Widgets Magazine
22
Jun / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനിയറിയാനുള്ളത് കടുത്ത തീരുമാനത്തിലേക്ക് ഇറാൻ കടക്കുമോ എന്നാണ്..ചൈനയും റഷ്യയും പറഞ്ഞ വാക്കിനും പുല്ലുവില.. ഹോര്‍മൂസ് കടലിടുക്ക് ഇറാന്‍ അടയ്ക്കുമോ എന്നാണ് കണ്ടറിയേണ്ടത്..


ഏക മകന്റെ വേർപാട് ഇനിയുമറിഞ്ഞില്ല; ജിനു നാട്ടിലെത്തുമോ എന്നതിൽ വ്യക്തതയില്ല: സംസ്ക്കാരം നടത്താനൊരുങ്ങി കുടുംബം...


ദിവസങ്ങളായി ലോകം ഭീതിയോടെ ഉയർത്തിയ ചോദ്യം..ഇന്ന് പുലർച്ചെ ഉത്തരം ലഭിച്ചു..പാക്കിസ്ഥാനില്‍ ഇന്ത്യ നടത്തിയ തിരിച്ചടികൾക്ക് സമാനമായിരുന്നു അമേരിക്ക നടത്തിയ ആക്രമണവും..


അമേരിക്കന്‍ ആക്രമണത്തിന് പ്രതികാരം തുടങ്ങി..ഇറാന്റെ കണ്ണുകളെ വെട്ടിച്ച് 7500 കിലോമീറ്റര്‍ അകലേക്ക് പറന്നത്, പസഫിക് സമുദ്രത്തിലെ ത് ഗ്വാമിൽ നിന്ന്,..എന്തിനാണ് ഈ ദ്വീപ് തിരഞ്ഞെടുത്തത്..


അനിശ്ചിതാവസ്ഥയിൽ പശ്ചിമേഷ്യ; ഇസ്രായേലിനെതിരായ ആക്രമണത്തിൽ ഖോറാംഷഹർ 4 മിസൈൽ ഉപയോഗിച്ച് ഇറാൻ: ഇസ്രായേലിലുടനീളം വ്യോമാക്രമണ സൈറണുകൾ മുഴങ്ങി: തെല്‍ അവിവിലും ജറുസലേമിലും ഒരേ സമയം ആക്രമണം...

ഹമാസ് തീവ്രവാദിപ്രസ്ഥാനത്തില്‍ ഇനിയും മുപ്പതിനായിരം പേര്‍ കൂടി അവശേഷിക്കുന്നു; ഹമാസിന്റെ അന്‍പതോളം തുരങ്കങ്ങളില്‍ വിഷപ്പുകയും വെള്ളവും നിറയ്ക്കാന്‍ ഇസ്രായേല്‍

10 JUNE 2025 03:49 PM IST
മലയാളി വാര്‍ത്ത

More Stories...

തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് അടയ്ക്കാന്‍ ഇറാന്‍ പാര്‍ലമെന്റ് അംഗീകാരം

അമേരിക്കയുടെ ധീരമായ തീരുമാനം; ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ ആക്രമണങ്ങൾക്ക് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പ്രശംസിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

ഇനിയറിയാനുള്ളത് കടുത്ത തീരുമാനത്തിലേക്ക് ഇറാൻ കടക്കുമോ എന്നാണ്..ചൈനയും റഷ്യയും പറഞ്ഞ വാക്കിനും പുല്ലുവില.. ഹോര്‍മൂസ് കടലിടുക്ക് ഇറാന്‍ അടയ്ക്കുമോ എന്നാണ് കണ്ടറിയേണ്ടത്..

ദിവസങ്ങളായി ലോകം ഭീതിയോടെ ഉയർത്തിയ ചോദ്യം..ഇന്ന് പുലർച്ചെ ഉത്തരം ലഭിച്ചു..പാക്കിസ്ഥാനില്‍ ഇന്ത്യ നടത്തിയ തിരിച്ചടികൾക്ക് സമാനമായിരുന്നു അമേരിക്ക നടത്തിയ ആക്രമണവും..

