Widgets Magazine
23
Jun / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനിയറിയാനുള്ളത് കടുത്ത തീരുമാനത്തിലേക്ക് ഇറാൻ കടക്കുമോ എന്നാണ്..ചൈനയും റഷ്യയും പറഞ്ഞ വാക്കിനും പുല്ലുവില.. ഹോര്‍മൂസ് കടലിടുക്ക് ഇറാന്‍ അടയ്ക്കുമോ എന്നാണ് കണ്ടറിയേണ്ടത്..


ഏക മകന്റെ വേർപാട് ഇനിയുമറിഞ്ഞില്ല; ജിനു നാട്ടിലെത്തുമോ എന്നതിൽ വ്യക്തതയില്ല: സംസ്ക്കാരം നടത്താനൊരുങ്ങി കുടുംബം...


ദിവസങ്ങളായി ലോകം ഭീതിയോടെ ഉയർത്തിയ ചോദ്യം..ഇന്ന് പുലർച്ചെ ഉത്തരം ലഭിച്ചു..പാക്കിസ്ഥാനില്‍ ഇന്ത്യ നടത്തിയ തിരിച്ചടികൾക്ക് സമാനമായിരുന്നു അമേരിക്ക നടത്തിയ ആക്രമണവും..


അമേരിക്കന്‍ ആക്രമണത്തിന് പ്രതികാരം തുടങ്ങി..ഇറാന്റെ കണ്ണുകളെ വെട്ടിച്ച് 7500 കിലോമീറ്റര്‍ അകലേക്ക് പറന്നത്, പസഫിക് സമുദ്രത്തിലെ ത് ഗ്വാമിൽ നിന്ന്,..എന്തിനാണ് ഈ ദ്വീപ് തിരഞ്ഞെടുത്തത്..


അനിശ്ചിതാവസ്ഥയിൽ പശ്ചിമേഷ്യ; ഇസ്രായേലിനെതിരായ ആക്രമണത്തിൽ ഖോറാംഷഹർ 4 മിസൈൽ ഉപയോഗിച്ച് ഇറാൻ: ഇസ്രായേലിലുടനീളം വ്യോമാക്രമണ സൈറണുകൾ മുഴങ്ങി: തെല്‍ അവിവിലും ജറുസലേമിലും ഒരേ സമയം ആക്രമണം...

ഹമാസുകള്‍ ഒരുക്കിയ തുരങ്കങ്ങൾ തകര്‍ത്ത് ഇസ്രായേല്‍ സേന; തുരങ്കങ്ങളിലേക്ക് അതിമാരകമായ വിഷപ്പുക അടിക്കാൻ ഇസ്രായേല്‍ സൈന്യം

09 JUNE 2025 02:30 PM IST
മലയാളി വാര്‍ത്ത

More Stories...

തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് അടയ്ക്കാന്‍ ഇറാന്‍ പാര്‍ലമെന്റ് അംഗീകാരം

അമേരിക്കയുടെ ധീരമായ തീരുമാനം; ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ ആക്രമണങ്ങൾക്ക് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പ്രശംസിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

ഇനിയറിയാനുള്ളത് കടുത്ത തീരുമാനത്തിലേക്ക് ഇറാൻ കടക്കുമോ എന്നാണ്..ചൈനയും റഷ്യയും പറഞ്ഞ വാക്കിനും പുല്ലുവില.. ഹോര്‍മൂസ് കടലിടുക്ക് ഇറാന്‍ അടയ്ക്കുമോ എന്നാണ് കണ്ടറിയേണ്ടത്..

ദിവസങ്ങളായി ലോകം ഭീതിയോടെ ഉയർത്തിയ ചോദ്യം..ഇന്ന് പുലർച്ചെ ഉത്തരം ലഭിച്ചു..പാക്കിസ്ഥാനില്‍ ഇന്ത്യ നടത്തിയ തിരിച്ചടികൾക്ക് സമാനമായിരുന്നു അമേരിക്ക നടത്തിയ ആക്രമണവും..

യുദ്ധത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു; അന്ത്യശാസനം മുഴക്കി...

ഗാസയില്‍ ഹമാസ് തീവ്രവാദികള്‍ അവരുടെ ഒളിയാക്രമണത്തിന് ഒരുക്കിയ വന്‍  തുരങ്കങ്ങള്‍ അവരുടെ അന്ത്യത്തിന് വഴിയൊരുക്കുകയാണ്. ആശുപത്രികള്‍ക്കും ആരാധാനാലയങ്ങള്‍ക്കും അടിയില്‍വരെ ഹമാസുകള്‍ ഒരുക്കിയ തുരങ്കങ്ങളോരോന്നും ഇസ്രായേല്‍ സേന ഇപ്പോള്‍ തകര്‍ത്തുകൊണ്ടിരിക്കുകയാണ്.

