Widgets Magazine
17
Jun / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; വീണ്ടും മഴ മുന്നറിയിപ്പിൽ മാറ്റം...


അമേരിക്കന്‍ നിര്‍മിതമായ എഫ് 35... സാങ്കേതിക തകരാറുള്ളതിനാല്‍ അതു പരിഹരിച്ച ശേഷമാകും വിമാനത്തിന്റെ മടക്കയാത്ര..സാങ്കേതികവിദഗ്ധരുമായുള്ള ബ്രിട്ടീഷ് ഹെലിക്കോപ്റ്റര്‍ എത്തി..


നെതന്യാഹുവിന്റെ മകന്റെ വിവാഹം.. മാറ്റിവച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു..സുരക്ഷ മുൻനിർത്തിയാണ് വിവാഹം മാറ്റിവച്ചത്.. ഇസ്രായേൽ നഗരങ്ങളിൽ ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ വർഷിച്ചിരുന്നു...


ഇറാന്‍ -ഇസ്രായേല്‍ സംഘർഷം..ആയത്തുള്ള അലി ഖമേനിയും തങ്ങളുടെ പരിധിക്ക് പുറത്തല്ലെന്ന ഭീഷണി..ഇറാന്റെ ഇന്റലിജന്‍സ് മേധാവിയെയും ഇസ്രായേല്‍ വധിച്ചു കഴിഞ്ഞു...


പിണറായിയുടെ എം . സ്വരാജ് നിലമ്പൂരിൽ തോൽക്കുമെന്ന് സർക്കാരിന്, ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചതായി സൂചന... ഇത് കോൺഗ്രസ് ക്യാമ്പുകളിൽ വമ്പിച്ച ആത്മവിശ്വാസമാണ് നൽകിയിരിക്കുന്നത്...

ഖമനേയിക്ക് അഡ്വാൻസ് ആദരാഞ്ജലികൾ..! ഖമനേയി വധം ഇന്ന്..?! സമയം കുറിച്ച് ഇസ്രായേൽ..!

17 JUNE 2025 09:46 AM IST
മലയാളി വാര്‍ത്ത

More Stories...

ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനില്‍ സ്‌ഫോടനം

ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷം രൂക്ഷമാകുന്നു; ഇറാന്റെ സൈനിക രഹസ്യാന്വേഷണ വിഭാഗത്തിന്റെ മേധാവിയെയും ഉപമേധാവിയെയും ഇസ്രയേല്‍ കൊലപ്പെടുത്തി

ഇറാന്റെ പ്രസ്താവനയ്ക്ക് മറുപടുമായി പാക്ക് പ്രതിരോധ മന്ത്രി

ടെഹ്‌റാൻ ആക്രമിക്കുമെന്ന് ഇസ്രായേൽ മുന്നറിയിപ്പ്; ഇന്ത്യക്കാർ ഉടൻ ടെഹ്‌റാൻ വിടണമെന്ന് വിദേശകാര്യ മന്ത്രാലയം: ഏത് തരം വിസയെന്ന് പരിഗണിക്കാതെ നിർദ്ദേശം പാലിക്കണം...

നെതന്യാഹുവിന്റെ മകന്റെ വിവാഹം.. മാറ്റിവച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു..സുരക്ഷ മുൻനിർത്തിയാണ് വിവാഹം മാറ്റിവച്ചത്.. ഇസ്രായേൽ നഗരങ്ങളിൽ ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ വർഷിച്ചിരുന്നു...

ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അല്‍ ഖമേനിയെ കൊല്ലുമെന്ന നിലപാടില്‍ ഉറച്ച് ഇസ്രയേല്‍. ഖമേനിയെ വകവരുത്തുന്നതിനോട് അമേരിക്കയ്ക്ക് താല്‍പ്പര്യമില്ല. ഇക്കാര്യം ഇസ്രയേലിനെ അറിയിക്കുകയും ചെയ്തു. അതിന് ശേഷവും ഖമേനിയെ വകവരുത്തുമെന്ന നിലപാടിലാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹൂ. ഖമേനിയെ വധിക്കുന്നത് ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറയുന്നു. ഇതോടെ പ്രാണഭയത്താല്‍ ബങ്കറുകളില്‍ നിന്ന് ബങ്കറുകളിലേക്ക് മാറി പരമോന്നത നേതാവ് രക്ഷാ കവചം ഒരുക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇറാന്റെ പരമോന്നത നേതാവ് പൊതുപരിപാടികള്‍ എല്ലാം റദ്ദ് ചെയ്തു നെട്ടോട്ടം. ഖമേനിയെ വധിക്കാതെ യുദ്ധം അവസാനിപ്പിക്കാന്‍ വേറെ വഴിയില്ലെന്ന് പറഞ്ഞ് ഇസ്രായേല്‍ പ്രധാനമന്ത്രി നിലപാട് കടുപ്പിക്കുകയാണ്. സൈനിക തലവന്മാരെ കൊന്ന ഇസ്രായേല്‍ സേനയെ പേടിച്ച് ഇറാന്‍ വലിയ കരുതലുകളാണ് എടുക്കുന്നത്. വന്‍ പ്രതിസന്ധിയിലാണ് ഇറാന്‍ എന്ന് സാരം.  

സമ്പൂര്‍ണ യുദ്ധത്തിലേക്കെന്ന സൂചനകളുമായി ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം ശക്തമാകുകയാണ്. ഇറാന്റെ ഔദ്യോഗിക ടെലിവിഷന്‍ ചാനലിനുനേരെ ആക്രമണം നടത്തിയതിനുപിന്നാലെ ടെഹ്‌റാനില്‍ അതിരൂക്ഷ വ്യോമാക്രമണവുമായി ഇസ്രയേല്‍ വ്യക്തമായ സന്ദേശം നല്‍കുകയാണ്. ഒരു സൈനിക താവളത്തിലുള്‍പ്പെടെ ആക്രമണം നടത്തിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ യുദ്ധവിമാനങ്ങള്‍ മിസൈല്‍ ഉപയോഗിച്ച് തകര്‍ത്തെന്നും പടിഞ്ഞാറന്‍ ഇറാനിലെ മിസൈല്‍ സംഭരണകേന്ദ്രം തകര്‍ത്തെന്നും ഇസ്രയേല്‍ അവകാശപ്പെട്ടു. ഇസ്രയേലിനുനേരെ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചു. ഇസ്രായേലിനുനേരെ മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചതായി ഇറാന്‍ അവകാശപ്പെട്ടു. ഇറാന്‍ ടെല്‍ അവീവ് ആക്രമിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തില്‍ ഇസ്രയേല്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.

ഇതിനിടെയാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയെ ഇല്ലാതാക്കിയാല്‍ സംഘര്‍ഷം അവസാനിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു. ഇസ്രയേലിനെ യു.എസ് സഹായിക്കുന്നുണ്ടെന്നും നെതന്യാഹു പറഞ്ഞു. ഇസ്രയേല്‍ ആക്രമണം അവസാനിപ്പിക്കാന്‍ യു.എസിന് ഇടപെടാനാവുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി പ്രതികരിച്ചു. അതേസമയം, യുദ്ധത്തില്‍ ഇറാന്‍ വിജയിക്കില്ലെന്നും ഏറെ വൈകാതെ ഇറാന്‍ ചര്‍ച്ചയ്ക്ക് തയാറാകണമെന്നും യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. എല്ലാവരും ടെഹ്‌റാന്‍ വിട്ടുപോകണമെന്ന് ട്രംപ് തന്റെ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്തില്‍ കുറിച്ചു. സംഘര്‍ഷം അവസാനിപ്പിക്കണമെന്ന ജിസെവന്‍ പ്രസ്താവനയില്‍ ഒപ്പിടാന്‍ ട്രംപ് തയാറായില്ല

