Widgets Magazine
17
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ടി20 ലോകകപ്പിലെ ഗ്രൂപ്പ് ബി പോരാട്ടം... ഓസ്ട്രേലിയക്കെതിരെ സെഞ്ചുറി നേടി റെക്കോര്‍ഡിട്ട് ശ്രീലങ്കൻ ഓപ്പണര്‍ പാതും നിസങ്ക


അവയവദാനത്തിലൂടെ കേരളത്തിൻറെ ഹൃദയം കവന്ന 'മാലാഖ'യായി മാറിയ 10 മാസക്കാരി ആലിൻ ഷെറിൻറെ വീട്ടിലെത്തി മുഖ്യമന്ത്രി ....കേരളം ഒരിക്കലും മറക്കില്ലെന്നുറപ്പിച്ച പ്രഖ്യാപനം നടത്തി മടങ്ങി


ആർക്കും പണം നൽകരുത്; ആലിൻ ഷെറിൻ ദാനം ചെയ്ത അവയവം ഘടിപ്പിക്കാന്‍ പണം ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണമെന്ന് മുത്തച്ഛൻ...


2026 ൽ മനുഷ്യരാശി അന്യഗ്രഹജീവികളെ കണ്ടുമുട്ടിയേക്കാം: ഭൂമിയോട് അടുത്തുകൊണ്ടിരിക്കുന്ന 3I/ATLAS എന്ന നിഗൂഢ വസ്തുവിന്റെ വരവിന് ശേഷം ഒരു വലിയ ബഹിരാകാശവാഹനം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കും: ബാബ വാംഗയുടെ പ്രവചനം...


മിഥുൻ ഇടിവള ഉപയോഗിച്ചത് ഗൗരവതരം; സിവിൽ പോലീസ് ഓഫീസർക്കെതിരായ നടപടി ശരിയെന്ന് അന്വേഷണ റിപ്പോർട്ട്: എസ്ഐ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാൻ സാധ്യതയുള്ളതിനാൽ പരാതി പിൻവലിക്കണമെന്ന് മിഥുൻ ആവശ്യപ്പെട്ടുവെന്ന് എസ്എഫ്ഐ; 1.67 ലക്ഷം രൂപ ആവശ്യപ്പെട്ട് എസ്എഫ്ഐ പ്രവർത്തകർ സമീപിച്ചുവെന്ന് മിഥുൻ...

തുടര്‍ ഭൂചലനങ്ങളും സുനാമിയും ; കംചത്ക ദ്വീപ് നെടുകെ പിളര്‍ന്നു

30 JULY 2025 07:16 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്രയേൽ സന്ദർശിക്കും...

തോറ്റ പാക്കികളെ ഇന്ത്യയിൽ കുഴിച്ച് മൂടിക്കോ..! ഒറ്റയൊരണം പാകിസ്താനിലേക്ക് വരണ്ട , ഹാലിളകി ജനം തല തല്ലി ചാവുന്നു

2026 ൽ മനുഷ്യരാശി അന്യഗ്രഹജീവികളെ കണ്ടുമുട്ടിയേക്കാം: ഭൂമിയോട് അടുത്തുകൊണ്ടിരിക്കുന്ന 3I/ATLAS എന്ന നിഗൂഢ വസ്തുവിന്റെ വരവിന് ശേഷം ഒരു വലിയ ബഹിരാകാശവാഹനം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കും: ബാബ വാംഗയുടെ പ്രവചനം...

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഫെബ്രുവരി 16 ന് ഇന്ത്യ സന്ദർശിക്കും

പാക് വെടിവെപ്പിനുള്ള സാധ്യത മുന്നിൽ കണ്ട് അന്താരാഷ്ട്ര അതിർത്തിയുടെ അഞ്ച് കിലോമീറ്റർ പരിധിയിൽ രാത്രി കാല സഞ്ചാരം നിരോധിച്ച് കത്വ ജില്ലാ ഭരണകൂടം