അയ്യായിരത്തോളം ഹമാസ് ഭീകരര്‍ വിവിധ തുരങ്ങളില്‍ ഒളിച്ചിരിപ്പുണ്ടെന്നാണ് ഇസ്രായേല്‍ അവകാശപ്പെടുന്നത്.  തുരങ്കങ്ങളിലേക്ക് അതിമാരകമായ  വിഷപ്പുക അടിക്കാനും  വെള്ളം നിറയ്ക്കാനുമുള്ള നീക്കത്തിലാണ് ഇസ്രായേല്‍ സൈന്യം. സാധാരണ പലസ്തീന്‍ പൗരന്‍മാരെയും സ്ത്രീകളെയും കുട്ടികളെയും മറയാക്കി ഹമാസുകള്‍ ഇസ്രായേലിനെതിരെ നടത്തുന്ന കരുനീക്കം ഇനി അനുവദിക്കില്ലെന്നും ഇത്രയേറെ പേര്‍ കൊല്ലപ്പെടാന്‍ കാരണമായത് ഹമാസുകളുടെ തുരങ്കവാസമാണെന്നും ബഞ്ചമിന്‍ നെതന്യാഹു പറയുന്നു. ചെറുതും വലുതുമായ അന്‍പതിലേറെ തുരങ്കങ്ങളുള്ളതായി ഇസ്രായേല്‍ സൈന്യം സംശയിക്കുന്നു.

ഗാസയില്‍  സൈനിക നടപടിക്കിടെ ഹമാസ് ഭീകരരുടെ പുതിയൊരു വലിയ തുരങ്കം ഇസ്രായേല്‍ സൈന്യം ഇന്നലെ  കണ്ടെടുത്തിട്ടുണ്ട്. ഇതിനുള്ളില്‍ നിന്ന് ആയുധശേഖരവും  നിരവധി പ്രധാന ജിഹാദി രേഖകളും കണ്ടെടുത്തതായി ഇസ്രായേല്‍ അവകാശപ്പെടുന്നു.  ഗാസയിലെ ഖാന്‍ യൂനിസ് നഗരത്തിലെ യൂറോപ്യന്‍ ആശുപത്രിക്ക് കീഴില്‍ കണ്ടെത്തിയ ഈ ഭൂഗര്‍ഭ തുരങ്കത്തിന്റെ വീഡിയോ ഇസ്രായേല്‍ പ്രതിരോധ സേന പുറത്തുവിടുകയും  ചെയ്തിട്ടുണ്ട്.

ഇതേ ആശുപത്രിക്ക് സമീപം നിര്‍മ്മിച്ച ഒരു തുരങ്കത്തില്‍ നിന്നാണ് ഹമാസ് തീവ്രവാദികള്‍ അവരുടെ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിപ്പിച്ചിരുന്നതെന്നും ആശുപത്രികളെയും സാധാരണ പലസ്തീനികളെയും  കവചങ്ങളായി ഉപയോഗിച്ച് ഹമാസ് ഭീകരര്‍ ആസൂത്രിതമായ ആക്രമണങ്ങള്‍ നടത്തുന്നതായി  ഇസ്രായേല്‍ സൈന്യം ഇന്നലെയും ആവര്‍ത്തിച്ചു.  

ഇന്നലെ കണ്ടെടുത്ത തുരങ്ക പാത ഹമാസിന്റെ നിയന്ത്രണത്തിലായിരുന്നുവെന്നും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചുവരികയാണെന്നും ഇസ്രായേല്‍ പ്രതിരോധസേന  പറയുന്നു.   ഭീകര ആവശ്യങ്ങള്‍ക്കായി ഗാസയിലെ ആശുപത്രികളെ ഹമാസ് തീവ്രവാദികള്‍  ഇപ്പോഴും  ചൂഷണം ചെയ്യുകയാണ്. ഇന്നലെ കണ്ടെത്തിയ  പ്രത്യേക തുരങ്കത്തിനുള്ളില്‍ ഡിജിറ്റല്‍ ആശയവിനിമയ സംവിധാനമുള്ള ഹമാസ് ഭീകരരുടെ ഒരു കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ റൂം ഉണ്ടായിരുന്നുവെന്നും  അത്യാധുനിക ആയുധങ്ങളും വെടിക്കോപ്പുകളും രഹസ്യ രേഖകളും ഭൂപടങ്ങളും കണ്ടെടുത്തതായും ഇസ്രായേല്‍ പറയുന്നു. തുരങ്കത്തിനുള്ളില്‍ സിസിടിവിയും നിരീക്ഷണ സംവിധാനവും ഉണ്ടായിരുന്നു.
 

