Widgets Magazine
27
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'

ഹമാസുകള്‍ ഒരുക്കിയ തുരങ്കങ്ങൾ തകര്‍ത്ത് ഇസ്രായേല്‍ സേന; തുരങ്കങ്ങളിലേക്ക് അതിമാരകമായ വിഷപ്പുക അടിക്കാൻ ഇസ്രായേല്‍ സൈന്യം

09 JUNE 2025 02:30 PM IST
മലയാളി വാര്‍ത്ത

More Stories...

യുഎസിൽ ശക്തമായ ശീതക്കാറ്റ് 22,349 വിമാനങ്ങൾ വൈകി 1,800ലേറെ സർവീസുകൾ റദ്ദാക്കി യാത്രക്കാർ കുടുങ്ങി..

ആണവ അന്തർവാഹിനിയിൽ നിന്ന് ഇന്ത്യ നടത്തിയ ആ കിടുക്കാച്ചി നീക്കം !! ശത്രുസംഹാരം മാത്രം ലക്ഷ്യം

അതിശക്തമായ ശീതക്കാറ്റിനെത്തുടർന്ന് യുഎസിൽ ആയിരത്തിലേറെ വിമാന സർവീസുകൾ റദ്ദാക്കി

  വൈവിധ്യമാർന്ന സിനിമകളിലൂടെ പലസ്തീൻ സ്വത്വത്തെയും സംസ്കാരത്തെയും പലസ്തീൻ ജനതയുടെ ദുരന്തത്തെയും അവതരിപ്പിച്ച സംവിധായകൻ... പ്രശസ്ത പലസ്തീൻ സംവിധായകനും നടനുമായ മുഹമ്മദ് ബക്രി അന്തരിച്ചു...

അപരിചിതരോടും ദരിദ്രരോടും ദയ കാണിക്കണമെന്ന് വിശ്വാസികളോട് മാർപാപ്പ .... വത്തിക്കാനിലെ സെൻ്റ് പീറ്റർ ബസിലിക്കയിൽ ലെയോ പതിനാലാമൻ മാർപ്പാപ്പ തിരുപ്പിറവി ചടങ്ങുകൾക്കും പാതിരാകുർബാനയ്ക്കും കാർമികത്വം വഹിച്ചു. ... ക്രിസ്മസ് ആഘോഷിച്ച് ലോകമെമ്പാടുമുള്ള വിശ്വാസികൾ...

ഗാസയില്‍ ഹമാസ് തീവ്രവാദികള്‍ അവരുടെ ഒളിയാക്രമണത്തിന് ഒരുക്കിയ വന്‍  തുരങ്കങ്ങള്‍ അവരുടെ അന്ത്യത്തിന് വഴിയൊരുക്കുകയാണ്. ആശുപത്രികള്‍ക്കും ആരാധാനാലയങ്ങള്‍ക്കും അടിയില്‍വരെ ഹമാസുകള്‍ ഒരുക്കിയ തുരങ്കങ്ങളോരോന്നും ഇസ്രായേല്‍ സേന ഇപ്പോള്‍ തകര്‍ത്തുകൊണ്ടിരിക്കുകയാണ്.

അയ്യായിരത്തോളം ഹമാസ് ഭീകരര്‍ വിവിധ തുരങ്ങളില്‍ ഒളിച്ചിരിപ്പുണ്ടെന്നാണ് ഇസ്രായേല്‍ അവകാശപ്പെടുന്നത്.  തുരങ്കങ്ങളിലേക്ക് അതിമാരകമായ  വിഷപ്പുക അടിക്കാനും  വെള്ളം നിറയ്ക്കാനുമുള്ള നീക്കത്തിലാണ് ഇസ്രായേല്‍ സൈന്യം. സാധാരണ പലസ്തീന്‍ പൗരന്‍മാരെയും സ്ത്രീകളെയും കുട്ടികളെയും മറയാക്കി ഹമാസുകള്‍ ഇസ്രായേലിനെതിരെ നടത്തുന്ന കരുനീക്കം ഇനി അനുവദിക്കില്ലെന്നും ഇത്രയേറെ പേര്‍ കൊല്ലപ്പെടാന്‍ കാരണമായത് ഹമാസുകളുടെ തുരങ്കവാസമാണെന്നും ബഞ്ചമിന്‍ നെതന്യാഹു പറയുന്നു. ചെറുതും വലുതുമായ അന്‍പതിലേറെ തുരങ്കങ്ങളുള്ളതായി ഇസ്രായേല്‍ സൈന്യം സംശയിക്കുന്നു.