ജൂലൈ 30, 2025, അതിരാവിലെ.. പതിവുപോലെയല്ല റഷ്യ ഉണര്‍ന്നത്. റഷ്യയിലെ കാംചത്ക ഉപദ്വീപ് കണ്ണുമിഴിച്ചത് റിക്ടര്‍ സ്‌കെയിലില്‍ 8.8 രേഖപ്പെടുത്തിയ തീവ്രതയുള്ള ഭൂകമ്പത്തിന്റെ നടുക്കത്തിലേക്കാണ്. ഇതോടെ ലോകം കണ്ട ഏറ്റവും വലിയ 10 ഭൂകമ്പങ്ങളുടെ പട്ടികയിലേക്ക് ഒന്നുകൂടിയായി ..കുറില്‍ ദ്വീപുകളിലും ജപ്പാനിലെ ഹോക്കൈഡോയിലും വലിയ സുനാമിക്ക് ഇത് കാരണമായപ്പോള്‍, അമേരിക്കയിലും ന്യൂസിലന്‍ഡിലുമെല്ലാം സുനാമി മുന്നറിയിപ്പുകള്‍ മുഴങ്ങി. നിരന്തരമുണ്ടാകുന്ന ഇത്തരം വലിയ ഭൂകമ്പങ്ങള്‍, ലോകം ഒരു അവസാനത്തിലേക്ക് നീങ്ങുകയാണോ അതോ ഭൂമിക്ക് പ്രകൃതിദത്തമായ മാറ്റങ്ങള്‍ മാത്രമാണോ സംഭവിക്കുന്നത് എന്ന ആശങ്ക കനക്കുന്നു

ലോകം കണ്ട ഏറ്റവും ശക്തമായ ഭൂകമ്പങ്ങളിലൊന്ന് അതായത് റിക്ടര്‍ സ്‌കെയിലില്‍ 8.8 തീവ്രത രേഖപ്പെടുത്തിയ ഒരു ഭൂകമ്പം ഉണ്ടായത് വളരെ പെട്ടെന്ന് ആയിരുന്നു. ഇത് വ്യാപകമായ പരിഭ്രാന്തി സൃഷ്ടിക്കുകയും, ജപ്പാന്‍, കാനഡ, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, ന്യൂസിലാന്‍ഡ് വരെയുള്ള പസഫിക് സമുദ്രതീരങ്ങളില്‍ സുനാമി മുന്നറിയിപ്പുകള്‍ക്ക് കാരണമാകുകയും ചെയ്തു. കഴിഞ്ഞ കാലങ്ങളിലും വന്‍ ഭൂകമ്പങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കാംചത്ക എന്തുകൊണ്ടാണ് ഇത്രയധികം ഭൂകമ്പ സാധ്യതയുള്ള പ്രദേശമായി മാറുന്നത്? ഈ പ്രകൃതി പ്രതിഭാസത്തിന്റെ കാരണങ്ങളും ഭവിഷ്യത്തുകളും ഏറെയാണ് .

അതിശക്തമായ ഭൂകമ്പത്തെ തുടര്‍ന്നു റഷ്യന്‍ തീരങ്ങളില്‍ ശക്തമായ സൂനാമി തിരകള്‍ ആഞ്ഞടിച്ചു. റഷ്യയിലെ സെവേറോകുറില്‍സ്‌ക് മേഖലയില്‍ സൂനാമി തിരകള്‍ കരയിലേക്ക് ആഞ്ഞടിക്കുന്ന ഒട്ടേറെ വിഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. റഷ്യയിലെ കാംചത്ക ഉപദ്വീപില്‍ 8.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് പിന്നാലെയാണിത്. പസിഫിക് സമുദ്രത്തില്‍ പെട്രോപാവ്‌ലോവ്‌സ്‌ക് കാംചാറ്റ്‌സ്‌കി നഗരത്തിന് തെക്കുകിഴക്കായി 126 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം എന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.

