Widgets Magazine
11
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദില്ലി സ്ഫോടനം ഉള്ളുലച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി: കുറ്റക്കാരെ വെറുതെ വിടില്ല: രാജ്യത്തെ പ്രധാന നഗരങ്ങളിൽ പരിശോധന ഊർജ്ജിതമാക്കി: സ്ഫോടനം ചാവേർ ആക്രമണമെന്ന് സ്ഥിരീകരിച്ച് ദില്ലി പൊലീസ്; സമീപ ദിവസങ്ങളിൽ അറസ്റ്റ് ചെയ്തത് രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ഡോക്ടർമാരുൾപ്പെടെയുള്ളവരെ...


ചെങ്കോട്ടയ്ക്കരികിലെ പൊട്ടിത്തെറി: ഞെട്ടലും ദുഃഖവും രേഖപ്പെടുത്തി ലോക രാജ്യങ്ങൾ; തിരക്കേറിയ സ്ഥലങ്ങൾ ഒഴിവാക്കണമെന്ന് തങ്ങളുടെ പൗരന്മാർക്ക് സുരക്ഷാ ഉപദേശം: സ്ഫോടനത്തിൽ മരിച്ചവരോടൊപ്പമാണ് ഞങ്ങളുടെ ഹൃദയം - യുഎസ് എംബസി


സ്ഫോടനം നടന്ന ഐ20 കാറിൽ നിന്ന് കണ്ടെത്തിയ മൃതദേഹം ഉമർ മുഹമ്മദിന്റേതാണോ എന്ന് തിരിച്ചറിയാൻ ഡിഎൻഎ പരിശോധന: എൻഐഎക്ക് ഡൽഹി സ്ഫോടന കേസിൻ്റെ അന്വേഷണം കൈമാറി: ഫരീദാബാദ് കേസുമായി ബന്ധമുണ്ടോ എന്നും അന്വേഷണം...


ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.... സ്‌ഫോടന വാർത്ത അങ്ങേയറ്റം ദുഃഖകരവും ആശങ്കാജനകവുമാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി


ഓപ്പറേഷൻ സിന്ദൂരിനുശേഷം എസ്-400 രഹസ്യങ്ങൾ മോഷ്ടിക്കാനുള്ള പാകിസ്ഥാൻ ഐഎസ്‌ഐ നെറ്റ്‌വർക്കിന്റെ പദ്ധതി തകർത്ത് റഷ്യ

ഹമാസ് തീവ്രവാദിപ്രസ്ഥാനത്തില്‍ ഇനിയും മുപ്പതിനായിരം പേര്‍ കൂടി അവശേഷിക്കുന്നു; ഹമാസിന്റെ അന്‍പതോളം തുരങ്കങ്ങളില്‍ വിഷപ്പുകയും വെള്ളവും നിറയ്ക്കാന്‍ ഇസ്രായേല്‍

10 JUNE 2025 03:49 PM IST
മലയാളി വാര്‍ത്ത

More Stories...

ഇസ്ലാമാബാദില്‍ ഉഗ്ര സ്‌ഫോടനം !! 12 മരണം ചിതറിയോടി ജനം കൂട്ടനിലവിളി ; കോടതി പരിസരത്തെ പൊട്ടിത്തെറിയില്‍ ഭയന്ന് ഭരണകൂടം; പട്ടാള മേധാവി അസിം മുനീറിന്റെ തലയ്ക്ക് മേലെ വെള്ളിടി !! സൈന്യം ഇറങ്ങി മേഖല വളഞ്ഞു

ആവണക്കിന്റെ കുരുകൊണ്ട് ഇന്ത്യ മുച്ചൂടും മുടുപ്പിക്കും..RICIN സയ്യിദ് RSS ഓഫീസിൽ പയറ്റിയ ജൈവായുധം ..!എന്താണ് RICIN

ഓപ്പറേഷൻ സിന്ദൂരിനുശേഷം എസ്-400 രഹസ്യങ്ങൾ മോഷ്ടിക്കാനുള്ള പാകിസ്ഥാൻ ഐഎസ്‌ഐ നെറ്റ്‌വർക്കിന്റെ പദ്ധതി തകർത്ത് റഷ്യ