ഗാസയില്‍  സൈനിക നടപടിക്കിടെ ഹമാസ് ഭീകരരുടെ പുതിയൊരു വലിയ തുരങ്കം ഇസ്രായേല്‍ സൈന്യം ഇന്നലെ  കണ്ടെടുത്തിട്ടുണ്ട്. ഇതിനുള്ളില്‍ നിന്ന് ആയുധശേഖരവും  നിരവധി പ്രധാന ജിഹാദി രേഖകളും കണ്ടെടുത്തതായി ഇസ്രായേല്‍ അവകാശപ്പെടുന്നു.  ഗാസയിലെ ഖാന്‍ യൂനിസ് നഗരത്തിലെ യൂറോപ്യന്‍ ആശുപത്രിക്ക് കീഴില്‍ കണ്ടെത്തിയ ഈ ഭൂഗര്‍ഭ തുരങ്കത്തിന്റെ വീഡിയോ ഇസ്രായേല്‍ പ്രതിരോധ സേന പുറത്തുവിടുകയും  ചെയ്തിട്ടുണ്ട്.

ഇതേ ആശുപത്രിക്ക് സമീപം നിര്‍മ്മിച്ച ഒരു തുരങ്കത്തില്‍ നിന്നാണ് ഹമാസ് തീവ്രവാദികള്‍ അവരുടെ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിപ്പിച്ചിരുന്നതെന്നും ആശുപത്രികളെയും സാധാരണ പലസ്തീനികളെയും  കവചങ്ങളായി ഉപയോഗിച്ച് ഹമാസ് ഭീകരര്‍ ആസൂത്രിതമായ ആക്രമണങ്ങള്‍ നടത്തുന്നതായി  ഇസ്രായേല്‍ സൈന്യം ഇന്നലെയും ആവര്‍ത്തിച്ചു.  

ഇന്നലെ കണ്ടെടുത്ത തുരങ്ക പാത ഹമാസിന്റെ നിയന്ത്രണത്തിലായിരുന്നുവെന്നും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചുവരികയാണെന്നും ഇസ്രായേല്‍ പ്രതിരോധസേന  പറയുന്നു.   ഭീകര ആവശ്യങ്ങള്‍ക്കായി ഗാസയിലെ ആശുപത്രികളെ ഹമാസ് തീവ്രവാദികള്‍  ഇപ്പോഴും  ചൂഷണം ചെയ്യുകയാണ്. ഇന്നലെ കണ്ടെത്തിയ  പ്രത്യേക തുരങ്കത്തിനുള്ളില്‍ ഡിജിറ്റല്‍ ആശയവിനിമയ സംവിധാനമുള്ള ഹമാസ് ഭീകരരുടെ ഒരു കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ റൂം ഉണ്ടായിരുന്നുവെന്നും  അത്യാധുനിക ആയുധങ്ങളും വെടിക്കോപ്പുകളും രഹസ്യ രേഖകളും ഭൂപടങ്ങളും കണ്ടെടുത്തതായും ഇസ്രായേല്‍ പറയുന്നു. തുരങ്കത്തിനുള്ളില്‍ സിസിടിവിയും നിരീക്ഷണ സംവിധാനവും ഉണ്ടായിരുന്നു.
 