റഷ്യയിലെ കംചത്ക ഉപദ്വീപില്‍ ഉണ്ടായ ഭൂകമ്പത്തെ തുടര്‍ന്ന് സൂനാമി തിരകള്‍ ജപ്പാനില്‍ എത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. വടക്കന്‍ ജപ്പാനിലെ ഹൊക്കൈഡോ മേഖലയിലാണ് സൂനാമി തിരകള്‍ എത്തിയത്. ഫുകുഷിമ ആണവ നിലയത്തിലെ ജീവനക്കാരെ ഒഴിപ്പിച്ചു. 2011ല്‍ ജപ്പാനില്‍ ആഞ്ഞടിച്ച സൂനാമിയില്‍ ആണവകേന്ദ്രം തകര്‍ന്നിരുന്നു. ജപ്പാനിലും അമേരിക്കയിലും സൂനാമി മുന്നറിയിപ്പ് നേരത്തേ പുറപ്പെടുവിച്ചിരുന്നു. അലാസ്‌കയിലും ഹവായിയിലും യുഎസ് അധികൃതര്‍ സൂനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തീരപ്രദേശത്ത് നിന്നും ഒഴിപ്പിക്കല്‍ നടപടികളും ആരംഭിച്ചിട്ടുണ്ട്. ഇന്തോനീഷ്യ, ഫിലിപ്പീന്‍സ്, ന്യൂസിലന്‍ഡ്, കാനഡ തുടങ്ങി പത്തോളം രാജ്യങ്ങളിലും സൂനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഏകദേശം 180,000 ജനസംഖ്യയുള്ള പ്രധാന നഗരമായ പെട്രോപാവ്‌ലോവ്‌സ്‌കിയില്‍ നിന്ന് ഏകദേശം 125 കിലോമീറ്റര്‍ തെക്കുകിഴക്കായി അവാച്ച ഉള്‍ക്കടലിനടുത്താണ് ഈ ഭൂകമ്പം ഉണ്ടായതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏകദേശം 20 കിലോമീറ്റര്‍ താഴ്ചയിലാണ് ഇത് സംഭവിച്ചത്. ഭൂകമ്പത്തിന്റെ തീവ്രത കാരണം, തീരപ്രദേശങ്ങളെ വെള്ളത്തിനടിയിലാക്കാനും അടിസ്ഥാന സൗകര്യങ്ങളെ തടസ്സപ്പെടുത്താനും ശേഷിയുള്ള പല മീറ്റര്‍ ഉയരത്തിലുള്ള തിരമാലകള്‍ രൂപപ്പെട്ടു. പെട്രോപാവ്‌ലോവ്‌സ്‌ക്കാംചാറ്റ്‌സ്‌കിയില്‍ കെട്ടിടങ്ങള്‍ ശക്തമായി കുലുങ്ങി, നിരവധി നിര്‍മ്മിതികള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. വൈദ്യുതി തടസ്സങ്ങളും മൊബൈല്‍ നെറ്റ്‌വര്‍ക്ക് തടസ്സങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഗുരുതരമായ പരിക്കുകളൊന്നും ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലെങ്കിലും, നിരവധി പേര്‍ക്ക് വൈദ്യസഹായം ആവശ്യമായി വന്നിട്ടുണ്ട്. കുറില്‍ ദ്വീപുകളിലും, പ്രത്യേകിച്ച് സെവേറോകുറില്‍സ്‌കിലും സുനാമി ആക്രമണം അനുഭവപ്പെട്ടു, ഇത് പ്രദേശവാസികളെ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറിത്താമസിക്കാന്‍ പ്രേരിപ്പിച്ചു.

റഷ്യ, ജപ്പാന്‍, അമേരിക്ക, കാനഡ എന്നിവിടങ്ങളില്‍ അടിയന്തര ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചു, പ്രത്യേകിച്ചും ദുര്‍ബലമായ തീരദേശ പട്ടണങ്ങളില്‍. ഹവായിയില്‍, ഉച്ചകഴിഞ്ഞുള്ള തിരക്കേറിയ സമയത്ത് സുനാമി മുന്നറിയിപ്പുകള്‍ മുഴങ്ങിയത് വലിയ ഗതാഗതക്കുരുക്കിന് കാരണമായി. സൈറണുകള്‍ മുഴങ്ങുകയും ആളുകള്‍ ഉയര്‍ന്ന സ്ഥലങ്ങളിലേക്ക് ഓടുകയും ചെയ്തു. വടക്കന്‍ ജപ്പാനിലെ ഇഷിനോമാകി തുറമുഖത്ത് വലിയ ഉയരത്തില്‍ സുനാമി തിരമാലകള്‍ ഉണ്ടായി. വലിയ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും, മുന്‍കരുതല്‍ ഒഴിപ്പിക്കലുകള്‍ വ്യാപകമായി നടന്നു.

പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം ഹവായിയില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു, ദ്വീപുകളിലുടനീളമുള്ള തീരപ്രദേശങ്ങളില്‍ തിരമാലകള്‍ നാശം വിതയ്ക്കുമെന്ന് പ്രസ്താവിച്ചു. ഒറിഗോണിലെയും ബ്രിട്ടീഷ് കൊളംബിയയിലെയും അധികാരികള്‍ ബീച്ചുകള്‍, മറീനകള്‍, തുറമുഖങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് താമസക്കാര്‍ വിട്ടുനില്‍ക്കണമെന്ന് മുന്നറിയിപ്പ് നല്‍കി. പ്രവചനാതീതമായ തിരമാലകള്‍ക്കും ശക്തമായ അടിയൊഴുക്കുകള്‍ക്കും സാധ്യതയുള്ളതിനാല്‍ ഫിലിപ്പീന്‍സും ന്യൂസിലന്‍ഡും പോലും തീരപ്രദേശങ്ങള്‍ ഒഴിവാക്കാന്‍ നിവാസികളോട് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്.

കാംചത്ക ഉപദ്വീപ് സ്ഥിതി ചെയ്യുന്നത് പസഫിക് റിംഗ് ഓഫ് ഫയര്‍ എന്നറിയപ്പെടുന്ന മേഖലയിലാണ്. തീവ്രമായ ഭൂകമ്പ, അഗ്‌നിപര്‍വ്വത പ്രവര്‍ത്തനങ്ങള്‍ക്ക് പേരുകേട്ട പ്രദേശമാണിത്. ഭൂമിയുടെ പുറന്തോടിലെ വലിയ ഫലകങ്ങളായ ടെക്‌റ്റോണിക് പ്ലേറ്റുകള്‍ കൂട്ടിമുട്ടുന്ന അതിര്‍ത്തികളിലാണ് ഈ മേഖല. കാംചത്കയില്‍, പസഫിക് പ്ലേറ്റ് ഒഖോത്സ്‌ക് മൈക്രോപ്ലേറ്റിന് താഴേക്ക് പ്രതിവര്‍ഷം 86 മില്ലിമീറ്റര്‍ എന്ന നിരക്കില്‍ തെന്നി നീങ്ങുന്നു. ഈ പ്രതിഭാസത്തെ സബ്ഡക്ഷന്‍ (Subduction) എന്ന് പറയുന്നു. ഇത് ഈ പ്രദേശത്തെ മെഗാത്രസ്റ്റ് ഭൂകമ്പങ്ങള്‍ക്ക് അതീവ സാധ്യതയുള്ളതാക്കുന്നു.

ജൂലൈ 30 ന് സംഭവിച്ച ഭൂകമ്പം ഈ സബ്ഡക്ഷന്‍ സോണിലാണ് ഉണ്ടായത്. അതിന്റെ ആഴം താരതമ്യേന കുറവായിരുന്നത് സുനാമി രൂപീകരണത്തിന് പ്രധാന കാരണമായി. 6.9 തീവ്രതയുള്ള തുടര്‍ചലനങ്ങള്‍ അന്നുമുതല്‍ രേഖപ്പെടുത്തിയിട്ടുണ്ട്, കൂടാതെ ഭൂകമ്പം ആഴ്ചകളോളം തുടരുമെന്ന് ജിയോളജിസ്റ്റുകള്‍ മുന്നറിയിപ്പ് നല്‍കുന്നു.

കാംചത്കയില്‍ 160ലധികം അഗ്‌നിപര്‍വ്വതങ്ങളുണ്ട്, അവയില്‍ 29 എണ്ണം ഇപ്പോഴും സജീവമാണ്. ഈ മേഖലയിലെ ഈ ഭൂമിശാസ്ത്രപരമായ സവിശേഷതകള്‍ ഭൂകമ്പങ്ങള്‍ക്കും അഗ്‌നിപര്‍വ്വത സ്‌ഫോടനങ്ങള്‍ക്കും കാരണം ആകുന്നു.

1952ല്‍ കാംചത്ക മേഖലയില്‍ 9.0 തീവ്രത രേഖപ്പെടുത്തിയ ഏറ്റവും ശക്തമായ ഒരു ഭൂകമ്പം ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട്. ആ ഭൂകമ്പം 9 മീറ്റര്‍ ഉയരമുള്ള തിരമാലകള്‍ ഹവായിയിലെത്തിച്ചു. റഷ്യയിലെ ഈ പ്രദേശത്ത് വന്‍ ഭൂകമ്പങ്ങള്‍ സാധാരണമാണ്.