ഇറാനെതിരായ ഇസ്രായേലിന്റെ നിലവിലുള്ള സൈനിക നടപടികളെയും നെതന്യാഹൂ ന്യായീകരിച്ചു. അവ സംഘര്‍ഷം വര്‍ദ്ധിപ്പിക്കാതെ അവസാനിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നാണ് നെതന്യാഹു പറയുന്നത്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയെ വധിക്കാന്‍ ഇസ്രയേല്‍ തീരുമാനിച്ചെങ്കിലും അമേരിക്ക തടയുക ആയിരുന്നുവെന്നുള്ള റിപ്പോര്‍ട്ടുകള്‍ ഇന്നലെ വന്നിരുന്നു. 'ഇറാന്‍കാര്‍ അമേരിക്കക്കാരെ ആരെയും കൊന്നില്ലല്ലോ. അവരത് ചെയ്യും വരെ രാഷ്ടീയനേതൃത്വത്തെ ഉന്നംവയ്ക്കുന്ന വിഷയം നാം സംസാരിക്കാന്‍ പോകുന്നില്ല'എന്നു ട്രംപ് നിലപാടെടുത്തെന്നാണ് രണ്ട് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് നെതന്യാഹു തള്ളുകയാണ്. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ നെതന്യാഹു നിഷേധിച്ചില്ല. ഇത് സംഘര്‍ഷം വര്‍ദ്ധിപ്പിക്കില്ലെന്നും സംഘര്‍ഷം അവസാനിപ്പിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇറാന്‍ ദീര്‍ഘകാലമായി ഈ മേഖലയില്‍ അസ്ഥിരപ്പെടുത്തുന്ന ഒരു ശക്തിയാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. മിഡില്‍ ഈസ്റ്റിലെ എല്ലാവരെയും ഭയപ്പെടുത്തുന്നതും സൗദി അറേബ്യയിലെ അരാംകോ എണ്ണപ്പാടങ്ങളില്‍ ബോംബിടുകയും എല്ലായിടത്തും ഭീകരതയും അട്ടിമറിയും അട്ടിമറികളും വ്യാപിപ്പിക്കുകയും ചെയ്യുന്ന ഈ ഭരണകൂടം അരനൂറ്റാണ്ടുകാലം സംഘര്‍ഷം വ്യാപിപ്പിച്ചുവെന്നും നെതന്യാഹു പറഞ്ഞു.

ഇറാന്റെ ആണവാഭിലാഷങ്ങളെ ആഗോള ഭീഷണിയെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ഇസ്രയേലിന്റെ നടപടികള്‍ ഇറാന്റെ പ്രേരിതമായ എന്നെന്നേക്കുമുള്ള യുദ്ധം തടയാനാണ് ലക്ഷ്യമിടുന്നതെന്നും, അത് ലോകത്തെ ആണവദുരന്തത്തിന്റെ വക്കിലേക്ക് തള്ളിവിടുകയാണെന്നും അദ്ദേഹം പറഞ്ഞു. ഖമേനയിയെ വധിക്കാന്‍ അവസരമുണ്ടെന്നാണ് ഇസ്രയേല്‍ അവകാശ വാദം. ഇക്കാര്യം യുഎസിന് മുന്നില്‍ ഒന്നിലേറെത്തവണ അവതരിപ്പിച്ചെങ്കിലും ട്രംപ് തള്ളിക്കളഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. ഇറാനെ ആക്രമിക്കും മുന്‍പ് ട്രംപിനെ അറിയിച്ചിരുന്നുവെന്ന് നെതന്യാഹു പറഞ്ഞു. ഇസ്രായേല്‍ ആക്രമണം ഭയന്ന് ഒളിവില്‍ പോയി ഇറാന്റെ പരമോന്നത നേതാവ് എന്നാണ് റിപ്പോര്‍ട്ട്. ഖമേനിയെ വധിക്കാന്‍ ഇസ്രയേല്‍ പദ്ധതിയിട്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് ജീവനും കൊണ്ട് ഖമേനിയും കുടുംബവും ഭൂഗര്‍ഭ ബങ്കറിലേക്ക് മാറിയത്. ഖമേനി, മകന്‍ മൊജ്താബ ഉള്‍പ്പെടെയുള്ള കുടുബാംഗങ്ങളും വടക്കു കിഴക്കന്‍ ടെഹ്‌റാനിലെ ലാവിസനിലെ ബങ്കറിലേക്ക് മാറിയെന്നാണ് 'ഇറാന്‍ ഇന്റര്‍നാഷനല്‍' റിപ്പോര്‍ട്ട് ചെയ്തത്.  