ഷഹബാസ് ഷരീഫിനെ അടിച്ചിട്ട് ഭരണം പിടിക്കാന്‍ അസിം മുനീറിന്റെ കളി !! സൈനിക മേധാവിയ്ക്ക് രാജ്യത്തെ സായുധ സേനകളുടെ സര്‍വാധികാരം നല്‍കുന്ന ഭരണഘടനാഭേദഗതിയുമായി പാകിസ്ഥാന്‍ !! തോക്കിന്‍ മുനയില്‍ ഷഹബാസിനെ നിര്‍ത്തി ഒപ്പിട്ട് വാങ്ങിയ കരാറെന്ന് റിപ്പോര്‍ട്ട്; പാകിസ്ഥാന്റെ ആണവശേഷിയുടെ നിയന്ത്രണം പൂര്‍ണമായും ഈ ഇന്ത്യവെറിയന്റെ കൈകളിലേക്ക് എത്തുന്നു ? പാക് സൈന്യത്തെ ഭരണകൂടത്തെ മാത്രമല്ല ഭരണഘടനയെ തന്നെ മുനീര്‍ കാല്‍ച്ചുവട്ടിലാക്കുന്നു

യെല്ലോ ലൈനിലെ തുരങ്കങ്ങൾ പിടിച്ചടക്കി ജൂത സൈന്യം: കുടുങ്ങി ഹമാസുകൾ; ഗസ്സയിൽ അന്താരാഷ്ട്ര സുരക്ഷാസേന ഉടൻ എത്തും...

ഹമാസിന്റെ അന്‍പതോളം തുരങ്കങ്ങളില്‍ വിഷപ്പുകയും വെള്ളവും നിറയ്ക്കാന്‍ ഇസ്രായേല്‍ തയാറായിരിക്കെ മറ്റൊരു ഞെട്ടിക്കുന്ന വിവരം കൂടി പുറത്തുവരുന്നു. ഹമാസ് തീവ്രവാദിപ്രസ്ഥാനത്തില്‍ ഇനിയും മുപ്പതിനായിരം പേര്‍ കൂടി അവശേഷിക്കുന്നുണ്ടെന്നും അവരേറെയും അന്‍പതോളം തുരങ്കങ്ങളിലായി  ഒളിച്ചുപാര്‍ക്കുന്നതുമായ വിവരമാണ് ഇസ്രായേല്‍ കണ്ടെത്തിയിരിക്കുന്നത്. ഗാസയിലെ എല്ലാ ആശുപത്രികളുടെയും അടിയില്‍ ഒരു തുരങ്കമുണ്ടെന്നും ചില ആശുപത്രികള്‍ തുരങ്കങ്ങള്‍ക്കുള്ളിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സി മൊസാദ് വ്യക്തമാക്കുന്നു. ആശുപത്രികള്‍ക്കു നേരേ ആക്രമണം ഉണ്ടാകില്ലെന്ന കരുതലിലാണ് ഹമാസ് ആശുപത്രികളെ ബന്ധിച്ച് തുരങ്കങ്ങള്‍ പണിതുകൂട്ടിയത്.

യുദ്ധത്തില്‍ പരിക്കേല്‍ക്കുന്ന തീവ്രവാദികള്‍ക്ക് ചികിത്സ നല്‍കാനായി മാത്രം ചില തുരങ്കങ്ങള്‍ പ്രവര്‍ത്തിക്കുന്നതുണ്ട്. ഒന്നര വര്‍ഷത്തെ പോരാട്ടത്തില്‍ ഹമാസിന്റെ പതിനായിരം തീവ്രവാദികളും നൂറോളം നേതാക്കളും കൊല്ലപ്പെട്ടിട്ടു കഴിഞ്ഞു. ശേഷിക്കുന്ന മുപ്പതിനായിരം പേരെ വിഷപ്പുക കയറ്റിയും വെള്ളം നിറച്ചും ഉന്‍മൂലനം ചെയ്യാനാണ് ഇസ്രായേല്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. മുപ്പത് വര്‍ഷം മുന്‍പ് ഇറാന്റെ സാങ്കേതിക വിദ്യയിലും സാമ്പത്തിക സഹായത്തിലുമാണ് ഈ തുരങ്കങ്ങളേറെയും പണികഴിപ്പിച്ചത്. ഇസ്രായേല്‍ ആശുപത്രികളില്‍ ബോംബുവര്‍ഷം നടത്തുന്നത് തുരങ്കങ്ങളില്‍ പാര്‍ക്കുന്ന ഹമാസുകളെ ലക്ഷ്യമാക്കിയാണ്.