യുദ്ധത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു; അന്ത്യശാസനം മുഴക്കി...

ഹമാസിന്റെ അന്‍പതോളം തുരങ്കങ്ങളില്‍ വിഷപ്പുകയും വെള്ളവും നിറയ്ക്കാന്‍ ഇസ്രായേല്‍ തയാറായിരിക്കെ മറ്റൊരു ഞെട്ടിക്കുന്ന വിവരം കൂടി പുറത്തുവരുന്നു. ഹമാസ് തീവ്രവാദിപ്രസ്ഥാനത്തില്‍ ഇനിയും മുപ്പതിനായിരം പേര്‍ കൂടി അവശേഷിക്കുന്നുണ്ടെന്നും അവരേറെയും അന്‍പതോളം തുരങ്കങ്ങളിലായി  ഒളിച്ചുപാര്‍ക്കുന്നതുമായ വിവരമാണ് ഇസ്രായേല്‍ കണ്ടെത്തിയിരിക്കുന്നത്. ഗാസയിലെ എല്ലാ ആശുപത്രികളുടെയും അടിയില്‍ ഒരു തുരങ്കമുണ്ടെന്നും ചില ആശുപത്രികള്‍ തുരങ്കങ്ങള്‍ക്കുള്ളിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സി മൊസാദ് വ്യക്തമാക്കുന്നു. ആശുപത്രികള്‍ക്കു നേരേ ആക്രമണം ഉണ്ടാകില്ലെന്ന കരുതലിലാണ് ഹമാസ് ആശുപത്രികളെ ബന്ധിച്ച് തുരങ്കങ്ങള്‍ പണിതുകൂട്ടിയത്.

യുദ്ധത്തില്‍ പരിക്കേല്‍ക്കുന്ന തീവ്രവാദികള്‍ക്ക് ചികിത്സ നല്‍കാനായി മാത്രം ചില തുരങ്കങ്ങള്‍ പ്രവര്‍ത്തിക്കുന്നതുണ്ട്. ഒന്നര വര്‍ഷത്തെ പോരാട്ടത്തില്‍ ഹമാസിന്റെ പതിനായിരം തീവ്രവാദികളും നൂറോളം നേതാക്കളും കൊല്ലപ്പെട്ടിട്ടു കഴിഞ്ഞു. ശേഷിക്കുന്ന മുപ്പതിനായിരം പേരെ വിഷപ്പുക കയറ്റിയും വെള്ളം നിറച്ചും ഉന്‍മൂലനം ചെയ്യാനാണ് ഇസ്രായേല്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. മുപ്പത് വര്‍ഷം മുന്‍പ് ഇറാന്റെ സാങ്കേതിക വിദ്യയിലും സാമ്പത്തിക സഹായത്തിലുമാണ് ഈ തുരങ്കങ്ങളേറെയും പണികഴിപ്പിച്ചത്. ഇസ്രായേല്‍ ആശുപത്രികളില്‍ ബോംബുവര്‍ഷം നടത്തുന്നത് തുരങ്കങ്ങളില്‍ പാര്‍ക്കുന്ന ഹമാസുകളെ ലക്ഷ്യമാക്കിയാണ്.

