Widgets Magazine
27
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം

മുഴുവന്‍ ബന്ദികളെയും മോചിപ്പിക്കുന്നതുവരെ ഹമാസിന് നേരേ യുദ്ധം തുടരുമെന്ന് ഇസ്രായേൽ: ആയുധശേഖരത്തിൽ കുറവ്...

02 AUGUST 2025 05:01 PM IST
മലയാളി വാര്‍ത്ത

More Stories...

  വൈവിധ്യമാർന്ന സിനിമകളിലൂടെ പലസ്തീൻ സ്വത്വത്തെയും സംസ്കാരത്തെയും പലസ്തീൻ ജനതയുടെ ദുരന്തത്തെയും അവതരിപ്പിച്ച സംവിധായകൻ... പ്രശസ്ത പലസ്തീൻ സംവിധായകനും നടനുമായ മുഹമ്മദ് ബക്രി അന്തരിച്ചു...

അപരിചിതരോടും ദരിദ്രരോടും ദയ കാണിക്കണമെന്ന് വിശ്വാസികളോട് മാർപാപ്പ .... വത്തിക്കാനിലെ സെൻ്റ് പീറ്റർ ബസിലിക്കയിൽ ലെയോ പതിനാലാമൻ മാർപ്പാപ്പ തിരുപ്പിറവി ചടങ്ങുകൾക്കും പാതിരാകുർബാനയ്ക്കും കാർമികത്വം വഹിച്ചു. ... ക്രിസ്മസ് ആഘോഷിച്ച് ലോകമെമ്പാടുമുള്ള വിശ്വാസികൾ...

ലിബിയൻ സൈനിക മേധാവി അലി അഹമ്മദ് അൽ-ഹദാദ് വിമാനാപകടത്തിൽ കൊല്ലപ്പെട്ടു....

ദുബായില്‍ യുവതിയെ മുന്‍ ഭര്‍ത്താവ് അതിക്രൂരമായി കുത്തിക്കൊന്നു

മതനിന്ദ ആരോപിച്ച് ആള്‍ക്കൂട്ടം കെട്ടിത്തൂക്കിക്കൊല ചെയ്ത കേസില്‍ 7 പ്രതികള്‍ അറസ്റ്റില്‍

ഇസ്രായേല്‍ പലസ്തീനു നേരെയുള്ള പോരാട്ടം വീണ്ടും ശക്തമാക്കുന്നു. മുഴുവന്‍ ബന്ദികളെയും മോചിപ്പിക്കുന്നതുവരെ ഹമാസിനു നേരേ യുദ്ധം തുടരുമെന്നും ഗാസ പൂര്‍ണമായി കീഴടക്കുമെന്നും ഹമാസിനെ ഭൂമഖത്തു നിന്നു തുടച്ചുനീക്കുമെന്നുമാണ് ഇസ്രായേല്‍ പ്രധാനമനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിന്റെ ഉറച്ച തീരുമാനം. ഒരു വശത്ത് ബോംബിംഗും മിസൈല്‍ വര്‍ഷവും തുടരുകയും മറുവശത്ത് ജനങ്ങളെ പട്ടിണിക്കിട്ട് കൊല്ലുകയും ചെയ്യുകയെന്നതാണ് നെജന്യാഹുവിന്റെ നയം. പുറമെ എതിര്‍ക്കുന്നുണ്ടൈങ്കിലും ഹമാസ് ഭീകരവാദികളെ ഇല്ലാതാക്കുന്നതുവരെ ഗാസയില്‍ യുദ്ധം തുടരണമെന്നാണ് അമേരിക്കയുടെ നയം. ഇറാനുമായി നടത്തിയ കടുത്ത പോരാട്ടത്തിലും ഒന്നര വര്‍ഷമായി ഹമാസിനു നേരെ നടത്തിവരുന്ന യുദ്ധത്തിലും ഇസ്രായേലിന് ആയുധശേഖരം നന്നേ കുറഞ്ഞിട്ടുണ്ട്.