ഗാസയില്‍ ഒരു ആശുപത്രിയ്ക്ക് താഴെ പണിത തുരങ്കത്തിനുള്ളിലാണ് ഹമാസ് ഭീകരനേതാവ് മുഹമ്മദ് സിന്‍വാര്‍ മുന്‍പ് താമസിച്ചിരുന്നത്. മുപ്പത്  സെക്കന്റുകള്‍ക്കുള്ളില്‍ 50 ബോംബുകള്‍ ഇട്ടാണ് ഇസ്രയേല്‍ സൈന്യം  മുഹമ്മദ് സിന്‍വാര്‍ എന്ന കൊടുംഭീകരനെ വധിച്ചത്. ഈ തുരങ്കത്തിനുള്ളിലാണ് ഹമാസിന്റെ കണ്‍ട്രോള്‍ സ്റ്റേഷന്‍ പ്രവര്‍ത്തിച്ചിരുന്നതെന്നും ഇസ്രയേല്‍ കണ്ടെത്തിയിരുന്നു. ഹമാസ് കാര്യങ്ങള്‍ ആസൂത്രണം ചെയ്ത മുഹമ്മദ് ഷബാനയെയും മുഹമ്മദ് സിന്‍വാറിനൊപ്പം ഇത്തരത്തില്‍ തുരങ്കം തകര്‍ത്താണ് ഇസ്രായേല്‍ വധിച്ചത്.

ഹമാസിന്റെ ഗാസയിലെ ഉയര്‍ന്ന നേതാവായ യാഹ്യ സിന്‍വറിന്റെ സഹോദരനായ മുഹമ്മദ് സിന്‍വാറാണ് ഹമാസിന്റെ സൈനിക കരുനീക്കങ്ങള്‍ ആസൂത്രണം ചെയ്തിരുന്നത്. ജ്യേഷ്ഠന്‍ യാഹ്യ സിന്‍വാറിനെ 2024 ഒക്ടോബറില്‍  ഇസ്രയേല്‍ വധിച്ചിരുന്നു. ഹമാസിനെ പൂര്‍ണമായും ഉന്‍മൂലനം ചെയ്യുമെന്ന പ്രഖ്യാപനത്തോടെ ഗാസ വളഞ്ഞ് ഇസ്രയേല്‍ സൈന്യം ആക്രമണം തുടരുമ്പോഴും, അത്രയെളുപ്പം ഹമാസുകളെ പൂര്‍ണമായി ഉന്‍മൂലനം ചെയ്യാന്‍ ഇസ്രായേലിന് സാധിക്കുന്നില്ല.
 

മാസങ്ങളോളം ഇസ്രയേല്‍ സൈന്യത്തിന്റെ മുന്നേറ്റത്തെ പ്രതിരോധിക്കാന്‍ ഹമാസിനു സാധിക്കുമെന്ന സാഹചര്യത്തിലാണ് വിഷപ്പുക എന്ന അറ്റകൈ പ്രയോഗത്തിലേക്ക് ഇസ്രായേല്‍ കടക്കുന്നത്. ഗാസ മുനമ്പില്‍ നൂറുകണക്കിന് കിലോമീറ്ററുകളില്‍ വളഞ്ഞുപുളഞ്ഞു കിടക്കുന്ന ഭൂഗര്‍ഭ തുരങ്കങ്ങളും ഇപ്പോഴും ഗാസയുടെ വിവിധ ഭാഗങ്ങളില്‍ സുസജ്ജരായി പോരാടുന്ന മുപ്പതിനായിരം  വരുന്ന അംഗങ്ങളുമാണ്  പ്രതിരോധത്തില്‍ ഹമാസിന്റെ ആണിക്കല്ല്. ഗാസ നഗരത്തില്‍ വ്യാപിച്ചു കിടക്കുന്ന ഭൂഗര്‍ഭ തുരങ്കങ്ങള്‍ ഒളിത്താവളമാക്കിയാണ് ഇസ്രയേലിന്റെ  മുന്നേറ്റത്തിന് ഹമാസ് ഇത്രയും കാലം തിരിച്ചടി നല്‍കിയിരുന്നത്.