ഗാസയില്‍ ഒരു ആശുപത്രിയ്ക്ക് താഴെ പണിത തുരങ്കത്തിനുള്ളിലാണ് ഹമാസ് ഭീകരനേതാവ് മുഹമ്മദ് സിന്‍വാര്‍ മുന്‍പ് താമസിച്ചിരുന്നത്. മുപ്പത്  സെക്കന്റുകള്‍ക്കുള്ളില്‍ 50 ബോംബുകള്‍ ഇട്ടാണ് ഇസ്രയേല്‍ സൈന്യം  മുഹമ്മദ് സിന്‍വാര്‍ എന്ന കൊടുംഭീകരനെ വധിച്ചത്. ഈ തുരങ്കത്തിനുള്ളിലാണ് ഹമാസിന്റെ കണ്‍ട്രോള്‍ സ്റ്റേഷന്‍ പ്രവര്‍ത്തിച്ചിരുന്നതെന്നും ഇസ്രയേല്‍ കണ്ടെത്തിയിരുന്നു. ഹമാസ് കാര്യങ്ങള്‍ ആസൂത്രണം ചെയ്ത മുഹമ്മദ് ഷബാനയെയും മുഹമ്മദ് സിന്‍വാറിനൊപ്പം ഇത്തരത്തില്‍ തുരങ്കം തകര്‍ത്താണ് ഇസ്രായേല്‍ വധിച്ചത്.

ഹമാസിന്റെ ഗാസയിലെ ഉയര്‍ന്ന നേതാവായ യാഹ്യ സിന്‍വറിന്റെ സഹോദരനായ മുഹമ്മദ് സിന്‍വാറാണ് ഹമാസിന്റെ സൈനിക കരുനീക്കങ്ങള്‍ ആസൂത്രണം ചെയ്തിരുന്നത്. ജ്യേഷ്ഠന്‍ യാഹ്യ സിന്‍വാറിനെ 2024 ഒക്ടോബറില്‍  ഇസ്രയേല്‍ വധിച്ചിരുന്നു. ഹമാസിനെ പൂര്‍ണമായും ഉന്‍മൂലനം ചെയ്യുമെന്ന പ്രഖ്യാപനത്തോടെ ഗാസ വളഞ്ഞ് ഇസ്രയേല്‍ സൈന്യം ആക്രമണം തുടരുമ്പോഴും, അത്രയെളുപ്പം ഹമാസുകളെ പൂര്‍ണമായി ഉന്‍മൂലനം ചെയ്യാന്‍ ഇസ്രായേലിന് സാധിക്കുന്നില്ല.
 

മാസങ്ങളോളം ഇസ്രയേല്‍ സൈന്യത്തിന്റെ മുന്നേറ്റത്തെ പ്രതിരോധിക്കാന്‍ ഹമാസിനു സാധിക്കുമെന്ന സാഹചര്യത്തിലാണ് വിഷപ്പുക എന്ന അറ്റകൈ പ്രയോഗത്തിലേക്ക് ഇസ്രായേല്‍ കടക്കുന്നത്. ഗാസ മുനമ്പില്‍ നൂറുകണക്കിന് കിലോമീറ്ററുകളില്‍ വളഞ്ഞുപുളഞ്ഞു കിടക്കുന്ന ഭൂഗര്‍ഭ തുരങ്കങ്ങളും ഇപ്പോഴും ഗാസയുടെ വിവിധ ഭാഗങ്ങളില്‍ സുസജ്ജരായി പോരാടുന്ന മുപ്പതിനായിരം  വരുന്ന അംഗങ്ങളുമാണ്  പ്രതിരോധത്തില്‍ ഹമാസിന്റെ ആണിക്കല്ല്. ഗാസ നഗരത്തില്‍ വ്യാപിച്ചു കിടക്കുന്ന ഭൂഗര്‍ഭ തുരങ്കങ്ങള്‍ ഒളിത്താവളമാക്കിയാണ് ഇസ്രയേലിന്റെ  മുന്നേറ്റത്തിന് ഹമാസ് ഇത്രയും കാലം തിരിച്ചടി നല്‍കിയിരുന്നത്.