അടുത്തയാഴ്ചയോടെ ഇസ്രായേലും ഫ്രാന്‍സും ജര്‍മനിയും ഇസ്രായേലിന് അത്യാധുനിക യുദ്ധസാമഗ്രികള്‍ എത്തിക്കുന്നതോടെ ഇസ്രോയേല്‍ പലസ്തിനെയും സിറിയെയും ഇറാനെയും ഒരേ സമയം ആക്രമിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ആറു മാസത്തിനുള്ളില്‍ ഹമാസിനെ ഇല്ലാതാക്കാനാണ് ഇസ്രായേല്‍ തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ ഗാസയുടെ എണ്‍പതു ശതമാനം പ്രദേശങ്ങളും ഇസ്രായേലിന്റെ കൈവശത്തിലായിട്ടുണ്ട്. ഗാസാ മുനമ്പില്‍ ഭക്ഷണം കാത്തുനിന്ന 48 പേരാണ് ഇസ്രയേല്‍ ആക്രമണത്തില്‍ ഇന്നലെ കൊല്ലപ്പെട്ടത്. നൂറിലേറെ പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഗാസ മുനമ്പില്‍ കൊടും പട്ടിണിയും മരണവും വ്യാപിക്കുന്നതിനിടെയാണ് സംഭവം.

ഒന്നോ രണ്ടോ ബിസ്‌കറ്റും ഒരു ഗ്ലാസ് പച്ചവെള്ളവുകൊണ്ടാണ് ഇവിടെയുള്ള ആയിരക്കണക്കിന് കുട്ടികള്‍ ജീവന്‍ നിലനിറുത്തുന്നത്. ലോകത്തില്‍ ഏറ്റവുമധികം പട്ടിണിമരണവും പോഷകാഹാരക്കുറവും നേരിടുന്ന പ്രദേശമായിരിക്കുന്ന ഗാസ. ഗാസയില്‍ ഇസ്രയേല്‍ കടന്നാക്രമണം ആരംഭിച്ചത് മുതല്‍ 89 കുഞ്ഞുങ്ങളാണ് പോഷകാഹാരക്കുറവ് ഒരാഴ്ചയ്ക്കുള്ളില്‍ മരിച്ചത്. 24 മണിക്കൂറിനിടയില്‍ ഗാസയില്‍ 111 പേര്‍ കൊല്ലപ്പെട്ടതായും എണ്ണൂറിലധികം ആളുകള്‍ക്ക് പരിക്കേറ്റതായുമാണ് റിപ്പോര്‍ട്ടുകള്‍. ഇസ്രയേല്‍ നടത്തിയ സൈനികാക്രമണങ്ങളില്‍ ഇതുവരെ അറുപതിനായിരത്തോളം പലസ്തീന്‍കാര്‍ക്ക് ജീവഹാനിയുണ്ടായതായതാണ് റിപ്പോര്‍ട്ടുകള്‍. 2023 ഒക്ടോബര്‍ ഏഴിനാണ് ഇസ്രായേല്‍ ആക്രമണം ആരംഭിച്ചത്. സമീപകാലത്ത് ഏറ്റവും നാശം വിതച്ച യുദ്ധത്തില്‍ ഒന്നരലക്ഷത്തോളം പേര്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്. തകര്‍ന്ന കെട്ടിടങ്ങള്‍ക്കും പ്രദേശങ്ങള്‍ക്കുമടിയില്‍ കുടുങ്ങി ആയിരക്കണക്കിനാളുകളെ കാണാതായതായിട്ടുമുണ്ട്.