തുരങ്കങ്ങളില്‍നിന്ന് സ്‌ഫോടകവസ്തുക്കളെറിഞ്ഞും പുറത്തിറങ്ങി വെടിയുതിര്‍ത്തും വഴിയില്‍ കുഴിബോംബുകൊണ്ടു കെണിയൊരുക്കിയും ഇസ്രയേല്‍ സേനയുടെ മുന്നേറ്റം തടയാനായിരുന്നു  ഹമാസിന്റെ ശ്രമം.   തുരങ്കങ്ങളില്‍നിന്ന് തിടുക്കത്തില്‍ പുറത്തെത്തി ഇസ്രയേല്‍ ടാങ്കുകള്‍ക്കുനേരെ ആക്രമണം അഴിച്ചുവിടുന്ന ഹമാസ് അതിനു ശേഷം ഞൊടിയിടയില്‍ തുരങ്കങ്ങളിലേക്ക് ഉള്‍വലിയുന്ന തന്ത്രമാണ് പയറ്റുന്നത്. ഇസ്രായേല്‍ സൈന്യത്തിന് ഏറെ ആള്‍നാശമുണ്ടായതും ഇത്തരത്തിലുള്ള മിന്നല്‍ ആക്രമണത്തിലൂടെയാണ്. തുരങ്കങ്ങള്‍ ഏറെയും ഇരുന്നൂറ് മീറ്റര്‍ വരെ താഴ്ചയിലായതിനാല്‍ ഇരുമ്പുകവചമുള്ള അറകള്‍ പൂര്‍ണമായി തകര്‍ക്കുക അസാധ്യമായതോടെയാണ് വിഷപ്പുക അടിക്കാനുള്ള അറ്റകൈ നീക്കം.

വര്‍ഷങ്ങള്‍ നീണ്ട അധ്വാനത്തിലൂടെ ഗാസയ്ക്കടിയില്‍ ഹമാസിന്റെ നേതൃത്വത്തില്‍ സൃഷ്ടിച്ചെടുത്ത ഭൂഗര്‍ഭ തുരങ്കങ്ങള്‍ക്ക്, നൂറുകണക്കിന് കിലോമീറ്ററുകള്‍ നീളവും ഇരുന്നൂറ്  മീറ്റര്‍ വരെ ആഴവും ഉണ്ടെന്നാണ് കണക്കാക്കുന്നത്.  2008ലെ ഗാസ യുദ്ധത്തിന്റെ കാലത്ത്  ഹമാസിന്റെ കൈവശമുണ്ടായിരുന്ന റോക്കറ്റുകള്‍ക്ക് പരമാവധി 40 കിലോമീറ്റര്‍ വരെയായിരുന്ന ദൂരപരിധിയെങ്കില്‍, 2021 ആയപ്പോഴേയ്ക്കും 230 കിലോമീറ്റര്‍ വരെ ദൂരപരിധിയുള്ള റോക്കറ്റുകള്‍ ഹമാസ്  സ്വന്തമാക്കി. ഇതേറെയും ഇറാനും സിറിയയും നല്‍കിയതായിരുന്നുതാനും.

ഈ ഭൂഗര്‍ഭ തുരങ്കങ്ങളില്‍ വ്യാപകമായി മിസൈലുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളും ഭക്ഷണ സാധനങ്ങളും മരുന്നുകളും അടക്കം വന്‍തോതില്‍ സംഭരിച്ചിട്ടുള്ളതായി ഹമാസ് കണ്ടെത്തിയിരുന്നു.
മുപ്പതിനായിരത്തോളം ഹമാസ് സായുധ സംഘാംഗങ്ങള്‍ക്ക് മാസങ്ങളോളം ഇസ്രയേലിനെ പ്രതിരോധിച്ചു നില്‍ക്കാനാകുമെന്ന ഹമാസ് നേതൃത്വത്തിന്റെ ആത്മവിശ്വാസത്തിനും അവകാശവാദത്തിനും ബലമേകുന്നത് ഈ ഘടകങ്ങള്‍ തന്നെയാണ്. ഒക്ടോബര്‍ ഏഴിനു രാത്രി  നടത്തിയ ആക്രമണത്തിനിടെ പിടികൂടിയ ബന്ദികളെ തുരങ്കളില്‍ അടച്ച് വച്ചു വിലപേശി ഇസ്രയേല്‍ ജയിലുകളിലുള്ള പലസ്തീന്‍ പൗരന്‍മാരെ മോചിപ്പിക്കാനായിരുന്നു ഹമാസിന്റെ തന്ത്രം.  ബന്ദികളെ മോചിപ്പിക്കുന്നതിനു പകരമായി ഇസ്രയേല്‍ ജയിലുകളില്‍ കഴിയുന്ന പലസ്തീന്‍കാരെ മോചിപ്പിച്ചേ പറ്റൂവെന്ന് ഹമാസ് നിലപാട് വയ്ക്കുകയും ചെയ്തിരുന്നു. ഇസ്രയേല്‍ യാതൊരു അയവും വിട്ടുവീഴ്ചയുമില്ലാതെ  ആക്രമണം തുടരുമ്പോള്‍, പലസ്തീന്‍ വംശഹത്യയിലേക്ക് നീങ്ങുകയാണ്. ഇതോടകം അറുപതിനായിരം പാലസ്തീനികള്‍ കൊല്ലപ്പെട്ടു. ഒന്നര ലക്ഷം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ രണ്ടാംഘട്ടത്തിലും കനത്ത പോളിംഗ്  (8 minutes ago)