ഇസ്രയേലുമായുള്ള അതിര്‍ത്തിക്ക് സമീപം വടക്കന്‍ ഗാസയില്‍ മറ്റൊരു വന്‍തുരങ്കം അടുത്തയിടെ ഇസ്രായേല്‍ കണ്ടെത്തിയിരുന്നു. നാല് കിലോമീറ്ററിലധികം ദൂരമുള്ള  തുരങ്കത്തിന്റെ ചില പ്രദേശങ്ങള്‍ ഏകദേശം 50 മീറ്ററോളം ഭൂമിക്കടിയിലേക്കുള്ളതായും വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയുന്നത്ര വീതിയുള്ളതായും ഇസ്രയേല്‍ സേന വ്യക്തമാക്കി.  ഇസ്രയേല്‍ അതിര്‍ത്തിക്ക് 400 മീറ്റര്‍ മാത്രം അകലത്തിലായിരുന്നു ഈ തുരങ്കം അവസാനിച്ചിരുന്നത്. നൂറു കണക്കിന്  ശാഖകളും ജങ്ഷനുകളും ഉള്ള  തുരങ്കത്തില്‍ വൈദ്യുതി കണക്ഷനും മറ്റു ആശയവിനിമയ സംവിധാനങ്ങളും ഉണ്ടാരുന്നു. മാത്രവുമല്ല  തുരങ്കത്തിന്റെ ചില ഭാഗങ്ങളില്‍ സ്ഫോടനം ചെറുക്കാന്‍ സാധിക്കുന്ന വലിയ കവാടങ്ങളും ഇസ്രായേല്‍ കണ്ടെത്തി. ഹമാസിന്റെ വടക്കന്‍ കമാന്‍ഡര്‍ മുഹമ്മദ് സിന്‍വാറിന്റേയും സഹോദരന്‍ യഹിയ സിന്‍വാറിന്റേയും നേതൃത്വത്തിലാണ് ഈ തുരങ്കങ്ങളുടെ നിര്‍മാണം പത്തു വര്‍ഷംകൊണ്ട്  നടത്തിയത്. ഇരുവരെയും അടുത്തയിടെ ഇസ്രായേല്‍ സൈന്യം ബോംബിംങ്ങിലൂടെ കൊലപ്പെടുത്തിയിരുന്നു.

മുതിര്‍ന്ന ഹമാസ് കമാന്‍ഡറുടെ വീടിന്റെ അടിയില്‍ പിരിയന്‍ ഗോവണിയിലൂടെ ഇറങ്ങാവുന്ന ഏഴ് നിലകളുടെ മറ്റു തുരങ്കം ആറു മാസം മുന്‍പ് ഇസ്രായേല്‍ കണ്ടെത്തിയിരുന്നു. ഹമാസ് തുരങ്കങ്ങളുടെ വലിപ്പവും ഗുണനിലവാരവും ആസൂത്രണവും തങ്ങളെ ഞെട്ടിച്ചെന്നുമാണ്  ഇസ്രായേലി, യു.എസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഹമാസ് നേതാക്കള്‍ക്ക് കാര്‍ ഓടിച്ചുപോവാന്‍ മാത്രം വലിപ്പമുള്ളവയായിരുന്നു ഈ തുരങ്കങ്ങള്‍. ഗാസയിലെ ഒരു ആശുപത്രിയുടെ അടിയില്‍ നിര്‍മിച്ചിരിക്കുന്ന തുരങ്കത്തിന് മൂന്ന് ഫുട്ബോള്‍ ഗ്രൗണ്ടിന്റെ വലിപ്പമുള്ളതായാണ് കണ്ടെത്തിയത്.
ഗാസയില്‍ ആക്രമണം തുടങ്ങിയത് മുതല്‍ ഇസ്രായേല്‍ സൈന്യത്തിന് തുരങ്കങ്ങള്‍ വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. പുറത്തു നിന്ന് നോക്കിയാല്‍ ഇവ കണ്ടെത്തുക ദുഷ്‌കരമാണ്. 