കാംചത്കയുടെ ഭൂപ്രകൃതിയും ജൈവവൈവിധ്യവും ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരെയും സാഹസിക വിനോദസഞ്ചാരികളെയും ആകര്‍ഷിക്കുന്ന ഒന്നുകൂടിയാണ്. ഭൂമിയുടെ ടെക്‌റ്റോണിക് സ്വഭാവം നന്നായി മനസ്സിലാക്കാന്‍ ശാസ്ത്രജ്ഞരെ സഹായിക്കുന്ന ഒരു നിര്‍ണായക ഗവേഷണ കേന്ദ്രം കൂടിയാണിത്.

നാശനഷ്ടങ്ങളുടെ പൂര്‍ണ്ണ വ്യാപ്തി ഇപ്പോഴും വിലയിരുത്തപ്പെടുന്നുണ്ടെങ്കിലും, പസഫിക് റിമ്മിലെ സമൂഹങ്ങള്‍ നേരിടുന്ന നിരന്തരമായ അപകടത്തെ ഈ സംഭവം അടിവരയിടുന്നു. അതിര്‍ത്തികള്‍ക്കപ്പുറത്ത് ഏകോപിപ്പിച്ച ദുരന്ത തയ്യാറെടുപ്പിന്റെയും പ്രതിരോധ നടപടികളുടെയും അടിയന്തിര ആവശ്യത്തെ ഇത് എടുത്തു കാണിക്കുന്നുമുണ്ട്.

നൂറ്റാണ്ടുകളായി ഭൂമിയില്‍ വന്‍ ഭൂകമ്പങ്ങള്‍ ഉണ്ടായിട്ടുണ്ട്. ചരിത്രത്തിലെ ആ വമ്പന്‍ ഭൂകമ്പങ്ങളില്‍ ചിലത് ഒന്ന് നോക്കാം

1960 ചിലിയിലെ വാല്‍ഡിവിയ ഭൂകമ്പം (9.5 തീവ്രത)

'ഗ്രേറ്റ് ചിലിയന്‍ ഭൂകമ്പം' എന്നറിയപ്പെടുന്ന ഇത് 1,655 പേരുടെ ജീവനെടുക്കുകയും 2 ദശലക്ഷം പേരെ ഭവനരഹിതരാക്കുകയും ചെയ്തു.

1964 അലാസ്‌ക ഭൂകമ്പം (9.2 തീവ്രത)

'ഗ്രേറ്റ് അലാസ്‌ക ഭൂകമ്പം' അല്ലെങ്കില്‍ 'ഗുഡ് ഫ്രൈഡേ ഭൂകമ്പം' എന്ന് വിളിക്കപ്പെടുന്ന ഇത് 130 പേരുടെ മരണത്തിനും 2.3 ബില്യണ്‍ ഡോളറിന്റെ നാശനഷ്ടങ്ങള്‍ക്കും കാരണമായി.

2004 സുമാത്ര ഭൂകമ്പം (9.1 തീവ്രത)

ഭീമാകാരമായ സുനാമിക്ക് കാരണമായ ഈ ദുരന്തത്തില്‍ ദക്ഷിണേഷ്യയിലും കിഴക്കന്‍ ആഫ്രിക്കയിലുമായി 2,80,000ത്തിലധികം ആളുകള്‍ കൊല്ലപ്പെടുകയും 1.1 ദശലക്ഷം പേരെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തു.


2011 ജപ്പാനിലെ തോഹോകു ഭൂകമ്പം (9.1 തീവ്രത)
'ഗ്രേറ്റ് തോഹോകു ഭൂകമ്പം' എന്നറിയപ്പെടുന്ന ഇത് 15,000ത്തിലധികം പേരുടെ മരണത്തിനും 1,30,000 പേരെ മാറ്റിപ്പാര്‍പ്പിക്കുന്നതിനും കാരണമായി.