ഖമേനി രാജ്യത്ത് ഒരിടത്തും സുരക്ഷിതനല്ലെന്നുള്ള മുന്നറിയിപ്പാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്രയേല്‍ ഇറാനെതിരെ ആക്രമണം ആരംഭിച്ച ദിവസം തന്നെ ഖമേനിയെ ഇല്ലാതാക്കാന്‍ പദ്ധതിയിട്ടിരുന്നെന്നും എന്നാല്‍ ഇറാനിലെ യുറേനിയം സംമ്പുഷ്ടീകരണം പൂര്‍ണമായും നിര്‍ത്തലാക്കുന്നതിന് തീരുമാനമെടുക്കാന്‍ അവസാന അവസരം നല്‍കിയതാണെന്നും ഇറാന്‍ ഇന്റര്‍നാഷനല്‍ അറിയിച്ചു.



നിരവധി സ്‌ഫോടനങ്ങള്‍ ഉണ്ടായതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ടെഹ്‌റാനിലെ വടക്ക് കിഴക്കന്‍ ജില്ലയില്‍ നിനന് ജനങ്ങള്‍ അടിയന്തരമായി ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേല്‍ സൈന്യം തിങ്കളാഴ്ച സോഷ്യല്‍ മീഡിയയിലൂടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. സൈനിക കേന്ദ്രങ്ങളെ ലാക്കാക്കി വരും മണിക്കൂറുകളില്‍ വ്യോമാക്രമണം ഉണ്ടാകുമെന്ന സൂചനയാണ് നല്‍കിയത്.

ടെഹ്‌റാനില്‍ നിന്നും ജനങ്ങള്‍ ഒഴിയണമെന്നും സൈനിക നടപടിയുണ്ടാകുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാന്റെ വ്യോമ മേഖല ഇസ്രായേലിന്റെ നിയന്ത്രണത്തിലേക്ക് വന്നുവെന്നും അവകാശപ്പെട്ടു. 'ടെഹ്റാന് മുകളിലുള്ള ആകാശം ഇപ്പോള്‍ പൂര്‍ണമായും ഇസ്രയേല്‍ വ്യോമസേനയുടെ നിയന്ത്രണത്തിലാണ്. നഗരത്തിലെ പ്രധാനപ്പെട്ട ഭരണകേന്ദ്രങ്ങളെല്ലാം ഞങ്ങള്‍ ഉടന്‍ ആക്രമിക്കും. ഇറാനെ പോലെ സാധാരണ ജനങ്ങളെ കൊന്നൊടുക്കാന്‍ ഞങ്ങള്‍ ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ടുതന്നെ, ടെഹ്റാനിലെ ജനങ്ങളോട് ഞങ്ങള്‍ ആവശ്യപ്പെടുകയാണ്, അവിടെനിന്നും ഒഴിഞ്ഞുപോകൂ, പിന്നാലെ ഞങ്ങള്‍ ആക്രമിക്കും.' നെതന്യാഹു തിങ്കളാഴ്ച വൈകീട്ടോടെ ടെല്‍ നോഫിലെ വ്യോമതാവളത്തില്‍വെച്ച് അറിയിച്ചു.






യൂറോപ്പ് വരെയെത്തുന്ന മിസൈല്‍ ഇറാന്റെ പക്കലുണ്ടെന്നും യൂറോപ്പും ഇറാന്റെ ഭീഷണിയിലാണെന്നുമാണ് ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നത്. നാളെ യൂറോപ്പിലെ രാജ്യങ്ങളടക്കം നേരിടേണ്ടി വന്നേക്കാവുന്ന ഭീഷണിയെ തങ്ങള്‍ ഇന്നുതന്നെ നേരിടുകയാണെന്നാണ് ഇറാനെതിരായ നടപടിയില്‍ ഇസ്രയേലിന്റെ ന്യായീകരണം.

ഇസ്രയേലിന്റെ ആക്രമണങ്ങളില്‍ ഇറാനിലെ മരണസംഖ്യ 220 ആയി ഉയര്‍ന്നു. ഇതില്‍ 70 സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് ഇന്റലിജന്‍സ് മേധാവിയും മറ്റുരണ്ടുജനറല്‍മാരും കൊല്ലപ്പെട്ടിരുന്നു. അതേസമയം, ടെല്‍ അവീവിലും ഹൈഫയിലുമുള്ള ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണങ്ങളില്‍ കഴിഞ്ഞ 8 മണിക്കൂറിനിടെ എട്ടുപേര്‍ കൊല്ലപ്പെട്ടു.