ഇസ്രായേലിന്റെ ചാര ഉപകരണങ്ങള്‍ക്കും ഉപഗ്രഹങ്ങള്‍ക്കും പോലും ഇത് കണ്ടെത്തുക എളുപ്പമല്ല.  ഇത്തരം തുരങ്കങ്ങള്‍ നിര്‍മിക്കാന്‍ ഹമാസ് ഉപയോഗിക്കുന്ന ചില യന്ത്രങ്ങള്‍ ഇസ്രായേല്‍ സൈന്യം അടുത്തയിടെ  പിടിച്ചെടുത്തിട്ടുണ്ട്. ചില  തുരങ്കങ്ങളുടെ വലിപ്പം 250 മൈല്‍ വരുമെന്നാണ് കഴിഞ്ഞ ഡിസംബറില്‍ ഇസ്രായേല്‍ വെളിപ്പെടുത്തിയിരുന്നത്. തുരങ്കങ്ങളിലേക്ക് ഇറങ്ങാന്‍ 5,700 വഴികളുണ്ടെന്നും ഇസ്രായേല്‍ പറയുന്നു.ഗാസയെ ഒരു സമ്പൂര്‍ണ സൈനികത്താവളമാക്കി മാറ്റാനാണ് കഴിഞ്ഞ 15 വര്‍ഷം ഹമാസ് അവരുടെ സമയവും വിഭവങ്ങളും പൂര്‍ണമായും ഉപയോഗിച്ചതെന്നാണ് ഇസ്രായേല്‍ സൈന്യത്തിന്റെ അഭിപ്രായം. ഹമാസ് നേതാക്കളെയും അവരുടെ ആയുധശേഖരത്തെയും ഇല്ലാതാകണമെങ്കില്‍  തുരങ്കങ്ങള്‍ പൂര്‍ണമായി  തകര്‍ക്കണമെന്നാണ് ഇസ്രായേല്‍ തീരുമാനിച്ചിരിക്കുന്നത്. ഇനിയുള്ള  ദിവസങ്ങളില്‍ തുരങ്കളിലേക്ക് വിഷപ്പുക കയറ്റാനുള്ള ഒരുക്കത്തിലാണ് ഇസ്രായേല്‍ സേന.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരം വിമാനത്താവളത്തില്‍ ലാന്‍ഡിങിനിടെ എയര്‍ ഇന്ത്യ വിമാനത്തില്‍ പക്ഷിയിടിച്ചു  (43 minutes ago)

വടക്കന്‍ ഇറാനിലെ മഷ്ഹദില്‍ നിന്നാണ് 311 പേരടങ്ങുന്ന സംഘം ദില്ലിയില്‍ എത്തിയത്  (1 hour ago)

ചാലക്കുടിയില്‍ പതിനഞ്ചു വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

ആണവകേന്ദ്രങ്ങളില്‍ യുഎസ് നടത്തിയ ആക്രമണത്തിനു പിന്നാലെ  (2 hours ago)

മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2021 പേരെ പരിശോധനയ്ക്ക് വിധേയമാക്കി  (2 hours ago)

അമ്മയില്‍ ഇത്തവണ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കുമെന്ന് സൂചന  (3 hours ago)

പാലക്കാട്ടേക്ക് പുതിയ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ  (4 hours ago)

തിങ്കളാഴ്ച വിദ്യാഭ്യാസ ബന്ദിന് ആഹ്വാനംചെയ്ത് എബിവിപി  (5 hours ago)

കുളത്തൂപ്പുഴയില്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി തൂങ്ങിമരിച്ച നിലയില്‍  (5 hours ago)

പ്രതിഷേധങ്ങളെ അസഹിഷ്ണുതയോടെ കാണുന്നതാണ് കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ കീഴ് വഴക്കം; സമാധാനപരമായ പ്രതിഷേധം എന്നത് ജനാധിപത്യപരമായ പ്രതികരണ മാർഗ്ഗമാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ  (5 hours ago)

എത്രയും വേഗം സംഘര്‍ഷം ഒഴിവാക്കി സംഭാഷണത്തിലൂടെയും നയതന്ത്രചര്‍ച്ചയിലൂടെയും പ്രശ്‌നം പരിഹരിക്കണം; ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി  (5 hours ago)

വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ടിഷ്യു പേപ്പറിൽ എഴുതിയ സന്ദേശം ; എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി  (6 hours ago)

അമേരിക്കയുടെ ധീരമായ തീരുമാനം; ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ ആക്രമണങ്ങൾക്ക് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പ്രശംസിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു  (6 hours ago)

ജാനകി എന്ന പേര് മാറ്റണം: സുരേഷ് ഗോപി ചിത്രം അനുമതി നിഷേധിച്ചതില്‍ പ്രതികരണവുമായി ബി ഉണ്ണിക്കൃഷ്ണന്‍  (6 hours ago)

ഇറാൻ കടൽ യുദ്ധത്തിലേക്ക്  (7 hours ago)

Malayali Vartha Recommends