1952 കാംചത്ക ഭൂകമ്പം (9.0 തീവ്രത)
9 തീവ്രത രേഖപ്പെടുത്തിയുള്ള ലോകത്തെ ആദ്യത്തെ ഭൂകമ്പമായിരുന്നു ഇത്. ഹവായിയില്‍ ആഞ്ഞടിച്ച വന്‍ സുനാമിക്ക് ഇത് കാരണമായി, 1 മില്യണ്‍ ഡോളറിലധികം നാശനഷ്ടങ്ങളുണ്ടായി.

2010 ചിലിയിലെ ബയോബിയോ ഭൂകമ്പം (8.8 തീവ്രത)
523 പേര്‍ കൊല്ലപ്പെടുകയും 370,000ത്തിലധികം വീടുകള്‍ നശിക്കുകയും ചെയ്തു.

1906 ഇക്വഡോര്‍കൊളംബിയ ഭൂകമ്പം (8.8 തീവ്രത)

ശക്തമായ സുനാമിക്ക് കാരണമായ ഇത് 1,500 പേരുടെ മരണത്തിന് ഇടയാക്കുകയും സാന്‍ ഫ്രാന്‍സിസ്‌കോ വരെ വടക്കോട്ട് എത്തുകയും ചെയ്തു.

1965 അലാസ്‌ക ഭൂകമ്പം (8.7 തീവ്രത)

35 അടി ഉയരമുള്ള സുനാമിയാണ് ഇതിന്റെ ഫലമായുണ്ടായത്.

1950 അരുണാചല്‍ പ്രദേശ് ഭൂകമ്പം (8.6 തീവ്രത)
അസംടിബറ്റ് ഭൂകമ്പം' എന്നറിയപ്പെടുന്ന ഇത് 780 പേരുടെ ജീവനെടുക്കുകയും മേഖലയിലുടനീളം തീവ്രമായ ഭൂകമ്പത്തിനും മണ്ണിടിച്ചിലുകള്‍ക്കും കാരണമാവുകയും ചെയ്തു.

2012 സുമാത്ര ഭൂകമ്പം (8.6 തീവ്രത)
ശക്തമായ ഭൂചലനത്തിന് ഇത് കാരണമായി, മരിച്ചവരില്‍ ഭൂരിഭാഗവും ഹൃദയാഘാതം മൂലമാണ് മരിച്ചത് എന്നത് ആ ദുരന്തത്തിന്റെ ഭീകരത വെളിപ്പെടുത്തുന്നുണ്ട്.

ഈ ഭൂകമ്പങ്ങള്‍ മനുഷ്യരാശിയുടെ നിലനില്‍പ്പിന് വലിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. കെട്ടിടങ്ങള്‍ തകരുക, ആളുകള്‍ മരിക്കുക, സുനാമികള്‍ ഉണ്ടാകുക, അടിസ്ഥാന സൗകര്യങ്ങള്‍ നശിക്കുക എന്നിവയെല്ലാം വന്‍ ഭൂകമ്പങ്ങളുടെ ഫലങ്ങളാണ്. വര്‍ധിച്ചുവരുന്ന ജനസംഖ്യയും നഗരവല്‍ക്കരണവും ദുരന്തങ്ങളുടെ ആഘാതം വര്‍ദ്ധിപ്പിക്കുന്നു.

ഭൂകമ്പങ്ങളെ തടയാന്‍ മനുഷ്യന് കഴിയില്ല. എന്നാല്‍, അവയുടെ ആഘാതം കുറയ്ക്കാന്‍ നമുക്ക് സാധിക്കും. ഭൂകമ്പ സാധ്യതയുള്ള പ്രദേശങ്ങളില്‍ ഭൂകമ്പത്തെ പ്രതിരോധിക്കുന്ന കെട്ടിടങ്ങള്‍ നിര്‍മ്മിക്കുക, ദുരന്ത നിവാരണ പരിശീലനങ്ങള്‍ നല്‍കുക, മുന്നറിയിപ്പ് സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുക എന്നിവയെല്ലാം അനിവാര്യമാണ്. പ്രകൃതിയുടെ മാറ്റങ്ങളെ ഉള്‍ക്കൊണ്ട്, അവയോടൊപ്പം ജീവിക്കാന്‍ പഠിക്കുക എന്നതാണ് പ്രധാനം. ലോകം ഒരുപക്ഷെ അവസാനിക്കുന്നുണ്ടാകില്ല, പക്ഷേ ഓരോ തലമുറയും ഈ വെല്ലുവിളികളെ നേരിടാനും അതിജീവിക്കാനും തയ്യാറെടുക്കേണ്ടതുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നരേന്ദ്രമോദി ഇസ്രയേൽ സന്ദർശിക്കും...  (16 minutes ago)