ഇസ്രയേലും ഇറാനും തമ്മിലുള്ള യുദ്ധം നാലാംദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പുലര്‍ച്ചെയുമായി നടന്ന ആക്രമണത്തില്‍ ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ലോഞ്ചറുകളില്‍ മൂന്നിലൊന്നും പ്രതിരോധസേന തകര്‍ത്തതായി ഇസ്രയേല്‍ അവകാശപ്പെട്ടിരുന്നു.

അതേസമയം, ഇസ്രയേലിനെ ലക്ഷ്യമാക്കി ഇറാന്‍ തൊടുത്ത വിട്ട മിസൈലുകള്‍ ഗള്‍ഫ് രാജ്യങ്ങളിലും ദൃശ്യമായി. കുവൈറ്റ്, ദുബായ്, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ ആകാശത്ത് കൂടി ബാലിസ്റ്റിക് മിസൈലുകള്‍ കുതിച്ചുപോകുന്നത് കാണാമായിരുന്നു. തങ്ങളുടെ വ്യോമപരിധിക്ക് പുറത്തുകൂടിയാണ് മിസൈലുകള്‍ പോകുന്നതെന്നും അപകടമൊന്നും ഇല്ലെന്നും കുവൈറ്റി അധികൃതര്‍ പറഞ്ഞു

.

ദുബായില്‍ ഒരു യാത്രാവിമാനത്തില്‍ നിന്ന് എടുത്ത വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ബഹറൈനില്‍ മുന്‍കരുതെന്ന നിലയില്‍, അപായ സൈറണുകള്‍ മുഴക്കി ചൊവ്വാഴ്ച പരീക്ഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.  


       
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബസുകള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്  (12 minutes ago)

വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ സ്ത്രീ മരിച്ചു....  (24 minutes ago)

പവന് ഇന്ന് 840 രൂപയാണ് കുറഞ്ഞത്...  (33 minutes ago)

മൂന്ന് ജില്ലകളില്‍ മഴക്കുറവ്, ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് കാസര്‍കോട്  (52 minutes ago)

അധ്യാപികയുടെ വാഹനമിടിച്ച് വിദ്യാര്‍ത്ഥി ഗുരുതരമായി  (1 hour ago)

കാറും ബൈക്കും കൂട്ടിയിടിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം  (1 hour ago)

ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ നെല്ലായ് എസ്. മുത്തു  (1 hour ago)

യാത്രക്കാരെ തിരിച്ചിറക്കി എയര്‍ ഇന്ത്യ വിമാനം...  (1 hour ago)

ജീപ്പ് നിയന്ത്രണം വിട്ട് വൈദ്യുതിത്തൂണിലിടിച്ച ്‌പോലീസുകാരന് പരുക്ക്  (2 hours ago)

അജ്ഞാത മൃതദേഹം കണ്ടെത്തി....  (2 hours ago)

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇന്ന് ഹാജരാകാനാണ് ഇ.ഡി ആവശ്യപ്പെട്ടിരിക്കുന്ന  (2 hours ago)

ടേക്കോഫ് ചെയ്ത് അൽപ സമയം കഴിഞ്ഞപ്പോൾ വിമാനത്തിന് സാങ്കേതിക തടസമുണ്ടെന്ന് പൈലറ്റിന് സംശയം; എയർ ഇന്ത്യ വിമാനം ദില്ലിയിൽ തിരിച്ചിറക്കി  (2 hours ago)

മരുമോന്റെ പോക്ക് വരവ് ശരിയല്ല.! ജയിലിൽ നിന്നിറങ്ങിയാൽ എന്നെ കൊല്ലും; ഭയന്ന് പ്രതിയുടെ ഭാര്യ മാതാവ്  (2 hours ago)

വയോധികന്‍ മരിച്ച നിലയില്‍...  (2 hours ago)

പോളിങ് ബൂത്തുകളില്‍ മൊബൈല്‍ഫോണിനും വിലക്ക്...  (2 hours ago)

Malayali Vartha Recommends