ഇസ്രയേലുമായുള്ള അതിര്‍ത്തിക്ക് സമീപം വടക്കന്‍ ഗാസയില്‍ മറ്റൊരു വന്‍തുരങ്കം അടുത്തയിടെ ഇസ്രായേല്‍ കണ്ടെത്തിയിരുന്നു. നാല് കിലോമീറ്ററിലധികം ദൂരമുള്ള  തുരങ്കത്തിന്റെ ചില പ്രദേശങ്ങള്‍ ഏകദേശം 50 മീറ്ററോളം ഭൂമിക്കടിയിലേക്കുള്ളതായും വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയുന്നത്ര വീതിയുള്ളതായും ഇസ്രയേല്‍ സേന വ്യക്തമാക്കി.  ഇസ്രയേല്‍ അതിര്‍ത്തിക്ക് 400 മീറ്റര്‍ മാത്രം അകലത്തിലായിരുന്നു ഈ തുരങ്കം അവസാനിച്ചിരുന്നത്. നൂറു കണക്കിന്  ശാഖകളും ജങ്ഷനുകളും ഉള്ള  തുരങ്കത്തില്‍ വൈദ്യുതി കണക്ഷനും മറ്റു ആശയവിനിമയ സംവിധാനങ്ങളും ഉണ്ടാരുന്നു. മാത്രവുമല്ല  തുരങ്കത്തിന്റെ ചില ഭാഗങ്ങളില്‍ സ്ഫോടനം ചെറുക്കാന്‍ സാധിക്കുന്ന വലിയ കവാടങ്ങളും ഇസ്രായേല്‍ കണ്ടെത്തി. ഹമാസിന്റെ വടക്കന്‍ കമാന്‍ഡര്‍ മുഹമ്മദ് സിന്‍വാറിന്റേയും സഹോദരന്‍ യഹിയ സിന്‍വാറിന്റേയും നേതൃത്വത്തിലാണ് ഈ തുരങ്കങ്ങളുടെ നിര്‍മാണം പത്തു വര്‍ഷംകൊണ്ട്  നടത്തിയത്. ഇരുവരെയും അടുത്തയിടെ ഇസ്രായേല്‍ സൈന്യം ബോംബിംങ്ങിലൂടെ കൊലപ്പെടുത്തിയിരുന്നു.

മുതിര്‍ന്ന ഹമാസ് കമാന്‍ഡറുടെ വീടിന്റെ അടിയില്‍ പിരിയന്‍ ഗോവണിയിലൂടെ ഇറങ്ങാവുന്ന ഏഴ് നിലകളുടെ മറ്റു തുരങ്കം ആറു മാസം മുന്‍പ് ഇസ്രായേല്‍ കണ്ടെത്തിയിരുന്നു. ഹമാസ് തുരങ്കങ്ങളുടെ വലിപ്പവും ഗുണനിലവാരവും ആസൂത്രണവും തങ്ങളെ ഞെട്ടിച്ചെന്നുമാണ്  ഇസ്രായേലി, യു.എസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഹമാസ് നേതാക്കള്‍ക്ക് കാര്‍ ഓടിച്ചുപോവാന്‍ മാത്രം വലിപ്പമുള്ളവയായിരുന്നു ഈ തുരങ്കങ്ങള്‍. ഗാസയിലെ ഒരു ആശുപത്രിയുടെ അടിയില്‍ നിര്‍മിച്ചിരിക്കുന്ന തുരങ്കത്തിന് മൂന്ന് ഫുട്ബോള്‍ ഗ്രൗണ്ടിന്റെ വലിപ്പമുള്ളതായാണ് കണ്ടെത്തിയത്.
ഗാസയില്‍ ആക്രമണം തുടങ്ങിയത് മുതല്‍ ഇസ്രായേല്‍ സൈന്യത്തിന് തുരങ്കങ്ങള്‍ വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. പുറത്തു നിന്ന് നോക്കിയാല്‍ ഇവ കണ്ടെത്തുക ദുഷ്‌കരമാണ്. 