ബംഗ്ലാദേശ് നാഷനലിസ്റ്റ് പാര്‍ട്ടി അധ്യക്ഷന്‍ താരിഖ് റഹ്മാന്‍ ഇന്ന് വൈകുന്നേരം നാലിന് സത്യപ്രതിജ്ഞ ചെയ്യും  (37 minutes ago)

ഓസ്ട്രേലിയക്കെതിരെ സെഞ്ചുറി നേടി റെക്കോര്‍ഡിട്ട് ശ്രീലങ്കൻ ഓപ്പണര്‍ പാതും നിസങ്ക  (44 minutes ago)

നടൻ ജയറാം ഇന്ന് ചോദ്യം ചെയ്യലിനായി ഇഡി കൊച്ചി ഓഫീസിൽ ഹാജരായേക്കും  (1 hour ago)

കോഴിക്കോട് പുതുതായി ആരംഭിക്കുന്ന പ്രത്യേക അവയവദാന മെഡിക്കൽ കേന്ദ്രത്തിന് ആലിൻ്റെ പേര് നൽകുന്നത് പരി​ഗണിക്കു‌മെന്ന് മുഖ്യമന്ത്രി  (1 hour ago)

ഹോളിവുഡ് ഇതിഹാസം റോബര്‍ട്ട് ഡുവാള്‍ അന്തരിച്ചു  (5 hours ago)

വയനാട് മെഡിക്കല്‍ കോളേജ് വികസനത്തിന് ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്  (5 hours ago)

ബിജെപിയുടെ പുരുഷാധിപത്യ രാഷ്ട്രീയത്തിന് മറുപടി നല്‍കാന്‍ മമത ബാനര്‍ജിക്ക് കഴിയുമെന്ന് സഞ്ജയ് ബാരു  (5 hours ago)

മദ്യബ്രാന്‍ഡിന് പേരുകള്‍ ക്ഷണിച്ചതുകൊണ്ടുള്ള വിവാദം; പരസ്യം നിയമവിരുദ്ധമല്ലെന്ന് എക്‌സൈസ് ഹൈക്കോടതിയില്‍  (5 hours ago)

നടി ആക്രമിക്കപ്പെട്ടിട്ട് 9 വര്‍ഷം; അതിജീവിതയ്ക്ക് പിന്തുണയുമായി 'അവള്‍ക്കൊപ്പം' ക്യാമ്പയിനുമായി ഡബ്ല്യുസിസി  (6 hours ago)

പ്രധാനമന്ത്രി ഈ മാസം 25, 26 തീയതികളില്‍ ഇസ്രായേലില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തും  (6 hours ago)

കോഴിക്കോട് പേരാമ്പ്രയില്‍ സിപിഐഎം പ്രവര്‍ത്തകന് വെട്ടേറ്റു  (6 hours ago)

ബാങ്ക് ജീവനക്കാര്‍ക്ക് മറ്റ് കമ്പനികളുടെ ക്രെഡിറ്റ് കാര്‍ഡ്, മ്യൂച്വല്‍ ഫണ്ട്, ഇന്‍ഷുറന്‍സ് പോളിസി എന്നിവ വില്‍ക്കുന്നതിലൂടെ കിട്ടുന്ന ആനുകൂല്യം ഇനിയില്ല  (6 hours ago)

വിവാഹത്തിന് മുന്‍പ് ആരെയും അന്ധമായി വിശ്വസിക്കരുത്: വിവാഹത്തിന് മുമ്പുള്ള ലൈംഗിക ബന്ധങ്ങളില്‍ സ്ത്രീകള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് സുപ്രീം കോടതി; ഉഭയസമ്മത പ്രകാരമുള്ള ബന്ധങ്ങള്‍ പിന്നീട് വഷളാകുമ്പോ  (6 hours ago)

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകവേ പന്തളത്ത് സംഘര്‍ഷം  (6 hours ago)

Malayali Vartha Recommends