തുരങ്കങ്ങളില്‍നിന്ന് സ്‌ഫോടകവസ്തുക്കളെറിഞ്ഞും പുറത്തിറങ്ങി വെടിയുതിര്‍ത്തും വഴിയില്‍ കുഴിബോംബുകൊണ്ടു കെണിയൊരുക്കിയും ഇസ്രയേല്‍ സേനയുടെ മുന്നേറ്റം തടയാനായിരുന്നു  ഹമാസിന്റെ ശ്രമം.   തുരങ്കങ്ങളില്‍നിന്ന് തിടുക്കത്തില്‍ പുറത്തെത്തി ഇസ്രയേല്‍ ടാങ്കുകള്‍ക്കുനേരെ ആക്രമണം അഴിച്ചുവിടുന്ന ഹമാസ് അതിനു ശേഷം ഞൊടിയിടയില്‍ തുരങ്കങ്ങളിലേക്ക് ഉള്‍വലിയുന്ന തന്ത്രമാണ് പയറ്റുന്നത്. ഇസ്രായേല്‍ സൈന്യത്തിന് ഏറെ ആള്‍നാശമുണ്ടായതും ഇത്തരത്തിലുള്ള മിന്നല്‍ ആക്രമണത്തിലൂടെയാണ്. തുരങ്കങ്ങള്‍ ഏറെയും ഇരുന്നൂറ് മീറ്റര്‍ വരെ താഴ്ചയിലായതിനാല്‍ ഇരുമ്പുകവചമുള്ള അറകള്‍ പൂര്‍ണമായി തകര്‍ക്കുക അസാധ്യമായതോടെയാണ് വിഷപ്പുക അടിക്കാനുള്ള അറ്റകൈ നീക്കം.

വര്‍ഷങ്ങള്‍ നീണ്ട അധ്വാനത്തിലൂടെ ഗാസയ്ക്കടിയില്‍ ഹമാസിന്റെ നേതൃത്വത്തില്‍ സൃഷ്ടിച്ചെടുത്ത ഭൂഗര്‍ഭ തുരങ്കങ്ങള്‍ക്ക്, നൂറുകണക്കിന് കിലോമീറ്ററുകള്‍ നീളവും ഇരുന്നൂറ്  മീറ്റര്‍ വരെ ആഴവും ഉണ്ടെന്നാണ് കണക്കാക്കുന്നത്.  2008ലെ ഗാസ യുദ്ധത്തിന്റെ കാലത്ത്  ഹമാസിന്റെ കൈവശമുണ്ടായിരുന്ന റോക്കറ്റുകള്‍ക്ക് പരമാവധി 40 കിലോമീറ്റര്‍ വരെയായിരുന്ന ദൂരപരിധിയെങ്കില്‍, 2021 ആയപ്പോഴേയ്ക്കും 230 കിലോമീറ്റര്‍ വരെ ദൂരപരിധിയുള്ള റോക്കറ്റുകള്‍ ഹമാസ്  സ്വന്തമാക്കി. ഇതേറെയും ഇറാനും സിറിയയും നല്‍കിയതായിരുന്നുതാനും.