ഓടുന്ന ട്രെയിനില്‍ നിന്ന് മാലിന്യം ട്രാക്കിലേക്ക് വലിച്ചെറിഞ്ഞ സംഭവം: റെയില്‍വേ കോച്ച് അറ്റന്‍ഡന്റിനെ പിരിച്ചുവിട്ടു  (16 minutes ago)

കാമുകന്റെ സ്‌കൂട്ടറുമായി 'വാട്ട്‌സാപ്പ്' കാമുകി മുങ്ങി  (21 minutes ago)

മണ്ഡലകാലത്തെ തീര്‍ഥാടകരുടെ തിരക്ക് പരിഗണിച്ച് 274 സ്‌പെഷല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ  (1 hour ago)

ഡല്‍ഹി സ്‌ഫോടനത്തിന് പിന്നാലെ പാകിസ്ഥാനിലും ആക്രമണം  (1 hour ago)

മുഖ്യമന്ത്രിയുടെ സ്ത്രീ സുരക്ഷാ പെന്‍ഷന്‍ പദ്ധതി: 1000 രൂപ പദ്ധതിയുടെ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചു  (2 hours ago)

ട്രെയിനിന് അടിയില്‍പെട്ട് യുവാവിന് ദാരുണാന്ത്യം: സംഭവം ഭാര്യയേയും മകനേയും യാത്രയാക്കി തിരിച്ചിറങ്ങുന്നതിനിടെ  (2 hours ago)

സ്വര്‍ണപാളി കേസില്‍ മുന്‍ ദേവസ്വം കമ്മീഷണര്‍ എന്‍ വാസു അറസ്റ്റില്‍  (2 hours ago)

കൊച്ചി തിരിച്ചുപിടിക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്: കൊച്ചി കോര്‍പ്പറേഷനില്‍ ഒന്നാം ഘട്ടത്തില്‍ 40 സ്ഥാനാര്‍ഥികള്‍  (2 hours ago)

'ചേട്ടനെ കണ്ടില്ലല്ലോ' എന്ന ടൊവിനോ ചോദിച്ചു; തുറന്നുപറഞ്ഞ് ഹരീഷ് കണാരന്‍  (2 hours ago)

ഇസ്ലാമാബാദില്‍ ഉഗ്ര സ്‌ഫോടനം !! 12 മരണം ചിതറിയോടി ജനം കൂട്ടനിലവിളി ; കോടതി പരിസരത്തെ പൊട്ടിത്തെറിയില്‍ ഭയന്ന് ഭരണകൂടം; പട്ടാള മേധാവി അസിം മുനീറിന്റെ തലയ്ക്ക് മേലെ വെള്ളിടി !! സൈന്യം ഇറങ്ങി മേഖല വളഞ്ഞു  (2 hours ago)

മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ കോളേജില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി: ശ്രീക്കുട്ടിയേയും ബന്ധുക്കളേയും സന്ദര്‍ശിച്ചു...  (2 hours ago)

ലോകത്തിലെ ഏറ്റവും വലിയ സംരംഭക ട്രെയിൻ യാത്രയായ ജാഗൃതി യാത്രയ്ക്ക് കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ സ്വീകരണം...  (3 hours ago)

ടെക്നോപാര്‍ക്ക് ഗ്രൗണ്ടില്‍ നവംബര്‍ 14 ന് ഐഎം വിജയന്‍ നയിക്കുന്ന ഫുട്ബോള്‍ പ്രദര്‍ശന മത്സരം: റാവിസ് പ്രതിധ്വനി സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്‍റിന്‍റെ ഭാഗമായാണ് മത്സരം...  (3 hours ago)

പള്ളത്തി മീൻപോലെ... സോഷ്യൽ മീഡിയാ താരം ഹനാൻഷാ പാടിയ പൊങ്കാലയിലെ പുതിയ ഗാനം ദുബായിൽ പ്രകാശനം ചെയ്തു...  (3 hours ago)

Malayali Vartha Recommends