അവശ്യസേവനങ്ങളുടെ പ്രവര്‍ത്തനം മോശം നിലയിലാണെന്നും പകര്‍ച്ച വ്യാധികള്‍ പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത നിലനില്‍ക്കുന്നതായും ആഗോള ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഗാസയിലേക്കുള്ള സഹായങ്ങള്‍ ഇസ്രയേല്‍ തടഞ്ഞിരിക്കുകയാണെന്ന് ഐക്യരാഷ്ട്രസഭ ഉള്‍പ്പെടെയുള്ള ആഗോള സംഘടനകള്‍ ആരോപിക്കുന്നു. ഭക്ഷ്യക്ഷാമവും സഹായവിതരണത്തിലെ തകര്‍ച്ചയും മൂലം അവശരായ രോഗികളാല്‍ ആശുപത്രികള്‍ നിറഞ്ഞിരിക്കുകയാണെന്നും നൂറുകണക്കിനാളുകള്‍ക്ക് ജീവന്‍ നഷ്ടമാകുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നതെന്നും ആരോഗ്യമന്ത്രാലയം ആശങ്ക പങ്കുവെക്കുന്നു. അര്‍ധരാത്രി ഹമാസ് നടത്തിയ ഇസ്രായേലില്‍ കടന്നു കയറി നടത്തിയ ആക്രമണത്തെ തുടര്‍ന്നാണ് ഇസ്രയേല്‍ പ്രത്യാക്രമണം ആരംഭിച്ചത്. ഹമാസ് തീവ്രവാദികള്‍ അന്നു നടത്തിയ ഹീനമായ ആക്രമണത്തില്‍ 1,200 പേര്‍ കൊല്ലപ്പെടുകയും 300 റ പേരെ ഹമാസ് ബന്ദികളാക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇസ്രയേല്‍ നടത്തിയ കര, വ്യോമാക്രമണങ്ങളില്‍ ഗാസയിലും സമീപപ്രദേശങ്ങളിലുമായി 23 ലക്ഷത്തോളം പേര്‍ സ്വന്തം ദേശങ്ങളില്‍നിന്ന് ഒഴിഞ്ഞുപോകേണ്ടിവന്നു.

ഹമാസിന്റെ സൈനികശേഷി ശിഥിലമാക്കുക മാത്രമല്ല ഹമാസിനെ തുടച്ചുനീക്കുന്നതു വരെ പോരാട്ടം തുടരുമെന്നുമാണ് ഇസ്രയേലിന്റെ നിലപാട്. ഇതോടകം ഇരുപതിനായിരത്തിലേറെ ഹമാസ് തീവ്രവാദികളെ വധിച്ചതായും അവര്‍ ഉപയോഗിച്ചുവന്ന നൂറുകണക്കിന് കിലോമീറ്റര്‍ വ്യാപിച്ചുകിടന്ന തുരങ്കങ്ങള്‍ തകര്‍ത്തതായും ഇസ്രേയല്‍ അവകാശപ്പെടുന്നു. ഈജിപ്ത്, ജോര്‍ദാന്‍, യുഎഇ എന്നിവടങ്ങളില്‍ നിന്ന് ഗാസയിലേക്ക് സഹായം എത്തിക്കുന്നുണ്ടെങ്കിലും അവ വിതരണം ചെയ്യാന്‍ ഇസ്രായേല്‍ തയാറല്ല. ഭക്ഷണത്തിനും കുടിവെള്ളത്തിനും ഓടിയെത്തുന്നവരെ അതിക്രൂരമായി ഇസ്രായേല്‍ സൈന്യം വെടിവച്ചുവീഴ്ത്തുകയാണ്.


ഗാസയില്‍ ഉടന്‍ വെടിനിര്‍ത്തിയില്ലെങ്കില്‍ സെപ്റ്റംബറില്‍ പലസ്തീന്റെ രാഷ്ട്രപദവി അംഗീകരിക്കുമെന്ന ബ്രിട്ടന്റെ ശാസന വക വയ്ക്കാതെയാണ് ഇസ്രായേല്‍ പോരാട്ടം ശക്തമാക്കിയിരിക്കുന്നത്.സെപ്റ്റംബറിലെ യുഎന്‍ പൊതുസഭയില്‍ പലസ്തീനു രാഷ്ട്രപദവി നല്‍കുമെന്നു കഴിഞ്ഞദിവസം ഫ്രാന്‍സും പ്രഖ്യാപിച്ചിരുന്നു. അമേരിക്ക നിര്‍ദേശിച്ച 60 ദിവസത്തെ വെടിനിര്‍ത്തല്‍ പദ്ധതിയില്‍ പലവട്ടം ചര്‍ച്ചകള്‍ നടന്നെങ്കിലും ഇതുവരെ ഹമാസും ഇസ്രയേലും ധാരണയായിട്ടില്ല. പലസ്തീനില്‍ ഹമാസിനെ ഇല്ലാതാക്കുക, ബന്ദികളെ മോചിപ്പിക്കുക എന്നിവയായിരുന്നു ഇസ്രയേലിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍. തുടര്‍ന്ന് നടന്നുകൊണ്ടിരിക്കുന്ന കനത്ത പോരാട്ടത്തില്‍ ആയിരക്കണക്കിന് പലസ്തീനികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഗാസയിലെ അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നു കഴിഞ്ഞു. ഇനിയൊരിക്കലും ഗാസയില്‍ സൈ്വര്യമായ ജീവിതം സാധ്യവുമല്ല.