ഈ ഭൂഗര്‍ഭ തുരങ്കങ്ങളില്‍ വ്യാപകമായി മിസൈലുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളും ഭക്ഷണ സാധനങ്ങളും മരുന്നുകളും അടക്കം വന്‍തോതില്‍ സംഭരിച്ചിട്ടുള്ളതായി ഹമാസ് കണ്ടെത്തിയിരുന്നു.
മുപ്പതിനായിരത്തോളം ഹമാസ് സായുധ സംഘാംഗങ്ങള്‍ക്ക് മാസങ്ങളോളം ഇസ്രയേലിനെ പ്രതിരോധിച്ചു നില്‍ക്കാനാകുമെന്ന ഹമാസ് നേതൃത്വത്തിന്റെ ആത്മവിശ്വാസത്തിനും അവകാശവാദത്തിനും ബലമേകുന്നത് ഈ ഘടകങ്ങള്‍ തന്നെയാണ്. ഒക്ടോബര്‍ ഏഴിനു രാത്രി  നടത്തിയ ആക്രമണത്തിനിടെ പിടികൂടിയ ബന്ദികളെ തുരങ്കളില്‍ അടച്ച് വച്ചു വിലപേശി ഇസ്രയേല്‍ ജയിലുകളിലുള്ള പലസ്തീന്‍ പൗരന്‍മാരെ മോചിപ്പിക്കാനായിരുന്നു ഹമാസിന്റെ തന്ത്രം.  ബന്ദികളെ മോചിപ്പിക്കുന്നതിനു പകരമായി ഇസ്രയേല്‍ ജയിലുകളില്‍ കഴിയുന്ന പലസ്തീന്‍കാരെ മോചിപ്പിച്ചേ പറ്റൂവെന്ന് ഹമാസ് നിലപാട് വയ്ക്കുകയും ചെയ്തിരുന്നു. ഇസ്രയേല്‍ യാതൊരു അയവും വിട്ടുവീഴ്ചയുമില്ലാതെ  ആക്രമണം തുടരുമ്പോള്‍, പലസ്തീന്‍ വംശഹത്യയിലേക്ക് നീങ്ങുകയാണ്. ഇതോടകം അറുപതിനായിരം പാലസ്തീനികള്‍ കൊല്ലപ്പെട്ടു. ഒന്നര ലക്ഷം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരം വിമാനത്താവളത്തില്‍ ലാന്‍ഡിങിനിടെ എയര്‍ ഇന്ത്യ വിമാനത്തില്‍ പക്ഷിയിടിച്ചു  (24 minutes ago)

വടക്കന്‍ ഇറാനിലെ മഷ്ഹദില്‍ നിന്നാണ് 311 പേരടങ്ങുന്ന സംഘം ദില്ലിയില്‍ എത്തിയത്  (45 minutes ago)

ചാലക്കുടിയില്‍ പതിനഞ്ചു വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

ആണവകേന്ദ്രങ്ങളില്‍ യുഎസ് നടത്തിയ ആക്രമണത്തിനു പിന്നാലെ  (1 hour ago)

മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2021 പേരെ പരിശോധനയ്ക്ക് വിധേയമാക്കി  (2 hours ago)

അമ്മയില്‍ ഇത്തവണ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കുമെന്ന് സൂചന  (3 hours ago)

പാലക്കാട്ടേക്ക് പുതിയ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ  (4 hours ago)

തിങ്കളാഴ്ച വിദ്യാഭ്യാസ ബന്ദിന് ആഹ്വാനംചെയ്ത് എബിവിപി  (4 hours ago)

കുളത്തൂപ്പുഴയില്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി തൂങ്ങിമരിച്ച നിലയില്‍  (5 hours ago)

പ്രതിഷേധങ്ങളെ അസഹിഷ്ണുതയോടെ കാണുന്നതാണ് കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ കീഴ് വഴക്കം; സമാധാനപരമായ പ്രതിഷേധം എന്നത് ജനാധിപത്യപരമായ പ്രതികരണ മാർഗ്ഗമാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ  (5 hours ago)

എത്രയും വേഗം സംഘര്‍ഷം ഒഴിവാക്കി സംഭാഷണത്തിലൂടെയും നയതന്ത്രചര്‍ച്ചയിലൂടെയും പ്രശ്‌നം പരിഹരിക്കണം; ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി  (5 hours ago)

വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ടിഷ്യു പേപ്പറിൽ എഴുതിയ സന്ദേശം ; എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി  (5 hours ago)

അമേരിക്കയുടെ ധീരമായ തീരുമാനം; ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ ആക്രമണങ്ങൾക്ക് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പ്രശംസിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു  (5 hours ago)

ജാനകി എന്ന പേര് മാറ്റണം: സുരേഷ് ഗോപി ചിത്രം അനുമതി നിഷേധിച്ചതില്‍ പ്രതികരണവുമായി ബി ഉണ്ണിക്കൃഷ്ണന്‍  (6 hours ago)

ഇറാൻ കടൽ യുദ്ധത്തിലേക്ക്  (6 hours ago)

Malayali Vartha Recommends