ഇസ്രായേലിന്റെ ചാര ഉപകരണങ്ങള്‍ക്കും ഉപഗ്രഹങ്ങള്‍ക്കും പോലും ഇത് കണ്ടെത്തുക എളുപ്പമല്ല.  ഇത്തരം തുരങ്കങ്ങള്‍ നിര്‍മിക്കാന്‍ ഹമാസ് ഉപയോഗിക്കുന്ന ചില യന്ത്രങ്ങള്‍ ഇസ്രായേല്‍ സൈന്യം അടുത്തയിടെ  പിടിച്ചെടുത്തിട്ടുണ്ട്. ചില  തുരങ്കങ്ങളുടെ വലിപ്പം 250 മൈല്‍ വരുമെന്നാണ് കഴിഞ്ഞ ഡിസംബറില്‍ ഇസ്രായേല്‍ വെളിപ്പെടുത്തിയിരുന്നത്. തുരങ്കങ്ങളിലേക്ക് ഇറങ്ങാന്‍ 5,700 വഴികളുണ്ടെന്നും ഇസ്രായേല്‍ പറയുന്നു.ഗാസയെ ഒരു സമ്പൂര്‍ണ സൈനികത്താവളമാക്കി മാറ്റാനാണ് കഴിഞ്ഞ 15 വര്‍ഷം ഹമാസ് അവരുടെ സമയവും വിഭവങ്ങളും പൂര്‍ണമായും ഉപയോഗിച്ചതെന്നാണ് ഇസ്രായേല്‍ സൈന്യത്തിന്റെ അഭിപ്രായം. ഹമാസ് നേതാക്കളെയും അവരുടെ ആയുധശേഖരത്തെയും ഇല്ലാതാകണമെങ്കില്‍  തുരങ്കങ്ങള്‍ പൂര്‍ണമായി  തകര്‍ക്കണമെന്നാണ് ഇസ്രായേല്‍ തീരുമാനിച്ചിരിക്കുന്നത്. ഇനിയുള്ള  ദിവസങ്ങളില്‍ തുരങ്കളിലേക്ക് വിഷപ്പുക കയറ്റാനുള്ള ഒരുക്കത്തിലാണ് ഇസ്രായേല്‍ സേന.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു  (1 minute ago)

എന്നും ഓര്‍മ്മിക്കാന്‍ ഒരുപാട് നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച ശ്രീനി സാറിന്  (1 hour ago)

നടിയെ ആക്രമിച്ച കേസ് ഇനിയും തുടങ്ങുന്നതേയുള്ളൂവെന്ന് അഭിഭാഷക  (1 hour ago)

കളിക്കുന്നതിനിടെ സഹോദരനുമായി പിണങ്ങിയ 6 വയസ്സുകാരനെ കാണാതായി  (2 hours ago)

ഇത് സ്വപ്നത്തിൽ പോലും കരുതിയിരിക്കില്ല; പിടിച്ച് അകത്തിടേണ്ട ആൾ ദൈവത്തെ കുറിച്ച് ശ്രീനിവാസൻ; സുനിൽ സ്വാമിയെക്കുറിച്ച് സംവിധായകൻ പിജി പ്രേംലാല്‍ പറഞ്ഞത്!!  (4 hours ago)

പർണശാലയിൽ ഭക്ഷണം എത്തിച്ച് നൽകുമെന്ന് ദേവസ്വം മന്ത്രി  (8 hours ago)

ലൈസൻസ് പോലുമില്ലാതെയായിരുന്നു 19-കാരന്റെ ഡ്രൈവിംഗ്....  (9 hours ago)

മലയാളി യുവാവ് ബഹ്റൈനിൽ നിര്യാതനായി  (9 hours ago)

ജനശതാബ്ദി എക്സ്പ്രസ്സ് ഇനി മുതൽ 9.30 ന് എറണാകുളത്ത് എത്തിച്ചേരും  (9 hours ago)

യുഎസിൽ ശക്തമായ ശീതക്കാറ്റ് 22,349 വിമാനങ്ങൾ വൈകി 1,800ലേറെ സർവീസുകൾ റദ്ദാക്കി യാത്രക്കാർ കുടുങ്ങി..  (9 hours ago)

എൽ ഡി എഫിലെ വി പ്രിയദർശിനിക്ക് വിജയം..  (9 hours ago)

മാഞ്ചസ്റ്ററിന് ജയം  (9 hours ago)

ദുര്‍മന്ത്രവാദത്തിന്റെ കേന്ദ്രം നരബലി ..ആഭിചാരം, ചാത്തന്‍ സേവ !! ഇന്ത്യയിലെ ഈ ഗ്രാമം പറയുന്ന കഥ !! മയോങ്ങിന്റെ ചരിത്രം ഇങ്ങനെ  (10 hours ago)

ആണവ അന്തർവാഹിനിയിൽ നിന്ന് ഇന്ത്യ നടത്തിയ ആ കിടുക്കാച്ചി നീക്കം !! ശത്രുസംഹാരം മാത്രം ലക്ഷ്യം  (10 hours ago)

സൽമാൻഖാന് ഇന്ന് അറുപതാം പിറന്നാൾ...  (10 hours ago)

Malayali Vartha Recommends