ഹമാസ് കീഴടങ്ങുകയും ബന്ദികളെ മോചിപ്പിക്കുകയും ചെയ്താല്‍ മാത്രമേ സമാധാനം ഉണ്ടാകൂ എന്ന നിലപാടിലാണ് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ഉറച്ചു നില്‍ക്കുന്നത്. ഇത് വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ വഴിമുട്ടാന്‍ കാരണമാകുന്നുമുണ്ട്. ഇരുപക്ഷവും പരസ്പരം ആവശ്യങ്ങള്‍ നിരസിക്കുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.
സെപ്തംബറോടെ സ്ഥിതി അതീവ ഗുരുതരമാകുമെന്നാണ് വിലയിരുത്തല്‍. അതോടെ ഗാസയിലെ മുഴുവന്‍ ജനവും കടുത്ത ഭക്ഷ്യക്ഷാമം നേരിടും. 5ലക്ഷത്തിലധികം പേര്‍ കൊടും പട്ടിണിയിലേക്ക് തള്ളപ്പെടും. ഈ സാഹചര്യമൊഴിവാക്കാന്‍ സൈനിക നീക്കത്തില്‍ നിന്നും അതിര്‍ത്തിയിലെ നിയന്ത്രണങ്ങളില്‍ നിന്നും ഇസ്രയേലിനെ പിന്‍വലിപ്പിക്കാന്‍ ശ്രമിക്കുകയാണ് ലോകരാഷ്ട്രങ്ങള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ മൂന്നുപേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

കളമശ്ശേരി കിന്‍ഫ്രയില്‍ ഉപയോഗശൂന്യമായ സ്വിമ്മിങ് പൂളില്‍ മൃതദേഹം  (6 hours ago)

ആദ്യത്തെ ബിജെപി നഗരപിതാവ് ആദ്യ ഫയലില്‍ ഒപ്പുവെച്ചു  (8 hours ago)

പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയില്‍ വന്‍ തീപിടിത്തം  (8 hours ago)

പതിമൂന്നുകാരിയെ മദ്യം നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കി  (9 hours ago)

വ്യാജ ബോംബ് ഭീഷണിയില്‍ നടുങ്ങി കൊല്ലം കളക്ടറേറ്റും പത്തനംതിട്ട കളക്ടറേറ്റും  (10 hours ago)

വര്‍ക്കലയില്‍ 19കാരിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട പെണ്‍കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി  (10 hours ago)

മക്കളുടെ മുന്നില്‍വെച്ച് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി ഭര്‍ത്താവ്  (10 hours ago)

ക്രിസ്മസ് കാലത്ത് ബെവ്‌കോയില്‍ റെക്കോര്‍ഡ് വില്‍പ്പന  (11 hours ago)

ലോഡ് കയറ്റി വന്ന ടിപ്പര്‍ നിയന്ത്രണം വിട്ട് കാറിന് മുകളിലേക്ക് മറിഞ്ഞു  (11 hours ago)

വീട്ടിലേക്ക് ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു  (12 hours ago)

ബിജെപിയുടെ അഭിമാനകരമായ നേട്ടമെന്ന് സുരേഷ്‌ഗോപി  (12 hours ago)

വിവി രാജേഷിന് അഭിനന്ദനം അറിയിച്ചതില്‍ വിശദീകരണവുമായി മുഖ്യമന്ത്രി  (13 hours ago)

മദ്യലഹരിയില്‍ യുവാവ് സുഹൃത്തിനെ കല്ലുകൊണ്ട് അടിച്ച് കൊന്നു  (13 hours ago)

പരിക്കേറ്റ യുവാവിനെ പൊലീസ് സംഘം റോഡിലുപേക്ഷിച്ച് കടന്നുകളഞ്ഞെന്ന് ആരോപണം  (14 hours ago)

Malayali Vartha Recommends