 160 രൂപയുടെ കുറവ്  (2 hours ago)

വികസനത്തിനൊപ്പം പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കണം; വികസന പ്രവർത്തനങ്ങളിൽ, പുതിയ ഒരു ഘട്ടത്തിലേക്ക് കേരളം കടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ  (2 hours ago)

200 ലേറെ വെടിയുണ്ടകളും  (2 hours ago)

ജോലി കഴിഞ്ഞ് ഇറങ്ങി ഫുട്പാത്തിലൂടെ നടക്കുന്നതിനിടെ അമിതവേഗതയില്‍ എത്തിയ കാര്‍ നിയന്ത്രണം വിട്ട് ...  (2 hours ago)

Malayali Vartha Recommends